Sports (Page 187)

ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ജൂഡോ താരം സുശീലാ ദേവി ടോക്കിയോ ഒളിമ്പിക്സിലേക്ക്. യോഗ്യത ലഭിച്ച വിവരം ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണു പുറത്ത് വിട്ടത്. 26 വയസുകാരിയായ സുശീലയുടെ കന്നി ഒളിമ്പിക്സാണിത്. 48 കിലോ വിഭാഗത്തില്‍ 989 പോയിന്റുമായാണു സുശീലാ ദേവി മുന്നേറിയത്.

രാജ്യാന്തര ജൂഡോ ഫെഡറേഷന്റെ മാനദണ്ഡ പ്രകാരം ഓരോ മേഖലയിലെയും ആദ്യ പത്ത് റാങ്കുകാര്‍ ഒളിമ്പിക് യോഗ്യത നേടും. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജു ഉള്‍പ്പെടെയുള്ളവര്‍ സുശീലാ ദേവിയെ അഭിനന്ദിച്ചു. കഴിഞ്ഞ 24 മാസത്തെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണ് ഒളിമ്പിക് ഗെയിം ക്വാട്ട നിശ്ചയിക്കുന്നത്.

പ്രഥമലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. എട്ട് വിക്കറ്റിനാണ് കിവീസ്, ഇന്ത്യയെ പരാജയപ്പെടുത്തിയത്. 21 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലന്ഡ് ഒരു ഐ സി സി ട്രോഫിയില്‍ മുത്തമിടുന്നത്. 2000ലെ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയാണ് ന്യൂസിലന്‍ഡ് അവസാനമായി നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡ് മികച്ച രീതിയിലാണ് തുടങ്ങിയത്.ക്രീസിലൊരുമിച്ച നായകന് വില്യംസണും റോസ് ടെയ്‌ലറും വളരെ ഭംഗിയായി ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു.

രണ്ടാം ഇന്നിങ്‌സില് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടേയും(81പന്തില് 30) ശുഭ്മാന്‍ ഗില്ലിന്റേയും(33 പന്തില് എട്ട്) വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്.അഞ്ചാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലായിരുന്നു.ആറാം വിക്കറ്റില്‍ പന്തും ജഡേജയുമാണ് ഇന്ത്യയുടെ ഇന്നിങ്‌സ് മികച്ച രീതിയില്‍ മുന്നോട്ട് നയിച്ച് ലഞ്ച് വരെ എത്തിച്ചത്. ലഞ്ചിന് ശേഷം മത്സരം പുനരാരംഭിച്ച് അധികം വൈകാതെ തന്നെ ജാഡേജയെ നീല് വാഗ്‌നര്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിച്ചു.

olympics

ടോക്കിയോ: ഒളിമ്പിക്‌സ് വേദിയിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. ഒളിമ്പിക്‌സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് എല്ലാ സ്റ്റേഡിയങ്ങളിലേക്കും പതിനായിരം പേരെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക. ഒളിമ്പിക്സിനെത്തുന്നവർ രണ്ടു വാക്സിനും എടുത്തിട്ടുണ്ടോയെന്ന് ഉറപ്പാക്കും. വിമാനത്താവളം മുതൽ ഇക്കാര്യം പരിശോധിക്കും.

വിദേശ സഞ്ചാരികൾക്ക് ഒളിമ്പിക്‌സ് വേദിയിലേക്ക് പ്രവേശം ഉണ്ടാകില്ല. പക്ഷെ അനുമതിയില്ല. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് ജപ്പാൻ നിർദ്ദേശിച്ചിരിക്കുന്നത്. ജൂലൈ 23 നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. വേദികളിൽ 50 ശതമാനം പേർക്കാണ് അനുമതിയുള്ളത്.

കാണികളുടെ എണ്ണം പതിനായിരത്തിനപ്പുറം കടക്കരുതെന്നാണ് തീരുമാനം. ഭക്ഷണശാലകളിൽ കൂട്ടം കൂടി നിൽക്കാതിരിക്കാനും മാസ്‌ക് ധരിക്കുന്നു എന്നുറപ്പു വരുത്താനും വോളണ്ടിയർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. കായിക താരങ്ങൾക്കും പരിശീലകർക്കും താമസിക്കാൻ ബഹുനില മന്ദിരങ്ങൾ ഒരുക്കിയിട്ടുണ്ട്. മികച്ച റെസ്റ്റോറന്റുകളും പരിശീലന സൗകര്യവും ജിമ്മുകളും ഇവർക്കായി തയ്യാറാക്കിയിട്ടുണ്ട്.

ലണ്ടന്‍ : സൂപ്പര്‍താരങ്ങളായ റാഫേല്‍ നദാലും നവോമി ഒസാക്കയും വിംബിള്‍ഡണ്‍ ടെന്നിസ് കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ടോക്യോ ഒളിംപിക്‌സിനായി തയ്യാറെടുപ്പുകള്‍ നടത്താനും കുടുംബാംഗങ്ങള്‍ക്കൊപ്പം കുറച്ച് സമയം ചിലവഴിക്കുന്നതിനുമാണ് പിന്മാറ്റമെന്ന് ഒസാക്കയുടെ ഏജന്റ് വ്യക്തമാക്കി.

നേരത്തെ ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തിന് ശേഷം ഒസാക്ക പിന്മാറിയിരുന്നു.അതേസമയം നദാല്‍ വിംബിള്‍ഡണൊപ്പം ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി. ശാരീരികാവസ്ഥ മാനിച്ചും തന്റെ ടീമുമായി ചര്‍ച്ച ചെയ്തുമാണ് തീരുമാനം എടുത്തതെന്ന് നദാല്‍ സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച കുറിപ്പില്‍ വ്യക്തമാക്കി.

mardonna

സാന്‍ ഇസിദ്രോ: അര്‍ജന്റീനിയന്‍ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ ചികിത്സാപിഴവുകള്‍ മൂലമെന്ന് മറഡോണയെ ശുശ്രൂഷിച്ച നഴ്‌സിന്റെ വക്കീല്‍.മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന നഴ്‌സ് ദഹിയാന ജിസെല്‍ മാഡ്രിഡിന്റെ അഭിഭാഷകനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മറഡോണയുടെ മരണവുമായി അന്വേഷണം നേരിടുന്ന ഏഴു പേരില്‍ ഒരാളാണ് മാഡ്രിഡ്.

മറഡോണയുടെ അഞ്ചു മക്കളില്‍ രണ്ടു പേരാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ലിയോപോള്‍ഡെ ലിക്വെയ്‌ക്കെതിരെ കേസ് നല്‍കിയത്.തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ശുശ്രൂഷിച്ച അനാസ്ഥയാണ് അദ്ദേഹത്തിന്റെ മരണത്തിനു കാരണമെന്നും മാഡ്രിഡ് നിരപരാധിയാണെന്നും മറഡോണയെ പകല്‍ സമത്ത് ചികിത്സിച്ച നഴ്‌സ് ആയിരുന്നു മാഡ്രിഡെന്നും അഭിഭാഷകന്‍ പറഞ്ഞു.

അര്‍ജന്റീനിയയുടെ പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ ഏര്‍പ്പെടുത്തിയ 20 അംഗ ഡോക്ടര്‍മാരുടെ പാനല്‍ മറഡോണയുടെ ചികിത്സയില്‍ അലംഭാവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തെ മരണത്തിനു വിട്ടു നല്‍കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാന്‍ ഇന്ത്യയെ നയിക്കും. ലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ടീമിലെത്തി. കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വരുണ്‍ ചക്രവര്‍ത്തിയും ടീമിലിടം നേടി. പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ചേതന്‍ സക്കറിയ ആണ് ടീമിലെത്തിയ അപ്രതീക്ഷിത താരം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണറായ റിതുരാജ് ഗെയ്ക്വാദ്, മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. നെറ്റ് ബൗളര്‍മാരായി ഇഷാന്‍ പൊറല്‍, മലയാളി താരം സന്ദീപ് വാര്യര്‍, അര്‍ഷദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജീത് സിംഗ് എന്നിവരെയും തെരഞ്ഞെടുത്തു. ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക.

olympics

ന്യൂഡല്‍ഹി: ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് സംഘത്തിന് മതിയായ പരിശീലന ഉപകരണങ്ങള്‍ കൊണ്ടു പോകുവാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയം. കര്‍ശനമായ ആയുധനിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. ഒളിമ്പിക്‌സിനു വേണ്ടി ഇതില്‍ ഇളവുകള്‍ നല്‍കാന്‍ അവിടുത്തെ ഭരണകര്‍ത്താക്കള്‍ ഒരുക്കവുമല്ല.ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഓരോ ഷൂട്ടറിനും ആകെ 800 വെടിയുണ്ടകള്‍ കരുതാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒളിമ്പിക്‌സ് പോലുള്ള വേദികളില്‍ പരിശീലനത്തിനും മത്സരങ്ങള്‍ക്കും കൂടി ഇത്രയും വെടിയുണ്ടകള്‍ മതിയാവില്ല എന്നാണ് ഷൂട്ടര്‍മാരുടെ അഭിപ്രായം.

എന്നാല്‍ വെടിയുണ്ടകളുടെ ദൗര്‍ലഭ്യം ഇന്ത്യന്‍ താരങ്ങളെ കാര്യമായി ബാധിക്കില്ലെന്നാണ് പരിശീലകരുടെ അഭിപ്രായം. നിലവില്‍ ക്രൊയേഷ്യയിലെ സാഗ്രെബില്‍ പരിശീലനത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് മതിയായ പരിശീലനം ലഭിക്കുന്നുണ്ടെന്നും ഇനി ജപ്പാനില്‍ ചെന്നിട്ട് അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടേണ്ട ആവശ്യം മാത്രമേ ഉള്ളൂവെന്നും പരിശീലകര്‍ അഭിപ്രായപ്പെട്ടു. ആയുധ നിയമങ്ങള്‍ കര്‍ശനവും കഠിനവുമായതിനാല്‍ തന്നെ മികച്ച സൗകര്യങ്ങള്‍ ഉണ്ടായിട്ടു പോലും ജപ്പാനില്‍ വച്ച് ഷൂട്ടിംഗ് മത്സരങ്ങള്‍ നടത്താന്‍ അധികമാരും താത്പര്യം കാണിക്കാറില്ല.

ന്യൂഡല്‍ഹി: ചൈനീസ് നിര്‍മ്മാതാകളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങള്‍ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ രാജ്യത്തെ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പുനപരിശോധിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക്ക് അസോസിയോഷന്‍ തീരുമാനിച്ചു. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 8 വരെ ടോക്കിയോയില്‍ വച്ചാണ് ഒളിമ്പിക്‌സ്. ഇന്ത്യന്‍ താരങ്ങള്‍ ബ്രാന്‍ഡഡ് ചെയ്യാത്ത സാധാരണ സ്‌പോര്‍ട്‌സ് കിറ്റുകളുമായിട്ടാകും ഒളിമ്പിക്ക് മത്സരങ്ങള്‍ക്ക് ഇറങ്ങുകയെന്ന് ഐ ഒ എ വ്യക്തമാക്കിയിട്ടുണ്ട്. ആരാധകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും അതിനാല്‍ ലീ നിങ്ങുമായി നിലവിലുള്ള കരാര്‍ ഒഴിവാക്കാന്‍ ഐ ഒ എ തീരുമാനിച്ചതായി പ്രസിഡന്റ് നരേന്ദര്‍ ബത്ര അറിയിച്ചു.സ്‌പോണ്‍സര്‍മാരില്ലാതെയാകും ഇന്ത്യന്‍ താരങ്ങള്‍ ഇതിനെ തുടര്‍ന്ന് ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് കളത്തില്‍ ഇറങ്ങുകയെന്നും ബത്ര അറിയിച്ചു.

ജലന്ധർ: 1984 ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ സൈന്യം വധിച്ച ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഭിന്ദ്രൻവാലെയെ പ്രകീർത്തിക്കുന്ന പോസ്റ്റിട്ടതിന് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തിലുള്ള വ്യക്തിയോടോ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടോ തനിക്ക് യോജിപ്പില്ലെന്നും സംഭവിച്ച തെറ്റ് താൻ അംഗീകരിക്കുന്നുവെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

വാട്‌സാപ്പ് വഴി ലഭിച്ച സന്ദേശം വേണ്ടത്ര പരിശോധിക്കാതെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണെന്നും താരം വിശദീകരിച്ചു. രാജ്യത്തിനായി പോരാടുന്ന ഒരു സിഖുകാരനാണ് താൻ. ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കില്ല. രാജ്യത്തെ ജനങ്ങളുടെ മനോവികാരം വ്രണപ്പെടുത്തിയതിന് ക്ഷമാപണം നടത്തുന്നു. 20 വർഷം രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച താൻ രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകില്ലെന്നും ഹർഭജൻ സിംഗ് ട്വിറ്ററിൽ കുറിച്ചു.

ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ മുപ്പത്തിയേഴാം വാർഷിക ദിനവുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ട ഖാലിസ്താൻ വിഘടനവാദി ഭിന്ദ്രൻവാലെയെ പ്രകീർത്തിച്ചുകൊണ്ടുള്ള സന്ദേശം തന്റെ ഇൻസ്റ്റാഗ്രാമിൽ ഹർഭജൻ സിംഗ് പോസ്റ്റ് ചെയ്തത്. ഭിന്ദ്രൻവാലെയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ‘അഭിമാനത്തോടെ ജീവിച്ചു, മതത്തിന് വേണ്ടി ജീവൻ നൽകി’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ് പങ്കുവെച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ഹർഭജൻ സിംഗിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ഇതോടെയാണ് താരം മാപ്പപേക്ഷയുമായി എത്തിയത്.

ഒരു വര്‍ഷത്തെ കാലതാമസത്തിന് ശേഷം ടോക്കിയോ ഒളിമ്പിക്‌സ് ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടത്താന്‍ പോകുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഒളിമ്പിക്‌സ് മാറ്റി വച്ചത്. പാരാലിമ്പിക്‌സ് 2021 ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 5 വരെ സംഘടിപ്പിക്കപ്പെടും. ഒരു വര്‍ഷത്തിന് ശേഷമാണ് നടക്കുന്നതെങ്കിലും ടോക്കിയോ 2020 എന്ന് തന്നെയാണ് ഈ ഒളിമ്പിക്‌സ് അറിയപ്പെടുക.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന മത്സരങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്കും, പരിശീലകര്‍ക്കും, സപ്പോര്‍ട്ട് സ്റ്റാഫിനും, മെഡിക്കല്‍ സംഘത്തിനും എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കായികതാരം പി. ടി. ഉഷ. മാത്രമല്ല. വാക്‌സിനേഷനില്‍ നിന്ന് സ്‌പോര്‍ട്‌സ് താരങ്ങളെ അവഗണിക്കരുതെന്നും പിടി ഉഷ ആവശ്യപ്പെട്ടു.

1984-ല്‍ പത്മശ്രീ ബഹുമതിയും അര്‍ജുന അവാര്‍ഡും കരസ്ഥമാക്കിയ ഉഷ 2000ലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചത്. ഇപ്പോള്‍ വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സും ഉഷ നടത്തുന്നുണ്ട്.