ടോക്കിയോ ഒളിമ്പിക്‌സ് വേദികളിൽ കാണികൾക്ക് പ്രവേശനം: പതിനായിരം പേരെ പ്രവേശിപ്പിക്കാൻ തീരുമാനം

olympics

ടോക്കിയോ: ഒളിമ്പിക്‌സ് വേദിയിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. ഒളിമ്പിക്‌സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് എല്ലാ സ്റ്റേഡിയങ്ങളിലേക്കും പതിനായിരം പേരെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക. ഒളിമ്പിക്സിനെത്തുന്നവർ രണ്ടു വാക്സിനും എടുത്തിട്ടുണ്ടോയെന്ന് ഉറപ്പാക്കും. വിമാനത്താവളം മുതൽ ഇക്കാര്യം പരിശോധിക്കും.

വിദേശ സഞ്ചാരികൾക്ക് ഒളിമ്പിക്‌സ് വേദിയിലേക്ക് പ്രവേശം ഉണ്ടാകില്ല. പക്ഷെ അനുമതിയില്ല. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് ജപ്പാൻ നിർദ്ദേശിച്ചിരിക്കുന്നത്. ജൂലൈ 23 നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. വേദികളിൽ 50 ശതമാനം പേർക്കാണ് അനുമതിയുള്ളത്.

കാണികളുടെ എണ്ണം പതിനായിരത്തിനപ്പുറം കടക്കരുതെന്നാണ് തീരുമാനം. ഭക്ഷണശാലകളിൽ കൂട്ടം കൂടി നിൽക്കാതിരിക്കാനും മാസ്‌ക് ധരിക്കുന്നു എന്നുറപ്പു വരുത്താനും വോളണ്ടിയർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. കായിക താരങ്ങൾക്കും പരിശീലകർക്കും താമസിക്കാൻ ബഹുനില മന്ദിരങ്ങൾ ഒരുക്കിയിട്ടുണ്ട്. മികച്ച റെസ്റ്റോറന്റുകളും പരിശീലന സൗകര്യവും ജിമ്മുകളും ഇവർക്കായി തയ്യാറാക്കിയിട്ടുണ്ട്.