Sports (Page 159)

ടി-20 വേള്‍ഡ് കപ്പില്‍ അത്യുജ്ജ്വല വിജയവുമായി അഫ്ഗാന്റെ തിരിച്ചു വരവ്. പാകിസ്ഥാനോട് ഏറ്റ പരാജയത്തിന് ശേഷം നേടിയ ഈ ആധികാരിക വിജയം അഫ്ഗാന്റെ സാധ്യതകള്‍ നിലനിര്‍ത്തി.

62 റണ്‍സിന്റെ വിജയമാണ് മുഹമ്മദ് നബിയുടെ അഫ്ഗാന്‍ ടീം സ്വന്തമാക്കിയത്. മറ്റുള്ള ടീമുകളെല്ലാം ടോസ് ലഭിച്ചാല്‍ ബൗളിംഗ് തിരഞ്ഞെടുക്കുമ്പോള്‍ നമീബിയക്കെതിരെ ടോസ് ലഭിച്ച ശേഷം മുഹമ്മദ് നബി ഒരിക്കല്‍ കൂടി ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. 161 റണ്‍സ് എന്ന വെല്ലുവിളി ഉയര്‍ത്തുന്ന വിജയലക്ഷ്യമാണ് അഫ്ഗാന്‍ നമീബിയക്ക് നല്‍കിയത്. എന്നാല്‍, നമീബിയക്ക് ഇത് വളരെ പ്രയാസകരമായിരുന്നു. ഒന്‍പത് വിക്കറ്റിന് 98 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

ഒരു ഘട്ടത്തില്‍ അഫ്ഗാന്‍ 160 ലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, നബിയുടെ തകര്‍പ്പന്‍ ഇന്നിങ്സ് അവരെ ഈ സ്‌കോറിലെത്തിക്കുകയായിരുന്നു.

(ഇന്ത്യ: 110-7(20). ന്യൂസിലന്‍ഡ്.111/2)

കപ്പ് സ്വപ്‌നം കണ്ട ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് ദയനീയമായി കീഴടങ്ങി ഇന്ത്യ. എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം ഇന്ത്യക്ക് മേല്‍ കിവികള്‍ നേടി. ഇന്നലത്തെ തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യത മങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ഏഴ് വിക്കറ്റിന് 110 റണ്‍സിലേക്ക് ചുരുങ്ങിയപ്പോള്‍ തന്നെ ന്യൂസിലാന്‍ഡ് വിജയമുറപ്പിച്ചു.

വണ്‍ ഡൗണായി ക്രീസിലെത്തിയ രോഹിത് ശര്‍മ്മ ഓപ്പണര്‍ രാഹുലിനൊപ്പം രണ്ടാം വിക്കറ്റില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടിം സോധിയുടെ പന്ത് സിക്സര്‍ അടിക്കാനുള്ള ശ്രമത്തില്‍ രാഹുല്‍ മിച്ചലിന് ക്യാച്ച് നല്‍കി. 16 പന്ത് നേരിട്ട രാഹുല്‍ മൂന്ന് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 18 റണ്‍സ് എടുത്തു. രണ്ട് വിക്കറ്റുകള്‍ വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 35. രോഹിത് ശര്‍മ്മയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. 14 പന്തില്‍ 14 റണ്‍സുമായി മടങ്ങി. രോഹിതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പുറത്തായി.

ഇതോടെ ഇന്ത്യയുടെ സെമി പ്രവേശന പ്രതീക്ഷ തുലാസിലായി. ന്യൂസിലാന്‍ഡിനായി മാര്‍ട്ടിന്‍ ഗപ്റ്റില്‍(20) ഡാരിയേല്‍ മിച്ചല്‍(49), കെയിന്‍ വില്യംസണ്‍(33) എന്നിവര്‍ തിളങ്ങി.

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ വീണ്ടും വിജയം കൊയ്ത് പാകിസ്ഥാന്‍. ഗ്രൂപ്പ് രണ്ടിലെ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ അഞ്ചു വിക്കറ്റിന്റെ ജയമാണ് പാകിസ്താന്‍ സ്വന്തമാക്കിയത്. അഫ്ഗാന്‍ 148 റണ്‍സ് നേടിയപ്പോള്‍ ആറു പന്തുകള്‍ ബാക്കിനില്‍ക്കേ പാകിസ്താന്‍ ഈ റണ്‍സ് മറികടന്നു. ഗ്രൂപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പാകിസ്താന്‍ സെമി ഉറപ്പാക്കുകയും ചെയ്തു.

പാകിസ്താന്റെ ടോപ് സ്‌കോറര്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് 47 പന്തില്‍ നിന്ന് നാലു ഫോറടക്കം 51 റണ്‍സെടുത്തു അദ്ദേഹം. കരീം ജന്നത്തിന്റെ 19ാം ഓവറില്‍ നാലു സിക്സറുകള്‍ പറത്തിയ ആസിഫ് അലിയാണ് പാക് ടീമിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ആസിഫ് വെറും ഏഴു പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.

എന്നാല്‍ പാകിസ്താന് തുടക്കത്തില്‍ തന്നെ ഫോമിലുള്ള മുഹമ്മദ് റിസ്വാനെ നഷ്ടമായിരുന്നു. മൂന്നാം ഓവറില്‍ മുജീബുര്‍ റഹ്മാനാണ് എട്ടു റണ്‍സെടുത്ത താരത്തെ മടക്കിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം ഫഖര്‍ സമാന്‍ ഒന്നിക്കുകയും ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങുകയും ഒപ്പം ഒരു വിക്കറ്റെടുത്ത മുജീബുര്‍ റഹ്മാനും ഇതിന് പുറമെ നാല് ഓവറില്‍ 26 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത റാഷിദ് ഖാനും അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനായിരുന്ന ഗാരി കേര്‍സ്റ്റണ്‍ പാകിസ്താന്‍ ടീമിന്റെ പരിശീലകനാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍.പിസിബി ഗാരി കേര്‍സ്റ്റണെ മുഴുവന്‍ സമയ പരിശീലകനാക്കാന്‍ ശ്രമിക്കുകയാണ്‌. ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കേര്‍സ്റ്റണ്‍ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്കയെയും കേര്‍സ്റ്റണ്‍ പരിശീലിപ്പിച്ചിട്ടുണ്ട്. നേരത്തെ പാക് പരിശീലകനായിരുന്നത് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് ആയിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ ടി-20 ലോകകപ്പിനു മുന്നോടിയായി മാറ്റുകയും പകരം മുന്‍ ഇതിഹാസ താരം സഖ്‌ലൈന്‍ മുഷ്താഖ് ടീമിന്റെ ഇടക്കാല പരിശീലകന്റെ ചുമതല നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഗാരി കേര്‍സ്റ്റണിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് സൂചനകള്‍ കേള്‍ക്കുന്നത്.

കേര്‍സ്റ്റണ്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് 2008 മുതല്‍ 2011 കാലയളിവില്‍ ആണ്. ഇന്ത്യ 2011ല്‍ കേര്‍സ്റ്റണിന്റെ പരിശീലനത്തിനു കീഴിലാണ് ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്.

മുംബൈ:ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി രാഹുല്‍ ദ്രാവിഡ് ഔദ്യോഗികമായി അപേക്ഷ നല്‍കി.ബിസിസിഐ നേരത്തെയും ദ്രാവിഡിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎല്ലിനിടെ ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായിരുന്നു.

ലോധ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കേണ്ടതുണ്ട്. അതിനാല്‍ ബിസിസിഐ മുഖ്യ പരിശീലകന്‍, ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവയ്ക്ക് പുറമെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്‌പോര്‍ട്‌സ് സയന്‍സ്/മെഡിസിന്‍ തലവന്‍ സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദ്രാവിഡ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചത്.

ദ്രാവിഡിന് പുറമെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേ അപേക്ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇന്ന് വൈകിട്ട് അഞ്ച് മണി വരെയായിരുന്നു അപേക്ഷ നല്‍കാനുള്ള സമയം. എന്നാല്‍ നവംബര്‍ മൂന്ന് വരെ മറ്റ് ചുമതലകളിലേക്ക് അപേക്ഷിക്കാന്‍ അവസരമുണ്ട്.

നിലവില്‍ രവിശാസ്ത്രിയാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. യുഎഇയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പോടെ രവിശാസ്ത്രിയുടെ പരിശീലക സംഘത്തിന്റെ കാലാവധി കഴിയും.

ടി20 ലോകകപ്പില്‍ പാകിസ്താന് വീണ്ടും വിജയം.ന്യൂസീലന്‍ഡിനെ അഞ്ച് വിക്കറ്റിനാണ് പാകിസ്താന്‍ വീഴ്ത്തിയത്.ന്യൂസീലന്‍ഡ് 135 റണ്‍സായിരുന്നു എടുത്തത്. ഈ നേട്ടം 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടന്നു. പാകിസ്താന്റെ ടോപ്പ് സ്‌കോററായത് 33 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ ആണ്. ന്യൂസീലന്‍ഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി.

കിവീസിന് പവര്‍പ്ലേയില്‍ വെറും 30 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതിന് പുറമെ ആറാം ഓവറില്‍ ടിം സൗത്തിലൂടെ ബാബര്‍ അസമിനെ (9) നഷ്ടമാവുകയും ചെയ്തു.

ന്യൂസീലന്‍ഡ് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങുകയായിരുന്നു. ഇവര്‍
നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സെടുത്തു. കിവീസിന്റെ ടോപ്പ് സ്‌കോറര്‍മാര്‍ 27 റണ്‍സ് വീതം നേടിയ ഡാരില്‍ മിച്ചലും ഡെവോണ്‍ കോണ്‍വേയുമാണ്. ഹാരിസ് റൗഫ് പാകിസ്താനു വേണ്ടി 4 വിക്കറ്റ് വീഴ്ത്തി. പിന്നീട് എത്തിയ പാകിസ്താന്റെ ആസിഫ് അലിയുടെ കൂറ്റന്‍ ഷോട്ടുകളാണ് ടീമിനെനെ വിജയത്തിലെത്തിച്ചത്. ആസിഫ് അലി (27), ഷൊഐബ് മാലിക്ക് (26) എന്നിവര്‍ പുറത്താവാതെ നിന്നു. ആറാം വിക്കറ്റില്‍ 48 റണ്‍സാണ് ഈ കൂട്ട്‌കെട്ട് പടുത്തുയര്‍ത്തിയത്.

ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഉള്ള ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ബൗളിംഗില്‍ നിറം മങ്ങിയ മുഹമ്മദ് ഷമിക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാകുകയാണ്‌. ഈ സാഹചര്യത്തില്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തി. ഞങ്ങള്‍ എല്ലാവരും മുഹമ്മദ് ഷമിക്കൊപ്പം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഷമിക്ക് പിന്തുണ നല്‍കിയത്. ‘മുഹമ്മദ് ഷമി ഞങ്ങള്‍ നിനക്ക് ഒപ്പമുണ്ട്. വിമര്‍ശിക്കുന്നവരുടെ ഉള്ള് നിറയെ വെറുപ്പാണ്. കാരണം, അത്തരക്കാര്‍ക്ക് ആരും സ്‌നേഹം നല്‍കുന്നില്ല. അവരോട് ക്ഷമിക്കുക’.- എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ടീമിന്റെ പേസര്‍ മുഹമ്മദ് ഷമിയുടെ മുസ്ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചരണം നടത്തുകയായിരുന്നു. ഇതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഷമി കളിച്ചത് പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് എന്നാണ് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നത്.’ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു’, ‘എത്ര പണം കിട്ടി’ തുടങ്ങിയ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലുടനീളം.

മത്സരത്തില്‍ മുഹമ്മദ് ഷമി 3.5 ഓവര്‍ എറിഞ്ഞു. 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. പാകിസ്ഥാന്‍ ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയ്ക്കെതിരെ ആദ്യ ജയമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഇന്ത്യയെ പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. 26 മാത്രമാണ് ആദ്യ മൂന്ന് ഓവറില്‍ ഷമി വിട്ടു നല്‍കിയിരുന്നത്. എന്നാല്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി. രാഹുല്‍ ഗാന്ധിക്ക് പുറമെ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സേവാഗ്, ഇര്‍ഫാന്‍ പഠാന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി ഒട്ടേറെ മുന്‍ താരങ്ങള്‍ മുഹമ്മദ് ഷമിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ദുബായ്: ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റര്‍ ഹര്‍ദ്ദിക് പാണ്ഡ്യക്ക് പരുക്ക്. പാകിസ്ഥാനെതിരെ ഇന്ത്യ പരാജയപ്പെട്ടത്തിന് പിന്നാലെയാണ് ടീമിനെ ആശങ്കയിലാക്കി ഹര്‍ദ്ദിക് പരിക്കേറ്റത്. ഹര്‍ദ്ദിക് ഫീല്‍ഡിന് കളത്തിലിറങ്ങിയിരുന്നില്ല. പകരം ഇന്ത്യക്കായി ഫീല്‍ഡ് ചെയ്തത് ഇഷാന്‍ കിഷനാണ്.

ഹര്‍ദ്ദിക്കിനെ സ്‌കാനിങിനായി കൊണ്ടുപോയിരക്കുകയാണ്. ഫരിശോധന പളത്തിനായി കാത്തിരിക്കുകയാണ് ടീം. ഹര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റത് ഷഹീന്‍ അഫ്രീദിയുടെ ഷോര്‍ട്ട് ബോളില്‍ ബാറ്റ് ചെയ്യവെയാണ്. ഇനി ഒക്ടോബര്‍ 31ന് ന്യൂസിലന്‍ഡിന് എതിരെ ആണ് ഇന്ത്യയുടെ മത്സരം.എന്നാല്‍ അന്ന് ഹര്‍ദ്ദിക് കളിക്കുമോ ഇല്ലയോ എന്ന് ടീം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നേരത്തെയും ഹര്‍ദ്ദികിന് തോളിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഹര്‍ദ്ദിക് ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും പരുക്ക് ഭേദമാവുകയും ചെയ്തു. തുടര്‍ന്നാണ് താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്.

ദുബായ്: 20201 ലെ ട്വന്റി-20 ലോകകപ്പ് ഇന്ത്യ തോല്‍ക്കുെമന്ന് ഉറപ്പിച്ച് പറഞ്ഞ് വിന്‍ഡിസ് ഇതിഹാസ താരം ബ്രയാന്‍ ലാറ. ഇന്ത്യന്‍ ടീമ് സെമി ഫൈനല്‍ വരെ എത്തുമെന്ന് ലാറ പറയുന്നു. എന്നാല്‍ അവര്‍ എങ്ങനെ സെമി ഫൈനല്‍ മുതല്‍ കളിക്കും എന്നത് ആശ്രയിച്ചിരിക്കും കാര്യങ്ങള്‍ എന്നും ലാറ പറഞ്ഞു.

ഇന്ത്യന്‍ ടീമ് കഠിനാധ്വാനം ചെയ്യേണ്ടി വരും. അതെല്ലാം കാണാനായി ഞാന്‍ കാത്തിരിക്കുകയാണ്, ലാറ പറഞ്ഞു. ലാറ പ്രാധാന്യം നല്‍കുന്നത് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പോലുള്ള ടീമുകള്‍ക്കാണ്.

എന്നാല്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ് ഇന്ത്യ എന്നാണ് മിക്ക താരങ്ങളും വിലയിരുത്തുന്നത്. ഇന്ത്യക്ക് 2013ന് ശേഷം ഐസിസി കിരീടത്തില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല.

ഫുജയ്റ: ക്രിക്കറ്റ് പ്രേമികളെ നിരാശയിലാക്കി രാത്രിയായിരുന്നു ഇന്നലെ. ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാനോട് തോല്‍വി സമ്മതിക്കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം. എന്നാല്‍ അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒമാനെതിരേ ഇന്ത്യന്‍ ടീം അഭിമാന ജയം കരസ്ഥമാക്കി.

ഞായറാഴ്ചയാണ് മത്സരം നടന്നത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ടീമിന്റെ ജയം.ഫുജയ്റ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ റഹീം അലിയിലൂടെ ഇന്ത്യ ലീഡെടുത്തു.തുടര്‍ന്ന് വിക്രം പ്രതാപ് 38-ാം മിനിറ്റില്‍ ഇന്ത്യയുടെ ലീഡുയര്‍ത്തി.

ഒമാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത് വാലീദ് അല്‍ മുസല്‍മിയാണ്. ഒമാനെതിരേ ജയം കരസ്ഥമാക്കിയതോടെ ഗ്രൂപ്പ് ഇയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.