International (Page 210)

ഹവാന: ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടം നേരിടുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രക്ഷോഭം. പ്രസിഡന്റ് മിഗേല് ഡൂയസ് കനേലിന്റെ രാജി ആവശ്യപ്പെട്ടാണ് ‘ഏകാധിപത്യം തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി ഹവാന മുതല്‍ സാന്റിയാഗോ വരെ തെരുവില്‍ പ്രക്ഷോഭകര്‍ അണിനിരക്കുന്നത്. പ്രക്ഷോഭകരെ നേരിടാനായി വന്‍ സൈനികവിന്യാസമാണു നടത്തിയിരിക്കുന്നത്.
ഞായറാഴ്ച 6,923 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍്ട്ട് ചെയ്തു. 47 പേര്‍ മരിച്ചു. ഇതിനൊപ്പമാണ് ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.അമേരിക്കന്‍ ഏജന്‍സികള്‍ പണം മുടക്കിയാണ് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തയാറായിട്ടില്ലെന്നും മിഗേല്‍ കുറ്റപ്പെടുത്തി. ക്യൂബയില്‍ പുറത്തുനിന്നു ഒരുതരത്തിലുള്ള ഇടപെടലും അംഗീകരിക്കില്ലെന്നും റഷ്യ വ്യക്തമാക്കി.ക്യൂബന്‍ സര്‍ക്കാരിന്റെ പരമാധികാരം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.ആറു പതിറ്റാണ്ടിലേറെയായി കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിലുള്ള ക്യൂബ, യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് കടുത്ത പ്രതിസന്ധിയിലായത്.

കാഠ്മണ്ഡു: തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെ കാവല്‍ പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെ സുപ്രീംകോടതി വിധി വന്നതോടെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി സ്ഥാനം രാജിവച്ചു.നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദുബ പ്രധാനമന്ത്രിയാകുമെന്നാണ് ലഭ്യമായ വിവരം.275 അംഗ പാര്‍ലമെന്റില്‍ 149 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ഷേര്‍ ബഹാദൂര്‍ ദുബ മുന്‍പ് നവംബര്‍ മാസത്തില്‍ പ്രസിഡന്റ് ഭണ്ഡാരിയെ അറിയിച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയായ ദുബയ്ക്ക് 30 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം

ബെയ്ജിങ്: ഹോളിവുഡ് ആക്ഷന്‍താരം ജാക്കിചാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയില്‍ ചേരുന്നു. ചൈന ഫിലിം അസോസിയേഷന് വൈസ് ചെയര്‍മാന് കൂടിയായ ചാന്‍ സിപിസിയില്‍ ചേരാനുള്ള താത്പര്യം പ്രകടിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

‘സിപിസിയുടെ മഹത്വം എനിക്ക് കാണാന്‍ കഴിയും. 100 വര്‍ഷത്തിനുള്ളില്‍ അത് പറയുന്നതും വാഗ്ദാനം ചെയ്യുന്നതും നല്കുന്നു. സിപിസിയില്‍ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ ചാന്‍ പറഞ്ഞു.2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ അനുകൂല പ്രതിഷേധത്തെ വിമര്‍ശിച്ചതിന് ജാക്കീചാനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വാഷിംഗ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ അപൂർവമായ നാഡീപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ മുന്നറിയിപ്പ്. വാക്സിൻ ഈ അവസ്ഥയ്ക്ക് കാരണമാകുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വാക്‌സിൻ സ്വീകരിച്ചവരിൽ ഗില്ലൻ ബാറെ സിൻഡ്രോം (ജിബിഎസ്) പോലുള്ളവയൊക്കെ റിപ്പോർട്ട് ചെയ്തതായി പറയപ്പെടുന്നുണ്ട്. അതേസമയം മൊഡേണ, ഫൈസർ വാക്സിനുകളുമായി ബന്ധപ്പെട്ട് ഇത്തരം പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 12.8 ദശലക്ഷം ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾ നൽകിയതിൽ ജിബിഎസിന്റെ നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പേശി ബലഹീനതയ്ക്കും ചിലപ്പോൾ തളർവാതത്തിനും കാരണമാകുന്ന ഗ്വില്ലൈൻ ബാരെ സിൻഡ്രോം വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച ചിലരിൽ സംഭവിച്ചിട്ടുണ്ടെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. കൈകളിലും കാലുകളിലും ബലഹീനതയോ തരിപ്പോ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ലണ്ടന്‍: നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ 2021 പുരുഷ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ടു. താരത്തിന്റെ ആറാം വിംബിള്‍ഡണ്‍ കിരീടവും 20-ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്. ഈ കിരീട വിജയത്തോടെ റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനും ജോക്കോയ്ക്കായി. മൂന്നു മണിക്കൂറും 23 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തില്‍ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ജോക്കോവിച്ച് തിരിച്ചുവന്നത്. ഓപ്പണ്‍ കാലഘട്ടത്തില്‍ എല്ലാ നാല് ഗ്രാന്‍ഡ്സ്ലാമും രണ്ടു തവണ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജോക്കോ സ്വന്തമാക്കിയിരുന്നു.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അമ്പതോളം നയതന്ത്രജ്ഞരെയും കണ്ഡഹാർ കോൺസുലേറ്റിലെ മറ്റ് സ്റ്റാഫ് അംഗങ്ങളെയും ഇന്ത്യ ഒഴിപ്പിച്ചതായി റിപ്പോർട്ട്. അഫ്ഗാനിൽ ഭരണം പിടിച്ചെടുക്കുമെന്ന താലിബാൻ അവകാശവാദത്തിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. അഫ്ഗാനിസ്താനിലെ പ്രധാന മേഖലകളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുക്കുന്നത് വലിയ സുരക്ഷാ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വിവരം.

യുഎസ് സേനയുടെ പിന്മാറ്റം ആരംഭിച്ചതോടെ അഫ്ഗാന്റെ ഭൂരിഭാഗം മേഖലകളിലും താലിബാൻ സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. അതേസമയം കണ്ഡഹാറിലെയും മസാര് ഇഷെരീഫിലെയും എംബസിയും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്ന് കാബൂളിലെ ഇന്ത്യൻ എംബസി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും അഫ്ഗാനിസ്താനിലെ സ്ഥിഗിതികളെ കുറിച്ചും നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.

അഫ്ഗാനിസ്താനിൽ ജോലി ചെയ്യുന്നവരും അവിടെ താമസിക്കുന്നവരും അഫ്ഗാനിസ്താനിലേക്ക് സന്ദർശനം നടത്തുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യൻ എംബസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്.

ബെയ്ജിങ്: ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ചൈനയും ഉത്തര കൊറിയയും. വിദേശരാജ്യങ്ങളുടെ ഭീഷണി വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. സൗഹാർദ ഉടമ്പടിയുടെ 60-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും സന്ദേശം കൈമാറിയത്. വിദേശ രാജ്യങ്ങളുടെ ഭീഷണി വർധിച്ച സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണെന്ന് കിം ജോങ് വ്യക്തമാക്കി.

ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഷി ജിൻ പിങ് ഉറപ്പ് നൽകിയതായാണ് ഉത്തര കൊറിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 1961 ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയയാണ് ചൈനയുടെ പ്രധാന സഖ്യകക്ഷി. ആണവായുധങ്ങളുടെ പേരിൽ അന്താരാഷ്ട്ര രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതോടെ ഉത്തരകൊറിയ കൂടുതൽ ആശ്രയിക്കുന്നത് ചൈനയെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഏഷ്യയിലും സമാധാനവും സോഷ്യലിസവും നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നാണ് കിം അഭിപ്രായപ്പെടുന്നത്.

1961 ലെ കരാർ പ്രകാരമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ഈ വർഷം അവസാനിക്കും. അടുത്ത 20 വർഷത്തേക്ക് കൂടി കരാർ പുതുക്കാനാണ് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക-ഉത്തരകൊറിയ ആണവ ചർച്ചകൾക്കിടയിൽ ഉത്തരകൊറിയയുമായുള്ള സൗഹൃദം പുതുക്കാനുള്ള ചൈനയുടെ നീക്കം അമേരിക്കയെ ലക്ഷ്യമിട്ടാണെന്നാണ് വിദഗ്ധർ പറയുന്നത്.

google

വാഷിംഗ്ടൺ: ഗൂഗിളിനെതിരെ കേസ് ഫയൽ ചെയ്ത് യുഎസ് സംസ്ഥാനങ്ങൾ. ആപ്ലിക്കേഷൻ വിതരണത്തിലും പ്ലേ സ്റ്റോറിലെ പേയ്മെന്റുകളിലും കുത്തക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് 36 യുഎസ് സംസ്ഥാനങ്ങളാണ് ഗൂഗിളിനെതിരെ പരാതി നൽകിയത്.

ഷെർമാൻ ആക്റ്റ് എന്നറിയപ്പെടുന്ന ആന്റിട്രസ്റ്റ് നിയമങ്ങളിലെ സെക്ഷൻ 1, 2 എന്നിവ ഗൂഗിൾ ലംഘിച്ചുവെന്നാണ് സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന പരാതി. ആൻഡ്രോയിഡ് ആപ്പുകൾക്ക് വേണ്ടി യുഎസിലെ 90% ആൻഡ്രോയിഡ് ഉപയോക്താക്കളും ഗൂഗിൾ പ്ലേ സ്റ്റോറാണ് ഉപയോഗിക്കുന്നത്. മറ്റൊരു ആപ്ലിക്കേഷൻ സ്റ്റോറിനും മാർക്കറ്റിന്റെ 5% ത്തിൽ കൂടുതൽ വിപണി വിഹിതം ഇല്ല. ഗൂഗിളിന്റെ ആരോപണവിധേയമായ കുത്തക ആപ്ലിക്കേഷൻ വിതരണത്തെ മാത്രമല്ല, അതിന്റെ പേയ്മെന്റുകൾ വാങ്ങുന്ന രീതിയിലും ഗൂഗിളിനെതിരെ വിമർശനം ഉന്നയിക്കപ്പെടുന്നുണ്ട്. ഏകദേശം 30 ശതമാനത്തോളം പേയ്മെന്റ് കൈകാര്യം ചെയ്യുന്നതിനു ഫീസ് വാങ്ങുന്നതായാണ് പരാതിക്കാരുടെ ആരോപണം.

വിപണിയിൽ നിലനിൽക്കുന്ന പേപാൽ അല്ലെങ്കിൽ ബ്രെയിൻട്രീ പോലുള്ള ഇതര പേയ്മെന്റ് പ്രോസ്സസ്സറുകൾ ഗൂഗിൾ പ്ലേ ബില്ലിംഗിനേക്കാൾ വളരെ കുറഞ്ഞ നിരക്ക് മാത്രമാണ് ഈടാക്കുന്നതെന്നാണ് ഇവരുടെ വാദം. മൊബൈൽ ഉപകരണ നിർമ്മാതാക്കളുമായുള്ള വിതരണ കരാറുകൾ, മുന്നറിയിപ്പുകൾ ഉൾപ്പെടെ സൈഡ്ലോഡിംഗ് ആപ്ലിക്കേഷനുകളിൽ നിന്ന് ഉപയോക്താക്കളെ പിന്തിരിപ്പിക്കാൻ ഗൂഗിൾ സ്വീകരിക്കുന്ന അഞ്ച് പ്രധാന ഘട്ടങ്ങളും വാദികൾ ഉയർത്തി കാണിക്കുന്നുണ്ട്.

സൈഡ്ലോഡിംഗിന്റെ അപകടസാധ്യതയെ പെരുപ്പിച്ചു കാണിക്കുകയും ഒപ്പം ഒരു കരാറിൽ ഒപ്പിടാൻ ഡെവലപ്പർമാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതിക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിൾ ഔദ്യോഗിക പ്രസാതവനങ്ങളൊന്നും നടത്തിയിട്ടില്ല.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറാൻ ആരംഭിച്ചതിന് പിന്നാലെ ഇറാനുമായി പങ്കിടുന്ന അതിർത്തി പിടിച്ചെടുത്ത് താലിബാൻ ഭീകരർ. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന ജില്ലയുടെ നിയന്ത്രണമാണ് താലിബാൻ കയ്യടക്കിയത്. വളരെ വേഗത്തിലാണ് താലിബാൻ അതിർത്തി പ്രദേശങ്ങളിൽ മേധാവിത്വം സ്ഥാപിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്.

ഇറാൻ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, ചൈന, പാകിസ്താൻ തുടങ്ങി അഞ്ച് രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ ഇപ്പോൾ താലിബാൻ സാന്നിദ്ധ്യം ശക്തമാണെന്നാണ് വിവരം. അഫ്ഗാനിസ്താനിലെ നാറ്റോ സഖ്യസേന പിന്മാറാൻ തുടങ്ങിയതോടെയാണ് താലിബാൻ തങ്ങളുടെ നീക്കങ്ങൾ വേഗത്തിലാക്കിയത്. ഉസ്ബെക്കിസ്താന്റെ അതിർത്തിയിലുള്ള വടക്കൻ ബാൽക്ക് പ്രവിശ്യയിൽ താലിബാനും അഫ്ഗാൻ സേനയും പോരാട്ടം നടക്കുകയാണ്. താലിബാനിൽ നിന്നും രക്ഷപ്പെടുന്നതിനായി മാദ്ധ്യമ പ്രവർത്തകരടക്കം അയൽ രാജ്യത്തേക്ക് പാലായനം ചെയ്യുന്ന കാഴ്ച്ചകളും കാണപ്പെടുന്നു.

താലിബാന്റെ നീക്കം ചൈനയ്ക്കും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ചൈനയുടെയും പാകിസ്ഥാന്റെയും അതിർത്തിയായ വടക്കൻ പ്രവിശ്യയായ ബദാക്ഷന്റെ ഭൂരിഭാഗവും താലിബാൻ കൈവശപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലധികം അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരാണ് ജീവൻ രക്ഷിക്കാനായി ഇവിടെ നിന്നും താജിക്കിസ്താനിലേക്ക് പലായനം ചെയ്തു. മേഖലയിലെ പൊലീസ് ആസ്ഥാനം ഉൾപ്പെടെ നഗരത്തിലെ പ്രധാന സർക്കാർ കെട്ടിടങ്ങൾ താലിബാൻ നേരത്തെ തന്നെ പിടിച്ചെടുത്തിരുന്നു.

താലിബാന്റെ നീക്കം ചൈനയിലെ ന്യൂനപക്ഷ ഉയ്ഘർ വിഘടനവാദ സംഘടനയായ ഈസ്റ്റ് തുർക്കെസ്താൻ ഇസ്ലാമിക് മൂവ്മെന്റിനെ (ഇ ടി ഐ എം) ശക്തമാക്കുമെന്നാണ് ചൈനയെ അലട്ടുന്ന ഭയം. അഫ്ഗാനിസ്ഥാനിൽ താലിബാൻ ശക്തമായാൽ പാക് താലിബാനും ശക്തി പ്രാപിക്കും. ഇത് പാകിസ്ഥാനിൽ പുരോഗമിക്കുന്ന ചൈനയുടെ നിർണായക പദ്ധതികൾ അവതാളത്തിലാക്കിയേക്കാമെന്നും ചൈന ഭയപ്പെടുന്നു. ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ നിർമ്മാണത്തെ പിന്നോട്ട് വലിക്കാനും ഇത് ഇടയാക്കിയേക്കുമെന്നാണ് ചൈന കരുതുന്നത്. ഈ പദ്ധതി കടന്നുപോകുന്ന പ്രദേശത്തിന്റെ രാഷ്ട്രീയ അസ്ഥിരതയും സുരക്ഷയും കണക്കിലെടുത്ത് സിപിഇസിയുടെ ഉന്നത ഉദ്യോഗസ്ഥർ പാകിസ്ഥാനിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ പോലും ശ്രമിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഉയ്ഘർ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് അടക്കം ചൈനയ്ക്കെതിരെ മുന്നറിയിപ്പ് നൽകുന്ന വീഡിയോകൾ പുറത്തു വന്നിരുന്നു.

ടോക്യോ: ഒളിംപിക്‌സില്‍ കാഴ്ചക്കാരായി ജപ്പാന്‍ പൗരന്മാര്‍ക്ക് വിലക്ക്. കോവിഡ് സാഹചര്യത്തിലാണ് ഈ നീക്കം. ഒളിംപിക്‌സിനു മുന്നോടിയായി ടോക്യോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് അധികൃതര്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. കോറോണ വൈറസിനെ തടയുന്നതിനു പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു. മറ്റുരാജ്യങ്ങളില്‌നിന്നുള്ള കാഴ്ചക്കാര്‍ക്കു സംഘാടകര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.