General (Page 157)

കെഎസ്ഇബിക്ക് വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസം. 465 മെഗാവാട്ടിന്റെ കുറഞ്ഞ വിലയിൽ ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മീഷൻ പുനഃസ്ഥാപിച്ചു. യൂണിറ്റിന് 4.29 പൈസയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നതാണ് കരാറുകള്‍. കെഎസ്ഇബി ഒപ്പിട്ട കുറഞ്ഞ താരിഫ് കരാറുകൾ വൈദ്യുതി കമ്പനികളുമായി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയിരുന്നു. കമ്മിഷന്റെ തീരുമാനം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു. തുടർന്ന് സംസ്ഥാനത്തു ഗുരുതരമായ വൈദ്യുതി പ്രതിസന്ധി ഉണ്ടായി.

റെഗുലേറ്ററി കമ്മിഷനോട് കരാറുകള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാരും ആവശ്യപ്പെട്ടു. തുടര്‍ന്ന് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കരാറുകള്‍ പുന:സ്ഥാപിച്ചത്. ഉല്‍പ്പാദന കമ്പനികള്‍ കരാര്‍ അനുസരിച്ച് ഉടന്‍ വൈദ്യുതി നല്‍കിതുടങ്ങണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. കരാര്‍, ജിന്‍ഡാല്‍ പവര്‍, ജിന്‍ഡാല്‍ ഇന്ത്യാ തെര്‍മല്‍ പവര്‍, ജാംബുവ എന്നീ കമ്പനികളുമായാണ്. കെഎസ്ഇബി, വൈദ്യുതി നല്‍കുന്നുണ്ടോയെന്ന് ഒരു മാസത്തിനകം കമ്മിഷന് റിപ്പോര്‍ട്ട് നല്‍കണം.കമ്പനകള്‍ക്കെതിരെ വൈദ്യുതി നല്‍കിയില്ലെങ്കില്‍ നടപടിയുണ്ടാകും.

വന്‍നഷ്ടമാണ് കരാറുകള്‍ റദ്ദാക്കിയതിലൂടെ ബോര്‍ഡിനുണ്ടായത്. 10 രൂപയ്ക്ക് മുകളില്‍ നല്‍കിയാണ് പവര്‍ എക്സ്‌ചേഞ്ചില്‍ നിന്നും ബോര്‍ഡ് പ്രതിസന്ധി ഒഴിവാക്കുന്നത്.

ലഖ്‌നൗ: ജനുവരി 22-ന് വീടുകളിൽ ദീപം തെളിയിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി 22-ന് രാമക്ഷേത്രത്തിലേക്ക് ആരും വരരുതെന്ന് താൻ ജനങ്ങളോട് അഭ്യർഥിക്കുന്നു. ആദ്യം പരിപാടി നടക്കുന്നതിനായി ജനങ്ങൾ സഹകരിക്കണം. ജനുവരി 23 മുതൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് വരാം. എല്ലാവരും പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരാണ്. എന്നാൽ, സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഇത്രയധികം പേരെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

550 വർഷമായി നിങ്ങൾ കാത്തിരിക്കുകയാണ്. അൽപസമയം കൂടെ കാത്തിരിക്കൂ. ക്ഷേത്രം പരിസരത്ത് തിരക്ക് കൂട്ടരുത്. നൂറ്റാണ്ടുകളോളം ക്ഷേത്രം അവിടെ തന്നെ കാണും. ഭക്തർ കാരണം ക്ഷേത്രഭാരവാഹികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: രണ്ടരവർഷത്തിന് ശേഷം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ഉറപ്പായി. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച 37 പേർക്കും ഇനി ആജീവനാന്ത പെൻഷൻ ലഭിക്കും. അഹമ്മദ് ദേവർകോവിലും ആന്റണി രാജുവുമാണ് മന്ത്രിസഭയിൽ നിന്നും രാജിവെച്ചത്. പുതിയ മന്ത്രിമാരുടെ സ്റ്റാഫിൽ പുതുതായി എത്തുന്ന സ്റ്റാഫുകൾക്കും പെൻഷൻ രണ്ടരവർഷം കഴിഞ്ഞു നൽകേണ്ടിവരും. 3450 രൂപ മുതൽ ആറായിരം രൂപ വരെയാണ് പെൻഷൻ ലഭിക്കുക. പുറമെ ഡിഎ അടക്കം മറ്റ് ആനുകൂല്യങ്ങളുമുണ്ട്.

21 പേരായിരുന്നു ആന്റണി രാജുവിന്റെ സ്റ്റാഫിൽ ആകെയുണ്ടായിരുന്നത്. ഇതിൽ 19 ഉം രാഷ്ട്രീയ നിയമനം. രണ്ട് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, നാല് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനൽ പി എ, ഒരു അസിസ്റ്റന്റ്, നാല് ക്ലർക്ക്, നാല് ഓഫീസ് അസിസ്റ്റന്റ്, രണ്ട് ഡ്രൈവർമാർ, ഒരു പാചകക്കാരൻ എന്നിങ്ങനെയായിരുന്നു ആന്റണി രാജുവിന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നത്. 25 പേരായിരുന്നു അഹമ്മദ് ദേവർ കോവിലിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നത്.

ന്യൂഡൽഹി: സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പരസ്പര സഹായത്തിന്റെയും സന്ദേശമാണ് ശ്രീരാമൻ നൽകിയത് എന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള. ശ്രീരാമൻ ഹിന്ദുക്കളുടേത് മാത്രമല്ലെന്നും ലോകത്തിലുള്ള എല്ലാവരുടേതും ആണെന്നും അദ്ദേഹം പറഞ്ഞു.

മത ജാതി ഭേദമില്ലാതെ എല്ലാവരുടെയും ഉന്നമനത്തിനുള്ള സാർവത്രിക സന്ദേശമാണ് ശ്രീരാമൻ നൽകിയത്. രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്യാനിരിക്കെ രാജ്യത്ത് കുറഞ്ഞവരുന്ന കുറഞ്ഞവരുന്ന സഹോദര്യം പുനരുജീവിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ തനിക്ക് ആരുടെയും ക്ഷണം ആവശ്യമില്ല എന്നാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെ വ്യക്തമാക്കിയത്.

ട്വന്റിഫോർ പ്രതിനിധി വിനീത വി.ജിക്കെതിരായി കേസെടുത്ത സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ മേധാ പട്കർ. പൊലീസ് നടപടി ന്യായീകരിക്കാൻ കഴിയില്ല. കേരള സർക്കാരും കേന്ദ്രസർക്കാറിന്റെ സമീപനങ്ങൾ തന്നെ പിന്തുടരുകയാണ്. കേരള സർക്കാരിൽ നിന്നും ഇങ്ങനെയൊരു നടപടി ഒരിക്കലും പ്രതീക്ഷിക്കുന്നതല്ലെന്നും മേധ പട്കർ പറഞ്ഞു. കേരള സർക്കാർ വിനീതയ്ക്കെതിരെ കേസെടുത്തതിലൂടെ കേന്ദ്രസർക്കാരിൽ നിന്നും മാത്രം പ്രതീക്ഷിക്കുന്ന കാര്യമാണ് ചെയ്തത്. എല്ലാ വിധ പിന്തുണയും മാധ്യമപ്രവർത്തകയ്ക്ക് നൽകും.

മോദിയുടെ പാതയാണ് പ്രതിപക്ഷത്തേയും പ്രതിഷേധത്തെയും ഇല്ലാതാക്കുന്നത്. അത് കേരള സർക്കാർ പിന്തുടരരുത് എന്നും അഭ്യർത്ഥിക്കുകയാണ്. വിനീതക്കെതിരായ കേസ് പിൻവലിക്കണം എന്നും മേധാ പട്കർ പറഞ്ഞു. ദേശീയ തലത്തിലും വിനീത വി.ജിയ്‌ക്കെതിരെ കള്ളക്കേസെടുത്തതിനെതിരെ വിമർശനം ശക്തമാകുകയാണ്. പൊലീസ് നടപടി ആശങ്കയുണ്ടാക്കുന്നുവെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും വിമർശിച്ചു. എഡിറ്റേഴ്‌സ് ഗിൽഡ് വിനീതയ്‌ക്കെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

കേസിനെക്കുറിച്ച് വിശദമായി അന്വേഷിച്ചശേഷമാണ് സംഭവത്തിൽ എഡിറ്റേഴ്‌സ് ഗിൽഡ് ഔദ്യോഗികമായി വിമർശനം അറിയിച്ചിരിക്കുന്നത്. എഡിറ്റേഴ്‌സ് ഗിൽ മാധ്യമപ്രവർത്തനം കുറ്റകൃത്യമല്ലെന്ന് ഊന്നിപ്പറയുന്നു. മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആലുവയിൽ വച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് വിനീത വി.ജിക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസിൽ അഞ്ചാം പ്രതിയാക്കിയത്.കേസിനെ വിമർശിച്ച് കെയുഡബ്ല്യുജെ ഉൾപ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.

മികച്ച വിജയം ലോക്സഭ തെരഞ്ഞെടുപ്പിൽ നേടാൻ സിപിഐ സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിൽ രാഹുൽ​ ​ഗാന്ധി മത്സരിക്കുന്നതിൽ രാഷ്ട്രീയ ശരികേട് ഉണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം ഇന്ത്യാ സഖ്യത്തിന്റെ നായകൻ ബിജെപിയുമായി നേർക്ക് നേർ മത്സരിക്കണമെന്നും അഭിപ്രായപ്പെട്ടു. ബിനോയ് വിശ്വം രാഹുൽ ​ഗാന്ധിക്ക് കിട്ടുന്ന ഉപദേശങ്ങൾ വിചിത്രമെന്നും പറഞ്ഞു.

മോഹൻലാലിൻറെ തിരിച്ചുവരവാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു മോഹന്‍ലാല്‍ ചിത്രം, വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളില്‍ മികച്ച വിജയം നേടുന്നു. ജീത്തു ജോസഫിന്‍റെ സംവിധാനത്തിലെത്തിയ നേര്. പ്രേക്ഷകാവേശം ഉണ്ടാക്കുന്നതാണ് അദ്ദേഹത്തിന്‍റെ അപ്കമിംഗ് ലിസ്റ്റും. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആണ് അതില്‍ ആദ്യം എത്തുക. പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കുന്ന വാലിബന്‍റെ ഇന്നലെ പുറത്തിറങ്ങിയ ഗാനവും വന്‍ ഹിറ്റ് ആണ്.

മോഹന്‍ലാല്‍ ആണ് റാക്ക് പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനകം ഗാനത്തിന് യുട്യൂബില്‍ 1 മില്യണിലധികം കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്. മ്യൂസിക് ലിസ്റ്റില്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ ഒന്നുമാണ് ഈ ഗാനം. ചിത്രത്തിന്‍റെ സഹരചയിതാവ് കൂടിയായ പി എസ് റഫീക്ക് ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. റഫീക്ക് ആണ് ഗാനത്തിന്‍റെ ഇനിഷ്യല്‍ കോമ്പോസിഷനും നിര്‍വ്വഹിച്ചിരിക്കുന്നത്. മ്യൂസിക് ഡയറക്ഷനും പ്രോഗ്രാമിംഗും പ്രശാന്ത് പിള്ള. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത് 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് . ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്‍റെ ഇടവേളയില്‍ ലൈവ് ചര്‍ച്ചക്കിടെ മാപ്പു പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍. പത്താന്‍ മാപ്പു പറഞ്ഞത് ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ കെ എല്‍ രാഹുലിന്‍റെ പ്രകടനത്തെയും ബാറ്റിംഗ് ടെക്നിക്കിനെയും പ്രശംസിക്കുന്നതിനിടെയാണ്. ഇത്രയും സമയമെടുത്ത് കെ എല്‍ രാഹുലിനെക്കുറിച്ച് ദീര്‍ഘനേരം സംസാരിച്ചശേഷം സംസാരിച്ചതിന് പത്താന്‍ ഗവാസ്കറോട് മാപ്പു പറഞ്ഞു. എന്നാല്‍ ഗവാസ്കറുടെ മറുപടി പത്താന്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും മാപ്പപേക്ഷ താന്‍ സ്വീകിരിക്കില്ല എന്നുമായിരുന്നു.

പത്താന്‍ തന്നെ തന്‍റെ എക്സ് അക്കൗണ്ടില്‍ ഇരുവരും തമ്മിലുളള രസകരമായ സംഭാഷണത്തിന്‍റെ വീഡിയോ പങ്കുവെക്കുകയും ചെയ്തു.രാഹുലിന്‍റെ ഇന്നിംഗ്സായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയെങ്കിലും ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി ഇന്ത്യയെ കരകയറ്റിയത്. രാഹുലാണ് 101 റണ്‍സെടുത്ത്‌ ഇന്ത്യയെ 245 റണ്‍സിലെത്തിച്ചത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഇതേ പ്രകടം ആവര്‍ത്തിക്കാന്‍ രാഹുലിന് കഴിഞ്ഞില്ല.

163 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും 32 റണ്‍സിനും തോറ്റു. നാലു റൺസ് രാഹുലെടുത്തപ്പോൾ 76 റണ്‍സെടുത്ത കെ എല്‍ രാഹുലും 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി രണ്ടക്കം കടന്നുള്ളു.കേപ്ടൗണില്‍ ജനുവരി മൂന്നിനാണ് രണ്ട് മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുന്നത്. കേപ്ടൗണിലും തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും.

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് സർക്കാരിനും ദേവസ്വത്തിനും ഉണ്ടായ വീഴ്ചകൾ പരിഹരിച്ച്, മകരവിളക്ക് തീർത്ഥാടനത്തിന് എല്ലാ ഭക്തർക്കും സുഗമായ ദർശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തർക്ക് ദർശനം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണെന്ന് അദ്ദേഹം കത്തിൽ പറയുന്നു.

എന്നാൽ ആ കടമയിൽ നിന്ന് സർക്കാർ ഒളിച്ചോടുന്ന ദയനീയമായ കാഴ്ചയാണ് ശബരിമലയിൽ കണ്ടത്. ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനമായ തീർത്ഥാടന കേന്ദ്രത്തിൽ ചരിത്രത്തിലാദ്യമായി ഭക്തർ പാതിവഴിയിൽ മാല അഴിച്ചു വച്ച് മടങ്ങിപ്പോകുന്ന ദുരവസ്ഥയുണ്ടായി എന്നത് സങ്കടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ അയ്യപ്പഭക്തന്മാർ സഞ്ചരിക്കുന്ന വാഹനങ്ങൾ പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡിൽ തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പോലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണം. ശബരിമലയിൽ പോലീസിന്റെ പ്രവർത്തനം പരിതാപകരമായിരുന്നു എന്നതാണ് വസ്തുത. ആവശ്യത്തിനുള്ള പോലീസുകാരെ നിയോഗിക്കാൻ പോലും സർക്കാർ തയ്യാറായില്ല. ശബരിമലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു പരിചയമുള്ള പൊലീസുകാരെ വിന്യസിക്കാൻ സർക്കാർ തയ്യാറാകാതിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. പൊലീസ് ഭക്തരോട് മോശമായും ക്രൂരമായും പെരുമാറി എന്ന പരാതിയും ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മുൻ എംഎൽഎയും ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ചതിൽ പരസ്യ പ്രതികരണം വിലക്കി. നടപടി, കെപിസിസി നേതൃത്വത്തിന്റേതാണ്. സംസ്ഥാന നേതൃത്വം, മലപ്പുറത്തെ യൂത്ത് കോൺഗ്രസ്‌ നേതാക്കളോട് പരസ്യ പ്രതികരണം പാടില്ലെന്ന് ആവശ്യപ്പെട്ടു. സര്‍ക്കുലറും പുറപ്പെടുവിച്ചു. സർക്കുലറിൽ സോഷ്യൽ മീഡിയ വഴി പ്രതികരണം നടത്തിയാൽ കർശന നടപടിയെന്നു വ്യക്തമാക്കുന്നു. സർക്കുലർ ഇറക്കിയിരിക്കുന്നത് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ് ആണ്.

നവമാധ്യമങ്ങളിൽ സംഘടനാപരമായ കാര്യങ്ങൾ ഉന്നയിക്കരുതെന്നാണ് നിര്‍ദ്ദേശം. വസ്തുനിഷമായി പരാതി ലഭിച്ചാൽ നടപടി എടുത്ത ശേഷമേ വിശദീകരണം നൽകാൻ അവസരമുണ്ടാകൂവെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നൽകുന്നു. സംഘാടകരുടെ തീരുമാനം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ എതിര്‍പ്പ് കാര്യമാക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ച് പി ടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയുമായി മുന്നോട്ട് പോകാനാണ്. മോഹനകൃഷ്ണന്റെ മകനും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ പിടി അജയ് മോഹൻ ചെയര്‍മാനായ ട്രസ്റ്റിന്‍റെ പേരിലുള്ള പരിപാടിയാണിത്.

അതിനാൽ തന്നെ ഭാരവാഹികള്‍, ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ ട്രസ്റ്റ് ഭാരവാഹികള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാനായ പിടി അജയ് മോഹനാണ് ട്രസ്റ്റിന്‍റെ ചെയര്‍മാന്‍. അടുത്ത മാസം പത്തിനാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.