ഇറാൻ പ്രസിഡന്റായി ഇബ്രാഹിം റെയ്‌സി തെരഞ്ഞെടുക്കപ്പെട്ടു; വിജയം 90 ശതമാനം വോട്ടുകൾക്ക്
ടെഹ്‌റാൻ: ഇറാന്റെ പ്രഡിഡന്റായി ഇബ്രാഹിം റെയ്‌സി തെരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ടുകൾ നേടിയാണ് റെയ്‌സിയുടെ വിജയം. ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ വിശ്വസ്തനാണ് ഇബ്രാഹിം റെയ്‌സി. ആയത്തുള്ള ഖമേനിയുടെ പിന്തുണയോടെയാണ് ഇബ്രാഹിം റെയ്‌സി വിജയിച്ചത്.
ഇറാൻ പ്രസിഡന്റായിരുന്ന ഹസൻ റുഹാനിയുടെ പക്ഷക്കാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയതിനാൽ ഇബ്രാഹിം റെയ്‌സി വിജയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മനുഷ്യവകാശ ലംഘനങ്ങളുടെ പേരിൽ അമേരിക്കയുടെ ഉപരോധം നേരിടുന്നയാളാണ് റെയ്സി. ഇറാനിലെ ജുഡീഷ്യറിയുടെ മേധാവി കൂടിയാണ് റെയ്സി. 1980 കളിൽ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്ക് വിധിച്ചെന്ന ആരോപണമാണ് റെയ്സിക്കെതിരെയുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യുഎസ് റെയ്‌സിയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.