കെഎസ്ഇബിക്ക് വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസം

കെഎസ്ഇബിക്ക് വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസം. 465 മെഗാവാട്ടിന്റെ കുറഞ്ഞ വിലയിൽ ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മീഷൻ പുനഃസ്ഥാപിച്ചു. യൂണിറ്റിന് 4.29 പൈസയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നതാണ് കരാറുകള്‍. കെഎസ്ഇബി ഒപ്പിട്ട കുറഞ്ഞ താരിഫ് കരാറുകൾ വൈദ്യുതി കമ്പനികളുമായി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയിരുന്നു. കമ്മിഷന്റെ തീരുമാനം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു. തുടർന്ന് സംസ്ഥാനത്തു ഗുരുതരമായ വൈദ്യുതി പ്രതിസന്ധി ഉണ്ടായി.

റെഗുലേറ്ററി കമ്മിഷനോട് കരാറുകള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാരും ആവശ്യപ്പെട്ടു. തുടര്‍ന്ന് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കരാറുകള്‍ പുന:സ്ഥാപിച്ചത്. ഉല്‍പ്പാദന കമ്പനികള്‍ കരാര്‍ അനുസരിച്ച് ഉടന്‍ വൈദ്യുതി നല്‍കിതുടങ്ങണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. കരാര്‍, ജിന്‍ഡാല്‍ പവര്‍, ജിന്‍ഡാല്‍ ഇന്ത്യാ തെര്‍മല്‍ പവര്‍, ജാംബുവ എന്നീ കമ്പനികളുമായാണ്. കെഎസ്ഇബി, വൈദ്യുതി നല്‍കുന്നുണ്ടോയെന്ന് ഒരു മാസത്തിനകം കമ്മിഷന് റിപ്പോര്‍ട്ട് നല്‍കണം.കമ്പനകള്‍ക്കെതിരെ വൈദ്യുതി നല്‍കിയില്ലെങ്കില്‍ നടപടിയുണ്ടാകും.

വന്‍നഷ്ടമാണ് കരാറുകള്‍ റദ്ദാക്കിയതിലൂടെ ബോര്‍ഡിനുണ്ടായത്. 10 രൂപയ്ക്ക് മുകളില്‍ നല്‍കിയാണ് പവര്‍ എക്സ്‌ചേഞ്ചില്‍ നിന്നും ബോര്‍ഡ് പ്രതിസന്ധി ഒഴിവാക്കുന്നത്.