Highlights (Page 184)

covid

ന്യൂഡൽഹി: കോവിഡ് വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരം പങ്കുവെച്ച് ആരോഗ്യ വിദഗ്ധർ. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിൽ പലർക്കും ബെൽസ് പാൾസി എന്ന രോഗം ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുഖത്തിന് താത്ക്കാലികമായി കോടൽ ഉണ്ടാക്കുന്ന രോഗമാണ് ബെൽസ് പാൾസി. കോവിഡ് രോഗമുക്തരിൽ പലരും ബെൽസ് പാൾസിയ്ക്ക് ചികിത്സ തേടിയെത്തുന്നതായി ഡോക്ടർമാർ വ്യക്തമാക്കുന്നു.

കോവിഡ് വൈറസ് ബാധിക്കുന്നതിനെ തുടർന്ന് മുഖത്തെ ഞരമ്പുകൾക്കുണ്ടാകുന്ന നീർക്കെട്ടാണ് ബെൽസ് പാൾസിയ്ക്ക് കാരണമാകുന്നത്. മുഖത്തെ പേശികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഞരമ്പുകളാണ്. അണുബാധയെ തുടർന്ന് ഈ ഞരമ്പുകൾ മുഖത്തെ പേശികളിലേക്ക് സന്ദേശങ്ങൾ അയക്കുന്നത് നിർത്തും. പിന്നീട് ഇത് മുഖത്തെ പേശികളുടെ തളർച്ചയ്ക്കും മുഖം കോടലിനും കാരണമാകും. മുഖത്തിന്റെ ഏത് വശം വേണമെങ്കിലും ഇത്തരത്തിൽ ബാധിക്കപ്പെടാമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ബെൽസ് പാൾസി ബാധിച്ച് ഫിസിയോതെറാപ്പി വകുപ്പിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചതായാണ് ചെമ്പുർ സെൻ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ. വിനീത് കാരാന്ത് പറയുന്നത്. രോഗലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ് വന്ന നെഗറ്റീവായവരിലും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് രോഗമുക്തി നേടി ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷമാണ് ബെൽസ് പാൾസിയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നത്.

മുഖത്തിന്റെ ഒരു ഭാഗം ദുർബലമാകൽ, വായുടെ ഭാഗം കോടൽ, മുഖത്ത് വേദന, രുചിയില്ലായ്മ, സംസാരിക്കാൻ ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനും ചവയ്ക്കാനുമുള്ള ബുദ്ധിമുട്ട്, കണ്ണുകൾ പൂർണമായും അടയ്ക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകൾക്ക് അണുബാധ തുടങ്ങിയവയാണ് ബെൽസ് പാൾസിയുടെ പ്രധാന രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം നഡീരോഗ വിദഗ്ധനെ സമീപിച്ച് ചികിത്സ തേടണം. മരുന്നുകളും ഫിസിയോതെറാപ്പിയും ഉൾപ്പെട്ട ചികിത്സയിലൂടെ മൂന്നാഴ്ച കൊണ്ട് മുഖം പൂർവസ്ഥിതിയിലാക്കാൻ കഴിയും. നേരത്തെയുള്ള രോഗ നിർണയം പ്രധാനമാണെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.

തിരുവനന്തപുരം: ഡി.സി.സി അദ്ധ്യക്ഷൻമാരെ എ.ഐ.സി.സി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പാലോട് രവി ഡിസിസി അദ്ധ്യക്ഷനാകും. ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് പട്ടികയിൽ അവസാന ഘട്ടത്തിൽ മാറ്റം വരുത്തിയതെന്നാണ് വിവരം. എന്നാൽ സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങൾ വരുത്തിയെന്നാണ് എ.ഐ.സി.സിയുടെ വിശദീകരണം. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്ക്കൽ അല്ലെന്നും രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും സ്വന്തം ജില്ലകളിൽ അവരുടെ നിലപാട് പരിഗണിച്ചുവെന്നും ഐഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പട്ടിക പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് പാലോട് രവിയും കൊല്ലത്ത് രാജേന്ദ്രപ്രസാദും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലും ആലപ്പുഴയിൽ ബാബു പ്രസാദും കോട്ടയത്ത് നാട്ടകം സുരേഷും ഇടുക്കിയിൽ സി.പി.മാത്യുവും എറണാകുളത്ത് മുഹമ്മദ് ഷിയാസും തൃശൂരിൽ ജോസ് വളളൂരും പാലക്കാട് എ. തങ്കപ്പനും മലപ്പുറത്ത് വി.എസ്. ജോയിയും കോഴിക്കോട് അഡ്വ. പ്രവീൺകുമാറും വയനാട് എൻ.ഡി. അപ്പച്ചനും കണ്ണൂരിൽ മാർട്ടിൻ ജോർജും കാസർകോട് പി കെ. ഫെസലുമാണ് ഡിസിസി അദ്ധ്യക്ഷന്മാർ.

അതേസമയം ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എം.എൽ.എ കെ ശിവദാസൻ നായർക്കെതിരെയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാറിനെതിരെയും നടപടി സ്വീകരിച്ചു. ഇരുവരെയും പാർട്ടിയിൽ നിന്നും താത്കാലികമായി സസ്പെൻഡ് ചെയ്തതായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.

ന്യൂഡല്‍ഹി: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ എളുപ്പമാക്കാന്‍ പുതിയ രജിസ്ട്രേഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ വാഹനങ്ങള്‍ക്ക് ഭാരത് സീരീസ് അല്ലെങ്കില്‍ ബിഎച്ച്-സീരീസ് എന്ന പേരിലാണ് പുതിയ രജിസ്ട്രേഷന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പുതിയ പദ്ധതിപ്രകാരം ഭാരത് സീരീസില്‍ വാഹനം സ്വമേധയാ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പ്രതിരോധ ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാര്‍ / സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മാത്രമേയുള്ളൂ. ഇതില്‍, സ്വകാര്യമേഖല കമ്പനികളിലെ ജീവനക്കാര്‍ക്ക് നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുകള്‍ ഉണ്ടായിരിക്കണം. ബാക്കിയുള്ളവര്‍ക്ക് നിലവില്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന രജിസ്ട്രേഷന്‍ തന്നെയാകും തുടരുക.

ബിഎച്ച്-സീരീസില്‍ വാഹനം രജിസ്റ്റര്‍ ചെയ്താല്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയാലും വാഹന ഉടമയ്ക്ക് പുതിയ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടി വരില്ല. സെപ്റ്റംബര്‍ 15 മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി ആണ് പുതിയ രജിസ്‌ട്രേഷന്‍ ആരംഭിക്കുക.

ന്യൂഡൽഹി: സമരം ചെയ്യുന്ന അഭിഭാഷകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകി ബാർ കൗൺസിൽ. ഇതിനു വേണ്ടി പുതിയ നിയമങ്ങൾ രൂപീകരിക്കുമെന്നും ബാർ കൗൺസിൽ അറിയിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിനു മുന്നിലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ മിശ്ര ഇക്കാര്യം അറിയിച്ചത്.

വിഷയത്തിൽ ചർച്ച നടത്താനായി രാജ്യത്തെ എല്ലാ ബാർ കൗൺസിലുകളുടേയും ഒരു യോഗം സെപ്തംബർ നാലിന് വിളിച്ചു ചേർത്തിട്ടുണ്ടെന്നും പുതിയ നിയമങ്ങൾ അടുത്ത മാസം തുടക്കത്തിൽ തന്നെ നിലവിൽ വരത്തക്ക വിധത്തിൽ തീരുമാനം എടുക്കുമെന്നും മനൻ മിശ്ര കോടതിയിൽ വ്യക്തമാക്കി. സമരം ചെയ്യുന്ന അഭിഭാഷകർക്കെതിരെ മാത്രമല്ല സമരം ചെയ്യാൻ അവരെ പ്രകോപിപ്പിക്കുന്ന വിധത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവരെയും ശിക്ഷിക്കുന്ന വിധത്തിൽ നിയമം നിർമിക്കാനാണ് ശ്രമിക്കുന്നതെന്ന് മനൻ മിശ്ര പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തെ മറയാക്കി അഭിഭാഷകർ അടിക്കടി സമരം ചെയ്യുന്നത് കാരണം കോടതി നടപടികൾ തടസപ്പെടുന്നുണ്ടെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. ഇത് രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ നിഷേധിക്കുന്നതിനു തുല്ല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ഈ പരാമർശത്തെ പിന്തുണച്ചാണ് ബാർ കൗൺസിൽ അഭിഭാഷകരുടെ സമരങ്ങൾക്കെതിരായ കരട് നിയമം രൂപീകരിക്കാനൊരുങ്ങുന്നത്. കരട് നിയമം അടുത്ത മാസം തന്നെ സുപ്രീം കോടതിയുടെ അനുമതിക്കായി സമർപ്പിക്കുമെന്ന് ബാർ കൗൺസിൽ വിശദമാക്കി.

covid

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചവരിൽ 95 പേർ മരണപ്പെട്ടതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഒരു ഡോസ് മാത്രമെടുത്ത 546 പേർക്കാണ് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച ശേഷം മരണത്തിന് കീഴടങ്ങിയവരിൽ കൂടുതൽ പേരും അറുപത് വയസ് കഴിഞ്ഞവരും മറ്റ് രോഗങ്ങൾ ഉള്ളവരുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

4,099 പേർക്കാണ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. 20,313 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്. ഇതിൽ പതിനയ്യായിരത്തോളം പേരും അറുപതു വയസു കഴിഞ്ഞവരാണ്. പതിനെട്ടിന് താഴെ പ്രായമുള്ളവരാണ് ഏറ്റവും കുറവ്. വാക്‌സിനെടുത്താലും പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ അത് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് അധികൃതർ ആശങ്കപ്പെടുന്നു.

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കായി ഹോമിയോപ്പതി സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും തുടർ നടപടി സ്വീകരിക്കാതെ സർക്കാർ. സംസ്ഥാനത്ത് കോവിഡ് ചികിത്സയിൽ ഹോമിയോ വിഭാഗക്കാരെ ഉൾപ്പെടുത്താൻ സർക്കാരോ ആരോഗ്യ വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല.

കോവിഡ് ചികിത്സക്ക് സംസ്ഥാന സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്. 28 ദിവസത്തിനം ഹോമിയോപ്പതിയിൽ കോവിഡ് ചികിത്സിക്കാൻ അവസരം ഒരുക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഓഗസ്റ്റ് 13 നാണ് ഹൈക്കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദ ഇൻസ്റ്റിറ്റിയൂൂഷൻ ഓഫ് ഹോമിയോപ്പതി കേരള നൽകിയ ഹർജിയിലാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് അടക്കം കോടതി വിധി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ ഗുരുതരമല്ലാത്ത കോവിഡ് രോഗികൾക്ക് ഹോമിയോപ്പതി ചികിത്സ നൽകാമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഉത്തരവുകൾ കോടതിയും പുറപ്പെടുവിച്ചിരുന്നു. മറ്റു പല സംസ്ഥാനങ്ങളും കേന്ദ്രനിർദ്ദേശം അനുസരിച്ച് ഹോമിയോ ചികിത്സ കൂടി നടത്തുന്നുണ്ട്. എന്നാൽ നിലവിൽ ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ള കേരളത്തിൽ മാത്രം ഹോമിയോ ചികിത്സയ്ക്ക് അനുമതി നൽകാത്തത് വൈരുദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹോമിയോ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചത്്.

2020 ഡിസംബറിൽ പ്രതിരോധത്തിനും, ഗുരുതരമല്ലാത്ത അവസ്ഥയിലുള്ള കോവിഡ് രോഗികളെയും ചികിത്സിക്കാൻ ഹോമിയോ ഡോക്ടർമാരെ അനുവദിക്കണമെന്ന് ആയുഷ് വകുപ്പിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും ഹോമിയോ ഡിസ്പെൻസറികളുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിലായി പതിനായിരത്തോളം ഹോമിയോ ഡോക്ടർമാരുമുണ്ടെങ്കിലും കോവിഡ് ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. രോഗമില്ലാത്തവർ സ്ഥിരമായി ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചാൽ രോഗവ്യാപനം കുറയ്ക്കാം. ഒരിക്കൽ കോവിഡ് വന്നവർക്ക് വീണ്ടും വരാതിരിക്കാനും ഇതുപയോഗിക്കാം. എന്നാൽ സർക്കാർ ഇതിന് അനുമതി നൽകിയില്ല.

കേരളത്തിലെ രണ്ട് ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ ഇപ്പോൾ അലോപ്പതി സി.എഫ്.എൽ.ടി.സികളായാണ് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഡിസ്‌പെൻസറികളിലെ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർമാർ അലോപ്പതി സി.എഫ്.എൽ.ടി.സികളിലും ജോലി ചെയ്യുന്നു. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങളും ഡോക്ടർമാരുടെ സേവനവും ഹോമിയോ ചികിത്സയ്ക്കായി തന്നെ പ്രയോജനപ്പെടുത്തണമെന്ന ഡോക്ടർമാർ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.

ന്യൂഡല്‍ഹി: താലിബാന്റെ പിടിയിലായ അഫ്ഗാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. കഴിയാവുന്നത്ര ആളുകളെയും ഇന്ത്യയിലേക്ക് അയക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും സര്‍വകക്ഷി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, അഫ്ഗാനിലെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമാണെന്നും രാജ്യത്ത് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കുമെന്ന് പറഞ്ഞ താലിബാന്‍ വാക്ക് പാലിക്കുന്നില്ലെന്നും ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരിയില്‍ താലിബാന്‍ നേതാക്കളും അമേരിക്കയും തമ്മില്‍ ഒപ്പിട്ട ദോഹ ഉടമ്പടിയിലാണ് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കിയിരുന്നത്. എല്ലാവിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാവണം രാജ്യത്ത് ഉണ്ടാവേണ്ടതെന്നും കരാറിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും പാലിക്കാന്‍ താലിബാന്‍ തയ്യാറാകുന്നില്ലെന്നാണ് ജയ്ശങ്കര്‍ വ്യക്തമാക്കുന്നത്.

കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ കക്ഷി നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി, ശരത് പവാര്‍, എച്ച്.ഡി.ദേവഗൗഡ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി സര്‍വകക്ഷി യോഗം ചേര്‍ന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ഇന്ത്യക്കാരെ ഇതിനോടകം അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. താലിബാനില്‍ നിന്നും രക്ഷനേടാന്‍ 15000ത്തിലധികം പേര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

ജി- മെയിലും ഗൂഗിള്‍ ഡ്രൈവും നിറഞ്ഞു കഴിഞ്ഞാല്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവര്‍ക്കായി ഇതാ കുറച്ച് നിര്‍ദ്ദേശങ്ങള്‍. ഗൂഗിള്‍ അധിക സ്റ്റോറേജിനായി പണം മുടക്കാതെ കൂടുതല്‍ സ്പേസ് കണ്ടെത്താന്‍ ചില പൊടിക്കൈകള്‍ നോക്കാം.

ഗൂഗിള്‍ ഡ്രൈവ്, ജിമെയ്ല്‍, ഗൂഗിള്‍ ഫോട്ടോകള്‍, മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ എന്നിവ അനുവദിച്ചിട്ടുള്ള 15 ജിബി സൗജന്യ സ്റ്റോറേജ് എല്ലാ ഗൂഗിള്‍ അക്കൗണ്ടിനും ലഭിക്കും. നിങ്ങളുടെ ഗൂഗിള്‍ സ്റ്റോറേജ് സ്വമേധയാ ക്ലീന്‍ ചെയ്യുന്നത് ഗൂഗിള്‍ ഫോട്ടോകള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു.

വലിയ ഇമെയില്‍ അറ്റാച്ച്മെന്റുകള്‍ നേരിട്ട് ഡിലീറ്റ് ചെയ്താല്‍ കൂടുതല്‍ സ്പേസ് കണ്ടെത്താം. അതിനായി, ജിമെയില്‍ അക്കൗണ്ടിലേക്ക് പോയി സെര്‍ച്ച് ബാറില്‍ ‘has:attachment larger:10M’ എന്ന് ടൈപ്പ് ചെയ്യുക. വലിയ ഫയലുകള്‍ ഒഴിവാക്കണമെങ്കില്‍, ’10’ എന്നതിന് പകരം ഉയര്‍ന്ന സംഖ്യ നല്‍കുക. ഗൂഗിള്‍ സേര്‍ച്ച് ഫലങ്ങള്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞാല്‍, ആവശ്യമില്ലാത്ത എല്ലാ ഇമെയിലുകളും തിരഞ്ഞെടുത്ത് ഇല്ലാതാക്കുക, ബട്ടണില്‍ ടാപ്പുചെയ്യുക. തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, ട്രാഷിലേക്ക് പോയി നിങ്ങളുടെ ട്രാഷ് ബിന്‍ ക്ലിയര്‍ ചെയ്യുക.

ഗൂഗിള്‍ ഡ്രൈവ് ഇന്‍ബോക്സില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍, ഡ്രൈവ് തുറന്ന്, ഇടത് ടൂള്‍ബാറില്‍ നിന്ന് ‘എല്ലാ ഫയലുകളും’ കാണാനായി വ്യൂ തിരഞ്ഞെടുക്കുക, പഴയ ഫയലുകള്‍ തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യുക. അനാവശ്യമായ എല്ലാ ഇമെയിലുകളില്‍ നിന്നും അണ്‍സബ്സ്‌ക്രൈബ് ചെയ്യുകയും പഴയവ ഇല്ലാതാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ധാരാളം ഇമെയിലുകള്‍ അല്ലെങ്കില്‍ വാര്‍ത്താക്കുറിപ്പുകള്‍ അയയ്ക്കുന്ന വെബ്സൈറ്റുകളില്‍ നിങ്ങള്‍ സൈന്‍ അപ്പ് ചെയ്തിട്ടുണ്ടെങ്കില്‍, അവ ഉടന്‍ തന്നെ അണ്‍സബ്സ്‌ക്രൈബ് ചെയ്യണം.

അതിനായി, ജിമെയില്‍ തുറന്ന് നിങ്ങള്‍ക്ക് അണ്‍സബ്സ്‌ക്രൈബ് ചെയ്യാന്‍ താല്‍പ്പര്യമുള്ള ഏതെങ്കിലും ഇമെയില്‍ തിരഞ്ഞെടുക്കുക. അയച്ചയാളുടെ പേരിന് അടുത്തുള്ള അണ്‍സബ്സ്‌ക്രൈബ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പോപ്പ്അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍, അണ്‍സബ്സ്‌ക്രൈബ് ക്ലിക്ക് ചെയ്യുക, അയച്ചയാളില്‍ നിന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ഇമെയിലുകള്‍ ആവശ്യമില്ലെന്ന് ഇത് സ്ഥിരീകരിക്കും. അയയ്ക്കുന്നയാളുടെ വെബ്സൈറ്റിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യുന്ന അവസരങ്ങളുണ്ട്, അവിടെ നിങ്ങള്‍ക്ക് ഇമെയില്‍ ഓപ്ഷന്‍ എളുപ്പത്തില്‍ ഇല്ലാതാക്കാം.

എല്ലാ പഴയ ഇമെയിലുകളും ഇല്ലാതാക്കാന്‍, ഇന്‍ബോക്സില്‍ എല്ലാ ഇമെയിലുകളും കാണിക്കുന്ന സേര്‍ച്ച് ബാറില്‍ അയച്ചയാളുടെ പേര് ടൈപ്പ് ചെയ്യുക. ഓരോ ഇമെയിലും വായിക്കാതെ തന്നെ നിങ്ങള്‍ക്ക് ഇപ്പോള്‍ അവ എളുപ്പത്തില്‍ ഇല്ലാതാക്കാനുമാവും.

സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി മന്ത്രി വീണ ജോർജ് പറഞ്ഞു. കോവിഡിനെതിരായി സംസ്ഥാനം വലിയ പോരാട്ടം നടത്തുമ്പോള്‍ ഇത് ഏറെ ആശ്വാസകരമാണ്. പരമാവധി പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതായും ഓണാവധി പോലും കാര്യമാക്കാതെ ലക്ഷ്യം പൂര്‍ത്തീകരിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്താനായിട്ടുണ്ട്. സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതലാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ഇതുവരെ 54,07,847 ഡോസ് വാക്‌സിനാണ് വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ നല്‍കാന്‍ സാധിച്ചത്. രണ്ട് തവണ 5 ലക്ഷത്തിലധികം പേര്‍ക്കും മൂന്ന് തവണ 4 ലക്ഷത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,72,54,255 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 2,00,04,196 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 72,50,059 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 56.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.48 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 69.70 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 25.26 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,41,75,570 ഡോസ് സ്ത്രീകള്‍ക്കും, 1,30,72,847 ഡോസ് പുരുഷന്‍മാര്‍ക്കുമാണ് നല്‍കിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 93,89,283 ഡോസും, 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 89,98,496 ഡോസും, 60 വയസിന് മുകളിലുള്ളവര്‍ക്ക് 88,66,476 ഡോസുമാണ് നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,47,451 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,158 സര്‍ക്കാര്‍ കേന്ദ്രങ്ങളും 378 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1,536 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

സംസ്ഥാനത്തിന് 6,55,070 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. 4,65,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,90,070 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,57,500, എറണാകുളം 1,83,000, കോഴിക്കോട് 1,24,500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 30,500, എറണാകുളം 35,450, കോഴിക്കോട് 1,24,120 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണെത്തിയത്.

ബെയ്ജിങ്: രാജ്യത്ത് മാര്‍ക്സിസ്റ്റ് വിശ്വാസം ഉറപ്പിക്കാനായി ‘ഷി ചിന്‍പിങ് ചിന്തകള്‍’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ചൈന. പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ‘ഒരു പുതിയ യുഗത്തിനു വേണ്ടി ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസം’ എന്ന പേരില്‍ അറിയപ്പെടുന്ന വിഷയങ്ങള്‍ പ്രൈമറി തലം മുതല്‍ യൂണിവേഴ്സിറ്റി തലം വരെ പഠിപ്പിക്കാനാണ് തീരുമാനം.

‘ഷീ ചിന്‍പിങ് ചിന്ത’ എന്നാണ് ഇതു ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ചൈനീസ് വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കാനും ദേശസ്നേഹം വളര്‍ത്താനും വേണ്ടിയാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

2017ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം നാഷനല്‍ കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച് ആദ്യ പരാമര്‍ശം ഉണ്ടായത്. 2018ല്‍ ഭരണഘടനയുടെ ആമുഖം ദേഭഗതി ചെയ്ത് ഇത് ഉള്‍പ്പെടുത്തി.

2012ല്‍ അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്തെ വ്യവസായം, വിദ്യാഭ്യാസം, സാംസ്‌കാരികം എന്നീ മേഖലകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള നടപടികളാണ് ഷി ചിന്‍പിങ്ങ് പിന്തുടരുന്നത്.