Entertainment (Page 90)

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ കഥയെന്ന് അവകാശപ്പെട്ട് ‘മലബാര്‍സിംഹം വാരിയന്‍കുന്നന്‍’ എന്ന പേരില്‍ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ താറടിക്കാന്‍ വേണ്ടി നാടിന്റെ ഐക്യവും സൗഹാര്‍ദ്ദവും തകര്‍ക്കുന്ന വര്‍ഗീയ വിഷം ചീറ്റുന്ന സിനിമ റിലീസ് ചെയ്തത് മുഖാന്തരം ഒരു പ്രത്യേക തരം വിഭാഗത്തെ സുഖപ്പെടുത്തുമെങ്കിലും ഭൂരിപക്ഷ മതേതര വിശ്വാസികളും ചരിത്രം പഠിച്ചവരും ധീര രക്തസാക്ഷിയും സ്വാതന്ത്ര സമര സേനാനിയുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ബാക്കിയാക്കിയ സംഭാവന കാലം ഉള്ളിടത്തോളം എന്നും സ്മരിച്ചു കൊണ്ടേയിരിക്കും…

അത്രയ്ക്ക് ഊര്‍ജ്ജമാണ് മാനവരാശിക്ക് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി കൈമാറിയിട്ടുള്ളത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിലെ പ്രധാന ഏടുകളെ ആസ്പദമാക്കി വാരിയംകുന്നത്ത്
കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം’ചക്കിപ്പറമ്ബന്‍ ഫാമിലി അസോസിയേഷന്‍’ നിര്‍മ്മിക്കുന്ന സിനിമ എന്റെ സംവിധാനത്തില്‍ അണിയറയില്‍ സഞ്ജമായി കഴിഞ്ഞു.

നൂറിലധികം കലാകാരന്‍മാര്‍ ഭാഗമായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ആനക്കാംപൊയില്‍ വന മേഖലയായിരുന്നു. ഏറെ സാഹസം നിറഞ്ഞ ചിത്രീകരണാനുഭവം പ്രേക്ഷകര്‍ക്ക് പുത്തന്‍ കാഴ്ച സമ്മാനിക്കും.
മലബാര്‍സിംഹംവാരിയന്‍കുന്നന്‍ എന്ന് പേരിട്ട ചിത്രം. ചരിത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തുകയും കള്ള പ്രചരണം നടത്തുവര്‍ക്കും വര്‍ഗീയ വിഷം ചീറ്റുന്നവര്‍ക്കുമുള്ള മറുപടി കൂടിയായിരിക്കും.

കൂടെ ഉണ്ടാവണം.

വിശ്വസ്ഥതയോടെ

ഫൈസല്‍ ഹുസൈന്‍

(സംവിധായകന്‍,

‘മലബാര്‍ സിംഹം

വാരിയന്‍കുന്നന്‍’ )

നാട്ടു നാട്ടുവിന് ഓസ്‌കര്‍ ലഭിച്ചതിനെ അഭിനന്ദിച്ച് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഇട്ട ട്വീറ്റിന് മറുപടിയെന്നോണം പൊട്ടക്കിണറ്റിലെ തവളയെന്ന് വിശേഷിപ്പിച്ച് ഗായകന്‍ അദ്നാന്‍ സാമി. എന്നാല്‍, സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ മറുപടി ട്വീറ്റും താരം പോസ്റ്റ് ചെയ്തു.

തെലുങ്ക് പതാക ഉയരെ പറക്കുന്നുവെന്നും തെലുങ്ക് പാരമ്ബര്യം ആവോളമാഘോഷിക്കുന്ന ഒരു ഗാനത്തിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനം തോന്നുന്നുവെന്നുമായിരുന്നു നാട്ടു നാട്ടുവിന്റെ ഓസ്‌കറിന് പിന്നാലെ ജഗന്‍ മോഹന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ട്വീറ്റിനെതിരെ വിമര്‍ശനവുമായി അദ്നാന്‍ സാമി രംഗത്തെത്തി. മുഖ്യമന്ത്രി രാജ്യത്തെ വിഭജിക്കുന്നുവെന്നും തന്റെ മൂക്കിന് അപ്പുറത്തായതിനാല്‍ സമുദ്രത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത പൊട്ടക്കിണറ്റിലെ തവളയാണ് മുഖ്യമന്ത്രി എന്നുമായിരുന്നു അദ്നാന്‍ സാമിയുടെ ട്വീറ്റ്. ട്വീറ്റ് വൈറലായതോടെ പ്രതിഷേധം കത്തിപ്പടര്‍ന്നു.

മുഖ്യമന്ത്രിയ്ക്കെതിരെ സഭ്യമല്ലാത്ത ഭാഷ പ്രയോഗിച്ചു എന്നായിരുന്നു ട്വീറ്റിന് താഴെ ഭൂരിഭാഗം ആളുകളും കുറിച്ചത്. മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ പ്രാദേശിക മനോഭാവം കണ്ടെത്തേണ്ട കാര്യമില്ലെന്നും സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും ചൂണ്ടിക്കാട്ടി നിരവധി പേരെത്തിയതോടെ താന്‍ ഒരു ഭാഷയെയും മോശമെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും രാജ്യത്തെ ഏത് ഭാഷയും ഇന്ത്യ എന്ന ഒറ്റപ്പേരില്‍ അറിയപ്പെടണം എന്നത് മാത്രമാണ് ആഗ്രഹമെന്നും അദ്നാന്‍ സാമി മറുപടി ട്വീറ്റ് പോസ്റ്റ് ചെയ്തു. ഭാഷയുടെ അതിര്‍വരമ്ബുകള്‍ക്കപ്പുറത്ത് എല്ലാവരും ഒന്നായി കണക്കാക്കപ്പെടണം എന്ന ആഗ്രഹം മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ ഐക്യരാഷ്ട്ര സഭയിലെ ജനീവയില്‍ മാര്‍ച്ച് 17 ന് പാഥെ ബാലെക്സെര്‍ട്ട് തിയേറ്ററില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു.

അതേസമയം, സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ഇപ്പോള്‍ ജനീവയിലാണ്. സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അഫയേഴ്സ് ആന്‍ഡ് പബ്ലിക് പോലീസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍, പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യന്‍ സിനിമയുടെ പങ്കിനെക്കുറിച്ച് റിഷബ് ഷെട്ടി സംസാരിക്കുമെന്ന് സിജിഎപിപി ഡയറക്ടര്‍ അനിന്ധ്യ സെന്‍ഗുപ്ത പറഞ്ഞു. ഡയറക്ടര്‍ അനിന്ദ്യ സെന്‍ഗുപ്തയുടെയും ഋഷഭ് ഷെട്ടിയുടെയും ചിത്രം പുറത്ത് വന്നിട്ടുണ്ട്.

സ്‌ക്രീനിങ്ങിന് ശേഷം ഋഷഭ് ഷെട്ടി കന്നഡയില്‍ പ്രമുഖരുമായി സംവദിക്കും. പിന്നീട് യുഎന്‍ വിശിഷ്ടാതിഥികള്‍ക്കൊപ്പം ഒരു സ്വകാര്യ അത്താഴത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ സിനിമ മേഖലയില്‍ നിന്നും ഒട്ടേറെയാളുകള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തീപിടിത്തത്തിലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം

നോട്ട് നിരോധന ഫാന്‍സും തീപിടിത്ത ഫാന്‍സും. നോട്ട് നിരോധന സമയത്ത് ഫാന്‍സ് പൊതുവേ ന്യായീകരിച്ചിരുന്നത് ഇപ്രകാരമാണ്.

  1. ഞാന്‍ അടുത്തുള്ള ബാങ്കുകളില്‍ പോയി നോക്കി. അവിടെ നോട്ട് മാറാനുള്ള ക്യൂ ഒന്നുമില്ല.
  2. എന്റെ കൂട്ടുകാരന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ ആളുകള്‍ ചിരിച്ചുകൊണ്ടാണ് നോട്ടുകള്‍ മാറാന്‍ വന്നതെന്ന് അവന്‍ പറഞ്ഞു.
  3. ഞങ്ങളുടെ പഞ്ചായത്തില്‍ ഒരു ബാങ്കിലും ആരും ഇതുവരെ തല കറങ്ങി വീണിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
  4. എല്ലാ ആരോപണങ്ങളും ദേശദ്രോഹികള്‍ പറഞ്ഞുണ്ടാക്കുന്നതാണ്.

ഇനി തീപിടിത്ത ഫാന്‍സ്

  1. ഞാന്‍ ഒരു ദിവസം കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല.
  2. തൃപ്പൂണത്തുറയുള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല.
  3. എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രിയരാണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ ഗവര്‍ണ്‍മെന്റിനെ ഏല്‍പ്പിക്കുന്നു.
  4. എല്ലാ ആരോപണങ്ങളും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ വേണ്ടിയാണ്.

‘സന്ദേശം സിനിമയിലെ ഡയലോഗിന്റെ അര്‍ഥം ഇപ്പോഴാണ് പിടികിട്ടിയത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു’

സുരാജ് വെഞ്ഞാറമ്മൂടും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലെര്‍ ചിത്രം ഹിഗ്വിറ്റ മാര്‍ച്ച് 31 ന് തിയേറ്ററുകളില്‍. മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സങ്കീര്‍ത്തന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൂര്‍ത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്.

രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ഇത്തവണത്തെ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. അംഗീകാരത്തിന് പിന്നാലെ ആര്‍.ആര്‍.ആറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്.

ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ രാജമൗലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുരസ്‌കാരത്തിന് പിന്നാലെ ആര്‍.ആര്‍.ആര്‍ 2ന്റെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റിങ് ജോലികള്‍ വേഗത്തിലാക്കിയതായി രാജമൗലി പറഞ്ഞു. അവാര്‍ഡ് ലഭിച്ച ശേഷം നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍ (രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുകയും ചെയ്തു.

കാര്‍പെന്റേഴ്‌സിനെ കേട്ടാണ് താന്‍ വളര്‍ന്നതെന്നും ഇപ്പോള്‍ ഓസ്‌കറിനൊപ്പം ഈ വേദിയില്‍ നില്‍ക്കുന്നുവെന്നുമാണ് ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനത്തിന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ കീരവാണി പറഞ്ഞത്. എന്നാല്‍, ചില മലയാള മാധ്യമങ്ങളാകട്ടെ കീരവാണിയുടെ പ്രസംഗത്തിന്റെ തര്‍ജ്ജമ ചെയ്തത് ‘ആശാരിമാരെ കേട്ടാണ് താന്‍ വളര്‍ന്നത്, മരത്തില്‍ കൊത്തുപണികള്‍ നടത്തുന്നവരുടെ തട്ടും മുട്ടും കേട്ട് അതില്‍ താളം പിടിച്ചിരുന്നു’- എന്നിങ്ങനെയായിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്ക് കാരണമായി.

എന്നാല്‍, കീരവാണി പറഞ്ഞ കാര്‍പെന്റേഴ്‌സ് ആശാരിപ്പണിക്കാരല്ല. കാര്‍പെന്റേഴ്സ് എന്നത് അമേരിക്കയില്‍ ഒരുകാലത്ത് വമ്ബന്‍ തരംഗമുണ്ടാക്കിയ ബാന്‍ഡ് സംഘമാണ.് അറുപതുകളിലും എഴുപതുകളിലും ലോകമെമ്ബാടുമുള്ള യുവാക്കളെ ഹരംകൊള്ളിച്ച അമേരിക്കന്‍ പോപ്പ് ബാന്‍ഡ് സംഘം. സഹോദരങ്ങളായ കരേന്‍, റിച്ചാര്‍ഡ് കാര്‍പെന്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘കാര്‍പെന്റേഴ്സ് രൂപീകരിച്ചത്. 1968-ല്‍ ഡൗണിയില്‍ ആണ് ബാന്‍ഡ് രൂപം കൊണ്ടത്. വ്യത്യസ്തമായ ഒരു സോഫ്റ്റ് മ്യൂസിക്കല്‍ ശൈലിയാണ് കാര്‍പെന്റേഴ്‌സിന്റേത്. 14 വര്‍ഷത്തെ കരിയറില്‍ 10 ആല്‍ബങ്ങളും നിരവധി സിംഗിള്‍സും നിരവധി ടെലിവിഷന്‍ സ്പെഷ്യലുകളും റെക്കോര്‍ഡ് ചെയ്തു. ഐ വോണ്ട് ലാസ്റ്റ് എ ഡേ വിതൗട്ട് യു, ഓണ്‍ലി യെസ്റ്റര്‍ഡേ, ടച്ച് മി വെന്‍ യു ആര്‍ ഡാന്‍സിംഗ്, ഇഫ് ഐ ഹാഡ് യു, ലവ് മി ഫോര്‍ വാട്ട് അയാം, ക്ലോസ് ടു യു.തുടങ്ങിയ പാട്ടുകളാണ് കാര്‍പെന്റേഴ്‌സിന്റെ ഹിറ്റായ ഗാനങ്ങള്‍.

1983-ല്‍ കരേന്‍ അകാലത്തില്‍ വിടപറഞ്ഞതോടെയാണ് കാര്‍പെന്റേഴ്സ് ബാന്‍ഡിന്റെ ശബ്ദവും നിലച്ചുപോയത്. ഈ കാര്‍പെന്റേഴ്സ് ബാന്‍ഡിന്റെ ഗാനങ്ങള്‍ കേട്ട് വളര്‍ന്നതിനെക്കുറിച്ചാണ് ഓസ്‌കര്‍ വേദിയില്‍ കീരവാണി പ്രസംഗിച്ചത്.

രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എസ് എസ് രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ ഓസ്‌കാര്‍ വേദിയില്‍ മിന്നിത്തിളങ്ങിയപ്പോള്‍ അത് ദക്ഷിണേന്ത്യയ്ക്ക് കൂടി അഭിമാനിക്കാന്‍ കാരണമായി. എന്നാല്‍, പുരസ്‌കാര വേദിയില്‍ അവതാരകന്‍ ജിമ്മി കിമ്മല്‍ ആര്‍ ആര്‍ ആറിനെ വിശേഷിപ്പിച്ചത് ബോളിവുഡ് ചിത്രമെന്നാണ്. ജിമ്മിയുടെ നാക്ക് പിഴ ആരാധക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

ഇത് സംബന്ധിച്ച് ട്വിറ്ററില്‍ ചര്‍ച്ചകള്‍ ഉണ്ടായി. ‘ആര്‍ ആര്‍ ആര്‍ ഒരു ദക്ഷിണേന്ത്യന്‍ ചിത്രമാണ്. ഒരു തെലുങ്ക് ചിത്രം, ടോളിവുഡ്. അല്ലാതെ ചിലര്‍ പറയുന്നത് പോലെ ബോളിവുഡ് അല്ല.’ എന്നാണ് എഴുത്തുകാരി പ്രീതി ചിബ്ബര്‍ പറഞ്ഞത്. ഓസ്‌കാറിന് വിവാദങ്ങളും സംഘര്‍ഷങ്ങളും ഇഷ്ടമാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. അതേസമയം, ഓസ്‌കാര്‍ വേദിയില്‍ ‘നാട്ടു നാട്ടു’ ഗാനം അരങ്ങേറിയപ്പോള്‍ അവതാരകയായ ദീപിക പദുക്കോണ്‍ വിശേഷിപ്പിച്ചത് ഇന്ത്യന്‍ പ്രൊഡക്ഷനിലുള്ള തെലുങ്ക് ചിത്രമെന്നാണ്.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള ഒരു വാര്‍ത്താസമ്മേളനത്തില്‍ ‘ആര്‍ ആര്‍ ആര്‍ ഒരു ബോളിവുഡ് ചിത്രമല്ല, ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുങ്ക് ചിത്രമാണ്’ എന്നാണ് സംവിധായകന്‍ എസ് എസ് രാജമൗലി പറഞ്ഞത്.

എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാര്‍ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട് എന്നതാണു ഏറെ ദിവസമായി എന്റെ ഏറ്റവും വലിയ വേദനയെന്നു നടന്‍ മോഹന്‍ലാല്‍ പ്രതികരിച്ചു.

മോഹന്‍ലാലിന്റെ വാക്കുകള്‍

‘പുകയുന്ന ഈ കൊച്ചിയില്‍ ആയിരക്കണക്കിനു അമ്മമാരും മുതിര്‍ന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യം. ഇവരുടെയൊക്കെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവന്‍ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം. ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ്. ഞാന്‍ പൊഖ്‌റാനില്‍ ഷൂട്ടിങ്ങിലാണ്. പലരും പറഞ്ഞു ലാല്‍ രക്ഷപ്പെട്ടുവെന്ന്. ആരും സ്ഥിരമായി അന്യനാട്ടില്‍ താമസിക്കില്ലല്ലോ. അതുകൊണ്ടുതന്നെ താല്‍ക്കാകമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല.അവരേയും ഇതെല്ലാം നാളെയോ മറ്റന്നാളോ കാത്തിരിക്കുന്നുണ്ട്. ഇത് ആരുടെ വീഴ്ചയാണെന്നു തര്‍ക്കിക്കുമ്പോള്‍ ഇതിനുള്ള അടിയന്തര പരിഹാരം ചര്‍ച്ച ചെയ്യാതെ പോകുന്നു. എത്ര അലക്ഷ്യമായാണു നാം ഇതു കൈകാര്യം ചെയ്‌തെന്നു തിരിച്ചറിയുന്നത് ഇപ്പോഴാണ്.ഈ പുക കൊച്ചിയില്‍ മാത്രം നില്‍ക്കുമെന്നു കരുതരുത്. അതു ലോകത്തിന്റെ പല ഭാഗത്തും പല തരത്തില്‍ എത്തുന്നുണ്ട്. ടൂറിസം, ഹോട്ടല്‍ തുടങ്ങിയ വ്യവസായങ്ങളിലെല്ലാം ഇതിന്റെ പുക ബാക്കി നില്‍ക്കും. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ. 5 വര്‍ഷം മുന്‍പു ഞാനൊരു കുറിപ്പില്‍ മാലിന്യം കൈ വിട്ടുപോകുന്ന പ്രശ്‌നമാകുമെന്നു ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത് എന്റെ മാത്രം ആശങ്കയായിരുന്നില്ല. ആയിരക്കണക്കിനാളുകളുടെ ആശങ്കയായിരുന്നു. ആ കത്തു ഞാന്‍ മുഖ്യമന്ത്രിക്കും നല്‍കിയിരുന്നു. ആളുകള്‍ മാലിന്യം കവറിലാക്കി വലിച്ചെറിയുന്നതു കൊണ്ടാണ് ഈ അവസ്ഥ വന്നതെന്നു പറയുന്നതു കേട്ടു. കൃത്യമായൊരു സംവിധാനം ഉണ്ടായാല്‍ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണം. സംസ്‌കരിക്കാന്‍ മികച്ച സംവിധാനമുണ്ടായാല്‍ ജനം സ്വയം അത്തരം സംസ്‌കാരം പിന്‍തുടരും. പരസ്പരം കുറ്റം പറയുന്നതിനു പകരം നാം ചെയ്യേണ്ടത് എന്തു ചെയ്യുമെന്നും എപ്പോള്‍ നാം സംസ്‌കരണത്തിനു സജ്ജമാകുമെന്നാണ്. തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ ചര്‍ച്ചയ്ക്കു വേണ്ടി 5 യോഗത്തില്‍ ഞാന്‍ പങ്കെടുത്തു.എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഞാനിനി വരുന്നില്ലെന്നു പറഞ്ഞു. ചര്‍ച്ച ചെയ്യുന്നതുകൊണ്ടു മാത്രം ഒന്നും നടക്കില്ല. നടപടി വേണം.’

ലോസ് ഏഞ്ചല്‍സ്: 95ാ-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരവുമായി ‘ദി എലിഫന്റ് വിസ്പറേഴ്‌സ്’. തമിഴ്‌നാട്ടിലെ മുതുമല ദേശീയ ഉദ്യാനം പശ്ചാത്തലമാക്കിയാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.

കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദി എലിഫന്റ് വിസ്പറേഴ്‌സ്’ മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍ -ബെല്ല ദമ്ബതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

2022 ഡിസംബര്‍ 8ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. 2022 നവംബര്‍ 9ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡോക്യുമെന്ററികള്‍ക്കായുള്ള ചലച്ചിത്രമേളയായ DOC NYC ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ചിത്രത്തിന്റെ ലോക പ്രീമിയര്‍ പ്രദര്‍ശനം.