Entertainment (Page 86)

ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ആടുജീവിതം ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ചോര്‍ന്നിരിക്കുകയാണിപ്പോള്‍. തുടര്‍ന്ന് വിശദീകരണവുമായി ചിത്രത്തിന്റെ അണിയറക്കാര്‍ രംഗത്ത് എത്തി. നോവലിസ്റ്റ് ബെന്യാമിന്‍ തന്നെയാണ് സംവിധായകന്‍ ബ്ലെസിക്ക് വേണ്ടി ഫേസ്ബുക്കില്‍ വിശദീകരണം നല്‍കിയത്.

യുട്യൂബില്‍ വന്നിട്ടുള്ള ആടുജീവിതം ട്രെയിലര്‍ ഒഫീഷ്യല്‍ അല്ല എന്ന് സംവിധായകന്‍ ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേള്‍ഡ് മാര്‍ക്കറ്റിനു വേണ്ടി സമര്‍പ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഡെഡ് ലൈന്‍ എന്ന ഓണ്‍ലൈന്‍ മാഗസില്‍ വന്നതാണ്. പടത്തിന്റെ ധാരാളം വര്‍ക്ക് ഇനിയും പൂര്‍ത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഔദ്യോഗിക ട്രെയിലര്‍ വരുമെന്ന് അറിയിക്കുന്നു.അതുവരെ ദയവായി കാത്തിരിക്കുക-ബെന്യാമിന്‍ കുറിച്ചു.

അതേസമയം, പിന്നീട് ഔദേ്്യാഗികമായി തന്നെ ട്രെയിലര്‍ പുറത്തുവിട്ടു. 2018 ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ആടുജീവിതം ചിത്രീകരണത്തിന്റെ തുടക്കം. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു.

ക്ഷേത്ര ദര്‍ശനത്തിനിടെ തന്നെ ശല്യപ്പെടുത്തിയ ആരാധകരോട് നയന്‍താര ദേഷ്യപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പമാണ് നയന്‍താര ക്ഷേത്രം സന്ദര്‍ശിച്ചത്.

താരത്തെ കാണാനായി നിരവധി ആരാധകര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടുകയായിരുന്നു. ഇതോടെ സ്വസ്ഥമായി ദര്‍ശനം നടത്താന്‍ പോലും നയന്‍താരയ്ക്ക് കഴിഞ്ഞില്ല. അമ്മന്‍ ക്ഷേത്രത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. ഇതിനിടെ താരത്തിനൊപ്പം സെല്‍ഫി എടുക്കവെ ആരാധകരില്‍ ഒരാള്‍ നയന്‍താരയുടെ തോളില്‍ പിടിക്കുകയായിരുന്നു. അവരുടെ കൈ തട്ടി മാറ്റുന്നതും ദേഷ്യത്തോടെ സംസാരിക്കുന്നതിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തുടര്‍ന്ന്, റെയില്‍വേ സ്റ്റേഷനിലേക്ക് പോയി ട്രെയിന്‍ കയറിയ നടിയെ പിന്തുടര്‍ന്ന് ആരാധകരും പാപ്പരാസികളും എത്തി. തന്നെ പിന്തുടരുന്നത് കണ്ട് നയന്‍താര വീണ്ടും ദേഷ്യപ്പെട്ടു. വീഡിയോ പകര്‍ത്തിയ ഒരാളോട് ഫോട്ടോ എടുത്താല്‍ താന്‍ സെല്‍ഫോണ്‍ പൊട്ടിക്കുമെന്നും നയന്‍താര മുന്നറിയിപ്പ് നല്‍കി.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല കണ്ടന്റുകള്‍ക്കെതിരെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ രംഗത്ത്. ഒ.ടി.ടിയിലെ അശ്ലീലവും നഗ്‌നതയും കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. വൃത്തിയുള്ള കണ്ടന്റിലൂടെ മാത്രമേ കൂടുതല്‍ കാഴ്ചക്കാരെ കിട്ടൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒ.ടി.ടിയില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തേണ്ടതാണ്. 15-16 വയസുള്ള കുട്ടികള്‍ക്ക് വരെ ഇത്തരം ഉള്ളടക്കങ്ങള്‍ ടിവിയില്‍ കാണാനാകും. പഠിക്കാനെന്ന് പറഞ്ഞ് ഫോണ്‍ എടുത്ത് നിങ്ങളുടെ മക്കള്‍ ഇത്തരം കാര്യങ്ങള്‍ കാണുന്നതിനെ നിങ്ങള്‍ അംഗീകരിക്കുമോ? ഉള്ളടക്കം എത്ര വൃത്തിയുള്ളതാണോ അതിനനുസരിച്ച് കാഴ്ചക്കാര്‍ ഉയരും. നമ്മള്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. അതിരുകടന്ന് ഒന്നും ചെയ്യേണ്ടതില്ല. ഇത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ താത്പര്യമില്ലാത്തതിന്റെ പേരില്‍ മാത്രം കഴിവുറ്റ അഭിനേതാക്കള്‍ തഴയപ്പെടുന്നു. സിനിമയ്ക്കും ടെലിവിഷനും സെന്‍സര്‍ഷിപ്പ് ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഒ.ടി.ടിയിലും ആയിക്കൂടാ’- എന്നും സല്‍മാന്‍ ചോദിച്ചു.

കന്നഡ സൂപ്പര്‍സ്റ്റാര്‍ കിച്ച സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. ‘കിച്ച സുദീപിന്റെ പ്രസ്താവന എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു,’- അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമണെന്ന് സുദീപ് പറഞ്ഞു. ‘ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്- എന്ന് ട്വീറ്റിനോടുള്ള പ്രതികരണമായി കിച്ച സുദീപ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കന്നഡ നടന്‍ കിച്ച സുദീപ് പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്നും നടന്‍ വ്യക്തമാക്കിയിരുന്നു

കൊച്ചി: കത്തനാര്‍ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവര്‍ത്തകരുടേയും പിന്‍ബലത്തോടെ ചലച്ചിത്രാവിഷ്‌ക്കാരമാകുകയാണ്. കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍ എന്ന ടാഗ് ലൈനോടെയാണ് ചിത്രമൊരുങ്ങുന്നത്. റോജിന്‍ തോമസ്സാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്‍ഡ്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോര്‍ ആയിരിക്കും കത്തനാറിനു വേണ്ടി ഇവിടെ ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞും ഇവിടെ ഒരുപാട് ചിത്രങ്ങള്‍ ഒരേ സമയം ചിത്രീകരിക്കാനാവശ്യമായ ഫ്‌ലോറുകളും ആര്‍ട്ടിസ്റ്റിനും, ടെക്നിഷ്യമാര്‍ക്കും താമസിക്കാനുള്ള എല്ലാ വിധ സൗകര്യങ്ങളും കൂടിയ റൂമുകളും ഉണ്ടാകുമെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി പറഞ്ഞു. മലയാള സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണിത്. 200 ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ റോജിന്‍ തോമസ് പറഞ്ഞു.

ജയസൂര്യയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടമറ്റത്തു കത്തനാരായി മാറുവാന്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ജയസൂര്യ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരുങ്ങുകയായിരുന്നു. ജയസൂര്യക്കു പുറമേ ഇതര ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്‌സ് ആന്റ് വെര്‍ച്ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്. ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം ആധുനിക സാങ്കേതിക വിദ്യകളുടെ സംഗമ സംരംഭമെന്നു തന്നെ പറയാം.

നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ ബേസില്‍ തന്നെയാണ് നേരത്തെ അറിയിച്ചത്. സൂപ്പര്‍ ഹീറായായി ടൊവിനോ ചിത്രത്തില്‍ നിറഞ്ഞാടിയപ്പോള്‍ വില്ലനായി ഗുരു സോമസുന്ദരം തകര്‍ത്തഭിനയിച്ചു. ഇപ്പോളിതാ ആദ്യ ഭാഗത്തേക്കാള്‍ വലിയ മുതല്‍മുടക്കുള്ള സിനിമയാകും മിന്നല്‍ മുരളി 2 എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബേസില്‍ ജോസഫ്.

‘ഉറപ്പായും മിന്നല്‍ മുരളിയെക്കാള്‍ വലിയ സിനിമ ആയിരിക്കും മിന്നല്‍ മുരളി 2. അത് സ്‌കെയില്‍ ബേയ്സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളില്‍ ആണെങ്കിലും. അതുകൊണ്ട് വലിപ്പത്തില്‍ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും’, ബേസില്‍ ജോസഫ് പറഞ്ഞു. നെറ്റ്ഫ്ലിക്സിന് രണ്ടാം ഭാഗത്തില്‍ പങ്കാളിത്തമുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൂക്കാലം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ബേസില്‍ ഇക്കാര്യം പരാമര്‍ശിച്ചത്.

അതേസമയം, മിന്നല്‍ മുരളി രണ്ടാം ഭാഗത്തിലെ വില്ലന്‍ കഥാപാത്രത്തെ കുറിച്ചും ബേസില്‍ ചില സൂചനകള്‍ നല്‍കി. ‘സ്‌ക്രിപ്റ്റ് എഴുതി വരുമ്‌ബോഴേ എത്തരത്തിലുള്ള വില്ലനാകും എന്ന് അറിയാന്‍ പറ്റുള്ളു. എന്തായാലും സമയം എടുക്കും. ജനങ്ങള്‍ രണ്ടാം ഭാഗത്തിന് വലിയ എക്സ്പെറ്റേഷന്‍സ് ആണ് നല്‍കുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്‌ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹം’- ബേസില്‍ കൂട്ടിച്ചേര്‍ത്തു.

2022 ഒക്ടോബര്‍ മുതല്‍ ആര്‍ആര്‍ആര്‍ എന്ന ചിത്രം ജപ്പാനില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ 1 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ജപ്പാനില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ആര്‍ആര്‍ആര്‍ മാറുകയും ചെയ്തു. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ ഇന്ത്യന്‍ ചിത്രവും ആര്‍ആര്‍ആര്‍ തന്നെയാണ്.

ജപ്പാനിലെ 44 നഗരങ്ങളിലും 47 സംസ്ഥാനങ്ങളിലുമായി 209 സ്‌ക്രീനുകളിലും 31 ഐമാക്സ് സ്‌ക്രീനുകളിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്തത്. വെറും 164 ദിവസത്തിനുള്ളില്‍ 10 ലക്ഷം പ്രേക്ഷകര്‍ ചിത്രം കണ്ടതായും സിനിമ വീണ്ടും മുന്നേറുകയാണെന്നും ആര്‍ആര്‍ആര്‍ സിനിമയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പങ്കുവെച്ചു.

ഈ നേട്ടം ആഘോഷിച്ച് സിനിമയുടെ സംവിധായകന്‍ എസ് എസ് രാജമൗലി ട്വിറ്ററില്‍ ഒരു കുറിപ്പ് പങ്കുവെച്ചു. ‘അന്ന്, ഒരു സിനിമ 100 ദിവസം, 175 ദിവസം, മുതലായവ ഓടുന്നത് വലിയ കാര്യമായിരുന്നു. കാലക്രമേണ ബിസിനസ്സ് ഘടന മാറി . ആ പ്രിയപ്പെട്ട ഓര്‍മ്മകള്‍ ഇല്ലാതായി . പക്ഷേ ഇന്ന് ജാപ്പനീസ് ആരാധകര്‍ ഞങ്ങളെ ആഹ്ലാദിപ്പിക്കുന്നു ..ഒരുപാട് സ്നേഹം ജപ്പാന്‍ . അരിഗാറ്റോ ഗോസൈമാസു’- എന്നാണ് ട്വീറ്റ്. മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ജാപ്പനീസ് പ്രേക്ഷകര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തങ്ങളുടെ ഇരട്ടക്കുട്ടികളുടെ യഥാര്‍ത്ഥ പേരുകള്‍ വെളിപ്പെടുത്തി. 2022 ഒക്ടോബറില്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ദമ്ബതികള്‍ മക്കളെ സ്വീകരിച്ചത്. ദമ്ബതികള്‍ ഇരട്ടകള്‍ക്ക് ഉയിര്‍, ഉലഗ് എന്ന് പേരിട്ടു.

ഇപ്പോഴിതാ തങ്ങളുടെ ഇരട്ടക്കുട്ടികളുടെ യഥാര്‍ത്ഥ പേരുകള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്ബതികള്‍. ഉയിര്‍ രുദ്രോണീല്‍ എന്‍ ശിവന്‍, ഉലഗ് ദൈവിക് എന്‍ ശിവന്‍ എന്നാണ് ഇരട്ടകളുടെ മുഴുവന്‍ പേരുകള്‍. വിഘ്നേഷ് എഴുതിയ ലോകത്തിലെ ഏറ്റവും മികച്ച അമ്മയെ (നയന്‍താര) സൂചിപ്പിക്കുന്നു ‘എന്‍’.

ദമ്ബതികള്‍ തങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്കൊപ്പം മുംബൈ വിമാനത്താവളത്തിലെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരട്ടകളുടെ ചിത്രങ്ങള്‍ അവര്‍ പങ്കിട്ടെങ്കിലും ഇതുവരെ അവരുടെ മുഖം കാണിച്ചിട്ടില്ല.

ഇന്‍സ്റ്റാഗ്രാമില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും വേഗത്തില്‍ ഫോളോവേഴ്‌സ് കരസ്ഥമാക്കുന്ന താരമെന്ന റെക്കോര്‍ഡ് നടന്‍ വിജയ് തന്റെ സ്വന്തം പേരിലാക്കി. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് 99 മിനുറ്റിനുള്ളിലാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ കിം തേ-ഹ്യുങും ഹോളിവുഡ് താരം ആഞ്ജലീന ജോളിയും കഴിഞ്ഞാല്‍ അതിവേഗ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ദളപതി വിജയ്ക്ക്.

‘ആക്ടര്‍ വിജയ്’ എന്ന പേരിലാണ് വിജയ് ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നത്. അക്കൗണ്ട് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ വിജയ് സ്വന്തമാക്കി. ഒരൊറ്റയാളെ പോലും വിജയ് പക്ഷേ ഇന്‍സ്റ്റാഗ്രാമില്‍ തിരിച്ച് ഫോളോ ചെയ്യുന്നില്ലായെന്നതും ശ്രദ്ധേയമാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ചിത്രീകരണ തിരക്കുകളിലാണ് വിജയ് നിലവിലിപ്പോള്‍. ‘ഹലോ നന്‍പാ, നന്‍പീസ്’, എന്ന തലക്കെട്ടില്‍ ലിയോയുടെ സെറ്റില്‍ നിന്നുള്ള സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചിത്രമാണ് വിജയ് ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഈ ഫോട്ടോക്ക് രണ്ട് മില്യണിലധികം ലൗ റിയാക്ഷന്‍ ലഭിച്ചിട്ടുണ്ട്. നിരവധി സെലിബ്രൈറ്റികളാണ് താരത്തിന് ഇന്‍സ്റ്റാഗ്രാമില്‍ സ്‌നേഹവും സ്വാഗതവും നേര്‍ന്നിരിക്കുന്നത്.

പഠാനിലെ ബേഷരംഗ് എന്ന ഗാനരംഗത്തില്‍ ദീപിക അണിഞ്ഞ കാവി ബിക്കിനിയെ ചൊല്ലി വിവാദം ഉടലെടുത്തിരുന്നു. ഗാനം ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്തതുമാണെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചത്. ഇപ്പോഴിതാ ദീപികയുടെ വിവാദ കാവി വസ്ത്രത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പഠാന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ്.

മറ്റൊന്നും മനസില്‍ ചിന്തിക്കാതെ പെട്ടെന്ന് തിരഞ്ഞെടുത്ത നിറമായിരുന്നു അതെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. നിറത്തിന്റെ ഭംഗി മാത്രമായിരുന്നു നോക്കിയത്. നല്ല പച്ചപ്പും തെളിഞ്ഞ ആകാശവുമാണ് ആ ഗാനരംഗത്തില്‍ ഉണ്ടായിരുന്നത്. ഇതിനോട് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം നന്നായി ഇണങ്ങുമെന്ന് തോന്നി. ഇതല്ലാതെ കാവി നിറം തിരഞ്ഞെടുക്കാന്‍ മറ്റ് കാരണങ്ങളില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ 1000 കോടിയിലേറെ നേടിയെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. രാജമൗലി ചിത്രം ബാഹുബലി (127 കോടി), കെ ജി എഫ് 2 (140 കോടി) എന്നിവയുടെ വാരാന്ത്യ റെക്കോഡുകള്‍ പഠാന്‍ മറികടന്നു.