Sports (Page 44)

സാന്റിയാഗോ: കുറസാവോയ്ക്ക് എതിരെ സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ അര്‍ജന്റീന 7-0ത്തിന് ജയിച്ചപ്പോള്‍ ഹാട്രിക്ക് നേടിയ സൂപ്പര്‍ താരം ലയണല്‍ മെസി രാജ്യത്തിന്റെ കുപ്പായത്തില്‍ 100 ഗോളുകളെന്ന അപൂര്‍വ റെക്കാഡും സ്വന്തമാക്കി. നേരത്തെ പാനമയ്‌ക്കെതിരായ മത്സരത്തിലൂടെ കരിയറില്‍ 800 ഗോളുകള്‍ തികച്ച മെസി അന്താരാഷ്ട്ര ഫുട്ബാളില്‍ 100 ഗോളുകള്‍ തികയ്ക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ താരമായും ചരിത്രം സൃഷ്ടിച്ചു.

ഇതോടെ 102 അന്താരാഷ്ട്ര ഗോളുകളാണ് ഇപ്പോള്‍ മെസിയുടെ അക്കൗണ്ടിലുള്ളത്. സാന്റിയാഗോയില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍തന്നെ മെസി ഹാട്രിക് തികച്ചപ്പോള്‍ ഇരു പകുതികളിലുമായി നിക്കോളാസ് ഗോണ്‍സാലസ്,എന്‍സോ ഫെര്‍ണാണ്ടസ്,ഏന്‍ജല്‍ ഡി മരിയ,ഗോണ്‍സാലോ മൊണ്ടിയേല്‍ എന്നിവരും സ്‌കോര്‍ ചെയ്തു. 20-ാം മിനിട്ടില്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയാണ് മെസി രാജ്യത്തിനായി 100-ാം അന്താരാഷ്ട്ര ഗോള്‍ നേട്ടം കുറിച്ചത്. തന്റെ 174-ാം മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

അര്‍ജന്റീനയുടെ തേര്‍വാഴ്ചയാണ് സാന്റിയാഗോയില്‍ കണ്ടത്. 20,33,37 മിനിട്ടുകളിലായാണ് മെസി ഹാട്രിക്ക് തികച്ചത്. ലോകകപ്പ് കിരീടം ഉയര്‍ത്തി കൃത്യം നൂറാം ദിവസം തന്നെയാണ് മെസി തന്റെ നൂറാം അന്താരാഷ്ട്ര ഗോളും നേടിയത്. ആദ്യ പകുതിയില്‍ അഞ്ചു ഗോളിന് മുന്നിട്ട് നിന്ന അര്‍ജന്റീന രണ്ടാം പകുതിയില്‍ രണ്ടുഗോളുകള്‍ കൂടി നേടി.

ഇംഫാല്‍: സുനില്‍ ഛേത്രിയുടെയും സന്തോഷ് ജിങ്കാന്റെയും ഗോള്‍നേട്ടത്തില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റ് കീരിടം നേടി ഇന്ത്യ.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കിര്‍ഗിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂര്‍ണമെന്റ് ചാമ്ബ്യന്മാരായത്. മത്സരത്തിന്റെ 34-ാം മിനിറ്റില്‍ പ്രതിരോധ താരം സന്തോഷ് ജിങ്കാനായിരുന്നു ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. ഫ്രീകിക്കിലൂടെയായിരുന്നു ജിങ്കാന്‍ ലീഡ് നേടിയത്.

രണ്ടാം പകുതിയിലായിരുന്നു ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഗോള്‍ നേട്ടം. 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അവസരോചിതമായി വലയിലെത്തിച്ചായിരുന്നു സുനില്‍ ഛേത്രി ഇന്ത്യന്‍ ഗോള്‍നേട്ടം ആവര്‍ത്തിച്ചത്. ടൂര്‍ണമെന്റിലെ മറ്റൊരു പങ്കാളികളായ മ്യാന്‍മാറിനെ എതിരില്ലാത്ത ഒരു ഗോളിന് പരായപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീം വിജയമാവര്‍ത്തിച്ച് ടൂര്‍ണമെന്റ് കിരീടത്തില്‍ മുത്തമിട്ടത്.

ഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സംപ്രേക്ഷണാവകാശം ഉപേക്ഷിക്കാനൊരുങ്ങി സ്റ്റാര്‍ സ്പോര്‍ട്സ്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 ആയിരിക്കും വരും സീസണില്‍(2024-25) മത്സരം സംപ്രേക്ഷണം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ പ്രകാരം അടുത്ത സീസണ്‍ കൂടി സ്റ്റാര്‍സ്പോര്‍ട്സിന് സംപ്രേക്ഷണാവകാശമുണ്ട്.

ഐ.എസ്.എല്‍ തുടങ്ങിയത് മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് ആയിരുന്നു മത്സരം സംപ്രേക്ഷണം ചെയ്തിരുന്നത്. എങ്കിലും ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റുമായി (എഫ്.എസ്.ഡി.എല്‍) വയാകോമിന് കരാറുണ്ടായിരുന്നു. റിയലന്‍സിന് കീഴിലുള്ളതാണ് എഫ്.എസ്.ഡി.എല്‍. 2010ലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് തുടക്കം കുറിക്കുന്നത്. ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ഇന്ത്യന്‍ ഫുട്ബോളിലേക്ക് കടന്നതിന് പിന്നാലെയാണ് ഐ.എസ്.എല്‍ പിറവിയെടുക്കുന്നത്.

ഐ.എസ്.എല്‍ വയാകോമിന്റെ ഉത്പന്നമാണെന്നാണ് വയാകോം 18 ഉദ്യോഗസ്ഥന്‍ അഭിമാനത്തോടെ പറയുന്നത്. ഇപ്പോള്‍ എഫ്എസ്ഡിഎല്ലിന് 66% വിഹിതമുണ്ട്. തുടക്കത്തില്‍, എഫ്എസ്ഡിഎല്‍ 33%, ഐ.എം.ജി 33%, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 34% എന്നിങ്ങനെയായിരുന്നു. അതേസമയം ഐ.എസ്.എല്ലിലൂടെ സ്റ്റാര്‍സ്പോര്‍ട്സിന് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും കാഴ്ചക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു. അതിനാല്‍ തന്നെ പുതിയ കരാറിന് സ്റ്റാര്‍സ്പോര്‍ട്സ് സ്വന്തമായി ശ്രമിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിലാണ് സ്റ്റാര്‍സ്‌പോര്‍ട്‌സ് ശ്രദ്ധകൊടുക്കുന്നത്.

2022 ലോകകപ്പിനെക്കുറിച്ച് ഡോക്യുമെന്ററി പുറത്തിറക്കി ഫിഫ. ഖത്തറിന്റെ ഔദ്യോഗിക ചിത്രമായ ”റൈറ്റണ്‍ ഇന്‍ ദ സ്റ്റാര്‍സ്” വിവരിച്ചത് വെല്‍ഷ് നടന്‍ മൈക്കല്‍ ഷീന്‍ ആണ്. ഒരു മണിക്കൂറും 34 മിനിറ്റും ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിലവില്‍ ഫിഫയുടെ വെബ്സൈറ്റില്‍ സൗജന്യമാണ്.

2022-ല്‍ ഖത്തറില്‍ ആകെ 172 ഗോളുകള്‍ പിറന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടൂര്‍ണമെന്റായി ഇത് മാറി. ഏകദേശം 3.4 ദശലക്ഷം ആളുകള്‍ സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരങ്ങള്‍ കണ്ടു. ഒരു മത്സരത്തിന് ശരാശരി 53,000 കാണികള്‍ ഉണ്ടായിരുന്നു. ഡിസംബറില്‍ നടന്ന ഫൈനലില്‍ ദക്ഷിണ അമേരിക്കന്‍ കരുത്തരായ ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ 4-2ന് തോല്‍പ്പിച്ചപ്പോള്‍ ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീന നിലവിലെ ലോക ചാമ്ബ്യന്മാരാണ്.

ഡല്‍ഹി: 2023 ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ നേട്ടം. വനിതകളുടെ ബോക്സിങ്ങില്‍ നിഖാത് സരിനാണ് സ്വര്‍ണം നേടിയത്.

വനിതകളുടെ 50 കിലോ വിഭാഗത്തിലാണ് നിഖാത് സരിന്റെ സ്വര്‍ണ നേട്ടം. ഫൈനലില്‍ തായ്ലന്‍ഡിന്റെ ജിത്പോങ് ജുതാമാസിനെ തോല്‍പ്പിച്ചാണ് നിഖാത് സരീന്‍ സ്വര്‍ണം നേടിയത്. മേരി കോം, സരിതാദേവി, ജെന്നി ആര്‍എല്‍, ലേഖ കെസി എന്നിവര്‍ക്ക് ശേഷം ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ ബോക്സറായി സറീന്‍ മാറി. 25 കാരിയായ സറീന മുന്‍ ജൂനിയര്‍ യൂത്ത് ലോക ചാമ്ബ്യനാണ്.

ആധികാരിക പ്രകടനത്തോടെയാണ് (5-0) നിഖാത് സരിന്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണം നേടിയത്. ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പിലെ താരത്തിന്റെ രണ്ടാം സ്വര്‍ണമാണിത്. നേരത്തേ 2022 ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പിലും നിഖാത് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

ഐപിഎല്‍ 2023 സീസണ്‍ മാര്‍ച്ച് 31 ന് ആരംഭിക്കും. ഗുജറാത്ത് ടൈറ്റന്‍സും (ജിടി) ചെന്നൈ സൂപ്പര്‍ കിംഗ്സും (സിഎസ്‌കെ) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പരസ്പരം മത്സരിക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വമ്ബിച്ച നിയമ മാറ്റം പ്രഖ്യാപിച്ചതിനാല്‍ ഈ വര്‍ഷം ടൂര്‍ണമെന്റിലെ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമായിരിക്കും. നിലവില്‍ ഐപിഎല്‍ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ടോസിന് മുമ്ബ് ടീമിനെ പ്രഖ്യാപിക്കണം. എന്നിരുന്നാലും, ടോസിന് ശേഷം ഫ്രാഞ്ചൈസികള്‍ അവരുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കേണ്ടതിനാല്‍ ഇത് മാറ്റി. ഫ്രാഞ്ചൈസികള്‍ ബാറ്റിംഗിലോ ബൗളിംഗിലോ അവസാനിക്കുമോ എന്നതിനെ അടിസ്ഥാനമാക്കി അവരുടെ മികച്ച ഇലവനെ തിരഞ്ഞെടുക്കാന്‍ ഇത് അനുവദിക്കും.

‘നിലവില്‍ ക്യാപ്റ്റന്‍മാര്‍ ടോസിന് മുമ്ബ് ടീമുകളെ മാറ്റണം. ടോസ് കഴിഞ്ഞയുടനെ ടീമുകളുടെ കൈമാറ്റം എന്നതിലേക്ക് ഇത് മാറ്റി, ആദ്യം ബാറ്റ് ചെയ്യുന്നതാണോ ബൗളിങ്ങാണോ എന്നതിനെ ആശ്രയിച്ച് മികച്ച ഇലവനെ തിരഞ്ഞെടുക്കാന്‍ ടീമുകളെ പ്രാപ്തരാക്കുന്നു. ഇത് ടീമുകളെ സഹായിക്കും’- ബിസിസിഐ’ അറിയിച്ചു. പുതിയ നിയമ മാറ്റത്തോടെ, ദക്ഷിണാഫ്രിക്കയുടെ എസ് എ 20 ന് ശേഷം ടോസ് കഴിഞ്ഞ് അവരുടെ ഇലവനെ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ടി20 ഫ്രാഞ്ചൈസി ലീഗായി ഐപിഎല്‍ മാറി. ഉദ്ഘാടന എസ് എ20 ല്‍, ടോസിന് ശേഷം തങ്ങളുടെ അന്തിമ ഇലവനെ പ്രഖ്യാപിക്കുന്നതിന് മുമ്ബ് ടീമുകള്‍ 13 കളിക്കാരുടെ പേരുകള്‍ ടീം ഷീറ്റില്‍ ഇടുന്നു.

ഇന്ത്യയിലെ പ്രീമിയര്‍ വനിതാ ടി20 മത്സരത്തില്‍ വിജയിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. ആവേശകരമായ ഫൈനലില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം മെഗ്-ലാനിംഗ് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഡല്‍ഹിക്ക് ആദ്യ ഇന്നിംഗ്സില്‍ 131/9 എന്ന സ്‌കോര്‍ ചെയ്യാനേ കഴിഞ്ഞുള്ളൂ, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇസി വോംഗും ഹെയ്ലി മാത്യൂസും അവരുടെ ബാറ്റിംഗിന്റെ നട്ടെല്ല് തകര്‍ത്തു. ഒരു ഘട്ടത്തില്‍, 16 ഓവറുകള്‍ക്ക് ശേഷം 79/9 എന്ന നിലയില്‍ നില്‍ക്കുകയായിരുന്ന ഡല്‍ഹി 100 റണ്‍സിന് താഴെ ഓള്‍ ഔട്ട് ആകുമെന്ന് തോന്നി. അവസാന വിക്കറ്റില്‍ ശിഖ പാണ്ഡെയും (17 പന്തില്‍ 27) രാധാ യാദവും (12 പന്തില്‍ 27) ചേര്‍ന്ന് 24 പന്തില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ട് അവരെ പൈലറ്റാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ യാസ്തിക ഭാട്ടിയയെയും ഹെയ്ലി മാത്യൂസിനെയും നഷ്ടമായി, 3.4 ഓവറില്‍ 23/2 എന്ന നിലയിലാണ്. മൂന്നാം വിക്കറ്റില്‍ ഹര്‍മന്‍പ്രീത് കൗറും നാറ്റ് സ്‌കീവര്‍-ബ്രണ്ടും ചേര്‍ന്ന് നേടിയ 62 റണ്‍സാണ് മുംബൈയെ വേട്ടയാടുന്നത്. 17-ാം ഓവറില്‍ ഹര്‍മന്‍പ്രീത് കൗര്‍ റണ്ണൗട്ടായതോടെ, മുംബൈയ്ക്ക് 23 പന്തില്‍ 37 റണ്‍സ് കൂടി ജയിക്കാന്‍ വേണ്ടിയിരുന്നതിനാല്‍ കളി വൈഡ് ഓപ്പണ്‍ ആയി.

ക്യാപ്റ്റന്‍ നഷ്ടപ്പെട്ടതിന് ശേഷം, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് തന്റെ ഞരമ്ബ് പിടിച്ച് 55 പന്തില്‍ 60* റണ്‍സ് നേടി ടീമിനെ വീട്ടിലേക്ക് കൊണ്ടുപോയി, മുംബൈ ഇന്ത്യന്‍സ് മൂന്ന് പന്തുകള്‍ ശേഷിക്കെ ലക്ഷ്യം നേടി. ഉദ്ഘാടന ഡബ്‌ള്യുപിഎല്‍ കിരീടം നേടി മുംബൈ ചരിത്രം സൃഷ്ടിച്ചു. 55 പന്തില്‍ 60* റണ്‍സെടുത്ത നാറ്റ് സ്‌കൈവര്‍-ബ്രണ്ട് ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി. അവര്‍ക്ക് 2.50 ലക്ഷം രൂപയുടെ ചെക്ക് സമ്മാനമായി ലഭിച്ചു. 271 റണ്‍സും 16 വിക്കറ്റും നേടിയ ഹെയ്ലി മാത്യൂസ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി. അവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സമ്മാനമായി ലഭിച്ചു. വിജയിച്ച മുംബൈ ഇന്ത്യന്‍സ് 6 കോടി രൂപ രൂപയും ഡല്‍ഹിക്ക് മൂന്ന് കോടി രൂപയും ലഭിച്ചു

മുംബൈ: പ്രഥമ വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി ഏഴരയ്ക്ക് മുംബൈയിലെ ബ്രോബോണ്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ രണ്ട് ടീമുകളാണ് മുംബൈയും ഡല്‍ഹിയും. തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ നേടിയായിരുന്നു മുംബൈയുടെ ടൂര്‍ണമെന്റിലെ തേരോട്ടം. പിന്നീട് രണ്ട് കളികള്‍ പരാജയപ്പെട്ടെങ്കിലും അവസാന മത്സരം വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു. എലിമിനേറ്ററില്‍ യുപി വാരിയേഴ്‌സിനെ കീഴടക്കിയാണ് മുംബൈ ഫൈനലിലെത്തിയത്.

ഡല്‍ഹിയാകട്ടെ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മങ്ങിയെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തുകയായിരുന്നു. പോയിന്റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി ഒന്നാമതെത്തി നേരിട്ട് ഫൈനലിലെത്താനും ഡല്‍ഹിക്കായി. നെറ്റ് റണ്‍ റേറ്റാണ് ഡല്‍ഹിയെ ഒന്നാമതെത്താന്‍ സഹായിച്ചത്.

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബര്‍ 5 ന് ആരംഭിച്ച് നവംബര്‍ 19 ന് അവസാനിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 12 വേദികള്‍ അന്തിമമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുമ്‌ബോള്‍ മെഗാ ഇവന്റ്.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ധര്‍മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, ഇന്‍ഡോര്‍, രാജ്കോട്ട്, മുംബൈ എന്നിവയും ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. 46 ദിവസങ്ങളിലായി നടക്കുന്ന മാര്‍ക്വീ ടൂര്‍ണമെന്റില്‍ മൂന്ന് നോക്കൗട്ട് ഗെയിമുകള്‍ ഉള്‍പ്പെടെ ആകെ 48 മത്സരങ്ങള്‍ നടക്കും.

പൊതുവേ, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ലോകകപ്പിന്റെ ഷെഡ്യൂള്‍ ഒരു വര്‍ഷം മുമ്‌ബേ പ്രഖ്യാപിക്കും, എന്നാല്‍ ഇത്തവണ ബിസിസിഐ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ചില അനുമതികള്‍ക്കായി കാത്തിരിക്കുകയാണ്. രണ്ട് പ്രധാന പ്രശ്നങ്ങള്‍- മാര്‍ക്വീ ഇവന്റിന് നികുതി ഇളവ് ലഭിക്കുന്നത്, രണ്ടാമത്തേത് ലോകകപ്പിനുള്ള പാകിസ്ഥാന്‍ കളിക്കാര്‍ക്കുള്ള വിസ ക്ലിയറന്‍സുകളാണ്.

ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗം ഫൈനലില്‍ മംഗോളിയുടെ ലുട്‌സൈഖന്‍ അള്‍ട്ടാന്‍സെറ്റ്‌സെഗിനെ ഏകപക്ഷീയമായി കീഴടക്കി നീതു ലോക വനിതാ ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പിലെ കന്നിപ്പൊന്ന് സ്വന്തമാക്കി. 81 കിലോഗ്രാം വിഭാഗത്തിലെ വാശിയേറിയ ഫൈനലില്‍ ചൈനയുടെ വാംഗ് ലിനയെ കീഴടക്കിയാണ് സ്വീറ്റി ബൂറ പൊന്നണിഞ്ഞത്. ഇതോടെ ലോക ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതകളുടെ എണ്ണം ഏഴായി. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 82ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.

കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതിഹാസ താരം മേരി കോമിന്റെ പകരക്കാരിയായിറങ്ങി സ്വര്‍ണം നേടി ചരിത്രമെഴുതിയ നീതു ലോക ചാമ്ബ്യന്‍ഷിപ്പിലും മികവുതുടരുകയായിരുന്നു. ഹരിയാനയിലെ ഭിവാനി സ്വദേശിയായ നിതു നേരത്തേ യൂത്ത് ലോക ചാമ്ബ്യന്‍ഷിപ്പിലും നീതു സ്വര്‍ണം നേടിയിട്ടുണ്ട്. ഇത്തവണത്തെ ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ എത്തുന്ന ആദ്യ സ്വര്‍ണമായിരുന്നു നീതുവിന്റേത്.

81 കിലോ ഗ്രാം ഫൈനലില്‍ ചൈനീസ് താരം വാംഗ് ലിനയുടെ കടുത്ത വെല്ലുവിളി നേരിട്ട സ്വീറ്റി ബൂറ 4-3നാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജയിച്ചുകയറിയത്. തുടക്കത്തില്‍ പിന്നില്‍ നിന്ന ശേഷമാണ് സ്വീറ്റി ഇടിച്ച് മുന്നിലെത്തിയത്.നേരത്തേ 2014ലെ ലോകചാമ്ബ്യന്‍ഷിപ്പില്‍ ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള താരം വെള്ളിനേടിയിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിലും സ്വീറ്റി സ്വര്‍ണം നേടിയിരുന്നു.