Sports (Page 29)

ക്രിക്കറ്റിലെ രണ്ട് ഇതിഹാസതാരങ്ങൾ ഒരുമിച്ച് കണ്ടപ്പോഴുള്ള നിമിഷം ആഘോഷമാക്കി ക്രിക്കറ്റ് ആരാധകർ. സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും ലണ്ടനില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം.

ഇരുവരും ലണ്ടനിലെ തെരുവില്‍ വെച്ചാണ് കണ്ടുമുട്ടിയത്. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം സച്ചിൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ആരാധകരെ അറിയിച്ചത്. അപ്രതീക്ഷിതമായി മറ്റൊരു ഗോള്‍ഫറെ കണ്ടുമുട്ടി എന്ന നര്‍മത്തില്‍ പൊതിഞ്ഞ തലക്കെട്ടിലൂടെയാണ് സച്ചിന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. മിനിറ്റുകള്‍കൊണ്ട് ചിത്രങ്ങള്‍ വൈറലായി.

സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് കുവൈറ്റ്. സുനില്‍ ഛേത്രിയുടെ ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിലെത്തുകയും കളിയുടെ അവസാനം വരെ ആധിപത്യം നിലനിര്‍ത്തുകയും ചെയ്ത ഇന്ത്യ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളിലാണ് കുവൈറ്റിനോട് സമനില വഴങ്ങിയത്. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു സുനില്‍ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്.

മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ഇന്ത്യയുടെ റഹീം അലിയും കുവൈറ്റിന്‍റെ ഹമദ് അല്‍ ഖലാഫയും ചുവപ്പു കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ഇരു ടീമുകളും 10 പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. രണ്ടാം പകുതിയില്‍ 80-ാം മിനിറ്റില്‍ രണ്ടാം മ‍ഞ്ഞക്കാര്‍ഡ് കണ്ട ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നു.

മുൻപ് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ത്രോ ബോള്‍ തട്ടിയിട്ടതിനും സ്റ്റിമാക്കിന് ചുവപ്പു കാര്‍ഡ് കിട്ടിയിരുന്നു. ഇതോടെ നേപ്പാളിനെതിരായ മത്സരത്തില്‍ സ്റ്റിമാക്കിന് ഗ്രൗണ്ടിലെത്താനായിരുന്നില്ല. ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യക്ക് പക്ഷെ രണ്ടാം പകുതിയില്‍ ആധിപത്യം നിലനിര്‍ത്താനായില്ല. s

ലോകകപ്പ് സെമിയിലെത്തിയാല്‍ പാക്കിസ്ഥാന്‍ മുംബൈയില്‍ കളിക്കില്ല. സുരക്ഷാ പ്രശ്നങ്ങൾ മുന്നിൽ കണ്ടാണ് തീരുമാനം. പാക്കിസ്ഥാൻ തന്നെയാണ് ഐസിസിക്ക് മുന്നിൽ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയക്കുമെതിരായ മത്സരങ്ങളുടെ വേദി പരസ്പരം മാറ്റണമെന്ന ഒരു ആവശ്യവും പാക്കിസ്ഥാൻ ഐസിസിക്ക് മുന്നിലേക്ക് വെച്ചിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ ഈ ആവശ്യം ഐസിസിയും ബിസിസിഐയും തള്ളുകയായിരുന്നു.

ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം അനുസരിച്ച് മുംബൈയിലും കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കേണ്ടത്. പാക്കിസ്ഥാന്‍റെ ആവശ്യം അംഗീകരിച്ച ഐസിസി സെമിയിലെത്തിയാല്‍ പാക്കിസ്ഥാന്‍റെ സെമി മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റും. നവംബര്‍ 15ന് മുംബൈയിലാണ് ആദ്യ സെമി. നവംബര്‍ 16ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടക്കും.

പാക്കിസ്ഥാനാണ് സെമിയിലെങ്കില്‍ വേദികള്‍ പരസ്പരം മാറും. ഇന്ത്യ-പാക്കിസ്ഥാന്‍ സെമി ഫൈനലാണെങ്കിലും കൊല്‍ക്കത്തയിലാവും കളിക്കേണ്ടിവരിക. ഐസിസി ഇന്ന് പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് പാക്കിസ്ഥാന് മുംബൈയില്‍ മത്സരങ്ങളൊന്നുമില്ല. ഓസ്ട്രേലിയയെയും ന്യൂസിലന്‍ഡിനെയുംബെംഗലൂരുവിലും ദക്ഷിണാഫ്രിക്കയെയും അഫ്ഗാനിസ്ഥാനെയും ചെന്നൈയിലും പാക്കിസ്ഥാന്‍ നേരിടും. ഇന്ത്യക്കെതിരെ അഹമ്മദാബാദിലും ബംഗ്ലാദേശിനെയും ഇംഗ്ലണ്ടിനെയും കൊല്‍ക്കത്തയിലും യോഗ്യതാ മത്സരം ജയിച്ചെത്തുന്ന ടീമുകളെ ഹൈദരാബാദിലുമാണ് പാക്കിസ്ഥാന്‍ നേരിടേണ്ടിവരിക.

പരിക്കുമൂലം ദീർഘ നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും വിട്ടുനിന്ന പേസ് ബൗളർ ജസ്പ്രീത് ബുമ്ര രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു. ഫിറ്റ്നസ് വീണ്ടെടുത്ത ബുമ്ര ബെംഗളൂരുവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) നിന്നു മടങ്ങി.

ചെറിയൊരു ഇടവേളയ്ക്കു ശേഷം പരിശീലന മത്സരങ്ങൾക്കായി അക്കാദമിയിലേക്ക് തന്നെ ബുമ്ര തിരികെയെത്തും. വരാനിരിക്കുന്ന അയർലൻഡ് പര്യടനത്തിലും തുടർന്നു നടക്കുന്ന ഏഷ്യാകപ്പിലും ഇന്ത്യൻ ബോളിങ്ങിന്റെ മുൻനിരയിൽ തന്നെ ബുമ്ര ഉണ്ടാകുമെന്നാണ് എൻസിഎ വൃത്തങ്ങൾ നൽകുന്ന സൂചന.

ബുമ്രയുടെ തിരിച്ചുവരവ് ഇന്ത്യൻ ടീമിന് പുത്തനുണർവ് തന്നെയാണ് പകരുക. പുറംവേദന മൂലം കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഇന്ത്യൻ ടീമിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു താരം. ന്യൂസീലൻഡിൽ ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം ഫിറ്റ്നസ് വീണ്ടെടുക്കാൻ വേണ്ടി കഴിഞ്ഞ ഏപ്രിൽ14 മുതൽ എൻസിഎയിൽ രണ്ടു മാസം തുടർച്ചയായ പരിശീലനത്തിലായിരുന്നു താരം.

ഫിസിയോ തെറപ്പിസ്റ്റുകളുടെ മേൽനോട്ടത്തിലുള്ള വ്യായാമമുറകളും പരിശീലകരുടെ സാന്നിധ്യത്തിൽ എൻസിഎ മൈതാനത്തെ നെറ്റ്സിൽ ബോളിങ്ങുമെല്ലാമായിരുന്നു പരിശീലനം.

മുംബൈ: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടിയതോടെ സഞ്ജു സാംസണ് ലോകകപ്പ് ടീമിലേക്കുള്ള വഴിയാണ് തുറന്നുകിട്ടിയത്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ കഴിഞ്ഞാൽ ഈ വർഷം ഒക്ടോബർ നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിന് അനായാസം പ്രവേശിക്കാൻ കഴിയും. ഏഷ്യാ കപ്പ് ടീമിലേക്കും സഞ്ജുവിന് പരിഗണന ലഭിച്ചേക്കുമെന്നാണ് വിവരം.

ഏകദിനത്തിൽ ഇന്ത്യയ്ക്കായി 11 മത്സരങ്ങൾ മാത്രമാണു സഞ്ജു കളിച്ചിട്ടുള്ളത്. രണ്ട് അർധ സെഞ്ചറികളടക്കം 330 റൺസ് ഏകദിന മത്സരങ്ങളിൽ സഞ്ജു നേടിയത്. സഞ്ജു അവസാനമായി ഏകദിന ക്രിക്കറ്റ് കളിച്ചത് കഴിഞ്ഞ വർഷം ന്യൂസീലൻഡിനെതിരായ പരമ്പരയിലാണ്. 2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിലാണ് സഞ്ജു ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. 46 റൺസായിരുന്നു ആദ്യ മത്സരരത്തിൽ അദ്ദേഹം നേടിയത്. ഏകദിനത്തിലെ സഞ്ജുവിന്റെ ഉയർന്ന സ്‌കോർ ദക്ഷിണാഫ്രിക്കക്കെതിരെ ലക്‌നൗവിൽ നേടിയ 86 റൺസാണ്.

ട്വന്റി20 യിൽ ഇന്ത്യയ്ക്കായി 17 മത്സരങ്ങളിൽ നിന്ന് 301 റൺസ് സഞ്ജു നേടിയിട്ടുണ്ട്.

അടുത്ത ലോകകപ്പില്‍ കളിക്കില്ലെന്ന ലയണല്‍ മെസിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി അര്‍ജന്റീനിയന്‍ പരിശീലകന്‍ സ്‌കലോണി. ‘അദ്ദേഹത്തിന്റെ തീരുമാനം ഞങ്ങളും നോക്കിക്കാണുന്നുണ്ട്. കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്നയാളാണ് അദ്ദേഹം. അടുത്ത ലോകകപ്പിന് ഇനിയും സമയമുണ്ടെന്നിരിക്കെ ഇപ്പോള്‍ അതുസംബന്ധിച്ച് പ്രതികരിക്കുന്നത് അനുചിതമായിരിക്കും- സ്‌കലോണി പറഞ്ഞു.

അദ്ദേഹം ഇപ്പോള്‍ ഫുട്ബോള്‍ കളിക്കുന്നുണ്ട്. കാലം മുന്നോട്ട് പോകുന്നതിന് അനുസരിച്ച് നമുക്ക് നോക്കാം, ഇപ്പോഴും പത്തുവര്‍ഷം കഴിഞ്ഞാലും അദ്ദേഹത്തിന് പന്ത് തട്ടാന്‍ കഴിയും- സ്‌കലോണി പറഞ്ഞു. ബീജിങില്‍ ആസ്ട്രേലിയയുമായി അര്‍ജന്റീനക്ക് സൗഹൃദ മത്സരമുണ്ട്. ഇതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2026 ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാണ്. കാര്യങ്ങള്‍ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്’- ഇങ്ങനെയായിരുന്നു മെസിയുടെ വാക്കുകള്‍.

2023-ലെ ഇന്തോനേഷ്യ ഓപ്പണില്‍ ചൈനീസ് തായ്പേയിയുടെ തായ് സൂ-യിംഗിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റ് പിവി സിന്ധു. 18-21, 16-21 എന്ന സ്‌കോറിനാണ് സിന്ധു പുറത്തായത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മാരിനെയാണ് സു-യിങ് നേരിടുക.

തീക്ഷ്ണമായ റാലികളും തന്ത്രപ്രധാനമായ ഷോട്ടുകളും നിറഞ്ഞ മത്സരം ആരാധകരെ ഇരിപ്പിടത്തിന്റെ അരികില്‍ നിര്‍ത്തി. തുടര്‍ച്ചയായി നാല് പോയിന്റുകള്‍ നേടി സു-യിംഗ് നേരത്തെ ലീഡ് നേടിയപ്പോള്‍ സിന്ധു തന്റെ താളം കണ്ടെത്താന്‍ പാടുപെടുന്നത് ആദ്യ നിമിഷങ്ങളില്‍ കണ്ടു.

അടുത്ത ലോകകപ്പില്‍ കളിക്കില്ലെന്ന വെളിപ്പെടുത്തലുമായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. 2026ല്‍ യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പില്‍ കളിക്കില്ലെന്ന് ചൈനീസ് മാധ്യമമായ ടൈറ്റന്‍ സ്പോര്‍ട്സിനോടാണ് താരം വെളിപ്പെടുത്തിയത്.

ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നുവെന്നും ലോകകിരീടം നേടിയത് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണെന്നും മെസി പറഞ്ഞു. 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ മെസി തന്റെ കരിയറിലെ ആദ്യ ലോകകപ്പ് കിരീടം അര്‍ജന്റീനന്‍ പടയ്ക്കൊപ്പം സ്വന്തമാക്കിയിരുന്നു.

‘ഞാന്‍ മുമ്ബ് പറഞ്ഞത് പോലെ അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ മനസ്സ് ഞാന്‍ മാറ്റി. ഞാനവിടെ കാണാനായുണ്ടാകും, പക്ഷേ കളിക്കാനുണ്ടാകില്ല’ മെസി പറഞ്ഞു. ‘എനിക്ക് കിട്ടാതിരുന്ന ലോകകിരീടം നേടിയതോടെ, ഞാനെന്റെ കരിയറില്‍ സംതൃപ്തനും നന്ദിയുള്ളവനുമാണ്, അതാണ് എനിക്കേറെ പ്രധാനപ്പെട്ടത്. ഞാനെന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞുവെന്നാണ് കരുതുന്നത്’-മെസി വ്യക്തമാക്കി.

ഡല്‍ഹി, ഗുരുഗ്രാം, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളോടെ ഐ-ലീഗ് 2023-24 സീസണിലേക്കുള്ള നേരിട്ടുള്ള പ്രവേശനത്തിനായി ഓള്‍-ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് അഞ്ച് ബിഡുകള്‍ ലഭിച്ചു.

വൈഎംഎസ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (കൊല്‍ക്കത്ത), നാംധാരി സീഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (പഞ്ചാബ്), നിമിദ യുണൈറ്റഡ് സ്പോര്‍ട്സ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ബെംഗളൂരു), കോണ്‍കാറ്റനേറ്റ് അഡ്വെസ്റ്റ് അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയില്‍ നിന്ന് 2023-24 ലെ ഐ-ലീഗിലേക്ക് നേരിട്ട് പ്രവേശനത്തിനായി അഞ്ച് നിര്‍ദ്ദേശങ്ങള്‍ AIFF-ന് ലഭിച്ചു. ) കൂടാതെ ബങ്കര്‍ഹില്‍ പ്രൈവറ്റ് ലിമിറ്റഡ് (ഗുരുഗ്രാം).

ഡല്‍ഹി, ഗുരുഗ്രാം, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ടയര്‍ 1 ബിഡ്ഡുകളും വാരണാസിയില്‍ നിന്ന് ടയര്‍ 2 ലേലവും ശ്രീ ഭൈനി സാഹിബ് ഗ്രാമത്തില്‍ നിന്ന് ടയര്‍ 3 ലേലവും എത്തി. ഐ-ലീഗ് 2023-24 സീസണില്‍ ഏതൊക്കെ ടീം(കള്‍) പങ്കെടുക്കുമെന്ന് തീരുമാനിക്കാന്‍ ബിഡ്ഡുകള്‍ സാമ്ബത്തിക വിദഗ്ധര്‍ ആക്സസ് ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്യും.

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് വേദിയാകാനൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ലോകകപ്പിന്റെ ഫിക്‌സ്ചര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മൂന്ന് മത്സരങ്ങള്‍ എങ്കിലും കാര്യവട്ടത്തിന് ലഭിച്ചേക്കുമെന്നാണ് വിവരം. കാലാവസ്ഥ കൂടി പരിഗണിച്ച് ഒക്ടോബറിലെ മത്സരങ്ങളായിരിക്കും കാര്യവട്ടത്തിന് ലഭിക്കുക.

അതേസമയം ഇന്ത്യയുടെ ആദ്യ റൗണ്ട് മത്സരങ്ങളൊന്നും തിരുവനന്തപുരത്തിന് ലഭിക്കാന്‍ സാധ്യതയില്ല. ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുള്‍പ്പെടെയുള്ള ടീമുകളുടെ ഏതാനും വാം അപ്പ് മത്സരങ്ങള്‍ക്കും കാര്യവട്ടം വേദിയാകും.