Sports (Page 190)

ലോക ടെസ്റ്റ്‌ ചാമ്പ്യൻമാരെ തീരുമാനിക്കുന്ന ന്യൂസിലൻഡും ഇന്ത്യയും തമ്മിൽ നടക്കുന്ന മത്സരങ്ങൾ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ജൂൺ 18 നാണ് ആരംഭിക്കുന്നത്. മെയ് 11ന് ന്യൂസിലന്‍ഡ് കളിക്കാര്‍ക്ക് ഇം​ഗ്ലണ്ടില്‍ എത്താനാവും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഒരാഴ്ച കൂടി വൈകും എന്ന് വ്യക്തമായതോടെ മാലിദ്വീപിലേക്ക് മാറാന്‍ താരങ്ങൾ തീരുമാനിക്കുകയായിരുന്നു.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടുന്നതിന് മുമ്പ് ഇം​ഗ്ലണ്ടിന് എതിരെ രണ്ട് ടെസ്റ്റുകള്‍ ന്യൂസിലന്‍ഡിന് കളിക്കേണ്ടതുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി യാത്രയാകുന്ന ഇന്ത്യന്‍ ടീമിനൊപ്പം കുടുംബാംഗങ്ങള്‍ക്കും യാത്രയാകാമെന്ന് ബി സി സി ഐ അറിയിച്ചിട്ടുണ്ട്. മേയ് 25ന് ഇന്ത്യന്‍ ടീം ഒരുമിച്ചെത്തിയ ശേഷം എട്ട് ദിവസത്തെ ക്വാറന്റീന് വിധേയരാകുമെന്നും അതിന് ശേഷം ജൂണ്‍ 2ന് ടീം ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നും ബി സി സി ഐ വക്താവ് അറിയിച്ചു. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് ബി സി സി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ പി എല്‍ റദ്ദാക്കിയതോടെ കളിക്കാര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ ഇപ്പോൾ അവരെല്ലാം ബയോ ബബിളിന് പുറത്താണ്.

താരങ്ങള്‍ സ്വന്തം നാട്ടില്‍ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ കോവിഷീല്‍ഡാണെന്ന് ഉറപ്പാക്കണമെന്നാണ് ബി സി സി ഐ ഇപ്പോൾ താരങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ ആദ്യ ഡോസെടുക്കുന്ന താരങ്ങള്‍ രണ്ടാമത്തെ ഡോസ് ഇംഗ്ലണ്ടില്‍ നിന്നാവും സ്വീകരിക്കേണ്ടിവരുക. കോവിഷീല്‍ഡ് ഇംഗ്ലണ്ടിലും ലഭ്യമായതിനാലാണ് ബി സി സി ഐ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്.വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ പടയും കെയ്ൻ വില്യംസൺ നയിക്കുന്ന ന്യൂസിലൻഡ് നിരയും നേർക്കുനേർ വരുമ്പോൾ മത്സരഫലം തീർച്ചയായും പ്രവാചനാതീതമാണ്.

ഐ പി എല്ലിന്റെ ഭാഗമായി ഇന്ത്യയിലുണ്ടായ ന്യൂസിലൻഡ് താരങ്ങളായ വില്യംസൺ, ജാമിസൺ, മിച്ചൽ സാന്റ്നർ എന്നിവർ ഇന്ന് ഡൽഹിയിലെ ബയോബബിൾ വിട്ട് മാലിദ്വീപിലേക്ക് മടങ്ങിയിരുന്നു.ഇപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്ന താരങ്ങളെ ഇന്ത്യയില്‍ തന്നെ ക്വാറന്റീന്‍ ചെയ്യാനൊരുങ്ങിയിരിക്കുകയാണ് ബി സി സി ഐ. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് ഒരാഴ്‌ച മുന്‍പ് താരങ്ങളെ ബയോ ബബിളില്‍ പ്രവേശിപ്പിക്കാനാണ് നീക്കം. ഇംഗ്ലണ്ടില്‍ എത്തുന്ന താരങ്ങള്‍ക്ക് പതിനാല് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനുണ്ട്. ഇതിന് മുമ്പ്‌ തന്നെ താരങ്ങളെല്ലാം കോവിഡ് മുക്തരാണെന്ന് ഉറപ്പാക്കാനാണ് ബി സി സി ഐയുടെ ഈ തീരുമാനം.

sourav-ganguly

കൊല്‍ക്കത്ത: ഈ വര്‍ഷം ഇന്ത്യന്‍ പ്രീമയര്‍ ലീഗ് നടത്താന്‍ തീരുമാനിച്ചതില്‍ തെറ്റില്ല എന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോണ്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ). ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം, അതിനായി ആറ് നഗരങ്ങള്‍ തിരഞ്ഞെടുത്തത് എന്നിവയെല്ലാം ഗാംഗുലി വിശദീകരിച്ചു.ഈ വര്‍ഷം ഐപിഎല്‍ ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത് തെറ്റായി തോന്നുന്നില്ല. ഐപിഎല്ലില്‍ തീരുമാനം എടുത്തപ്പോള്‍ കോവിഡ് കേസുകള്‍ ആശങ്ക സൃഷ്ടിച്ചിരുന്നില്ല.

ഇംഗ്ലണ്ട് പരമ്പര വിജയകരമായാണ് ഞങ്ങള്‍ പൂര്‍ത്തീകരിച്ചത്.ഐപിഎല്‍ യുഎയില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ കോവിഡ് കേസുകള്‍ ഫെബ്രുവരിയില്‍ കുറവായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ് രോഗികളില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായത്. യുഎഇയില്‍ നടത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും, ഇന്ത്യ തന്നെ വേദിയകട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.വെന്നും അദ്ദേഹം പറഞ്ഞു.ബയോ ബബിള്‍ ലംഘനം ആരെങ്കിലും നടത്തിയതാണോ കോവിഡ് കേസുകള്‍ ഉണ്ടാകാനിടയായതെന്നും ഗാംഗുലി പറഞ്ഞു.

മുംബൈ: കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച നടക്കേണ്ടിയിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് വൃദ്ധിമാന്‍ സാഹ പോസിറ്റീവ് ആയത്. പുതുതായി സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ആകെയുള്ള എട്ടു ടീമുകളില്‍ നാലിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് കോച്ച് ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ തിങ്കളാഴ്ച്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരവും ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരവും മാറ്റിവെച്ചിരുന്നു.ഇതിനിടയില്‍ ആദം സാംപയടക്കമുള്ള ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി. ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ അശ്വിന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഐപിഎല്‍ താരങ്ങളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കുകയും ചെയ്തു.

harbhajan singh

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയെ ചെറുക്കാൻ ഇന്ത്യ ഏതാനും ആഴ്​ച്ചകൾ രാജ്യം അടച്ചിടണമെന്നും വാക്​സിനേഷന്​ പകരം ആളുകൾക്ക്​ ഓക്സിജനും ആശുപത്രി ബെഡുകളും ചികിത്സയും ഉറപ്പാക്കുന്നതിലാണ്​ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഉപദേശിച്ച മുതർന്ന യു.എസ്​ ആരോഗ്യ വിദഗ്​ധൻ ഡോ. ആൻറണി ഫൗചിക്ക്​ മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ഹർഭജൻ സിങ്​.

അമേരിക്കയും മറ്റെല്ലാ രാജ്യങ്ങളും ഒത്തുചേർന്ന് ചൈനയോട് ചില കടുത്ത ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ലെന്നുണ്ടോ. എന്തിനാണ്​ അവർ ഇത്​ ലോകമെമ്പാടും പടർത്തിയത്​. എല്ലാം കുഴപ്പത്തിലാക്കിയത്​… ചൈനയിൽ കൂടുതൽ കോവിഡ്​ കേസുകളുള്ളതായി നമുക്കിപ്പോൾ കേൾക്കാൻ സാധിക്കുന്നില്ല. -ഹർഭജൻ ട്വിറ്ററിൽ കുറിച്ചു. ​ഇന്ത്യൻ എക്​സ്​പ്രസ്​ പ്രസിദ്ധീകരിച്ച ഫൗചിയുമായുള്ള അഭിമുഖം പങ്കുവെച്ചുകൊണ്ടാണ്​ ഹർഭജ​െൻറ പ്രതികരണം.

എന്നാൽ, ഭാജിയുടെ ട്വീറ്റിന്​ സമ്മിശ്ര പ്രതികരണങ്ങളാണ്​ ലഭിച്ചത്​. ഇവിടെയുള്ള ഭരണാധികാരികളുടെ പിഴവുകൾക്ക്​ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള മണ്ടൻ ചോദ്യമാണിത്​. യുദ്ധങ്ങളേക്കാൾ മനുഷ്യൻ ജീവനുകൾ അപഹരിച്ചിട്ടുള്ളത്​, വൈറസുകളാണെന്ന്​ ചരിത്രം പറയുന്നുണ്ട്​… അദ്ദേഹത്തി​െൻറ ട്വീറ്റിന്​ മറുപടിയായി ഒരാൾ എഴുതി.

ഐ.പി.എല്ലില്‍ നിന്നു വിദേശ താരങ്ങള്‍ പിന്മാറുമ്പോള്‍ എല്ലാ സംവിധാനങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ഉറപ്പു നല്‍കുകയാണ് ബി.സി.സി.ഐ.എന്നാല്‍ ബി.സി.സി.ഐയുടെ ഉറപ്പുകള്‍ വെറും പാഴ്‌വാക്കാണെന്നും ഐ.പി.എല്ലിനായി ഒരുക്കിയ ബയോ സെക്യുവര്‍ ബബിള്‍ ഏറ്റവും മോശമാണെന്നും തുറന്നടിച്ചു രംഗത്ത് വന്നിരിക്കുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്ന് പിന്മാറിയ ഓസീസ് താരം ആദം സാംപ. താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മോശം ബയോ സെക്യുവര്‍ ബബിള്‍ സംവിധാനമാണ് ഐ.പി.എല്ലിന് ഒരുക്കിയതെന്നും ശുചിത്വം തീരെയില്ലെന്നും സാംപ വ്യക്തമാക്കി.

ഇന്നലെയാണ് സാംപയും സഹതാരം കെയ്ന്‍ റിച്ചാര്‍ഡ്‌സണും ഇന്ത്യയില്‍ നിന്നു നാട്ടിലേക്കു മടങ്ങിയത്. ഇതിനിടെ ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് സാംപ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.”വളരെ കുറച്ച് ബബിളുകളാണുള്ളത്. അതുതന്നെ ഞാന്‍ കണ്ടതില്‍ വച്ചേറ്റവും മോശം. ഇന്ത്യയാണെന്ന് അറിയാം. അതിനാല്‍ത്തന്നെ കൂടെക്കൂടെ ശുചിത്വം ശ്രദ്ധിക്കണമെന്നു ഞങ്ങള്‍ പറയാറുണ്ട്. എന്നാല്‍ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു കാര്യങ്ങള്‍.

ആറുമാസം മുമ്പ് ദുബായിയില്‍ നടന്ന ഐ.പി.എല്ലില്‍ മുഴുവന്‍ മത്സരങ്ങളിലും ഞങ്ങള്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. അത്ര സുരക്ഷിതത്വവും ശുചിത്വവും അനുഭവപ്പെട്ടിരുന്നു. ഈ ഐ.പി.എല്ലും അവിടെയായിരുന്നു നടത്തിയിരുന്നതെങ്കില്‍ ഞങ്ങള്‍ ടീമിനൊപ്പം തുടര്‍ന്നേനെ. പക്ഷേ എല്ലാത്തിലും രാഷ്ട്രീയമുണ്ടല്ലോ”- സാംപ പറഞ്ഞു.ഇനി ട്വന്റി 20 ലോകകപ്പും ഇന്ത്യയില്‍ നടക്കാന്‍ പോകുകയാണെന്നും അതിന്റെ ആശങ്ക ഇപ്പോഴേ തുടങ്ങിയെന്നും അത് ക്രിക്കറ്റ് ലോകത്ത് മുഴുവന്‍ ചര്‍ച്ചയാകുമെന്നും സാംപ കൂട്ടിച്ചേര്‍ത്തു.

മുംബൈ: ‘ഒന്നും പേടിക്കാനില്ല’, ഐപിഎല്‍ കഴിഞ്ഞതിന് ശേഷം വിദേശ താരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). വിദേശ താരങ്ങളെ അവരുടെ നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും, ബിസിസിഐ ചൊവാഴ്ച്ച വ്യക്തമാക്കി.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മൂന്നു ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് ബിസിസിഐയുടെ പ്രതികരണം. രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ട്രൂ ടൈ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങളായ ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ നിന്നും പിന്മാറിയത്.

ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ എങ്ങനെ തിരിച്ച് നാട്ടിലെത്തുമെന്ന ആശങ്ക വിദേശ താരങ്ങള്‍ക്കുണ്ട്. എന്നാല്‍ ഒന്നും പേടിക്കാനില്ല; ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം ബിസിസിഐക്കുണ്ട്’, താരങ്ങള്‍ക്ക് അയച്ച കത്തില്‍ ബിസിസിഐ സിഇഓ ഹമാംഗ് അമിന്‍ പറഞ്ഞു. ‘ഓരോ താരവും തടസ്സങ്ങളില്ലാതെ നാട്ടില്‍ തിരിച്ചെത്തിയെന്ന് ബിസിസിഐ ഉറപ്പുവരുത്തും. നിലവിലെ സാഹചര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ വിദേശ താരങ്ങളെ അതത് നാടുകളില്‍ തിരിച്ചെത്തിക്കാന്‍ ബിസിസിഐ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ഓരോ താരത്തെയും സ്വന്തം നാടുകളില്‍ തിരിച്ചെത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ബിസിസിഐക്കുണ്ട്’, കത്തില്‍ സിഇഓ അറിയിച്ചു.

നിലവില്‍ ആറു വേദികളിലായാണ് ഐപിഎല്‍ നിശ്ചയിച്ചിരിക്കുന്നത്. ടീമുകളുടെ മുംബൈ, ചെന്നൈ പാദങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മുഴുവന്‍ മത്സരങ്ങളും അരങ്ങേറുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തിട്ടുണ്ട്. മെയ് 15 വരെ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയില്‍ നിന്നും വിമാനങ്ങള്‍ പറക്കില്ല. ഐപിഎല്ലില്‍ പങ്കെടുക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തുന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റര്‍ ഡേവിഡ് ഹസി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

14 താരങ്ങളാണ് ഈ വര്‍ഷം ഐപിഎല്‍ കളിക്കുന്നത്. റിക്കി പോണ്ടിങ്, സൈമണ്‍ കാറ്റിച്ച് ഉള്‍പ്പെടെയുള്ളവര്‍ പരിശീലകരായും ടൂര്‍ണമെന്റിനൊപ്പമുണ്ട്. മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ, മൈക്കല്‍ സ്ലേറ്റര്‍, ലിസ സ്താലേക്കര്‍ തുടങ്ങിയവര്‍ കമ്മന്റേറ്റര്‍ പട്ടികയിലെ ഓസ്‌ട്രേലിയന്‍ സാന്നിധ്യമാണ്. ഓസ്‌ട്രേലിയക്ക് പുറമെ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവടങ്ങളില്‍ നിന്നും താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ആശങ്ക പരസ്യമായി പങ്കുവെച്ചിട്ടില്ല. മെയ് 30 -ന് അഹമ്മദാബാദില്‍ വെച്ചാണ് ഐപിഎല്‍ ഫൈനല്‍ നടക്കുക.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉപേക്ഷിച്ച് താരങ്ങള്‍. ‍ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍ അശ്വിന്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരങ്ങളായ ആഡം സാംബ, കെയിന്‍ റിച്ചാര്‍ഡ്സന്‍ എന്നിവര്‍ പിന്‍മാറി. സീസണില്‍ ഇരുവരുടേയും സേവനം തുടര്‍ന്ന് ലഭിക്കില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അറിയിച്ചു. ഇരുവരും ടീമിനൊപ്പം അഹമ്മദാബാദിലേക്ക് യാത്ര ചെയ്യില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം എന്നാണ് ആര്‍സിബി ട്വീറ്റില്‍ പറയുന്നത്.

ഇരുവരുടേയും തീരുമാനത്തെ ബഹുമാനിക്കുന്നതിനൊപ്പം എല്ലാ പിന്തുണയും നല്‍കുന്നതായും ആര്‍സിബി മാനേജ്‌മെന്‍റ് വ്യക്തമാക്കി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികാലത്ത് കുടുംബത്തിനൊപ്പം നില്‍ക്കാണ് തീരുമാനമെന്ന് അശ്വിന്‍ പറഞ്ഞു. ആഡം സാംബയും, കെയ്്ന്‍ റിച്ചാര്‍ഡ്സനും ഉടന്‍ ഓസ്ട്രേലിയയിലേയ്ക്ക് മടങ്ങും. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഓസീസ് താരം ആന്‍ഡ്രൂ ടൈയും നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു.

താരങ്ങളുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും ഇന്ത്യയിലെ കോവിഡ് സ്ഥിതി നിരീക്ഷിച്ചുവരുകയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു. മുഴുവന്‍ താരങ്ങളെയും ഓസ്ട്രേലിയ തിരിച്ചുവിളിക്കാനും സാധ്യതയുണ്ട്ബയോ-ബബിളിലെ സമ്മര്‍ദത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റൺ കഴിഞ്ഞ വാരം നാട്ടിലേക്ക് മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈ കഴിഞ്ഞ ദിവസവും മടങ്ങി.

മുംബൈ: സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനെ ദേശീയ ടീമില്‍ പുറത്ത് നിര്‍ത്തുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍. ക്യാപ്റ്റനായി ഐപിഎല്ലില്‍ അരങ്ങേറിയ സഞ്ജു ആദ്യമത്സരത്തില്‍ നല്ല തുടക്കം കാഴ്ചവച്ചുവെങ്കിലും പിന്നീടുണ്ടായ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തി. ഇന്നലെ ബംഗ്ലൂരിനെതിരായ മത്സരത്തില്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയ ശേഷം 21 റണ്‍സിന് പുറത്തായി. ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ എത്തുകയായിരുന്നു.ആദ്യം തന്നെ മനസിലാക്കേണ്ടത് സഞ്ജു ക്യാപ്റ്റനാണെന്നുള്ള വസ്തുതയാണ്. സഞ്ജുവാണ് മുന്നില്‍ നിന്ന് നയിക്കേണ്ടത്. ആദ്യ മത്സരത്തില് അത് അവന് ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരം പരാജയപ്പെട്ടു. ഈ സ്ഥിരതയില്ലായ്മ തന്നെയാണ് അദ്ദേഹത്തിന്റെ പരാജയം. സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതിന്റെ കാരണവും ഇതുതന്നെ. സഞ്ജു ഒരു മത്സരത്തില്‍ നന്നായി കളിക്കും. അടുത്ത മത്സരത്തിലും അതുതന്നെ ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ സാഹചര്യം എന്തെന്ന് മനസിലാക്കാന്‍ ശ്രമിക്കില്ല. പെട്ടന്ന് ്പുറത്താവുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. സഞ്ജു നേടുന്ന ഓരോ റണ്‍സും വിലപ്പെട്ടതാണ്. രാജസ്ഥാന്‍ നിരയില്‍ ഡേവിഡ് മില്ലറും ക്രിസ് മോറിസുമുണ്ട്. റണ്‍്‌സ് കണ്ടെത്താന് അവര്‍ മിടുക്കരാണ്. അതുകൊണ്ട് ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് റണ്‌സ് കണ്ടെത്തുകയാണ് വേണ്ടത്. ഗവാസ്‌കര് പറഞ്ഞു.

സി എസ് കെയ്ക്ക് മികച്ച ബാറ്റിങ് കരുത്തുള്ളതിനാല്‍ ധോണിക്ക് വിശ്രമിക്കാമെന്ന അഭിപ്രായവുമായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ‘ഗ്ലൗസ് അണിഞ്ഞ് ക്യാച്ചുകളെടുക്കാനും സ്റ്റംപ് ചെയ്യാനും ധോണിക്ക് സാധിക്കുന്നുണ്ട്. സി എസ് കെയുടെ ബാറ്റിങ് ഓഡര്‍ വളരെ നീണ്ടതാണെന്നാണ് കരുതുന്നത്. ധോണിയോട് ബാറ്റിങ്ങില്‍ വലിയ സംഭാവന ചെയ്യണമെന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ത്തന്നെ ധോണിക്ക് വിശ്രമമെടുക്കാം. ധോണി ഫോമിലേക്കെത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഫോമിലേക്കെത്തിയാല്‍ അവന്‍ എത്രത്തോളം അപകടകാരിയാണെന്ന് നമുക്ക് അറിയാം. എന്നാല്‍ ഫോമിലുള്ള താരങ്ങള്‍ നിലവില്‍ ടീമിലുണ്ട്. സാം കറാനെ നോക്കുക. വരുന്നു ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നു. മികച്ച ഫോമിലാണവന്‍’- ലാറ പറഞ്ഞു.

2020 ഐ പി എല്ലിന് ശേഷം ഇപ്പോഴാണ് ധോണി ക്രിക്കറ്റ് കളിക്കുന്നത്.ഈ സീസണിന് ഒരു മാസം മുമ്പ് തന്നെ ധോണി പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ പഴയപോലെ കടന്നാക്രമിച്ച് കളിക്കാന്‍ ധോണിക്ക് സാധിക്കുന്നില്ല. ഇന്നലെ നടന്ന മത്സരം ചെന്നൈയുടെ നായകവേഷത്തിലെ ധോണിയുടെ 200ആം മത്സരമായിരുന്നു. 2008ല്‍ ഐ പി എല്‍ ആരംഭിച്ചത് മുതല്‍ സൂപ്പര്‍ കിങ്ങ്‌സിന്റെ നായക സ്ഥാനത്ത് ധോണിയുണ്ട്.ഒരു മത്സരത്തില്‍ ഒഴികെ ബാക്കി എല്ലാ മത്സരങ്ങളിലും ധോണിയാണ് ചെന്നൈയെ നയിച്ചിട്ടുള്ളത്.

ധോണി നിരാശപ്പെടുത്തുകയാണെങ്കിലും ടീം തുടര്‍ച്ചയായ രണ്ട് ജയങ്ങളിലൂടെ ടൂര്‍ണമെന്റില്‍ മുന്നേറുന്നുണ്ട്.ഈ സീസണിലെ ആദ്യമത്സരം തന്നെ ഡക്കായാണ് ധോണി തുടങ്ങിവെച്ചത്. ടൈമിംഗ് കണ്ടെത്താനാവാതെ ധോണി കുഴയുന്നതാണ് ക്രീസിലെ കാഴ്ച. രാജസ്ഥാന്‍ റോയല്‍സിനെതിരായി ഇന്നലെ നടന്ന മല്‍സരം ഇത് ശരിവെയ്ക്കുകയും ചെയ്തു. ഏഴാമനായി ക്രീസിലെത്തിയ ധോണിക്കു 17 ബോളില്‍ നേടാനായത് 18 റണ്‍സ് മാത്രമാണ്.കഴിഞ്ഞ സീസണില്‍ ഒഴികെ എല്ലാ ഐ പി എല്‍ സീസണിലും ചെന്നൈ ടീം പ്ലേഓഫ് കടന്നിട്ടുണ്ട് എന്നത് ധോണിയുടെ നായകമികവ് എടുത്ത് കാണിക്കുന്നു.

മുംബൈ: ബെന്‍ സ്റ്റോക്‌സിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് വലിയ നഷ്ടമാണെന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സ്റ്റോക്‌സിനെ ശസ്ത്രക്രിയക്കായി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. ക്രിസ് ഗെയ്‌ലിന്റെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിരലിന് പൊട്ടലേല്ക്കുകയായിരുന്നു. നാളെയാണ് താരത്തിന്റെ ശസ്ത്രക്രിയ.
ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മാസത്തെ വിശ്രമമാണ് ബെന്‍ സ്റ്റോക്‌സിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഐപിഎല്ലിന് പുറമെ ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ബെന്‍ സ്റ്റോക്‌സിന് നഷ്ടമാകും.