Politics (Page 108)

ചെന്നൈ : സനാധന ധർമ്മ പരാമർശം വിവാദമായതോടെ ഡിഎംകെ പ്രവർത്തകർക്ക് തുറന്ന കത്തുമായി ഇപ്പോൾ ഉദയനിധി സ്റ്റാലിന്‍ രംഗത്തുവന്നിട്ടിക്കുകയാണ്. ഡിഎംകെ ഒരു മതത്തിനും എതിരല്ല എന്നും കത്തിൽ പറയുന്നുണ്ട്. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുകയെന്ന പേരിലാണ് കത്ത് ആരംഭിക്കുന്നത്. സെപ്തംബര്‍ രണ്ടിന് നടത്തിയ പ്രഭാഷണത്തേക്കുറിച്ച് ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ് എന്ന് കത്തില്‍ ഉദയനിധി പറയുന്നു. കഴിഞ്ഞ 9 വര്‍ഷമായി ബിജെപി നല്‍കുന്ന വാഗ്ദാനമെല്ലാം പൊള്ളയാണെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. ഞങ്ങളുടെ ക്ഷേമത്തിനായി ശരിക്കും നിങ്ങളെന്താണ് ചെയ്തത്? രാജ്യം മുഴുവന്‍ ഏകസ്വരത്തില്‍ ബിജെപിയോട് ചോദിക്കുന്നത് ഇതാണ് എന്നും ഉദയനിധി അണികൾക്കെഴുതിയ കത്തിൽ പറയുന്നു. ബിജെപി നേതാക്കള്‍ തന്‍റെ പ്രസംഗത്തെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടത്തുന്നത് എന്ന് കത്തിൽ ഉദയനിധി ആരോപിക്കുന്നു.

വംശഹത്യയ്ക്കുള്ള ആഹ്വാനം നടത്തിയെന്ന രീതിയില്‍ പ്രസംഗത്തെ വളച്ചൊടിക്കുന്നത് അവരെ തന്നെ സംരക്ഷിക്കാനുള്ള ആയുധമായാണ് അവര്‍ കാണുന്നത്. തനിക്കെതിരെ വ്യാജ പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത്ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ തെറ്റായ പ്രചാരണത്തെ അടിസ്ഥാനമാക്കി തനിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്നതാണ് അത്ഭുതമുണ്ടാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസിന് പോകേണ്ടത് താനാണ് അതുകൊണ്ട് തന്നെ ഇതിൽ എന്ത് വസ്തുതയാണുള്ളത് എന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ അതിജീവനത്തിന് വേണ്ടിയുള്ള അവരുടെ ശ്രമമാണ് ഇതെന്ന് താന്‍ തിരിച്ചറിയുന്നു. വേറെ ഒരു രീതിയിലും അതിജീവിക്കാന്‍ അറിയാത്ത സ്ഥിതിയാണ് അവര്‍ക്കുള്ളതെന്നതിനാല്‍ വ്യാജ പ്രചാരണത്തിനെതിരെ താൻ കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും വ്യക്തമാക്കിയാ ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ 9 വർഷമായി മോദി ഒന്നും ചെയ്തിട്ടില്ല. ഇതിനിടയ്ക്ക് നോട്ട് നിരോധിച്ചു. ഒളിത്താവളങ്ങളുണ്ടാക്കി, പുതിയ പാർലമെന്റ് കെട്ടിടമുണ്ടാക്കി അവിടെ ചെങ്കോൽ സ്ഥാപിച്ചു. രാജ്യത്തിന്റെ പേര് മാറ്റാൻ കളിക്കുന്നു. അതിർത്തിയിൽ നിലകൊണ്ട് വെള്ളക്കൊടി വീശിക്കാണിക്കുന്നുവെന്നതാണ് മോദി ചെയ്തതെന്നും കുറ്റപ്പെടുത്തി.

ആളുകളെ മതം സമത്വത്തിലേക്ക് നയിക്കുന്നുവെങ്കിൽ താനുമൊരു വിശ്വാസിയാണ്. എന്നാൽ മതം ജാതിയുടെ പേരിൽ ആളുകളെ വിഭജിക്കുകയും തൊട്ടുകൂടായ്മയും അടിമത്തവും പഠിപ്പിക്കുകയാണെങ്കിൽ അതിനെ എതിർക്കുന്ന ആദ്യത്തെ ആളാവും താനെന്നാണ് അണ്ണാ പറഞ്ഞത്. അതുകൊണ്ട് തന്നെ അണ്ണായുടെ വാക്കുകൾ ഇന്നും പ്രസക്തമാണ്. എല്ലാവരെയും സമത്വത്തോടെ കാണുന്ന മതങ്ങളെ തങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ ഇതിനെക്കുറിച്ചൊന്നും അറിവില്ലാതെയാണ് മോദിയും സംഘവും തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷമയിട്ട് ഇത്തരം വ്യാജ പ്രചാരണം നടത്തുന്നത്. ഇത്തരക്കാരോട് തനിക്ക് സഹതാപം മാത്രമാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

സനാതനത്തിന്റെ അർത്ഥം തേടി വീട്ടിനുള്ളിലെ ബുക്കുകളിൽ നോക്കിയതുകൊണ്ട് എടപ്പാടി പളനിസ്വാമിക്ക് ഇരിക്കാൻ സാധിക്കില്ല. കേടനാട് കൊലപാതക കേസിലും അഴിമതി കേസിലും രക്ഷ തേടി താടിയിൽ ഒളിച്ചിരിക്കാ പളനിസ്വാമിക്ക് സാധിക്കില്ല എന്നും കൂട്ടിച്ചേർത്തു. മറ്റുള്ളവർക്ക് വേണ്ടി വാടകയ്ക്ക് ശബ്ദം നൽകിയവരുടെ അത്താഴം മുടക്കാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾ പ്രതിപക്ഷത്തിരുന്ന സമയത്ത് അരിയും പച്ചക്കറിയും അവശ്യ സാധനങ്ങളും വീട് വീടാന്തരം കയറി വിതരണം ചെയ്തിട്ടുണ്ട്. ആ സമയത്ത് ബിജെപിയും എഡിഎംകെയും എന്ത് ചെയ്യുകയായിരുന്നു. വിളക്ക് തെളിച്ചും മണി അടിച്ചും കൊറോണ വൈറസിനെ ഓടിക്കാൻ കൈകോർക്കുകയാണ് അക്കാലത്ത് അവർ ചെയ്തത്.

മണിപ്പൂരിനേക്കുറിച്ചുള്ള ചോദ്യങ്ങളൊഴിവാക്കാനായി മോദി സുഹൃത്തായ അദാനിക്കൊപ്പം നാട് ചുറ്റുകയാണ്. ആളുകളുടെ അറിവില്ലായ്മയാണ് ഇത്തരക്കാരുടെ രാഷ്ട്രീയ നാടകത്തിന്റെ മൂലധനം. മണിപ്പൂരിൽ 250 പേർ കലാപത്തിൽ കൊല്ലപ്പെട്ടതും 7.5 കോടിരൂപയുടെ അഴിമതിയും മറയ്ക്കാനാണ് മോദി സനാതന കാർഡ് ഇറക്കുന്നത്. എടപ്പാടി അവരുടെ നിർദേശത്തിന് ചുവട് വയ്ക്കുകയാണ്.

ഈ സാഹചര്യത്തിൽ വധ ഭീഷണി നൽകിയവർക്കെതിരെ സ്റ്റേഷനുകളിൽ പാർട്ടിക്കാർ കേസ് നൽകുന്നതായി അറിയാൻ സാധിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് മാന്യത പഠിപ്പിച്ച് കൊടുക്കേണ്ടത് നമ്മളാണ്. അതാണ് നമ്മുടെ നേതാക്കന്മാർ പഠിപ്പിച്ചിട്ടുള്ളത്. അതിനാൽ പ്രകോപനപരമായ കാര്യങ്ങളിൽ നിന്ന് അണികൾ പിന്തിരിയണം. സന്യാസിമാർക്കെതിരെ പരാതി നൽകുകയോ കോലം കത്തിക്കയോ ചെയ്യരുത്. അതിനായി സമയം പാഴാക്കരുത്. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുക എന്നും അണികൾക്കുള്ള തുറന്ന കത്തിൽ ഉദയനിധി ആവശ്യപ്പെടുന്നുണ്ട്.

ന്യൂഡൽഹി: ചരിത്രമിന്നുവരെ കണ്ടിട്ടില്ലാത്ത ജനമുന്നേറ്റമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്നേഹത്തിലേക്കും ഒരുമയിലേക്കുമുള്ള ഭാരത് ജോഡോ യാത്രയുടെ ഓരോ ചുവടുകളും രാജ്യത്തിന്റെ നല്ല നാളേയ്ക്കുള്ള അടിത്തറ പാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികദിനത്തിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.

വെറുപ്പ് തുടച്ചു നീക്കപ്പെടുംവരെ, ഇന്ത്യ ഒന്നാകും വരെ ഭാരത് ജോഡോ യാത്ര തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് തന്റെ ഉറപ്പാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കന്യാകുമാരി മുതൽ കശ്മീർ വരെയായിരുന്നു രാഹുൽ ഭാരത് ജോഡോ യാത്ര നടത്തിയത്. 136 ദിവസം കൊണ്ടായിരുന്നു രാഹുൽ 4,000 കിലോമീറ്റർ ദൂരം നടന്നുതീർത്തത്. 2022 സെപ്റ്റംബർ ഏഴ് മുതൽ 2023 ജനുവരി 30 വരെയുള്ള കാലയളവിലായിരുന്നു ഭാരത് ജോഡോ യാത്ര.

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണത്തിൽ വീഴ്ച വന്നുവെന്ന വിമർശനവുമായി സിപിഐ. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ കോട്ടയം ജില്ലാ നേതൃത്വം റിപ്പോർട്ട് സമർപ്പിച്ചു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിൽ ഏറെ മുന്നിലായിരുന്നു. എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകരും നേതാക്കളും എത്തി. മുതിർന്ന നേതാക്കളെല്ലാം മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ കാര്യമായി ഉണ്ടായില്ലെന്നും ഭവന സന്ദർശനവും കുടുംബയോഗങ്ങളും കൃത്യമായി നടത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പുറത്തുനിന്നു കാര്യമായി എൽഡിഎഫ് പ്രവർത്തകർ മണ്ഡലത്തിലേക്ക് എത്തിയില്ല. പ്രചാരണത്തിൽ പല പഞ്ചായത്തുകളിലും വീഴ്ചയുണ്ടായെന്നാണ് വിമർശനം. പഞ്ചായത്ത് തലത്തിൽ കൃത്യമായ ഏകോപനമുണ്ടായില്ല. കുടുംബയോഗങ്ങളും ഭവനസന്ദർശനങ്ങളും കാര്യമായി നടന്നില്ലെന്നും തോൽവി മുൻപേ ഉറപ്പിച്ച രീതിയിലായിരുന്നു പ്രചാരണമെന്നും വിമർശനം ഉയർന്നു.

അടിമാലി : ശാന്തൻപാറയിലെ സിപിഎം ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതിക്കെതിരെ മുൻ മന്ത്രി എം എം മണി. ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കാന്‍ ഉത്തരവിടണം. അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം. പരാതി കേള്‍ക്കാന്‍ കോടതി തയ്യാറാകണമെന്നും ആവശ്യപ്പെട്ട അദ്ദേഹം ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്നും വ്യക്തമാക്കി. മൂന്നാറിലെ പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

കലക്ടറുടെ നിര്‍മ്മാണ നിരോധന ഉത്തരവ് ജനപ്രതിനിധികളോട് ആലോചിക്കാതെയാണ്. ഇടുക്കിയിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനെതിരെയും പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ ജനങ്ങളെ പീഡിപ്പിക്കുന്ന നിലപാടുകള്‍ കോടതികള്‍ തിരുത്തണം. കോടതിയില്‍ ഉള്ളവര്‍ ഉള്‍പ്പെടെ നല്ല ചായ കുടിക്കുന്നത് ഇടുക്കിയിലെ ചായപ്പൊടി കൊണ്ടാണ്. പരാമര്‍ശങ്ങളുടെ പേരില്‍ തൂക്കിക്കൊന്നാലും പേടിയില്ലെന്നും എംഎം മണി കൂട്ടിച്ചേർത്തു.

സിപിഎം നേതാക്കളുടെ പരസ്യപ്രസ്താവനകളിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇനി ഇനി പരസ്യ പ്രസ്താവന നടത്തിയാൽ നീതിനിർവഹണത്തിലുള്ള ഇടപെടലായി കാണേണ്ടിവരുമെന്നു കോടതി മുന്നറിയിപ്പും നൽകിയിരുന്നു.

ദില്ലി : രാജ്യത്തിന്റെ പേര് മാറ്റ വിവാദത്തിൽ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് ശശി തരൂർ. ഇന്ത്യയെന്ന പേര് പ്രതിപക്ഷ സഖ്യം ഇട്ടതിന് പിന്നാലെയാണ് ഭാരതെന്ന പേര് മാറ്റൽ ഉണ്ടായത്. പ്രതിപക്ഷം സഖ്യത്തിന് ഭാരത് എന്ന് പേര് മാറ്റണം. അങ്ങനെ ചെയ്താൽ സർക്കാർ ബുദ്ധിശൂന്യമായ കളി അവസാനിപ്പിക്കുമെന്നുമാണ് ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റാനുള്ള കേന്ദ്ര നീക്കത്തെ ശശി തരൂർ പരിഹസിച്ചത്. ഇന്ത്യ സഖ്യത്തെ ബെറ്റർമെന്റ് ഹാർമണി ആൻഡ് റെസ്പോൺസിബിൾ അഡ്വാൻസ്മെന്റ് ഫോ ടുമോറോ (BHARAT) എന്നാക്കിയലെങ്കിലും ഈ പെരുമാറ്റൽ മണ്ടത്തരം അവസാനിപ്പിക്കുമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇന്ത്യ ഒഴിവാക്കി ഭാരത് ആക്കുമെന്നത് പ്രചാരണം മാത്രമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. പ്രതിപക്ഷം അഭ്യൂഹം പരത്തുകയാണെന്നും കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി. ഭാരതിനോട് കോൺഗ്രസിന് അസഹിഷ്ണുതയെന്നും കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ പറഞ്ഞു. ജി20ക്കായി തയ്യാറാക്കിയ ചെറുപുസ്തകത്തിലും ‘ഭാരത്’ എന്നാണ് സർക്കാർ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പാർലമെൻറ് സമ്മേളനത്തിന്റെ അജണ്ടയിൽ മൗനം തുടരുന്ന നിലപാടാണ് സർക്കാരിന്റേത്.

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ എന്നായിരുന്നു അഭ്യൂഹങ്ങൾ പ്രചരിച്ചത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് പാസ്പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു.

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത് പ്രതിപക്ഷം ഭരണഘടന വായിക്കണമെന്ന് പറഞ്ഞ് എസ് ജയശങ്കറും രംഗത്ത് വന്നിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ചാണ്ടി ഉമ്മൻ വാങ്ങിയിട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് കോൺഗ്രസ് വാങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. വോട്ടെണ്ണൽ പൂർത്തിയായാൽ മാത്രമേ അക്കാര്യത്തിൽ വ്യക്തതവരു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താഴെത്തട്ടിലെ കണക്കെല്ലാം കിട്ടിയിട്ടുണ്ട്. പ്രശ്നം ഇത്രയേയുള്ളൂ, ബി ജെ പിയ്ക്ക് പത്ത് പത്തൊൻപതിനായിരം വോട്ടുണ്ട് അവിടെ. ആ ബി ജെ പി വോട്ട് യു ഡി എഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. വോട്ടെണ്ണുമ്പോൾ മാത്രമേ അത് മനസിലാകുകയുള്ളൂ. ബി ജെ പി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കിൽ ഞങ്ങൾ ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ലെന്നും വളരെ ചെറിയ ഭൂരിപക്ഷമേ ഉണ്ടാകുകയുള്ളൂവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ആരു ജയിക്കും, തോൽക്കും എന്നത് വസ്തുനിഷ്ടമായിരിക്കുകയാണ്. ഇനി വെറുതെ അവകാശവാദങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. വലിയ രീതിയിലുള സംഘടന – രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ജയിക്കാൻ സാദ്ധ്യതയുണ്ടെന്ന് തന്നെയാണ് നേരത്തേയും പറഞ്ഞത്. പോളിംഗ് കഴിഞ്ഞപ്പോഴും അതുതന്നെയാണ് പറയാനുള്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നിത്തലയുടെ പരാമർശത്തിലും സി പി എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. പുതുപ്പളിയിലെ വിധി സർക്കാരിന്റെ ആണിക്കല്ലിളക്കുന്നതാകുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. ഈ വിധിയോടെ സർക്കാരിന്റെ ആണിക്കല്ല് ഉറയ്ക്കുകയാണ് ചെയ്യുക എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 72.91 ശതമാനം പോളിംഗ്. ചില ബൂത്തുകളിൽ ആറ് മണിക്ക് ശേഷവും വോട്ട് ചെയ്യാനുള്ളവരുടെ വരി ഉണ്ടായിരുന്നു. ഇവർക്ക് ടോക്കൺ നിൽകിയ ശേഷമാണ് സമയ പരിധിക്ക് ശേഷം വോട്ട് ചെയ്യിപ്പിച്ചത്. അതേസമയം, ബൂത്തുകളിൽ നിന്നുള്ള അന്തിമ കണക്കുകളുടെ അടിസ്ഥാനത്തിൽ പോളിങ് ശതമാനത്തിൽ ചെറിയ മാറ്റങ്ങളുണ്ടായേക്കാം. സെപ്തംബർ എട്ടിനാണ് വോട്ടെണ്ണൽ.

കനത്ത മഴ അനുഭവപ്പെട്ടപ്പോഴും ആളുകൾ ഇതൊന്നും കണക്കാക്കാതെ വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ബൂത്തിലേക്ക് എത്തിയിരുന്നു. എന്നാൽ, ചില ബൂത്തുകളിൽ വോട്ടിങ് നടപടികൾ വേഗം കുറവായിരുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും മറ്റു നേതാക്കളും ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി ഇവർ ജില്ലാ കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്. എല്ലാ പരാതികളും അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജെയ്ക്ക് സി തോമസാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലാണ്. ലൂക്ക് തോമസാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥി.

മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും കൂടി ഉൾപ്പെട്ട കേസിൽ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. മുൻപ് ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്ന കണ്ടെത്തലിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് റിവിഷൻ ഹർജി. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി നൽകിയെന്ന ഇൻകം ടാക്സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നാണ് ഹർജിയിലെ പ്രധാനവാദം.

ഈ ആരോപണങ്ങളെ എതിർത്ത് സിപിഎമ്മും രംഗത്തെത്തിയിരുന്നു.

ടോക്യോ : ജപ്പാനിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദന കമ്പനിയായ JERA Co Inc ഗ്രീൻ ഹൈഡ്രജൻ, അമോണിയ, പുനരുപയോഗ ഊർജം, ദ്രവീകൃത പ്രകൃതി വാതകം അഥവാ എൽഎൻജി തുടങ്ങിയവയുടെ മേഖലകളിൽ സംസ്ഥാന സർക്കാരുമായി നിക്ഷേപവും പങ്കാളിത്ത സാധ്യതകളും പര്യവേക്ഷണം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. മുംബൈ പ്രദേശത്തിലെ വലിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റായ വെർസോവ-വിരാർ സീ ലിങ്കിന് ജപ്പാൻ സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്തതായി ജപ്പാൻ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് കൂടിയായ ഡോ മസാഫുമി മോറി പറഞ്ഞു.

മഹാരാഷ്ട്ര സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ ഗ്രീൻ ഹൈഡ്രജൻ പോളിസിയെക്കുറിച്ച് അവതരണം നടത്തിയിരുന്നു. നിരവധി കമ്പനികളുടെ ശ്രദ്ധ ആകർഷിക്കുന്ന വിപ്ലവകരമായ ഗ്രീൻ ഹൈഡ്രജൻ പോളിസി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഏകദേശം 2050-ഓടെ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ പൂജ്യം കൈവരിക്കുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന് അനുസൃതമായിരിക്കും ഈ പോളിസി നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ JERAയുടെ നിക്ഷേപ താൽപ്പര്യത്തിലൂടെ 2070 ഓടെ കാർബൺഡയോക്സൈഡ് പുറന്തള്ളൽ പൂജ്യമായി കുറയ്ക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തെ കൂടുതൽ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫഡ്‌നാവിസും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും JERAയുടെ സീനിയർ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകളുമായി ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.ടോക്കിയോ ഇലക്ട്രിക് പവർ കമ്പനിയുടെയും ചുബു ഇലക്ട്രിക് പവർ കമ്പനിയുടെയും ഇന്ധന, താപ വൈദ്യുതി വകുപ്പുകളുടെ ഏകീകരണത്തിലൂടെയാണ് ജെറ സൃഷ്ടിച്ചത്. കമ്പനിയുടെ മൊത്തം ആസ്തി ജപ്പാൻ യൻ 8.7 ട്രില്യൺ അതായത് 60 ബില്യൺ യൂ എസ് ഡോളർ ആണ്, കൂടാതെ 70 ഗിക വാട്ടിൽ കൂടുതൽ സ്ഥാപിത ശേഷിയുള്ള ജപ്പാനിലെ ഏറ്റവും മികച്ച പവർ ജനറേറ്റർ കൂടിയാണ് JERA.

ജപ്പാൻ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ഡോ. മോറി വി.വി.എസ്.എല്ലിന് പദ്ധതിക്കായി ഗവൺമെന്റിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി എന്നാൽ പദ്ധതിയുടെ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു.മൺസൂൺ കാലത്ത് മുംബൈക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നാശനഷ്ടങ്ങൾ തടയുന്നതിനും സഹായിക്കുന്ന മുംബൈ വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയായ വെർസോവ വിരാർ സീ ലിങ്കിന് പൂർണ്ണ സഹകരണം ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഉറപ്പുനൽകിയതായും അദ്ദേഹം അറിയിച്ചു.

ഉദയനിധി സ്റ്റാലിൻ്റെ സനാധന ധർമ്മ വിരുദ്ധ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂർവം പറഞ്ഞയാളാണെന്ന് അദ്ദേഹം പ്രതികരിച്ചു. വിവാദ പ്രസ്താവനയോടുള്ള കോൺഗ്രസ് നിലപാട് മ്ലേച്ചമാണെന്നും ഗാന്ധിയുടെ കോൺഗ്രസ് രാഹുലിൻ്റെ കോൺഗ്രസായി മാറി കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം എല്ലാകാലത്തും സനാതന ധർമ്മത്തിനെതിരാണ്. എന്നാൽ കോൺഗ്രസ് എന്തുകൊണ്ടാണ് സനാതന ധർമ്മ വിരുദ്ധതയെ പിന്തുണയ്ക്കുന്നതെന്ന് അവർ വ്യക്തമാക്കണമെന്ന്‌ പറഞ്ഞ അദ്ദേഹം വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഐഎൻഡി മുന്നണിയുടെ തമിഴ്നാട്ടിലെ മന്ത്രിക്കെതിരെ രാജ്യ വ്യാപകമായ വലിയ പ്രതിഷേധമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ പാർട്ടിയെന്ന് പറയുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് ഭൂരിപക്ഷ വിഭാഗങ്ങളെ ഉൻമൂലനം ചെയ്യുമെന്ന പ്രസ്താവനയെ എതിർക്കാത്തതെന്ന് മനസിലാകുന്നില്ല. മമത ബാനർജി സ്റ്റാലിൻ്റെ പ്രസ്താവനയെ എതിർത്തു കഴിഞ്ഞു. കോൺഗ്രസിൻ്റെ നിലപാട് രാജ്യദ്രോഹപരമാണ്. കോൺഗ്രസ് നിലപാടില്ലാത്ത പാർട്ടിയായി മാറി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

മാസപ്പടി വിവാദത്തിൽ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയെ വിമർശിച്ചു. പുതുപ്പള്ളിയിൽ കോൺഗ്രസിനും സിപിഐഎമ്മിനും രാഷ്ട്രീയം പറയാനില്ലായിരുന്നു എന്ന് പറഞ്ഞ സുരേന്ദ്രൻ മുഖ്യമന്ത്രി നാല് തവണ വന്നിട്ടും തനിക്കും കുടുംബത്തിനുമെതിരെ മാസപ്പടി ഉൾപ്പെടെ ഉയർന്ന ഒരു ആരോപണത്തിനും മറുപടി പറഞ്ഞില്ല എന്ന് കുറ്റപ്പെടുത്തി. വികസന പ്രശ്നങ്ങൾ ഉയർത്തുമ്പോൾ കോൺഗ്രസ് ആവടെ ഉമ്മൻ ചാണ്ടിയെ പറ്റി പറയരുതെന്നാണ് പറഞ്ഞത്. അരാഷ്ട്രീയമായ തിരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ മാറ്റാനുള്ള ശ്രമം നടന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.