Patriotism (Page 2)

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഭീകരര്‍ നടത്തുന്ന ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കാനുള്ള വന്‍ ഓപ്പറേഷനുമായി സൈന്യം കശ്മീരില്‍. കഴിഞ്ഞ രണ്ടു ദിവസമായി ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. നിയന്ത്രണ രേഖയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ഭീകരര്‍ നുഴഞ്ഞുകയറാനായി തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. വടക്കന്‍ കശ്മീരിലെ ഉറി സെക്ടറില്‍ ഇന്റര്‍നൈറ്റ്, മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നിര്‍ത്തിവച്ചു. ശനിയാഴ്ച വൈകീട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

2016 സെപ്റ്റംബര്‍ 16ന് ഉറിയില്‍ ചാവേര്‍ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്. ആയുധ ധാരികളായ ആറംഗസംഘമാണ് കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകറാന്‍ ശ്രമിച്ചത്. ഇവരുമായുള്ള വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും നിലവിലെ അവസ്ഥയെകുറിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമികുന്നത്.

ടോക്കിയോ: രവീന്ദ്രനാഥ ടാഗോറിന്റെ ഓര്‍മ ദിനത്തില്‍ ഒളിംപിക് വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയത് ചരിത്ര നിയോഗം. ടോക്കിയോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം നേടിയ തലയെടുപ്പില്‍ നീരജ് ചോപ്ര നിന്നപ്പോള്‍ വേദിയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ തൂലികയില്‍ വിരിഞ്ഞ ഇന്ത്യയുടെ ദേശീയഗാനം ജനഗണമന മുഴങ്ങി.

ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അദ്ദേഹത്തിന് ഇന്ത്യ നല്‍കുന്ന സ്മരണാഞ്ജലിയായി മാറിയത് ചരിത്ര നിയോഗം തന്നെ. 13 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒളിംപിക്സ് വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങുന്നത്.

ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് ചോപ്ര 87.58 മീറ്റര്‍ താണ്ടി ഇന്ത്യയുടെ ആദ്യ ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് മെഡല്‍ നേടിയത്. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണ് ടോക്കിയോയില്‍ നീരജ് നേടിയത്.

ജമ്മു: ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയായ ബി എഫ് എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും തമ്മിലുള്ള സെക്ടര്‍ കമാന്‍ഡര്‍ കൂടിക്കാഴ്ചയില്‍ ജമ്മുവിലെ ഡ്രോണ്‍ ആക്രമണങ്ങളില്‍ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചു. ഫെബ്രുവരിയില്‍ ഡിജിഎംഒകള്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി കാവല്‍ സേനകള്‍ തമ്മിലുള്ള ആദ്യ സെക്ടര്‍ കമാന്‍ഡര്‍ ലെവല്‍ മീറ്റിംഗായിരുന്നു ഇത്.

കൂടിക്കാഴ്ചയില്‍ ഡ്രോണ്‍ ആക്രമണത്തിനാെപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തിക്കപ്പുറത്തുനിന്ന് തുരങ്കങ്ങള്‍ കുഴിക്കല്‍, അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട മറ്റുചില പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടി.നേരത്തേ ഡി ജി തലത്തിലുള്ള ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ഇരുപക്ഷവും തീരുമാനത്തിലെത്തുകയും ചെയ്തു. കഴിഞ്ഞമാസം അവസാനമാണ് ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകളുണ്ടാവുകയും ചെയ്തു.

ശ്രീനഗര്‍: ജമ്മുവിലെ മൂന്ന് പ്രദേശങ്ങളില്‍് വീണ്ടും ഡ്രോണ്‍ കണ്ടെത്തി. മിറാന്‍ സാഹിബ്,കലുചക്,കുഞ്ച്വാനി എന്നിവടങ്ങളിലാണ് ഇന്ന് രാവിലെ ഡ്രോണ്‍ പറക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പുലര്‍ച്ചെ 4.40 മുതല്‍ ഡ്രോണ്‍ കലുചക്കിന് മുകളിലൂടെ പറക്കുന്നത് കണ്ടെന്നും, 4.52 ന് കുഞ്ച്വാനി പ്രദേശത്ത് എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ സിഗ്‌നലിന് സമീപം മറ്റൊരു ഡ്രോണ്‍ കണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സൈനിക ക്യാമ്പുകള്‍ക്ക് സമീപമാണ് ഡ്രോണുകള്‍ കണ്ടത്. കനത്ത ജാഗ്രതയിലാണ് രാജ്യം. ഇന്നലെ സഞ്ചുവാന്‍ സൈനിക ക്യാമ്പിനു സമീപത്ത് ഉള്‍പ്പെടെ മൂന്നിടത്തായി ഡ്രോണുകള്‍ കണ്ടിരുന്നു. ഞായറാഴ്ച എയര്‍ഫോഴ്‌സ് സ്റ്റേഷന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത് ജമ്മു എയര്‍പോര്‍ട്ടിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തിനെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂഡൽഹി: 2022 ൽ 36 റഫാൽ യുദ്ധവിമാനങ്ങളും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറുമെന്ന് വ്യോമസേന മേധാവി ആർകെഎസ് ബദൗരിയ. ദുണ്ഡിഗലിൽ നടന്ന എയർഫോഴ്സ് അക്കാദമിയുടെ സംയുകത ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2022 ആണ് റഫാൽ യുദ്ധവിമാനങ്ങൾ എത്തേണ്ട അന്തിമസമയം. കോവിഡ് സംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് ചില കാലതാമസം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചില റഫാൽ യുദ്ധവിമാനങ്ങൾ പറഞ്ഞ സമയത്തേക്കാൾ നേരത്തെ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്താൽ റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയിൽ ഭാഗമായി മാറ്റുന്ന പദ്ധതിയുടെ കാര്യത്തിൽ സമയബന്ധിതമായി മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി, 2022 ഏപ്രിൽ മാസത്തോടെ മുഴുവൻ റഫാൽ ജെറ്റുകളും എത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ അറിയിച്ചിരുന്നു. 2016 സെപ്തംബറിലാണ് ഫ്രാൻസിൽ നിന്നും 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. 59,000 കോടി രൂപയുടേതാണ് കരാർ. കരാറിന്റെ ഭാഗമായി 18 റഫാൽ യുദ്ധവിമാനങ്ങളാണ് ഇതുവരെ രാജ്യത്തെത്തിയത്.

ഫ്രഞ്ച് വ്യോമയാന മേഖലയിലെ അതികായൻമാരായ ഡസോൾട്ട് ഏവിയേഷനാണ് ഇന്ത്യയ്ക്ക് റഫാൽ വിമാനങ്ങൾ നിർമ്മിച്ച് നൽകുന്നത്. രാത്രിയും പകലും ഒരുപോലെ ആക്രമണ ശേഷിയുണ്ടെന്നതാണ് റഫാൽ യുദ്ധവിമാനങ്ങളുടെ സവിശേഷത. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗതയിൽ കുതിക്കാനുള്ള ശേഷിയുും റഫാൽ വിമാനങ്ങൾക്കുണ്ട്.

ന്യൂഡല്‍ഹി: പ്രോജക്ട് 75-ഇന്ത്യ(പി-75) പദ്ധതി അനുസരിച്ച് ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ പുറപ്പെടുവിക്കാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍(ഡി.സി.എ.) യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. പദ്ധതിക്കായി 50,000 കോടിരൂപ ചിലവാകുമെന്നാണ് കരുതുന്നത്. സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് അഥവാ എസ്.പി. മോഡലിനു കീഴില്‍ നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് പ്രോജക്ട് -75. അന്തര്‍വാഹിനികളുടെ തദ്ദേശ രൂപകല്പനയും നിര്‍മാണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് എസ്.പി. മോഡല്‍.പ്രോജക്ട് 75-ന്റെ കീഴില്‍ നിലവില്‍ ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ എം.ഡി.എല്‍്. നിര്‍മിക്കുന്നുണ്ട്.

ലഡാക്ക്: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ നിന്നും ചൈനീസ് സൈന്യം പൂർണമായും പിന്മാറാതെ സംഘ‌ർഷത്തിന് ഒരു കുറവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ചൈനയ്‌ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവനെ. ഇന്ത്യ തർക്കസ്ഥലത്ത് കരാറുകൾ പാലിച്ചു എങ്കിലും ചൈന അനധികൃതമായി ആയുധങ്ങളും നിരവധി സൈനികരെയും രംഗത്തിറക്കി മുൻപ് ഗാൽവാൻ വാലിയിൽ സംഘർഷമുണ്ടാക്കി.’യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനവും ശാന്തതയുമാണ് വേണ്ടതെങ്കിലും എന്ത് പ്രശ്‌നവും നേരിടാൻ ഇന്ത്യ തയ്യാറാണ്.’ നരവനെ അറിയിച്ചു.

അതെസമയം കിഴക്കൻ ല‌ഡാക്കിലെ പ്രദേശങ്ങളുടെ ഉടമസ്ഥതയെ സംബന്ധിച്ച് ഉറച്ചതും സംശയമില്ലാത്തതുമായ നിലപാടാണ് ഇന്ത്യയ്‌ക്ക്. ‘അതിർത്തിയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ചൈനീസ് കടന്നുകയ‌റ്റം പ്രതിരോധിക്കാൻ മതിയായ സൈനിക വിന്യാസം ഇന്ത്യ നടത്തിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടായാൽ പകരം സൈനികരെയും തയ്യാറാക്കിയിട്ടുണ്ട്.’ ജനറൽ നരവനെ പറഞ്ഞു.

ന്യൂഡൽഹി∙ ഇസ്രയേലിൽ നിന്നും അത്യാധുനിക ഡ്രോണുകൾ ഇന്ത്യൻ സൈന്യത്തിന് ഉടൻ ലഭിക്കും. ലഡാക്കിൽ നിയന്ത്രണ രേഖയിൽ ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് പുതിയ ഹെറോൺ ഡ്രോണുകൾ ഉപയോഗിക്കുക. ആന്റി ജാമിങ് ശേഷിയുള്ള അത്യാധുനിക ഡ്രോണുകളാണിവ.നാല് ഡ്രോണുകളാണ് ഇപ്പോൾ ലഭിക്കുക. കോവിഡ് മൂലം ഡ്രോൺ എത്തുന്നതിന് കാലതാമസം നേരിട്ടു.

ചൈനയുമായുള്ള അതിർത്തി തർക്കത്തെത്തുടർന്നാണ് ഡ്രോണുകൾ അടിയന്തരമായി വാങ്ങാൻ തീരുമാനിച്ചത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ അനുവദിച്ചു. യുഎസിൽ നിന്നുള്ള ചെറിയ ഡ്രോണുകൾ ബറ്റാലിയൻ തലത്തിലായിരിക്കും നിരീക്ഷണത്തിന് ഉപയോഗിക്കുക.നിശ്ചിത സ്ഥലത്തെ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇവ ഉപയോഗിക്കും. ഇന്ത്യൻ നേവി അമേരിക്കയിൽ നിന്നും രണ്ട് പ്രഡേറ്റർ ഡ്രോണുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്.

470 കിലോഗ്രാം ആയുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഹെറോൺ 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ ഇവയ്ക്ക് ശേഷിയുണ്ട്. ഡ്രോണിന്റെ നീളം 8.5 മീറ്ററും വിങ്സ്പാൻ 16.6 മീറ്ററുമാണ്. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകൾ കമാൻഡോകൾക്ക് വലിയ സഹായമാണ്.

ന്യൂഡൽഹി : തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹെലികോപ്റ്റർ എഎൽഎച്ച് എംകെ III എയർക്രാഫ്റ്റ് നാവിക സേനയുടെ ഭാഗമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഗോവയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികാണ് ഹെലികോപ്റ്റർ ഹൻസയുടെ ഭാഗമാക്കി കമ്മീഷൻ ചെയ്തത്.

എഎൽഎച്ചിന്റെ വകഭേദമായ എംകെ III തെരച്ചിൽ, രക്ഷാപ്രവർത്തനം, നിരീക്ഷണം, പ്രത്യേക ദൗത്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കാം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച ശക്തി എൻജിനോട് കൂടിയാണ് ഹെലികോപ്റ്ററുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് ഹെലികോപ്റ്ററുകളുടെ പ്രവർത്തന ക്ഷമത ഇരട്ടിയാക്കും.

ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് ഹെലികോപ്റ്റർ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ 16 ഹെലികോപ്റ്ററുകളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഘട്ടം ഘട്ടമായാകും ഇനിയുള്ള ഹെലികോപ്റ്ററുകൾ നാവിക സേനയ്ക്ക് കൈമാറുക.

ന്യൂഡല്‍ഹി : ഏപ്രില്‍ 28 ന് ആറ് റഫേല്‍ വിമാനങ്ങള്‍ കൂടി രാജ്യത്ത് എത്തുമെന്ന് വ്യോമസേന. ഇതോടെ വ്യോമസേനയുടെ പക്കലുള്ള റഫേല്‍ വിമാനങ്ങളുടെ എണ്ണം 17 ആകും.പശ്ചിമ ബംഗാളിലെ ഹസിമാര വ്യോമതാവളത്തിലാണ് വിമാനങ്ങള്‍ എത്തുന്നത്. അടുത്ത മാസം നാല് വിമാനങ്ങള്‍ കൂടി ഫ്രാന്‍സില്‍ നിന്നും എത്തന്നതോടെ റഫേല്‍ രണ്ടാം സ്‌ക്വാഡ്രണ്‍ രൂപീകരിക്കും. 18 വിമാനങ്ങളാണ് ഒരു സ്‌ക്വാഡ്രണ്‍.അംബാല വ്യോമതാവളത്തിലാണ് ആദ്യ സ്‌ക്വാഡ്രണ്‍ രൂപീകരിച്ചത്. ഹസിമാര വ്യോമതാവളത്തിലാണ് രണ്ടാമത്തെ സ്‌ക്വാഡ്രണ്‍ രൂപീകരിക്കുന്നത്.