National (Page 804)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഈ മാസം ഒമ്പതിന് ആരംഭിക്കാനിരിക്കെ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.മൂന്ന് തവണ കിരീടം ഉയര്‍ത്തിയ ചെന്നൈ ടീമിൽ ആരാധകര്‍ ഉറ്റുനോക്കുന്നത് നായകന്‍ എംഎസ് ധോണിയുടെ പ്രകടനത്തിലേക്കാണ്. കഴിഞ്ഞ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാൻ ധോണിക്ക് സാധിക്കാതെ വന്നതോടെ ചെന്നൈക്ക് ഐപിഎൽ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കളിക്കാതെ പുറത്താകേണ്ടി വന്നു. ഇത്തവണ നേരത്തെ തന്നെ പരിശീലനം ആരംഭിച്ച ധോണി തൻ്റെയും തൻ്റെ ടീമിൻ്റെയും ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്.

അതെസമയം നിലവിലെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്താണ് എംഎസ് ധോണി.
ഐപിഎല്ലിൽ 5000 റൺസെന്ന നാഴികകല്ലിലെത്താൻ ധോണിക്ക് വേണ്ടത് 368 റണ്‍സാണ്. കഴിഞ്ഞ സീസണിനു വിപിരീതമായി നേരത്തെ പരിശീലനം ആരംഭിച്ച ധോണി നെറ്റ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. വമ്പന്‍ സിക്‌സറുകളുമായി നെറ്റ്‌സില്‍ കളം നിറയുന്ന ധോണി ഈ സീസണിലൂടെ 5000 റണ്‍സ് ക്ലബ്ബിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വിക്കറ്റ് കീപ്പറെന്ന നിലയില്‍ 150 പുറത്താക്കലുകള്‍ സ്വന്തമാക്കാനുള്ള അവസരം എംഎസ് ധോണിക്ക് മുന്നിലുണ്ട്.

ലോക ക്രിക്കറ്റിലെത്തന്നെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ധോണി. നിലവില്‍ 148 പേരെ പുറത്താക്കിയ ധോണിക്ക് ഐപിഎല്ലില്‍ 150 പേരെ പുറത്താക്കിയ ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിൽ എത്താൻ ഇനി രണ്ട് പേരെക്കൂടി പുറത്താക്കിയാല്‍ മതി. ഇത്തവണ തീര്‍ച്ചയായും ഈ റെക്കോർഡ് സ്വന്തമാക്കാന്‍ ധോണിക്ക് സാധിക്കുമെന്ന് ഉറപ്പാണ്.സിക്‌സറുകൾ നേടുന്നതിൽ തന്റേതായ ഒരു ശൈലി കൊണ്ടുവന്ന താരമാണ് എംഎസ് ധോണി.

ഹെലികോപ്ടര്‍ ഷോട്ടിലൂടെ ധോണി ഗാലറിയിലേക്ക് പറത്തിയ പന്തുകള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ഇത്തവണ 250 സിക്‌സറെന്ന നാഴികക്കല്ല് പിന്നിടാന്‍ ധോണിക്ക് മുന്നില്‍ അവസരമുണ്ട്. അതിനായി ഈ സീസണില്‍ 35 സിക്‌സറുകളാണ് ധോണിക്ക് വേണ്ടത്. 215 സിക്‌സറുകളാണ് ധോണി ഇതുവരെ പറത്തിയത്. ക്രിസ് ഗെയ്ല്‍ (349),എബി ഡിവില്ലിയേഴ്‌സ് (235) എന്നിവരാണ് ഈ റെക്കോർഡില്‍ ധോണിക്ക് മുന്നിലുള്ളത്. ഡെത്ത് ഓവറില്‍ അസാമാന്യ ബാറ്റിങ് മികവുള്ള ധോണിയുടെ പേരിലാണ് ഡെത്ത് ഓവറുകളിൽ കൂടുതൽ സിക്സറുകൾ നേടിയതിനുളള റെക്കോർഡ്. 136 സിക്സറുകളാണ് താരം ഐപിഎല്ലിലെ അവസാന നാല് ഓവറുകളിൽ അടിച്ചെടുത്തിട്ടുള്ളത്.

covid

ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി തമിഴ്‌നാട്. ആരാധനാലയങ്ങളില്‍ ആളെക്കൂട്ടുന്ന ഉത്സവങ്ങള്‍ മറ്റു മതപരമായ ചടങ്ങുകള്‍ എന്നിവ നിരോധിച്ചു. ചെന്നൈ നഗരത്തിലെ മൊത്ത വ്യാപാര മാര്‍ക്കറ്റായ കോയമ്പേടില്‍ കച്ചവടക്കാര്‍ക്ക് മാത്രമേ പ്രവേശിക്കാനാവൂ. ചെറുകിട വ്യാപാരത്തിന് ഇവിടെ നിയന്ത്രണമേര്‍പ്പെടുത്തി.ഹോട്ടലുകളിലും ചായക്കടകളിലും ആകെയുള്ള സീറ്റുകളില്‍ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഇതു കൂടാതെ രാത്രി പതിനൊന്ന് മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുവാനും പാടില്ല.ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം, മൃഗശാല തുടങ്ങിയ വിനോദ സ്ഥലങ്ങളിലും ആകെ ശേഷിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിക്കാന്‍ അനുവാദമുണ്ടാവുകയുള്ളു. ചെന്നൈ നഗരത്തിലും, ജില്ലകള്‍ തമ്മിലും ബന്ധിപ്പിച്ച് കൊണ്ടുള്ള ബസ് സര്‍വീസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ടയ്ക്കിടെ രക്തസാക്ഷികളായ സൈനികരെ അപമാനിച്ചതിന്റെ പേരില്‍ ആസ്സാമില്‍ നിന്നുള്ള എഴുത്തുകാരി അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന മാവോയിസ്റ്റ് വേട്ടയ്ക്കിടെ 22 സൈനികരാണ് രക്തസാക്ഷികളായത്. ഔദ്യോഗിക ജോലിയുടെ ഭാഗമായി സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ മരിച്ചാല്‍ അവരെ രക്തസാക്ഷികളായി കാണാനാവില്ല. അങ്ങനെയാണെങ്കില്‍ ജോലിക്കിടെ മരിക്കുന്ന വൈദ്യുതി വകുപ്പ് ജീവനക്കാരെയും രക്തസാക്ഷികളായി പരിഗണിക്കണമല്ലോ എന്നായിരുന്നു ശിഖയുടെ വിവാദ കുറിപ്പ്. ഇതിനെതിരെയാണ് രാജ്യദ്രോഹകുറ്റത്തിന്റെ പേരില്‍ ശിഖ ശര്‍മ എന്ന 48 വയസ്സുള്ള എഴുത്തുകാരി അറസ്റ്റിലായത്.

സമൂഹ മാധ്യമങ്ങളിലൂടെ മുന്‍പും വിവാദ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ള ശിഖ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ പോസ്റ്റ് ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്.ഐപിസി 124 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ശിഖ ശര്‍മയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് കമ്മിഷണര്‍ അറിയിച്ചു. വിവാദ പോസ്റ്റ് പ്രചരിച്ച ഉടന്‍തന്നെ ആസ്സാമില്‍ നിന്നുള്ള രണ്ട് അഭിഭാഷകര്‍ ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഴുത്തുകാരിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ശിഖയ്ക്ക് വ്യാപകമായി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പീഡിപ്പിക്കും എന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ ശിഖയ്ക്കു ലഭിച്ചതു ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ ഒരു വിശദീകരണവും പോസ്റ്റ് ചെയ്തിരുന്നു. എന്റെ പോസ്റ്റുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും മാനസിക പീഡനത്തിന്റെ പരിധിയില്‍ വരില്ലേ. എനിക്കെതിരെയുള്ള ആക്രമണങ്ങള്‍ എന്താണ് നിയമത്തിന്റെ കണ്ണില്‍ കുറ്റകരമായി മാറാത്തത്. വധ ഭീഷണി ലഭിച്ചിട്ടുണ്ട് എനിക്ക്. പീഡന സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവയ്ക്കെതിരെ നിയമ പാലകള്‍ കയ്യും കെട്ടി നോക്കിയിരിക്കുന്നു എന്നായിരുന്നു ശിഖയുടെ പരാതി.

കൗറി: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലത്തിന്റെ കമാനനിര്‍മാണം പൂര്‍ത്തിയായി. ചെനാബ് നദിക്ക് കുറുകെ ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് പാലം നിര്‍മിക്കുന്നത്. പാലത്തിന് നദീതടത്തില്‍നിന്ന് 359 മീറ്ററാണ് ഉയരം.മാത്രമല്ല, റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ 2.74 ഡിഗ്രി വളച്ച് പാലത്തിനായി കമാനം നിര്‍മിക്കുന്നത് ആദ്യമായാണ്. പാലത്തിന് 120 വര്‍ഷമാണ് റെയില്‍വേ കണക്കാക്കുന്ന ആയുസ്.
ഉദ്ധംപൂര്‍-ശ്രീനഗര്‍-ബരാമുല്ല റെയില്‍വേ ലിങ്ക് പദ്ധതിയുടെ ഭാഗമായി 1486 കോടി മുതല്‍മുടക്കിലാണ് പാലം നിര്‍മിക്കുന്നത്.

കമാനത്തിന്റെ അവസാനഘട്ട നിര്‍മാണ പ്രവൃത്തികള്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സി.ഇ.ഒയുമായ സുനീത് ശര്‍മ, നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അശുതോഷ് ഗംഗലും വീഡിയോ കോണ്‍ഫറന്‍സിലൂടെ വീക്ഷിച്ചു.

ദില്ലി: ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്തർ അബ്ബാസ് നഖ്‌വി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. വർഗീയ പരാമർശം നടത്തി വോട്ട് തേടിയെന്ന പരാതിയിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

മുസ്ലീങ്ങളുടെ വോട്ട് വിഭജിച്ചു പോകാതെ നോക്കണം എന്ന മമതയുടെ ഏപ്രിൽ മൂന്നിലെ പരാമർശത്തിന്മേലാണ് നോട്ടീസ്.ഹൂഗ്ളി ജില്ലയിലെ താരകേശ്വറിൽ നടന്ന പൊതുയോഗത്തിൽ മമത പരസ്യമായി വർഗീയ പരാമർശം നടത്തി വോട്ടുതേടിയതായി പരാതിയിൽ പറയുന്നു.ഹൂഗ്ളി ജില്ലയിലെ താരകേശ്വറിൽ നടന്ന പൊതുയോഗത്തിൽ മമത പരസ്യമായി വർഗീയ പരാമർശം നടത്തി വോട്ടുതേടിയതായി പരാതിയിൽ പറയുന്നു.

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. കോവിഡ്​ വ്യാപനം പിടിച്ചു നിർത്താൻ ബംഗളൂരു നഗരത്തിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അപ്പാർട്ട്​മെന്‍റുകളിലും റെസിഡൻഷ്യൽ കോംപ്ലക്​സുകളിലും നീന്തൽക്കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ എന്നിവയുടെ പ്രവർത്തനം വിലക്കിയിട്ടുണ്ട്​. ആളുകൾ ഒരുമിച്ച്​ കൂടുന്നത്​ പരമാവധി ഒഴിവാക്കണമെന്നും കർണാടക സർക്കാർ നിർദേശിച്ചു.

പൊതുസ്ഥലങ്ങളിലെ റാലികൾ, പ്രതിഷേധ പ്രകടനങ്ങൾ, മറ്റ്​ പരിപാടികൾ എന്നിവക്ക്​ നിയന്ത്രണമുണ്ടെന്ന്​ ബംഗളൂരു പൊലീസ്​ കമീഷണർ കമൽ പന്ത്​ പറഞ്ഞു. കഴിഞ്ഞ ദിവസം 6000 പേർക്കാണ്​ കർണാടകയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​.

മുംബൈ : രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിന്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന് മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരും നേരത്തെ വാക്‌സിന്‍ ആശങ്ക അറിയിച്ചിരുന്നു. പിന്നാലെ ആന്ധ്രാപ്രദേശും വാക്‌സിന്‍ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ഷവര്‍ധന്റെ ഉറപ്പ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില് 1,15,736 കോവിഡ് കേസുകളാണ് റിപ്പോര്‍്ട്ട് ചെയ്തത്.

ചെന്നൈ: ചെക്ക് മടങ്ങിയ കേസില്‍ തമിഴ് നടന്‍ ശരത്കുമാറിനും നടി രാധികയ്ക്കും ഒരു വര്‍ഷം തടവുശിക്ഷ. പിഴയായി അഞ്ചു കോടി രൂപയും അടയ്ക്കണം. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് തന്നെന്നുമാണ് റേഡിയന്‍സ് മീഡിയ എന്ന കമ്പനി കൊടുത്ത പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അമ്പത് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നുവെന്നും പരാതിയിലുണ്ട്.ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചി കമലിന്റെ മക്കള്‍ നീതി മയ്യത്തിന്റെ സഖ്യകക്ഷിയാണ്. എന്നാൽ,സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത് കുമാർ അറിയിച്ചു.

ഐപിഎലിൽ കൊവിഡ് ബാധ ഉയരുന്നു. ബ്രോഡ്കാസ്റ്റ് അംഗങ്ങൾക്കും മുംബൈ വാംഖഡേ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസിൻ്റെ ടാലൻ്റ് സ്കൗട്ട് കിരൺ മോറെയ്ക്കുമാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ അദ്ദേഹത്തെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ബിസിസിഐ നിര്‍ദേശിച്ച നിയമാവലികള്‍ പിന്തുടര്‍ന്നുകൊണ്ടാണ് അദ്ദേഹം ഐസൊലേഷനില്‍ പ്രവേശിച്ചത്. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ, ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ദേവ്ദത്ത് പടിക്കൽ എന്നിവർക്കും വാംഖഡേ സ്റ്റേഡിയത്തിലെ മറ്റ് ചില ഗ്രൗണ്ട് സ്റ്റാഫുകൾക്കും കൊവിഡ് പോസിറ്റീവായിരുന്നു.
സ്റ്റാർ സ്പോർട്സ് ബ്രോഡ്കാസ്റ്റ് ടീമിലെ 14 അംഗങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡയറക്ടർമാർ, ഇവിഎസ് ഓപ്പറേറ്റർമാർ, പ്രൊഡ്യൂസർമാർ, ക്യാമറമാന്മാർ, വിഡിയോ എഡിറ്റർമാർ എന്നിവർ കൊവിഡ് ബാധിതരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുംബൈയിലെ ഒരു ഹോട്ടലിലാണ് അവർ ക്വാറൻ്റീനിൽ കഴിഞ്ഞിരുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധ ഉയരുമ്പോഴും മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഐപിഎൽ നടത്തുന്നതിൽ സ്റ്റാർ നെറ്റ്‌വർക്ക് ബിസിസിഐയെ ആശങ്ക അറിയിച്ചിട്ടുണ്ട്.

yogi

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കാന്‍ 11 ചാവേറുകളെ നിയോഗിച്ചെന്ന് സന്ദേശം. ഇമെയിലിലൂടെ സിആര്‍പിഎഫിനാണ് സന്ദേശം ലഭിച്ചത്. ചൊവ്വാഴ്ചയാണ് ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട വിവരം അധികൃതര്‍ പുറത്തുവിട്ടത്.ആരാധനാലയങ്ങള്‍ മറ്റ് പ്രധാന കേന്ദ്രങ്ങള്‍ എന്നിവ ആക്രമിക്കുമെന്ന സൂചനയും സന്ദേശത്തിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ വര്‍ഷം ആദ്യം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) സമാനമായ രീതിയില്‍ ഒരു ഇമെയില്‍ ലഭിച്ചിരുന്നു.