ദില്ലി: ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്തർ അബ്ബാസ് നഖ്‌വി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. വർഗീയ പരാമർശം നടത്തി വോട്ട് തേടിയെന്ന പരാതിയിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മുസ്ലീങ്ങളുടെ വോട്ട് വിഭജിച്ചു പോകാതെ നോക്കണം എന്ന മമതയുടെ ഏപ്രിൽ മൂന്നിലെ പരാമർശത്തിന്മേലാണ് നോട്ടീസ്.ഹൂഗ്ളി ജില്ലയിലെ താരകേശ്വറിൽ നടന്ന പൊതുയോഗത്തിൽ മമത പരസ്യമായി വർഗീയ പരാമർശം നടത്തി വോട്ടുതേടിയതായി പരാതിയിൽ പറയുന്നു.ഹൂഗ്ളി ജില്ലയിലെ താരകേശ്വറിൽ നടന്ന പൊതുയോഗത്തിൽ മമത പരസ്യമായി വർഗീയ പരാമർശം നടത്തി വോട്ടുതേടിയതായി പരാതിയിൽ പറയുന്നു.