Highlights (Page 49)

ന്യൂഡൽഹി: 2030 ഓടെ ആഗോള താപവർധനവ് 1.5 ഡിഗ്രി സെൽഷ്യസ് മറികടക്കുമെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിലവിലുള്ള ഉടമ്പടികളോ പദ്ധതികളോ ആഗോള താപവർധനവിനെ പ്രതിരോധിക്കാൻ പര്യാപ്തമായേക്കില്ലെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഐക്യരാഷ്ട്രസഭയുടെ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. വ്യാവസായിക വിപ്ലവത്തിന് മുൻപുള്ളതിനെ അപേക്ഷിച്ച് ആഗോള താപനവർധനവിൽ അടുത്ത രണ്ട് ദശാബ്ദത്തിനുള്ളിൽ 1.5 ഡിഗ്രി സെൽഷ്യസ് വർധനവ് രേഖപ്പെടുത്തിയേക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഗോള താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതിലൂടെ കാലാവസ്ഥാ പ്രതിസന്ധികളും ഉടലെടുക്കുമെന്ന് വിദഗ്ധർ പറയുന്നു.

ഇത് മഞ്ഞുപാളികളുരുകാൻ കാരണമാകുകയും ആഗോള സമുദ്ര നിരപ്പിൽ വർധനവുണ്ടാക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനത്താൽ ഏറ്റവുമധികം ബാധിക്കപ്പെടുന്ന സ്ഥലങ്ങളിലാണ് ലോക ജനസംഖ്യയുടെ പകുതിയോളം കഴിയുന്നതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

രാഹുല്‍ ഗാന്ധി എം.പി സ്ഥാനത്ത നിന്ന് അയോഗ്യനാക്കിയ വിധിയെ രൂക്ഷമായി വിമര്‍ശിച്ച് ജനയുഗവും ദേശാഭിമാനിയും. രാഹുലിനെതിരായ കോടതി വിധിയും പിന്നീട് അയോഗ്യനാക്കിയുള്ള നടപടിയുടെ വേഗതയും ഫാസിസ്റ്റ് പ്രവണതയെയാണ് വെളിപ്പെടുത്തുന്നതെന്നാണ് സിപിഐ, സിപിഎം മുഖപത്രങ്ങള്‍ വിമര്‍ശിക്കുന്നത്. ‘ഇത് രാഹുലില്‍ അവസാനിക്കണം’ എന്ന പേരില്‍ എഴുതിയ മുഖ പ്രസംഗത്തിലൂടെ സിപിഐ മുഖപത്രവും ‘ഈ ഭീഷണിയും ഇന്ത്യ അതീജീവിയ്ക്കും’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലൂടെ സിപിഐഎം മുഖപത്രവും രാഹുലിനെതിരായ നടപടിയ്ക്ക് നേരെ വിമര്‍ശനമുന്നയിക്കുന്നു.

അതേസമയ, ‘അയോഗ്യമാക്കപ്പെടുന്ന ജനാധിപത്യം’ എന്ന പേരില്‍ ദീര്‍ഘമായ ഒരു ലേഖനവുംഎഡിറ്റോറിയല്‍ പേജില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെ മോദിസര്‍ക്കാര്‍ നടത്തുന്ന കടന്നാക്രമണം എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ജനപ്രതിനിധികളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന നീക്കം ആസൂത്രിതമാണെന്നും ദേശാഭിമാനി എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ബിജെപി എത്രമാത്രം ഭയപ്പാടിലാണെന്ന് വെളിപ്പെടുത്തുന്നുവെന്ന് ജനയുഗം എഡിറ്റോറിയല്‍ അഭിപ്രായപ്പെടുന്നു. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കങ്ങളാണ് ബിജെപിയെ ഭയപ്പെടുത്തുന്നതെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നിന്നും പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കടുത്ത വകുപ്പ് ഒഴിവാക്കി. ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയെങ്കിലും ഔദ്യോഗിക ജോലി തടഞ്ഞ് ആക്രമിച്ചെന്ന മറ്റൊരു ജാമ്യമില്ലാക്കുറ്റം തുടരുന്നതാണ്.

അതേസമയം, ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എസിപിക്ക് കേസ് അന്വേഷണ ചുമതല കൈമാറി. റോജി എം.ജോൺ, പി.കെ.ബഷീർ, അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, കെ കെ രമ, ഉമ തോമസ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 5 എംഎൽഎമാർക്കുമെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സ്പീക്കറുടെ ചേംബറിനു മുൻപിലുണ്ടായ സംഘർഷത്തിലാണ് കേസ്. പ്രതിപക്ഷത്തെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി അസഭ്യം പറയുകയും ആക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്‌തെന്ന വാച്ച് ആൻഡ് വാർഡ് ഷീന കുമാരിയുടെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതിപക്ഷവും ഭരണപക്ഷവും സംഘർഷവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. പരാതികളിൽ ഓരോ കേസുകളും രജിസ്റ്റർ ചെയ്തു. 2 ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റവും 7 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൊച്ചി: ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. മാർച്ച് 29 വരെയാണ് ഓപ്പറേഷൻ അരിക്കൊമ്പൻ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

ആനയെ മയക്കുവെടി വച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനം വകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വീഡിയോ കോൺഫറൻസിംഗ് മുഖേന അടിയന്തര സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ആന സെറ്റിൽമെന്റ് മേഖലയിലെ കോളനിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് വനം വകുപ്പ് ഉറപ്പാക്കണമെന്നും ഇതിനായി വേണ്ടത്ര ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നുമുള്ള നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു. അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങൾ തുടരാമെന്നും ഇതിനായി ബദൽ മാർഗ്ഗങ്ങളും പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആനയെ നിരീക്ഷിക്കുന്നത് തുടരാമെന്നും കോടതി പറഞ്ഞു.

ന്യൂഡൽഹി: വീണ്ടും ഗുജറാത്ത് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർച്ച് 24 ന് പ്രധാനമന്ത്രി ഗുജറാത്തിലെ വാരാണസിയിലെത്തും. 1780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും. ഏകലോക ക്ഷയരോഗ ഉച്ചകോടിയിലും അദ്ദേഹം സംസാരിക്കും. മാർച്ച് 24 ന് രാവിലെ 10.30ന് രുദ്രാകാശ് കൺവെൻഷൻ സെന്ററിലാണ് ഏകലോക ക്ഷയരോഗ ഉച്ചകോടി നടക്കുക.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പും ചേർന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ആതിഥേയത്വം വഹിക്കുന്ന സംഘടനയാണ് സ്‌റ്റോപ്പ് ടിബി പാർട്ണർഷിപ്പ്. 2001-ലാണ് ഇത് സ്ഥാപിച്ചത്. ക്ഷയരോഗബാധിതരുടെയും സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ശബ്ദത്തിനു കരുത്തേകുന്ന സംഘടനയാണിത്.

ക്ഷയരോഗമുക്ത പഞ്ചായത്ത് സംരംഭം ഉൾപ്പെടെ വിവിധ സംരംഭങ്ങൾക്കാണ് പരിപാടിയിൽ പ്രധാനമന്ത്രി തുടക്കം കുറിക്കുക. ക്ഷയരോഗ പ്രതിരോധത്തിനുള്ള ഹ്രസ്വ ചികിത്സ( ടിപിടി)യുടെ ദേശീയതല ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 30 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കാളികളാകും. ക്ഷയരോഗ നിർമാർജനത്തിൽ പുരോഗതി കൈവരിച്ചതിന് തെരഞ്ഞെടുത്ത സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ, ജില്ലകൾ തുടങ്ങിയവയ്ക്ക് പ്രധാനമന്ത്രി പുരസ്‌കാരം കൈമാറും.

ക്ഷയരോഗത്തിനുള്ള കുടുംബ കേന്ദ്രീകൃത പരിചരണ മാതൃകയും 2023ലെ ഇന്ത്യയുടെ വാർഷിക ക്ഷയരോഗ റിപ്പോർട്ടും ഉച്ചകോടിയിൽ പ്രധാനമന്ത്രി പുറത്തിറക്കും.

വാരാണസിയിലെ വികസന സംരംഭങ്ങൾ

കഴിഞ്ഞ ഒമ്പതുവർഷമായി, വാരാണസിയുടെ സാഹചര്യങ്ങൾ മാറ്റിമറിക്കുന്നതിലും നഗരത്തിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിലും പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഈ ദിശയിൽ മറ്റൊരു ചുവടുവയ്പായി, സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാല മൈതാനത്തു നടക്കുന്ന പരിപാടിയിൽ 1780 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

യാത്രക്കാർക്കായി വാരാണസി കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് ഗോദൗലിയയിലേക്കുള്ള റോപ് വേയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പദ്ധതിയുടെ ചെലവ് ഏകദേശം 645 കോടിരൂപയാണ്. അഞ്ചു സ്റ്റേഷനുകളുള്ള റോപ് വേ സംവിധാനത്തിന് 3.75 കിലോമീറ്റർ നീളമുണ്ടാകും. വാരാണസിയിലെ വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും താമസക്കാർക്കും ഇത് സുഗമമായ സഞ്ചാരം സാധ്യമാക്കും.

നമാമി ഗംഗ പദ്ധതിപ്രകാരം ഭഗവാൻപുരിൽ 300 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന 55 എംഎൽഡി മലിനജല ശുദ്ധീകരണ പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിടും. ഖേലോ ഇന്ത്യ പദ്ധതിപ്രകാരം, സിഗ്ര സ്റ്റേഡിയത്തിന്റെ പുനർവികസന പ്രവർത്തനങ്ങളുടെ രണ്ടും മൂന്നും ഘട്ടങ്ങൾക്കും അദ്ദേഹം തറക്കല്ലിടും.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നിർമിക്കുന്ന സേവാപുരിയിലെ ഇസർവാർ ഗ്രാമത്തിൽ എൽപിജി ബോട്ടിലിങ് പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഭർഥര ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, വസ്ത്രം മാറുന്ന മുറികൾ ഉൾപ്പെടെയുള്ള ഫ്‌ലോട്ടിങ് ജെട്ടി തുടങ്ങിയ വിവിധ പദ്ധതികളുടെ തറക്കല്ലിടലും നടക്കും.

ജൽ ജീവൻ ദൗത്യത്തിനു കീഴിൽ, 63 ഗ്രാമപഞ്ചായത്തുകളിലെ 3 ലക്ഷത്തിലധികം പേർക്കു പ്രയോജനപ്പെടുന്ന 19 കുടിവെള്ള പദ്ധതികൾ പ്രധാനമന്ത്രി സമർപ്പിക്കും. ഗ്രാമീണ കുടിവെള്ള സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ദൗത്യത്തിന് കീഴിലുള്ള 59 കുടിവെള്ള പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും.

വാരാണസിയിലെയും പരിസരങ്ങളിലെയും കർഷകർക്കും കയറ്റുമതിക്കാർക്കും വ്യാപാരികൾക്കും പഴങ്ങളുടെയും പച്ചക്കറികളുടെയും വർഗീകരണം, തരംതിരിക്കൽ, സംസ്‌കരണം എന്നിവ കർഖിയാവിൽ നിർമിച്ച സംയോജിത പാക്ക് ഹൗസിൽ സാധ്യമാകും. ചടങ്ങിൽ പ്രധാനമന്ത്രി ഈ പദ്ധതി രാജ്യത്തിന് സമർപ്പിക്കും. വാരാണസിയുടെയും പരിസര പ്രദേശങ്ങളുടെയും കാർഷിക കയറ്റുമതി വർധിപ്പിക്കാൻ ഇത് സഹായിക്കും.

രാജ്ഘട്ട്, മഹമൂർഗഞ്ജ് ഗവണ്മെന്റ് സ്‌കൂളുകളുടെ പുനർവികസന പ്രവർത്തനങ്ങൾ, നഗരത്തിലെ ആഭ്യന്തര റോഡുകളുടെ സൗന്ദര്യവൽക്കരണം, നഗരത്തിലെ 6 പാർക്കുകളുടെയും കുളങ്ങളുടെയും പുനർവികസനം എന്നിവയുൾപ്പെടെ വാരാണസി സ്മാർട്ട് സിറ്റി ദൗത്യത്തിനു കീഴിലുള്ള വിവിധ പദ്ധതികൾ പ്രധാനമന്ത്രി സമർപ്പിക്കും.

ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എടിസി ടവർ, ഭേലുപുരിലെ വാട്ടർ വർക്‌സ് പരിസരത്ത് 2 മെഗാവാട്ട് സൗരോർജനിലയം, കോണിയ പമ്പിങ് സ്റ്റേഷനിൽ 800 കിലോവാട്ട് സൗരോർജനിലയം, സാരാനാഥിൽ പുതിയ സാമൂഹികാരോഗ്യ കേന്ദ്രം, ചാന്ദ്പുരിലെ വ്യാവസായിക എസ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യ വികസനം, കേദാരേശ്വർ, വിശ്വേശ്വർ, ഓംകാരേശ്വർ ഖണ്ഡ് പരിക്രമ ക്ഷേത്രങ്ങളുടെ പുനരുജ്ജീവനം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനപദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

കോഴിക്കോട്: കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച്ച തുടങ്ങും. കോഴിക്കോട് മാസപ്പിറവി ദൃശ്യമായി. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് തുടങ്ങിയവർ വ്യക്തമാക്കി.

സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ച്ച റമദാൻ നോമ്പ് ആരംഭിക്കും.

ന്യൂഡൽഹി: ഗുജറാത്തിലെ കെവാഡിയയിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപം ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കാൻ റിലയൻസ്. റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് എസ്ഒയു റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കുന്നത്.

ഹോട്ടലുകൾ, റിസോർട്ടുകൾ, ഹ്രസ്വകാല താമസ സൗകര്യങ്ങൾ നൽകുന്ന സർവീസ് അപ്പാർട്ടുമെന്റുകൾ എന്നിവ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. ഹൗസ് ബോട്ടുകളിൽ താമസ സൗകര്യം വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

10 ദശ ലക്ഷം പേരാണ് ഇതുവരെ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ എത്തിയത്. ഇന്ത്യയുടെ ‘ഉരുക്ക്മനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. കെവാഡിയയിൽ നർമ്മദാ നദിയുടെ തീരത്താണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.

ന്യൂഡൽഹി: എൻസിആർ മേഖലയിൽ ഉൾപ്പെടെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. ഡൽഹി, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭൂചലനം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും ഇറങ്ങിയോടിയെന്നാണ് പുറത്തു വരുന്ന വിവരം. വീട്ടിലെ ഗൃഹോപകരണങ്ങളും മറ്റും ചലിക്കുന്ന ദൃശ്യങ്ങളും ആളുകൾ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലും തീവ്രഭൂചലനം രേഖപ്പെടുത്തി. അഫ്ഗാനിലെ ഹിന്ദുകുഷ് മേഖലയിലാണ് ഉണ്ടായത്. വടക്കേന്ത്യയിലെ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടത് അഫ്ഗാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണെന്നാണ് വിവരം. താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിൽ ഭൂചലനത്തെ തുടർന്ന് രണ്ടു പേർ മരണപ്പെട്ടുവെന്നും ആറു പേർക്ക് പരിക്കേറ്റുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഇതിനിടെ ഷകർപൂർ മേഖലയിൽ കെട്ടിടം ചരിഞ്ഞതായി വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ കെട്ടിടം പരിശോധിച്ചു, കെട്ടിടം ചരിഞ്ഞിട്ടില്ലെന്നും സുരക്ഷിതമാണെന്നും പരിശോധനയിൽ കണ്ടെത്തി.

ന്യൂഡല്‍ഹി: കാപ്പിക്കോ റിസോര്‍ട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കിയേ മതിയാകൂവെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി. ഇത് പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

അതേസമയം, റിസോര്‍ട്ടിന്റെ 54 കോട്ടേജുകളും പൂര്‍ണ്ണമായി പൊളിച്ചെന്നും ഇനി പ്രധാന കെട്ടിടം മാത്രമേ പൊളിക്കാന്‍ ബാക്കിയുള്ളുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ സത്യവാങ്മൂലം വെള്ളിയാഴ്ച്ച സമര്‍പ്പിക്കാമെന്നും അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.

ന്യൂഡൽഹി: കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ കേരള ഹൈക്കോടതി വിധിച്ച ശിക്ഷ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പന്ത്രണ്ടാം പ്രതി കളമശേരി സ്വദേശി ഫിറോസ് നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീം കോടതി. അടുത്ത മാസം പത്തിലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹർജിയുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ഹാജരാക്കാൻ ജസ്റ്റിസ് എം ആർ ഷാ , ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ, അഭിഭാഷകരായ സുവിദത്ത് സുന്ദരം, ബോസ്‌കോ കെ ടി, രോഹിത്ത് ആർ എന്നിവരാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്. തീവ്രവാദ റിക്രൂട്ട്‌മെന്റിൽ ഫിറോസിന് പങ്കില്ലെന്നും നിരാപരാധിയാണെന്നും ഇവർ കോടതിയിൽ വാദിച്ചു. ദേശീയ അന്വേഷണ ഏജൻസി തന്നെ കേസിൽ പ്രതി ചേർത്തത് വ്യക്തമായ തെളിവില്ലാതെയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

തടയിന്റവിട നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നായിരുന്നു കേസ്. പത്ത് പ്രതികൾക്ക് കേസിൽ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും മൂന്ന് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.