Entertainment (Page 5)

ഗർഭിണിയായതിന് ശേഷമാണ് താൻ സ്വയം പര്യാപ്തയായതെന്ന് നടി സ്നേഹ ശ്രീകുമാർ. ഗർഭകാലത്ത് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് ആശുപത്രിയിലേക്ക് പോയിട്ടുള്ളതെന്നും സ്‌നേഹ പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സ്നേഹയുടെ വെളിപ്പെടുത്തൽ.

ഗർഭകാലത്ത് ഭർത്താവ് കൂടെ വേണമെന്നാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുക. എന്നാൽ ശ്രീയ്ക്ക് പലപ്പോഴും തന്റെ കൂടെ വരാൻ പറ്റുന്ന സാഹചര്യമല്ലായിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമേ ആശുപത്രിയിലെ ചെക്കപ്പിനും സ്‌കാനിങ്ങിനുമൊക്കെ ശ്രീ വന്നിട്ടുള്ളു. ബാക്കിയൊക്കെ താൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് ആശുപത്രിയിലേക്ക് പോയിട്ടുള്ളതെന്ന് സ്നേഹ പറഞ്ഞു.

മകൻ കേദാർ വന്നതിന് ശേഷം തങ്ങളുടെ ജീവിതം ആകെ മാറി മറിഞ്ഞു. കേദാർ വലിയ വാശിക്കാരനൊന്നുമല്ല. കുഞ്ഞ് ജനിച്ച് മുപ്പത്തിയേഴാമത്തെ ദിവസം മുതൽ താൻ അഭിനയിക്കാൻ പോകാൻ തുടങ്ങി. കേദാറും തനിക്കൊപ്പം അഭിനയിച്ചു. മകനൊപ്പം അമ്മയായി അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു. ശ്രീ പ്രസവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നില്ല. പ്രസവ ശേഷമാണ് ശ്രീ ആശുപത്രിയിലെത്തിയത്. ഷൂട്ടിന്റെ തിരക്കിലായിരുന്നു. കുഞ്ഞിനെ എടുക്കാൻ ആദ്യം ശ്രീയ്ക്ക് പേടിയായിരുന്നു. സിസ്റ്റർമാർ നിർബന്ധിച്ച് കുഞ്ഞിനെ ശ്രീയുടെ കയ്യിൽ നൽകുകയായിരുന്നു. ഇപ്പോൾ പേടിയൊക്കെ മാറിയെന്നും സ്‌നേഹ പറയുന്നു.

കുട്ടി നിക്കറിട്ടുകൊണ്ട് ദൈവങ്ങളുടെ പാട്ട് പാടാമോയെന്ന വിമർശനങ്ങൾക്ക് തക്ക മറുപടിയുമായി ഗായിക ഗൗരി ലക്ഷ്മി. ആർക്ക് വേണമെങ്കിലും ദൈവത്തിന്റെ പാട്ട് പാടാമെന്നും അതിന് എവിടെ എങ്ങനെ നിൽക്കണമെന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ലെന്നും ഗൗരി പറഞ്ഞു.

അതൊക്കെ പുതുതായി ആളുകൾ ഉണ്ടാക്കിയ നിയമങ്ങളാണ്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയാണ് ഗൗരി തന്റെ നിലപാട് വ്യക്തമാക്കിയത്.

മാറ്റം വരുന്നിടത്തൊക്കെ റെസിസ്റ്റൻസ് ഉണ്ടാകും. അത് നാച്ചുലറാണ്. അത് മനസിലാകുന്നിടത്ത് എല്ലാം സിംപിളാകും. റെസിസ്റ്റൻസ് വളരെ സാധാരണമാണ്. ഏത് വിഷയം എടുത്താലും റെസിസ്റ്റൻസ് ഉണ്ടാകും. പുതിയ കാലഘട്ടത്തിൽ ഇങ്ങനെ, പഴയ കാലഘട്ടത്തിൽ ഇങ്ങനെ എന്നൊന്നുമില്ല. ഏത് കാലഘട്ടത്തിലും എന്ത് കാര്യത്തിലും റെസിസ്റ്റൻസ് ഉണ്ട്. ഈ കാലഘട്ടത്തിൽ പെൺകുട്ടികൾ നിക്കർ ധരിച്ച് നടന്നാൽ അത് വലിയ പ്രശ്നമാകും. തന്റെ അമ്മയുടെയൊക്കെ കോളേജ് കാലഘട്ടത്തിൽ ചുരിദാർ ധരിച്ച് നടക്കുന്നതായിരുന്നു വലിയ പ്രശ്നം. ഇഷ്ടമുള്ളത് നിങ്ങൾ ചെയ്യുകയെന്നതേയുള്ളു. ആളുകൾ യൂസ്ഡ് ആകുന്നതിന് അനുസരിച്ച് റെസിസ്റ്റൻസ് കുറഞ്ഞു കുറഞ്ഞു വരുമെന്നും ഗൗരി അഭിപ്രായപ്പെട്ടു.

ആദ്യ പ്രണയത്തെ കുറിച്ച് മനസ് തുറന്ന് ബോളിവുഡ് താരം വിദ്യാ ബാലൻ. ആദ്യമായി താൻ പ്രണയിച്ച പുരുഷൻ തന്നെ ചതിച്ചുവെന്ന് വിദ്യാ ബാലൻ പറഞ്ഞു. ആദ്യ പ്രണയത്തിലെ കാമുകൻ തന്നെ ചതിച്ചുവെന്നും അത് തന്നെ തകർത്തുകളഞ്ഞുവെന്നുമാണ് വിദ്യാ ബാലൻ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിദ്യാ ബാലന്റെ പ്രതികരണം.

അന്ന് അയാൾ പറഞ്ഞത് വാലന്റൈൻസ് ഡേയ്ക്ക് തന്റെ മുൻ കാമുകിയോടൊപ്പം ഡേറ്റിംഗിന് പോകുകയാണെന്നാണ്. അത് കേട്ടപ്പോൾ താൻ ഷോക്കായി പോയി. ആ ദിവസം തന്നെ സംബന്ധിച്ച് ജീവിതത്തിലെ ഒരു മോശം ദിവസമായിട്ടാണ് താൻ കണക്കാക്കുന്നത്. എന്നാൽ അതിലൊന്നും താൻ തളർന്നില്ല. ഒരുപാട് നല്ലകാര്യങ്ങൾ താൻ എന്റെ ജീവിതത്തിൽ തനിക്കായി ചെയ്തിട്ടുണ്ട്. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചിട്ടുള്ളൂവെന്നും താരം വെളിപ്പെടുത്തി.

എന്നാൽ ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തതെന്നും വിദ്യ പറയുന്നു. കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട തിരിച്ചടികളേക്കുറിച്ചും താരം തുറന്നു സംസാരിച്ചു. തന്റെ രൂപത്തെ കുറിച്ച് വരെ മോശം പറഞ്ഞ ആളുകളുണ്ട്. ഈ കുട്ടിക്ക് നായികയാവാനുള്ള സൗന്ദര്യമൊന്നും ഇല്ലെന്നാണ് ഒരു നിർമാതാവ് പറഞ്ഞത്. എന്റെ രൂപത്തേക്കുറിച്ചുള്ള ആ കമന്റ് എന്നെ വളരേയധികം ബാധിച്ചു. അന്നത്തെ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ആറുമാസത്തോളം കണ്ണാടിയിൽ നോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. മൂന്നുവർഷത്തോളം ജീവിതത്തിലെ പ്രതിസന്ധി തുടർന്നു. സിനിമ ഉപേക്ഷിക്കുന്നതിനേക്കുറിച്ചുവരെ ചിന്തിച്ചു. പക്ഷേ ലക്ഷ്യംകാണാനുള്ള തീവ്രമായ ആഗ്രഹം എല്ലാത്തിനേയും മറികടക്കാൻ സഹായിച്ചുവെന്ന് വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ബിറ്റ് കോയിൻ തട്ടിപ്പ് കേസിലാണ് നടപടി. 97.79 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ജുഹുവിലെ ശിൽപയുടെ ഫ്‌ളാറ്റും, പൂനെയിലെ രാജ് കുന്ദ്രയുടെ ബംഗ്ലാവും ഇതിൽ ഉൾപ്പെടുമെന്നാണ് ഇഡി അറിയിച്ചത്.

ഗെയിൻ ബിറ്റ്കോയിൻ’ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ‘വാരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ പേരിൽ ഏകദേശം 6600 കോടി രൂപയുടെ തട്ടിപ്പാണ് ബിറ്റ്കോയിൻ നിക്ഷേപത്തിന്റെ മറവിൽ നടന്നത്. മാസംതോറും നിശ്ചിത പ്രതിഫലം വാഗ്ദാനംചെയ്ത് ബിറ്റ്കോയിൻ നിക്ഷേപങ്ങൾ സ്വീകരിച്ച് മണിചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

വാരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രൊമോട്ടർമാരായ അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ് തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ.

വിവാഹത്തിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന കുറ്റപ്പെടുത്തലുകളെ കുറിച്ച് മനസ് തുറന്ന് നടി പ്രിയാമണി. മറ്റൊരു മതത്തിൽ പെട്ട ആളെ വിവാഹം ചെയ്തതിന്റെ പേരിൽ വളരെ മോശം കമന്റുകളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിരുന്നുവെന്ന് പ്രിയാമണി പറഞ്ഞു. മുസ്തഫയുമായുള്ള വിവാഹത്തെ കുറിച്ചായിരുന്നു താരം സംസാരിച്ചത്.

അതൊന്നും തന്നെ ബാധിച്ചില്ല എന്ന് പറയാൻ കഴിയില്ല. ആ ട്രോളുകളും വിവാദങ്ങളും തന്നെ വലിയ രീതിയിൽ ബാധിച്ചു. നല്ല രീതിയിൽ തന്റെ വികാരങ്ങളെ അതെല്ലാം ബാധിച്ചിരുന്നു. തന്നെക്കാളും തന്റെ പാരന്റ്‌സിനെയാണ് അത് കൂടുതൽ ബാധിച്ചത്. എന്നാൽ ആ സമയത്ത് എന്തിനും തനിക്ക് സപ്പോർട്ടായി പാറ പോലെ മുസ്തഫ കൂടെ നിന്നുവെന്ന് പ്രിയാമണി ചൂണ്ടിക്കാട്ടി.

എന്ത് സംഭവിച്ചാലും, ഓരോ സ്റ്റെപ്പിലും തനിക്കൊപ്പം മുന്നോട്ട് വരൂ എന്നാണ് മുസ്തഫ തന്നോട് പറഞ്ഞത്. ഇത്രയും അധികം പിന്തുണ നൽകുന്ന, മനസ്സിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും താരം അഭിപ്രായപ്പെട്ടു.

എല്ലാം എങ്ങനെയൊക്കെ കൈകാര്യം ചെയ്യണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. തനിക്ക് മാത്രമല്ല, തന്റെ പാരന്റ്‌സിനും അദ്ദേഹം ആശ്വാസമായി. തങ്ങൾ രണ്ട് പേരും നെഗറ്റീവുകൾ പാരന്റ്‌സിനെ ബാധിക്കാതെ നോക്കിയിരുന്നുവെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.

താൻ എന്നും ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് തന്റെ പ്രേക്ഷരോടാണെന്ന് നടൻ ദിലീപ്. താൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളിലൂടെ തന്നെ സ്‌നേഹിച്ച ജനങ്ങളും അവരുടെ പ്രാർത്ഥനയുമാണ് തന്നെ നിലനിർത്തിയതെന്ന് ദിലീപ് പറഞ്ഞു. തനിക്ക് അത്രയം കടപ്പാട് മലയാളി പ്രേക്ഷരോടുണ്ട്. തന്നെ വളർത്തിയത് പ്രേക്ഷകരാണ്. മിമിക്രിയിലൂടെ വളർന്നു വന്ന ഒരു സാധാരണ കലാകാരനാണ് താനെന്നും ദിലീപ് വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പരാമർശം.

തനിക്ക് തന്റെ പ്രേക്ഷകർ തന്ന രണ്ടാം ജന്മമാണ് രാമലീല എന്ന സിനിമയുടെ വിജയം. തീർന്നു എന്ന് വിചാരിച്ചിരുന്ന സമയത്താണ് രാമലീല തിയേറ്ററിലെത്തിയത്. ആ സിനിമയ്ക്ക് ആരും വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് താൻ ഈ നിലയിൽ ഉണ്ടാകുമായിരുന്നില്ല. തന്റെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് രാമലീല. എല്ലാം തീർന്നു കഴിഞ്ഞുവെന്ന് തോന്നിയ സമയത്ത് പ്രേക്ഷകർ തന്ന പിന്തുണ വളരെ വലുതാണ്. തന്നെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. ആ കുടുംബങ്ങളുടെയും ജനങ്ങളുടെയും പ്രാർത്ഥന തനിക്ക് ലഭിച്ചു. ആ പ്രാർത്ഥനയും പിന്തുണയുമാണ് ദിലീപ് എന്ന കലാകാരനെ വളർത്തിയത്. ജനങ്ങളോട് തീർത്താൽ തീരാത്ത കടപ്പാടാണുള്ളതെന്നും ദിലീപ് അഭിപ്രായപ്പെട്ടു.

നമ്മൾ വളരെ സന്തോഷത്തിൽ നിൽക്കുമ്പോഴായിരിക്കും അപ്രതീക്ഷിതമായി പല കാര്യങ്ങളും ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന നിലയിലാണ് കാലം കടന്നു പോകുന്നത്. ഒത്തിരി സന്തോഷത്തിലിരിക്കുമ്പോഴായിരിക്കും നമുക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള കാര്യങ്ങൾ സംഭവിക്കുക. എങ്ങനെ അതിനെ നേരിടുമെന്ന് പോലും നമുക്ക് അപ്പോൾ അറിയാൻ പറ്റില്ല. എന്തു ചെയ്യണമെന്ന് അറിയാതെ അന്തംവിട്ട് നിന്നു പോകുന്ന അവസ്ഥ ഏതൊരു മനുഷ്യനും ഉണ്ടാകാമെന്നും താരം കൂട്ടിച്ചേർത്തു.

പ്രണവ് മോഹലാലിന്റെ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് സുചിത്ര മോഹൻലാൽ. എപ്പോഴാണ് വിവാഹം കഴിക്കേണ്ടത്. ആരെയാണ് വിവാഹം കഴിക്കേണ്ടത് എന്നതെല്ലാം പ്രണവിന്റെ തീരുമാനത്തിന് വിട്ടു നൽകിയിരിക്കുകയാണെന്ന് സുചിത്ര പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുചിത്രയുടെ പ്രതികരണം.

താൻ തന്റെ രണ്ട് മക്കളോടും പറഞ്ഞിരിക്കുന്നത് എപ്പോഴാണ് വിവാഹം കഴിക്കാൻ തോന്നുന്നത് അപ്പോൾ മാത്രം പറഞ്ഞാൽ മതിയെന്നാണ്. വിവഹ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവരാണ്. ഇത്രവയസായി, ഇപ്പോൾ കല്യാണം കഴിച്ചേ മതിയാകൂവെന്ന് തനിക്ക് നിർബന്ധിക്കാൻ കഴിയില്ല. അങ്ങനെ കല്യാണം കഴിപ്പിച്ച് എന്തെങ്കിലും വന്നാൽ എന്തുചെയ്യും. പിന്നെ അതിന്റെ ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിലാകുമെന്ന് സുചിത്ര വ്യക്തമാക്കുന്നു.

വിവാഹവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കാണ്. വിവാഹ ബന്ധത്തിൽ രണ്ട് പേർ തമ്മിലും അഡ്ജസ്റ്റുമെന്റുകളും കോംപ്രമൈസുകളും ആവശ്യമാണ്. അങ്ങനെയാണെങ്കിൽ മാത്രമേ ആ വിവാഹ ബന്ധം മുന്നോട്ടു പോകൂ. പണ്ടുള്ളവരെല്ലാം ആ കോംപ്രമൈസുകൾ ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴുള്ള കുട്ടികൾക്ക് അത് പറ്റില്ല. അത് അവരുടെ പ്രശ്നമല്ല. അവർ വളർന്ന സാഹചര്യങ്ങളും അവരുടെ മൈൻഡ് സെറ്റുമെല്ലാം വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകളുടെ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പുകളെ കുറിച്ചും തുറന്ന് സംസാരിച്ച് നടി അനാർക്കലി മരിക്കാറുടെ മാതാവ് ലാലി. ഇരുവരും പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് ലാലി അനാർക്കലിയുടെ പ്രണയങ്ങളെ കുറിച്ച് സംസാരിച്ചത്.

അനാർക്കലിയുടെ പ്രണയങ്ങൾ ഭയങ്കര തമാശയാണെന്നാണ് ലാലി പറയുന്നത്. മുടി വെട്ടിയതിന്റെ പേരിൽ ഇവൾ ബ്രേക്കപ്പായിട്ടുണ്ട്. മുടി വെട്ടിയതിന്റെ പേരിൽ ബ്രേക്കപ്പായെന്ന് കേട്ടതോടെ പോയി പണിനോക്കാൻ പറ എന്നാണ് താൻ പറഞ്ഞത്. മുടിയെയാണോ അയാൾ സ്നേഹിക്കുന്നതെന്ന് താൻ ചോദിച്ചു. താൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിലും അനാർക്കലിയ്ക്ക് ബ്രേക്കപ്പുണ്ടായിട്ടുണ്ടെന്നും ലാലി വ്യക്തമാക്കി. എല്ലാക്കാര്യങ്ങളും തന്നോട് പറയാറുള്ള കുട്ടിയായിരുന്നു അനാർക്കലിയെന്നും ലാലി കൂട്ടിച്ചേർത്തു.

പ്രണയങ്ങളൊക്കെ അങ്ങനെ പോയത് നന്നായെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു അനാർക്കലിയുടെ പ്രതികരണം. അതൊക്കെ ഒരു തരം ഇൻഫാക്ച്വേഷൻ മാത്രമായിരുന്നുവെന്നും അനാർക്കലി പറഞ്ഞു.

തന്റെ മകൻ പ്രണവിന് വാഹനങ്ങളോട് വലിയ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുചിത്ര മോഹൻലാൽ. അച്ഛനെ പോലെ തന്നെ മകനും കാറുകളോടോ വാഹനങ്ങളോടോ വലിയ ക്രേസ് ഒന്നുമില്ലെന്ന് സുചിത്ര പറഞ്ഞു. പ്രണവ് വീട്ടിൽ ഉപയോഗിക്കുന്ന വാഹനത്തെ കുറിച്ചും സുചിത്ര സംസാരിച്ചു. ബ്രെസ കാർ ആണ് പ്രണവ് ഉപയോഗിക്കുന്നത്. ഒരുപാട് വർഷമായി ഇത് തന്നെയാണ് പ്രണവിന്റെ വാഹനമെന്ന് സുചിത്ര അറിയിച്ചു.

പഴയ വണ്ടി മാറ്റി പുതിയ വണ്ടി എടുത്തുകൂടേയെന്ന് ആരെങ്കിലും ചോദിച്ചാലും അതിന്റെ ആവശ്യമില്ല, തനിക്ക് ഇത് തന്നെ മതിയെന്നാണ് പ്രണവ് നൽകുന്ന മറുപടിയെന്നും സുചിത്ര പറഞ്ഞു. ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.

ബ്രെസ എടുക്കുന്നതിന് മുൻപ് പ്രണവ് ഉപയോഗിച്ചിരുന്നത് ഫോക്‌സ്‌വാഗൺ കാറാണ്. അത് കൊടുത്തിട്ടാണ് ബ്രെസ വാങ്ങിയത്. വാഹനം സ്വയം ഡ്രൈവ് ചെയ്യാനാണ് പ്രണവിന് ഇഷ്ടം. വലിയ വിലകൂടിയ വാഹനങ്ങളോടൊന്നും അവന് താത്പര്യമില്ലെന്നും സുചിത്ര അറിയിച്ചു. താരങ്ങൾക്കും ചെറുപ്പക്കാർക്കുമെല്ലാം വാഹനങ്ങളോടുള്ള താത്പര്യ കൂടുതൽ സംബന്ധിച്ച ചോദ്യത്തിനായിരുന്നു സുചിത്രയുടെ പ്രതികരണം.

നടി കല്യാണി പ്രിയദർശന് പ്രത്യേക പിറന്നാൾ സമ്മാനവുമായി അർജന്റീനയുടെ ഫുഡ്ബോൾ ഇതിഹാസ താരം ലയണൽ മെസ്സി. മെസ്സിയുടെ ഒപ്പുള്ള അർജന്റീന ദേശീയ ടീമിന്റെ പത്താം നമ്പർ ജഴ്സിയാണ് കല്യാണിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.

മെസ്സിയുടെ ജഴ്സിയുമായി നിൽക്കുന്ന ചിത്രങ്ങളും കല്യാണി പ്രിയദർശൻ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. തനിക്ക് ലഭിച്ചതിൽ എക്കാലത്തെയും മികച്ച പിറന്നാൾ സമ്മാനമാണിതെന്നാണ് ജഴ്സിയെക്കുറിച്ച് കല്യാണി പ്രിയദർശൻ പറയുന്നത്.

ഏപ്രിൽ അഞ്ചാം തീയതിയായിരുന്നു കല്യാണിയുടെ പിറന്നാൾ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന വേഷത്തിൽ അഭിനയിച്ച വർഷങ്ങൾ ശേഷം എന്ന സിനിമയാണ് കല്യാണി അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ റിലീസായത്. ഹൃദയം, ബ്രോ ഡാഡി, ശേഷം മൈക്കിൽ ഫാത്തിമ, ആന്റണി, തല്ലുമാല, വരനെ ആവശ്യമുണ്ട് തുടങ്ങിയ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.