Entertainment (Page 4)

ആരാധകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. പൃഥ്വിരാജും ഇന്ദ്രജിത്തും മല്ലികാ സുകുമാരനും പൂർണ്ണിമയും സുപ്രിയയുമെല്ലാം പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. മല്ലികാ സുകുമാരന്റെ ജന്മദിനത്തിൽ പിറന്നാൾ ആശംസകൾ നേർന്ന് മകൻ പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ നേരുന്നുവെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. നിങ്ങൾക്ക് എന്നും 16 വയസ്സ് ആയിരിക്കട്ടെ അമ്മ!,’ എന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

തന്റെ മക്കളുടെ നേട്ടത്തിന് പിന്നിലെ കരുത്തായി നിലകൊള്ളുന്ന അമ്മയാണ് മല്ലിക സുകുമാരൻ. ഭർത്താവ് സുകുമാരൻ മരണപ്പെട്ടപ്പോഴും തളരാതെ മക്കൾക്ക് വേണ്ടി അവർ ജീവിച്ചു. മല്ലികയുടെ ജീവിത പോരാട്ടത്തിന്റെ ഫലംകൂടിയാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും ഇന്നത്തെ വിജയങ്ങൾ. 1974 ൽ അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയിലേക്ക് എത്തുന്നത്. നിലവിൽ മല്ലികാ സുകുമാരൻ സിനിമ- സീരിയൽ രംഗത്ത് സജീവമാണ്.

തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്‌കരൻ. മണിരത്‌നം സിനിമകൾ വേണ്ടന്നുവച്ചതിനെ തുടർന്നുണ്ടായ നഷ്ടങ്ങളെ കുറിച്ചാണ് ഐശ്വര്യ മനസ് തുറന്നത്. ദളപതി, റോജ, തിരുടാ തിരുടാ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഐശ്വര്യയ്ക്കു വേണ്ടന്നു വയ്‌ക്കേണ്ടി വന്നത്.

ദളപതിയിൽ ശോഭന ചെയ്ത വേഷം ചെയ്യാനാണ് ആദ്യം മണി അങ്കിൾ വിളിച്ചത്. അപ്പോൾ താൻ ഒരു പടം കമ്മിറ്റ് ചെയ്തിരുന്നു. മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ദളപതിയിലെ ചെറിയ കഥാപാത്രമാണ് നഷ്ടമായത്. എങ്കിലും അത് പ്രാധാന്യമുള്ളതായിരുന്നു.
രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണ്. ആ സമയത്ത് തന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.

ഹൈദരാബാദ് പോകാൻ നിൽക്കുമ്പോഴാണ് കുളു മണാലിയിൽ 40 ദിവസത്തെ ഡേറ്റ് ചോദിച്ചത്. തെലുങ്ക് ചിത്രത്തിൽനിന്ന് അഡ്വാൻസ് വാങ്ങി വരാൻ സാധിക്കില്ലെന്ന് പറഞ്ഞു. മുത്തശ്ശിയാണ് ഡേറ്റ് നോക്കിയിരുന്നത്. തനിക്ക് ഒന്നും അറിയില്ല. തെലുങ്ക് ചിത്രത്തിന്റെ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും തമ്മിലുള്ള പ്രശ്നത്തിൽ നാല് ദിവസംകൊണ്ട് ആ സിനിമയുടെ ചിത്രീകരണം നിന്നുപോയെന്നും താരം വ്യക്തമാക്കി.

മൂന്നാമത് നഷ്ടപ്പെട്ടത് തിരുടാ തിരുടായായിരുന്നു. അതിന് ടെസ്റ്റ് നടന്നിരുന്നു. തിരുടാ തിരുടായിൽ മണിസാർ വിളിച്ചപ്പോൾ ഹിന്ദി സിനിമ ഗർദിഷിലേക്ക് ഓഫർ വന്നിരിക്കുകയായിരുന്നു. തിരുടാ തിരുടാ പോയതോടെ ഈ ജന്മത്തിൽ അദ്ദേഹം ഇനി വിളിക്കില്ലല്ലോ എന്ന ചിന്തയായി. താൻ തന്റെ ഡേറ്റ് നോക്കാതിരുന്നതിനാലാണ് ഈ ചിത്രങ്ങളെല്ലാം തനിക്ക് നഷ്ടമായതെന്നും താരം കൂട്ടിച്ചേർത്തു.

1990കളിൽ ബോളിവുഡിലെ ഏറ്റവും മൂല്യമുള്ള നടികളിലൊരാളായിരുന്നു ജൂഹി ചൗള. എന്നാൽ, പിന്നീടിങ്ങോട്ട് സിനിമയിൽ താരത്തിന്റെ ശോഭ മങ്ങി. പക്ഷെ ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള സിനിമാനടിയായി താരം ഇന്നും നിലനിൽക്കുന്നു. 10 വർഷത്തിനിടെ ഒരു ബോക്സ് ഓഫിസ് ഹിറ്റ് പോലുമില്ലാതിരുന്നിട്ടും സമ്പത്തിന്റെ കാര്യത്തിൽ ഈ താരസുന്ദരിയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ഐശ്വര്യ റായ്, അലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികളേക്കാളും പല മടങ്ങ് കൂടുതലാണ് ജൂഹി ചൗളയുടെ ആസ്തി. ഐശ്വര്യയുടെയും അലിയ ഭട്ടിന്റെയും പ്രിയങ്ക ചോപ്രയുടെയും ദീപികയുടെയും ചേർത്തുള്ള ആസ്തിയേക്കാളും കൂടുതലാണ് ജൂഹി ചൗളയുടെ മൊത്തം സമ്പത്ത്. ഹുറുൺ പട്ടിക അനുസരിച്ച് 4,600 കോടി രൂപയുടെ ആസ്തിയാണ് ജൂഹി ചൗളയ്ക്കുള്ളത്.

സമ്പന്ന നടികളിൽ രണ്ടാം സ്ഥാനത്തുള്ള ഐശ്വര്യ റായുടെ ആസ്തി 850 കോടി രൂപ മാത്രമാണെന്നത് ജൂഹി ചൗള എത്രമാത്രം മുന്നിലാണെന്നത് ബോധ്യപ്പെടുത്തുന്നു. സംരംഭങ്ങളിൽ നിന്നാണ് താരത്തിന്റെ വരുമാനത്തിൽ ഭൂരിഭാഗവും എത്തുന്നത്. നിരവധി അത്യാഡംബര റിയൽ എസ്റ്റേറ്റ് ആസ്തികളുടെ സഹഉടമ കൂടിയാണ് ജൂഹി ചൗള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് നടൻ നസ്ലിൻ. വളരെ ചുരുക്കം ചില ചിത്രങ്ങളുടെ തന്നെ പ്രേക്ഷക മനസ്സിൽ തന്റേതായ ഇടം കണ്ടെത്താൻ നസ്ലിന് കഴിഞ്ഞിട്ടുണ്ട്. നസ്ലിൻ നായകനായ എത്തിയ പ്രേമലു എന്ന ചിത്രം ഈ വർഷം ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപനം നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിനായി താനും കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തുകയാണ് നസ്ലിൻ. എല്ലാവരും ഒരു റീയൂണിയനു വേണ്ടി കാത്തിരിക്കുകയാണെന്ന് നസ്ലിൻ പറഞ്ഞു. താനും മമിതയും നല്ല സുഹൃത്തുക്കൾ ആണെന്നും നസ്ലിൻ കൂട്ടിച്ചേർത്തു.

നടി അനശ്വര രാജനോടൊപ്പം പെയറായി ഒരു സിനിമ ചെയ്താൽ കൊള്ളാമെന്ന് തനിക്ക് ആഗ്രഹമുണ്ട്. തങ്ങൾ മുമ്പും സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും പെയറായി അഭിനയിച്ചിട്ടില്ല. അതുപോലെ മമിതയും നല്ല അടിപൊളിയാണ്. ഞങ്ങൾ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. പ്രേമലുവിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മമിത, സംഗീത് തുടങ്ങി എല്ലാവരും അതിൽ വേണമെന്നും നസ്ലിൻ പറയുന്നു.

ദുൽഖർ സൽമാൻ നായകനായി എത്തിയ സീതാരാമം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് മൃണാൾ താക്കൂർ. ദുൽഖറിനെ കുറിച്ച് മൃണാൾ താക്കൂർ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

ഒരു നടനെന്ന നിലയിൽ താൻ അത്രയേറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് ദുൽഖർ എന്നാണ് മൃണാൾ പറയുന്നത്. വളരെ ഡെഡിക്കേറ്റഡും ഭാഷയെ പേടിക്കാത്ത വ്യക്തിയുമാണ് ദുൽഖർ. ദുൽഖറിനെ കുറിച്ച് ചോദിച്ചാൽ അദ്ദേഹം ഗോഡ്‌സ് ചൈൽഡ് ആണ്. ദുൽഖർ സൽമാൻ ഫാൻസ് ക്ലബ്ബിന്റെ പ്രസിഡന്റ് ആണ് താൻ എന്ന് പറയാൻ തനിക്കൊരു മടിയുമില്ല. കാരണം താൻ അദ്ദേഹത്തെ അത്രയേറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സെറ്റിൽ ഒക്കെ മറ്റുള്ളവരെ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. മലയാളമോ ഹിന്ദിയോ തമിഴ് തെലുങ്ക് ഏതുമാകട്ടെ ആഭാഷയിലെ സിനിമ ചെയ്യാൻ ദുൽഖറിന് മടിയില്ലെന്നും നടി വ്യക്തമാക്കി.

ഇന്ന് താൻ തമിഴ് സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിലൊന്ന് ദുൽഖർ ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും മൃണാൾ താക്കൂർ കൂട്ടിച്ചേർത്തു.

ഹൈദരാബാദ്: ആരാധകരേറെയുള്ള താരജോഡികളാണ് നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും. ഹൈദരാബാദിൽ രശ്മിക മന്ദാന ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിജയ് ദേവരകൊണ്ടയും തന്റെ ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്കിട്ടിരുന്നു. എന്നാൽ, ഇരുവരും ഒന്നിച്ചാണ് ദീപാവലി ആഘോഷിച്ചത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

വെള്ള കുർത്തയും ചുവന്ന പാവാടയും ധരിച്ച് പൂക്കളുള്ള ഉർളി ദിയയും പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ രശ്മിക സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. ഈ ചിത്രങ്ങൾ വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയാണ് എടുത്തതെന്നാണ് രശ്മിക ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ ഫോട്ടോകൾ രശ്മിക പോസ്റ്റ് ചെയ്തപ്പോൾ മുതൽ ഇത് വിജയ് ദേവരകൊണ്ടയുടെ വീട്ടിലെ ഇടമല്ലെ, സ്റ്റെയർ അല്ലെ എന്നതടക്കം ചോദ്യം വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം കമന്റിലൂടെ മറുപടി നൽകിയത്. വിജയ് ദേവരകൊണ്ടയും രശ്മികയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, താരങ്ങൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

തന്റെ പ്രണയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി ശ്രദ്ധാ കപൂർ. താനൊരു പ്രണയബന്ധത്തിലാണെന്ന് ശ്രദ്ധ വെളിപ്പെടുത്തി. എന്നാൽ, തന്റെ പങ്കാളിയുടെ പേര് ശ്രദ്ധ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും സിനിമ കാണാനും യാത്ര ചെയ്യാനും തനിക്ക് ഇഷ്ടമാണെന്ന് ശ്രദ്ധ പറയുന്നു. അദ്ദേഹം ഉള്ളിടത്തോളം തനിക്ക് മറ്റാരെയും ആവശ്യമില്ലെന്നും താരം വ്യക്തമാക്കി. കോസ്മോപൊളിറ്റനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.

വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ചും താരം സംസാരിച്ചു. ഒരാൾക്ക് വിവാഹം കഴിക്കണമെന്ന് തോന്നിയാൽ, അത് വളരെ നല്ലതാണ്. അതേസമയം, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതും വളരെ നല്ലതാണ്. വിവാഹത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നതല്ല, മറിച്ച് ശരിയായ വ്യക്തിയായിരിക്കുക, ശരിയായ വ്യക്തിയോടൊപ്പമായിരിക്കുക എന്നതാണ് ചോദ്യമെന്നും ശ്രദ്ധ കപൂർ കൂട്ടിച്ചേർത്തു.

തിരക്കഥാകൃത്ത് രാഹുൽ മോഡിയുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് കുറച്ചുനാളുകളായി അഭ്യൂഹങ്ങളുണ്ട്. രാഹുൽ മോഡിയും ശ്രദ്ധയും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പരന്നത്.

പൃഥ്വിരാജിനെ പരിചയപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറന്ന് സുപ്രിയ മേനോൻ. പൃഥ്വിരാജ് എന്ന സാധാരണ മനുഷ്യനെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും അല്ലാതെ താരത്തെ ആയിരുന്നില്ല എന്നും സുപ്രിയ വ്യക്തമാക്കി.

താരകുടുംബം എന്നൊന്നും ചിന്തയിൽ പോലും ഇല്ലായിരുന്നു. എൻഡിടിവിയിൽ ജോലി ചെയ്യുമ്പോൾ മലയാള സിനിമയെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാൻ അസസ്മെന്റ് ലഭിച്ചു. മമ്മൂട്ടി മോഹൻലാൽ എന്ന രണ്ട് ബിഗ് എം അല്ലാതെ മറ്റൊരു നടനെ കുറിച്ച് പോലും അന്ന് തനിക്ക് അറിയില്ലായിരുന്നു. സഹപ്രവർത്തകയായ കൂട്ടുകാരി ഒരു നമ്പർ തന്നിട്ട് പറഞ്ഞു മലയാളത്തിലെ യുവ താരമാണ് സിനിമയെ കുറിച്ച് നല്ല ധാരണയുള്ള കക്ഷിയാണ് ഒന്ന് വിളിച്ചു നോക്കിയാൽ ഉപകാരപ്പെടുമെന്ന്. തുടർന്ന് താൻ പൃഥ്വിരാജിനെ വിളിച്ചു. ആ ഒറ്റ കോളാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്റർവ്യൂവും ആ ഫീച്ചർ നടന്നില്ലെങ്കിലും താനും പൃഥ്വിയും വലിയ കൂട്ടുകാരായി. പിന്നീട് ബന്ധം ദൃഢമായെന്നും തങ്ങളുടെ ഡേറ്റിംഗ് തുടങ്ങിയെന്നും സുപ്രിയ വ്യക്തമാക്കുന്നു.

തിരക്കിനിടയിലും ഇടയ്ക്ക് പൃഥ്വി മുംബൈയിൽ വരുമെന്നും തന്റെ കൂടെ ഓട്ടോയിൽ സഞ്ചരിക്കുകയും ബീച്ചിൽ വരികയും ഒക്കെ ചെയ്യുമായിരുന്നുവെന്നും സുപ്രിയ വെളിപ്പെടുത്തി. തന്നോടൊത്ത് നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത് അല്ലാതെ താരത്തെ ആയിരുന്നില്ലെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

മരിക്കുന്ന ദിവസം വരെയും സിനിമയിൽ അഭിനയിക്കാൻ കഴിയണം എന്നതാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഷാരൂഖ് ഖാൻ തന്റെ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

താൻ എന്നും അഭിനയിക്കുമോ? മരിക്കുന്നത് വരെ, അറിയില്ല. പക്ഷേ തന്റെ ആഗ്രഹമെന്ന് പറയുന്നത്. ആരെങ്കിലും ആക്ഷൻ പറയുമ്പോൾ താൻ മരിച്ചിരിക്കണം. അവർ കട്ട് പറഞ്ഞാലും താൻ എണീക്കരുത്. അവിടെ തീരുന്നു. അത് തനിക്ക് ഓക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജീവിതക്കാലം മുഴുവൻ അഭിനയിക്കാൻ തനിക്ക് ഇഷ്ടമാണെന്നും ഷാരൂഖ് പറഞ്ഞു.

താരപദവി എന്നത് വ്യത്യസ്തമായ ഒന്നാണ്. തന്റെ ജോലിയിൽ നിന്നും ആരാധകരിൽ നിന്നും ലഭിക്കുന്ന സ്‌നേഹത്തിൽ നിന്നും ബഹുമതിയിൽ നിന്നും അത് വ്യത്യസ്തമാണ്. അവർ ചെയ്യുന്നതും ഞാൻ ചെയ്യുന്നുമായ കാര്യങ്ങളിൽ താരപദവിക്ക് പങ്ക് ഇല്ല. അതിനാൽ താരപദവിക്ക് ഞാൻ കൂടുതൽ പ്രധാന്യം നൽകിയിട്ടില്ല. താരപദവി എനിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഞാൻ ഒരു മുറിയിൽ കയറുമ്പോൾ ആദ്യം കൊണ്ടുപോകുന്നത് സ്റ്റാർഡം അല്ല. എന്നെ സംബന്ധിച്ചിടത്തോളം താരപദവി ഒരു പഴയ കാര്യമാണ്. താരപദവി എനിക്ക് ഒരു ടീ ഷർട്ട് പോലെയാണ്. അത് പ്രധാനമല്ലെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു.

തെന്നിന്ത്യൻ ആരാധകരുടെ മനംകവർന്ന താരസുന്ദരിയാണ് നയൻതാര. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ സിനിമാ ലോകത്ത് തന്റേതായ ഇടം കെട്ടിപ്പടുക്കാൻ നയൻതാരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ ഇന്ന് താരത്തിന് 223 കോടി ആസ്തിയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തനിഷ്‌ക്, പോത്തീസ്, വാക്ക്‌മേറ്റ്, ടാറ്റ സ്‌കൈ, ദ് ലിപ് ബാം കമ്പനി തുടങ്ങി പത്തോളം ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് നയൻതാര. ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റിന് 5 മുതൽ 7 കോടി രൂപ വരെയാണ് നയൻതാര പ്രതിഫലമായി കൈപ്പറ്റുന്നത്. ഇപ്പോൾ സ്വന്തമായി ബ്യൂട്ടി ബ്രാൻഡും താരം ആരംഭിച്ചു. 9സ്‌കിൻ, ഫെമി 9, റൗഡി പിക്‌ച്ചേഴ്‌സ് എന്ന നിർമ്മാണകമ്പനി എന്നിങ്ങനെ നിരവധി ബിസിനസ് സംരംഭങ്ങളും നയൻതാരയ്ക്കുണ്ട്.

എട്ട് ആഡംബര വാഹനങ്ങളും ഒരു പ്രൈവറ്റ് ജെറ്റും നിരവധി വീടുകളും താരത്തിന് സ്വന്തമായുണ്ട്. നയൻതാര താമസിക്കുന്ന ചെന്നൈയിലെ രണ്ട് മാളികകൾക്ക് 100 കോടി രൂപയിലധികം വിലവരുമെന്നാണ് വിവരം.

നയൻതാരയുടെ പൂർവ്വിക വീട് കേരളത്തിലെ ഏറ്റവും ആഡംബര വസ്തുക്കളിൽ ഒന്നാണ്. മറ്റ് രണ്ടെണ്ണം ഹൈദരാബാദിലെ ഏറ്റവും സമ്പന്നമായ ഏരിയയായ ബഞ്ചാര ഹിൽസിന്റെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.