തമിഴ്‌നാട് ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണവുമായി നടന്‍ സിദ്ധാര്‍ത്ഥ്

ചെന്നൈ: തമിഴ്‌നാട് ബിജെപി നേതാക്കള്‍ തന്റെ ഫോണ്‍ ചോര്‍ത്തിയെന്നും, കുടുംബത്തിനടക്കം വധഭീഷണി നടത്തിയെന്നും ആരോപിച്ച് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. ട്വീറ്റിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകള്‍

എന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പി. അംഗങ്ങള്‍ ചോര്‍ത്തി. 500ലധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാത്തിലും എനിക്കും കുടുംബത്തിനും എതിരേ വധഭീഷണി, ബലാത്സംഗ ഭീഷണി, അസഭ്യവര്‍ഷം തുടങ്ങിയവയാണ്. എല്ലാ കോളുകളും ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബി.ജെ.പി. ലിങ്കും, ഡി.പിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും.’ സിദ്ധാര്‍ഥ് കുറിച്ചു’.