സൗമ്യ വിശ്വനാഥൻ വധക്കേസ്സിൽ നാലു പ്രതികൾക്ക് ജീവപര്യന്തം

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷ വിധിച്ച് കോടതി. വിധി വരുന്നത് 15 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ്. നാലു പ്രതികൾക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും പിഴയും വിധിച്ചു. അമിത് ശുക്ല, അജയ് കുമാർ, രവി കപൂർ,ബൽജിത് മാലിക്, അജയ് സേഥി എന്നിവരാണ് പ്രതികൾ. അഞ്ചാം പ്രതി അജയ് സേത്തിക്ക് അഞ്ചു ലക്ഷം രൂപ പിഴയും മൂന്ന് വർഷത്തെ തടവുമാണ് കോടതി വിധിച്ചത്.

സൌമ്യയുടെ മാതാപിതാപക്കൾക്ക് പിഴ തുകയുടെ ഒരു ഭാഗം നൽകണമെന്ന് കോടതി നിർദേശിച്ചു. നഷ്ടം നികത്താനാകില്ലെന്നും മികച്ച മാധ്യമ പ്രപർത്തകയെയാണ് നഷ്ടമായതെന്നും കോടതി വ്യക്തമാക്കി. സ്ത്രികളുടെ സുരക്ഷിതത്വം സമൂഹത്തിന്റെ പരമപ്രധാന ബാധ്യതയാണെന്നും സ്ത്രികളുടെ സുരക്ഷയ്ക്ക് വെല്ലു വിളിയാണ് കേസെന്നും കോടതി പറഞ്ഞു. സൗമ്യ വിശ്വനാഥൻ വെടിയേറ്റു മരിച്ചത് 2008 സെപ്റ്റംബർ 30 ന് പുലർച്ചെ കാറിൽ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ്. അക്രമി സംഘം വീടിനു സമീപം നെൽസൺ മണ്ടേല റോഡിൽ വച്ചായിരുന്നു കാർ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടർന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

.