Career (Page 173)

ഈ വർഷം സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ബോർഡ് പരീക്ഷാ ഫലങ്ങൾ അവരുടെ യൂണിറ്റ് ടെസ്റ്റുകളിലെ പ്രകടനം, അർദ്ധ വാർഷിക പരീക്ഷ, അതത് സ്കൂളുകൾ നടത്തുന്ന പ്രീ-ബോർഡ് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ടാബുലേറ്റ് ചെയ്യപ്പെടും. അന്തിമ ഫലങ്ങൾ ജൂൺ 20 ന് പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

യൂണിറ്റ് ടെസ്റ്റിലെ ഒരു വിദ്യാർത്ഥിയുടെ പ്രകടനത്തിനു 10 മാർക്കും, മിഡ്-ടേം പരീക്ഷയ്ക്ക് 30 മാർക്കും, പ്രീ-ബോർഡ് പരീക്ഷയിൽ 40 മാർക്കും ലഭിക്കും. ഈ മൂന്ന് ഘടകങ്ങളും ചേര്‍ന്ന് 80 മാര്‍ക്ക്. സിബിഎസ്ഇയുടെ നിലവിലുള്ള പോളിസി അനുസരിച്ച് ബാക്കി 20 മാർക്ക് സ്കൂളുകൾ നടത്തുന്ന ആന്തരിക വിലയിരുത്തലിനായിരിക്കും (Internal Assessment).

മുകളിൽ പറഞ്ഞ മൂന്ന് വിഭാഗങ്ങളായ യൂണിറ്റ് ടെസ്റ്റ്, മിഡ്-ടേം പരീക്ഷ, പ്രീ-ബോർഡ് പരീക്ഷ എന്നിവ സിബിഎസ്ഇയുമായി ബന്ധപ്പെട്ട മിക്ക സ്കൂളുകളുടെയും പാഠ്യപദ്ധതിയുടെ ഭാഗമാണു എന്നും അത് കൊണ്ടാണ് സ്പെഷ്യല്‍ മാര്‍ക്കിംഗ് സംവിധാനത്തിനായി ഇത് വിനിയോഗിക്കാന്‍ തീരുമാനിച്ചത് എന്നും ബോർഡ് പറഞ്ഞു. ഈ വർഷം പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതോടെയാണ് ഇത് അനിവാര്യമായിത്തീര്‍ന്നത്.

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് അഞ്ചിന് തുടങ്ങേണ്ട എസ്.എസ്.എല്‍.സി പരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു.
നേരത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍്ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയും മാറ്റിവച്ചിരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, മതിയായ സുരക്ഷാസംവിധാനങ്ങളൊരുക്കാതെ പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. അതിനാൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.എന്നാൽ പരീക്ഷയിൽമാറ്റമില്ലെന്നാണ് അധികൃതരുടെ നിലപാട്.

തിയറി പരീക്ഷയ്ക്ക് മുൻപായി ഫെബ്രുവരിയിൽ നടക്കാറുള്ള പ്രാക്ടിക്കൽ പരീക്ഷയാണ് താളംതെറ്റി ഇത്തവണ മേയിൽ നടത്തുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി വിത്ത് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് വിഷയങ്ങൾക്കാണ് പ്രായോഗിക പരീക്ഷ.

ഏപ്രിൽ 28 മുതൽ മേയ് 15 വരെ നടക്കുന്ന പ്രാക്ടിക്കൽ പരീക്ഷകളിൽ രണ്ടായിരത്തിലധികം കേന്ദ്രങ്ങളിലായി നാലു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. മതിയായ ഉപകരണങ്ങളുടെ അഭാവം മൂലം പ്രാക്ടിക്കൽ നടത്തിപ്പിനിടെ ലാബുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുക അസാദ്ധ്യമാകും. മൈക്രോസ്‌കോപ്പുകളും പിപ്പറ്റുകളും കമ്പ്യൂട്ടർ ഉൾപ്പെടെ രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള മറ്റുപകരണങ്ങളും കൈമാറ്റം ചെയ്യപ്പെടും.

മിക്ക സ്‌കൂളുകളിലും ലാബ് സൗകര്യങ്ങളും ഉപകരണങ്ങളും പരിമിതമാണ്. കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും വിലപിടിപ്പുള്ള ലാബ് ഉപകരണങ്ങളും സാനിറ്റൈസ് ചെയ്യാൻ എളുപ്പമല്ലാത്തതിനാൽ പ്രാക്ടിക്കൽ പരീക്ഷകൾ രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക. മാത്തമാറ്റിക്‌സിനും ആദ്യമായി ഇക്കുറി കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രായോഗിക പരീക്ഷയുള്ളതിനാൽ മിക്ക സ്‌കൂളുകളിലും സൗകര്യങ്ങൾ കൂടുതൽ പേർ പങ്കിടേണ്ടി വരും. അദ്ധ്യാപകർക്ക് കൂടുതൽ . ഒന്നിലേറെ സ്‌കൂളിൽ പോയി പ്രാക്ടിക്കൽ പരീക്ഷ നടത്തേണ്ടിയും വരും.

covid

തിരുവനന്തപുരം: പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അടിയന്തര വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ ഇരുപത്തിയെട്ടിനായിരുന്നു പരീക്ഷ തുടങ്ങാനിരുന്നത്. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയുണ്ട്. ലാബുകളില്‍ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പറയുന്നു.
പി എസ് സി ,സി ബി എസ് ഇ,സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിയ സാഹചര്യത്തില്‍ പ്രായോഗിക പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

തിരുവനന്തപുരം: കൊവിഡ് രണ്ടാം വരവ് കടുക്കുന്നതിനാൽ പ്രവേശനോത്സവമില്ലാതെ ജൂൺ ഒന്നിന് പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമെങ്കിലും കുട്ടികളുടെ പഠനം വീട്ടിൽ തന്നെയായിരിക്കും.ഓൺലൈൻ ക്ളാസുകൾ തുടരാനാണ് സാദ്ധ്യത. ഇപ്പോഴത്തെ നിലവച്ച് ഓണം കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്ന കാര്യവും ഉറപ്പില്ല. കഴിഞ്ഞ അദ്ധ്യയന വർഷം സ്കൂളിന്റെ മുറ്റം കാണാതെയാണ് കുട്ടികൾ പഠിച്ചത്. എന്തുമാത്രം പഠിച്ചു എന്നതിനെപ്പറ്റി വ്യക്തതയില്ല. കമ്പ്യൂട്ടറും മൊബൈൽ ഫോണും വച്ചുള്ള പഠനം ചെറിയ ക്ളാസിലെ കുട്ടികളെ എത്രമാത്രം സ്വാധീനിച്ചുവെന്ന് വിലയിരുത്താനായില്ല.

പത്താം ക്ളാസിന് താഴെ പരീക്ഷയില്ലാതിരുന്നതിനാൽ എന്ത് പഠിച്ചു, എന്ത് മനസിലാക്കി എന്നതിനെപ്പറ്റി ഒരു ധാരണ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ അദ്ധ്യയനവർഷം എത്തുന്നത്.കഴിഞ്ഞ ദിവസം പാലക്കാട് സ്കൂളിലെ ഒരു അദ്ധ്യാപികയ്ക്ക് കൊവിഡ് ലക്ഷണം കാണുകയും രണ്ടാം നാൾ മരിക്കുകയും ചെയ്തതോടെ അദ്ധ്യാപക സമൂഹം ആശങ്കയിലാണ്.

ഈ സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതിൽ ഒരു സുരക്ഷയുമില്ലെന്നാണ് വിലയിരുത്തൽ. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ നടത്തുന്നതു പോലും പേടിച്ചാണ്.18വയസിന് മുകളിലുള്ളവർക്കാണ് അടുത്ത ഘട്ടം കൊവിഡ് വാക്സിനേഷൻ. അതുകഴിഞ്ഞ് സ്കൂൾ കുട്ടികൾക്ക് മുഴുവൻ നൽകിയാലേ പൂർണ തോതിൽ സ്കൂളുകൾ തുറക്കാനാവുകയുള്ളൂവെന്നാണ് വിദ്യാഭ്യാസ അധികൃതർ പറയുന്നത്. അദ്ധ്യാപകർക്ക് പാേലും മുഴുവനായും വാക്സിൻ നൽകാനായിട്ടില്ല.

ന്യൂഡൽഹി: ഐ.സി.എസ്​.ഇ പത്താം തരം പരീക്ഷ റദ്ദാക്കാൻ കൗൺസിൽ ഫോർ ഇന്ത്യൻ സ്​കൂൾ സർട്ടിഫിക്കേഷൻ എക്​സാമിനേഷന്‍റെ(സി.ഐ.എസ്​.സി.ഇ) തീരുമാനം. ഇതു സംബന്ധിച്ച്​ തിങ്കളാഴ്ച ഉത്തരവിറക്കിയതായി കൗൺസിൽ ചീഫ്​ എക്​സിക്യൂട്ടീവ്​ അറിയിച്ചു. കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ നടപടി.എന്നാല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീട് നടത്തും. ഏപ്രില്‍ 16 ലെ സര്‍ക്കുലറില്‍ നല്‍കിയിരുന്ന ഓപ്ഷനുകള്‍ പിന്‍വലിച്ചുവെന്നും ബോര്‍ഡ് അറിയിച്ചു. 11-ാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിക്കാന്‍ എല്ലാ സ്‌കൂളുകള്‍ക്കും ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എത്രയും പെട്ടെന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു. പത്താം ക്ലാസ് പരീക്ഷ മേയ് 5-നും 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ എട്ടിനും ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇരുപരീക്ഷകളും മാറ്റിവയ്ക്കുകയായിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നേരത്തേ റദ്ദാക്കിയിരുന്നു.അതെസമയം വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷയാണ്​ പ്രധാനമെന്ന്​ കൗൺസിൽ പുറത്തിറക്കിയ പുതിയ സർക്കുലറിൽ പറയുന്നു.

whatsapp

പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്‌സ്ഗ്രൂപ്പിലൂടെ പുറത്ത് വിട്ട പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. ഇന്നലെ രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10.30നാണ് പത്തനംതിട്ട മുട്ടത്തുകോണം എസ്എന്‍ഡിപി ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എസ് സന്തോഷ് വാട്‌സാപ്പില്‍ പങ്ക് വച്ചത്.ഗ്രൂപ്പ് അംഗങ്ങളില്‍ തന്നെ ചിലര്‍, സ്‌ക്രീന്‍ ഷോര്‍ട് എടുത്തു മേലധികാരികള്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍, വിഷയത്തെക്കുറിച്ച് പരിശോധിച്ചാണ് നടപടിയെടുത്തത്. ഡിഡിഇ സ്‌കൂളില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചു. പ്രധാന അധ്യാപകന്റെ ഫോണ്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തു.

തിരുവനന്തപുരം: കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള, സാങ്കേതിക സര്‍വകലാശാലകള്‍് നാളെ മുതല്‍് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് എല്ലാ വൈസ് ചാന്‍സലര്‍മാര്‍ക്കും ഞായറാഴ്ച ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവെക്കുന്നതാണ് ഉചിതമെന്നാണ് ഗവര്‍ണര്‍ നിര്‍്‌ദേശിച്ചത്.

exam

ന്യൂഡല്‍ഹി: 10,12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ജൂണ്‍ ആദ്യവാരം അറിയിക്കുമെന്ന് ഐ.സി.എസ്.ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

cbse

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കാനും പ്ലസ് ടു പരീക്ഷകള്‍ മാറ്റി വയ്ക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജൂണ്‍ ഒന്നിന് ശേഷമേ പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കു. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സിബിഎസ്ഇ പൊതുപരീക്ഷകള്‍ റദ്ദാക്കുകയോ, ഓണ്‍ലൈന്‍ ആയി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നത്. പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 30-40 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില് പരീക്ഷാ കേന്ദ്രങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി മാറിയേക്കാമെന്ന് ആശങ്ക ഉയര്‍ന്നു.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കോണ്ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര എന്നിവര്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.