Career (Page 172)

തിരുവനന്തപുരം: കൊവിഡ് രണ്ടാം വരവ് കടുക്കുന്നതിനാൽ പ്രവേശനോത്സവമില്ലാതെ ജൂൺ ഒന്നിന് പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമെങ്കിലും കുട്ടികളുടെ പഠനം വീട്ടിൽ തന്നെയായിരിക്കും.ഓൺലൈൻ ക്ളാസുകൾ തുടരാനാണ് സാദ്ധ്യത. ഇപ്പോഴത്തെ നിലവച്ച് ഓണം കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്ന കാര്യവും ഉറപ്പില്ല. കഴിഞ്ഞ അദ്ധ്യയന വർഷം സ്കൂളിന്റെ മുറ്റം കാണാതെയാണ് കുട്ടികൾ പഠിച്ചത്. എന്തുമാത്രം പഠിച്ചു എന്നതിനെപ്പറ്റി വ്യക്തതയില്ല. കമ്പ്യൂട്ടറും മൊബൈൽ ഫോണും വച്ചുള്ള പഠനം ചെറിയ ക്ളാസിലെ കുട്ടികളെ എത്രമാത്രം സ്വാധീനിച്ചുവെന്ന് വിലയിരുത്താനായില്ല.

പത്താം ക്ളാസിന് താഴെ പരീക്ഷയില്ലാതിരുന്നതിനാൽ എന്ത് പഠിച്ചു, എന്ത് മനസിലാക്കി എന്നതിനെപ്പറ്റി ഒരു ധാരണ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ അദ്ധ്യയനവർഷം എത്തുന്നത്.കഴിഞ്ഞ ദിവസം പാലക്കാട് സ്കൂളിലെ ഒരു അദ്ധ്യാപികയ്ക്ക് കൊവിഡ് ലക്ഷണം കാണുകയും രണ്ടാം നാൾ മരിക്കുകയും ചെയ്തതോടെ അദ്ധ്യാപക സമൂഹം ആശങ്കയിലാണ്.

ഈ സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതിൽ ഒരു സുരക്ഷയുമില്ലെന്നാണ് വിലയിരുത്തൽ. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ നടത്തുന്നതു പോലും പേടിച്ചാണ്.18വയസിന് മുകളിലുള്ളവർക്കാണ് അടുത്ത ഘട്ടം കൊവിഡ് വാക്സിനേഷൻ. അതുകഴിഞ്ഞ് സ്കൂൾ കുട്ടികൾക്ക് മുഴുവൻ നൽകിയാലേ പൂർണ തോതിൽ സ്കൂളുകൾ തുറക്കാനാവുകയുള്ളൂവെന്നാണ് വിദ്യാഭ്യാസ അധികൃതർ പറയുന്നത്. അദ്ധ്യാപകർക്ക് പാേലും മുഴുവനായും വാക്സിൻ നൽകാനായിട്ടില്ല.

ന്യൂഡൽഹി: ഐ.സി.എസ്​.ഇ പത്താം തരം പരീക്ഷ റദ്ദാക്കാൻ കൗൺസിൽ ഫോർ ഇന്ത്യൻ സ്​കൂൾ സർട്ടിഫിക്കേഷൻ എക്​സാമിനേഷന്‍റെ(സി.ഐ.എസ്​.സി.ഇ) തീരുമാനം. ഇതു സംബന്ധിച്ച്​ തിങ്കളാഴ്ച ഉത്തരവിറക്കിയതായി കൗൺസിൽ ചീഫ്​ എക്​സിക്യൂട്ടീവ്​ അറിയിച്ചു. കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ നടപടി.എന്നാല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീട് നടത്തും. ഏപ്രില്‍ 16 ലെ സര്‍ക്കുലറില്‍ നല്‍കിയിരുന്ന ഓപ്ഷനുകള്‍ പിന്‍വലിച്ചുവെന്നും ബോര്‍ഡ് അറിയിച്ചു. 11-ാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിക്കാന്‍ എല്ലാ സ്‌കൂളുകള്‍ക്കും ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എത്രയും പെട്ടെന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു. പത്താം ക്ലാസ് പരീക്ഷ മേയ് 5-നും 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ എട്ടിനും ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇരുപരീക്ഷകളും മാറ്റിവയ്ക്കുകയായിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നേരത്തേ റദ്ദാക്കിയിരുന്നു.അതെസമയം വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷയാണ്​ പ്രധാനമെന്ന്​ കൗൺസിൽ പുറത്തിറക്കിയ പുതിയ സർക്കുലറിൽ പറയുന്നു.

whatsapp

പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്‌സ്ഗ്രൂപ്പിലൂടെ പുറത്ത് വിട്ട പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. ഇന്നലെ രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10.30നാണ് പത്തനംതിട്ട മുട്ടത്തുകോണം എസ്എന്‍ഡിപി ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എസ് സന്തോഷ് വാട്‌സാപ്പില്‍ പങ്ക് വച്ചത്.ഗ്രൂപ്പ് അംഗങ്ങളില്‍ തന്നെ ചിലര്‍, സ്‌ക്രീന്‍ ഷോര്‍ട് എടുത്തു മേലധികാരികള്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍, വിഷയത്തെക്കുറിച്ച് പരിശോധിച്ചാണ് നടപടിയെടുത്തത്. ഡിഡിഇ സ്‌കൂളില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചു. പ്രധാന അധ്യാപകന്റെ ഫോണ്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തു.

തിരുവനന്തപുരം: കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള, സാങ്കേതിക സര്‍വകലാശാലകള്‍് നാളെ മുതല്‍് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് എല്ലാ വൈസ് ചാന്‍സലര്‍മാര്‍ക്കും ഞായറാഴ്ച ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവെക്കുന്നതാണ് ഉചിതമെന്നാണ് ഗവര്‍ണര്‍ നിര്‍്‌ദേശിച്ചത്.

exam

ന്യൂഡല്‍ഹി: 10,12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ജൂണ്‍ ആദ്യവാരം അറിയിക്കുമെന്ന് ഐ.സി.എസ്.ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

cbse

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കാനും പ്ലസ് ടു പരീക്ഷകള്‍ മാറ്റി വയ്ക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജൂണ്‍ ഒന്നിന് ശേഷമേ പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കു. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സിബിഎസ്ഇ പൊതുപരീക്ഷകള്‍ റദ്ദാക്കുകയോ, ഓണ്‍ലൈന്‍ ആയി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നത്. പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 30-40 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില് പരീക്ഷാ കേന്ദ്രങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി മാറിയേക്കാമെന്ന് ആശങ്ക ഉയര്‍ന്നു.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കോണ്ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര എന്നിവര്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റുന്ന വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം യോഗം വിളിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥരും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കും. വിഷയത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നും സൂചനയുണ്ട്. മേയിലാണ് പരീക്ഷകള്‍ തുടങ്ങേണ്ടിയിരുന്നത്.

എന്നാല്‍ കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ നിലയില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നത്. ജൂണ്‍, ജൂലൈ മാസത്തിലേക്ക് പരീക്ഷ മാറ്റാനാണ് നിലവില്‍ ആലോചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം കഴിഞ്ഞ അധ്യായന വര്‍ഷത്തിലേപ്പോലെ മുന്‍ പരീക്ഷകളുടെ മാര്‍ക്ക് നിര്‍ണയിച്ച് ഇത്തവണ പൊതുപരീക്ഷ നടത്തിയതായി കണക്കാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.

തിരുവനന്തപുരം: ഇന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്മര്‍ദ്ദങ്ങള്‍ മാറ്റി ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കുകയാണ്. കോവിഡ് കാരണം ഈ അധ്യയന വര്‍ഷത്തിലെ ഭൂരിഭാഗം ദിനങ്ങളിലും വിദ്യാലയങ്ങള്‍ അടച്ചിടേണ്ടി വന്നെങ്കിലും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചു കുട്ടികള്‍ക്ക് അവശ്യമായ ക്ലാസുകള്‍ പരമാവധി നല്‍കാന്‍ സാധിച്ചു എന്നത് ആശ്വാസകരമാണ്.
ഈ പ്രതിന്ധന്ധി കാരണമുണ്ടായ സമ്മര്‍ദ്ദങ്ങളെ മാറ്റി വച്ച് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാന്‍. അതിനാവശ്യമായ കരുതല്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങള്‍ അവ കര്‍ശനമായി പാലിക്കണം. വിദ്യാര്‍ത്ഥികളും ആ നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിക്കണം. ഏറ്റവും സുരക്ഷിതമായി പരീക്ഷകള്‍ നടത്താന്‍ നമുക്ക് സാധിക്കണം. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും നല്ല രീതിയില്‍ പരീക്ഷകളില്‍ പങ്കെടുക്കാനും മികച്ച വിജയം കരസ്ഥമാക്കാനും സാധിക്കട്ടെയെന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്നത്. നാളെ രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചക്ക് എസ്എസ്എല്‍സി പരീക്ഷയും നടക്കും. എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍ ഈമാസം 12വരെ ഉച്ചക്ക് ശേഷവും ഏപ്രില്‍ 15 മുതല്‍ രാവിലെയുമാണ് നടക്കുക.

റംസാന്‍ നോമ്പ് പരിഗണിച്ചാണ് ഈ മാസം 15 മുതല്‍ എസ്എസ്എല്‍സി പരീക്ഷ രാവിലേക്കു മാറ്റുന്നത്. നാളെ മുതല്‍ 12 വരെ ഉച്ചക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ നടക്കുക. ഏപ്രില്‍ 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. 29നാണ് അവസാന പരീക്ഷ

ഈ വര്‍ഷം 4,22,226 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി പരീക്ഷക്കായി 2947 പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ രാവിലെ 9.40 മുതല്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ 26ന് സമാപിക്കും. വിഎച്ച്എസ്ഇ ഏപ്രില്‍ 9 മുതലാണ് ആരംഭിക്കുക.2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുക.