ഹാങ്‌ഷൗവിൽ ഏഷ്യൻ പാരാ ഗെയിംസിൽ ദമ്പതികളുടെ മെഡൽ നേട്ടം
ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഒരുമിച്ച് മെഡൽ നേടി ദമ്പതികൾ. മനീഷ് കൗരവ്, പ്രാചി യാദവ് ദമ്പതികൾ ആണ് ഈ ചരിത്ര നേട്ടത്തിന് ഉടമകളായത്. ചൊവ്വാഴ്ചത്തെ ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ നേടുമെന്ന് മനീഷ് കൗരവിന് ഉറപ്പില്ലായിരുന്നു, എന്നാൽ “ഞങ്ങൾ വെറുംകൈയോടെ പോകില്ല” എന്ന് ഭാര്യയും ഇന്ത്യൻ പാരാ കനോയ് ടീമംഗവുമായ പ്രാചി യാദവ് തൻ്റെ ഭർത്താവിന് ആത്മവിശ്വാസമേകി.
ഏഷ്യൻ പാരാ ഗെയിംസിൽ ഒരുമിച്ച് മെഡൽ നേടിയ ഭാര്യ-ഭർത്താക്കന്മാർ എന്ന അപൂർവ നേട്ടം ആണ് ഈ ദമ്പതികൾ കരസ്ഥമാക്കിയത്. ചൊവ്വാഴ്ച നടന്ന കനോയ് കെഎൽ2 ഇനത്തിലും തിങ്കളാഴ്ച നടന്ന വിഎൽ2 വിഭാഗത്തിലും പ്രാചി സ്വർണം, വെള്ളി എന്നീ മെഡലുകൾ സ്വന്തമാക്കി. ചൊവ്വാഴ്ച നടന്ന പുരുഷന്മാരുടെ കെഎൽ3 കനോയിൽ മനീഷ് വെങ്കലം നേടിയിരുന്നു.”ഭോപ്പാലിലെ എംപി വാട്ടർ സ്‌പോർട്‌സ് അക്കാദമിയിൽ പരിശീലനത്തിനിടെ ഞങ്ങൾ പരസ്പരം കണ്ടുമുട്ടുകയും മൂന്ന് വർഷം മുമ്പ് വിവാഹിതരാവുകയും ചെയ്തു.
ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമായിരുന്നു അത്,”. “ഞങ്ങളുടെ കായിക ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിൽ ഞങ്ങൾ എപ്പോഴും ഒരുമിച്ചിരിക്കുന്നതിനാൽ ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നു. ഞങ്ങൾ പരസ്പരം പ്രചോദിപ്പിക്കുന്നു,” അവർ കൂട്ടിച്ചേർത്തു. ടോക്കിയോ പാരാലിമ്പ്യൻ ആയ പ്രാചി, ആത്മവിശ്വാസത്തോടെയാണ് ചൊവ്വാഴ്ച മത്സരത്തിനിറങ്ങിയത്, എന്നാൽ മെഡൽ ലഭിക്കുമോ എന്ന കാര്യത്തിൽ മനീഷ് അൽപ്പം അനിശ്ചിതത്വത്തിലായിരുന്നു.
അരയ്ക്ക് താഴെ തളർന്ന 28 കാരിയായ പ്രാചി, 2007 ലാണ് കനോയിങ്ങിലേക്ക് തിരിഞ്ഞത്. കൈകളുടെയും അരയ്ക്കു താഴെക്കും കാലുകൾക്ക് ഭാഗിക പ്രവർത്തനവുമുള്ള കായികതാരങ്ങൾക്കിടയിൽ മത്സരിക്കുന്ന കെഎൽ3 ഇനത്തിൽ 27 കാരനായ മനീഷ് 44.605 സെക്കൻഡിൽ വെങ്കലം നേടി. ജന്മാനാ അദ്ദേഹത്തിന് ലോക്കോമോട്ടീവ് ഡിസോർഡർ ഉണ്ട്.
ഇരുവര്മ്മ മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുമാണ്. പരിമിതികളെ തരണം ചെയ്ത് ഇരുവരും മെഡൽ നേട്ടത്തിലേക്ക് എത്തിയത് മികച്ച മാർഗദർശനം ഒന്നുകൊണ്ടാണ്. എന്നാൽ മറ്റു രാജ്യങ്ങളിലെ താരങ്ങളെ താരതമ്യം ചെയ്യുമ്പോൾ കൂടുതൽ നേട്ടത്തിന് വിദേശ പരിശീലനം ആവശ്യമാണ് ഇവർക്ക്.










