ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ബോളിങ്ങിനിടെ പാണ്ഡ്യയ്ക്ക് പരുക്ക്

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ തന്റെ ആദ്യ ഓവർ എറിയുന്നതിനിടെ കണങ്കാൽ ട്വിസ്റ്റ് ആയി പരിക്ക് പറ്റി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഗ്രൗണ്ടിന് പുറത്തേക്ക് പോയി. ഒമ്പതാം ഓവറിലെ മൂന്നാം പന്തിൽ ബംഗ്ലദേശ് ഓപ്പണർ ലിറ്റൺ ദാസിന്റെ സ്ട്രെയിറ്റ് ഡ്രൈവ് വലതുകാലുകൊണ്ട് ഫോളോ ത്രൂവിൽ നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്.

പന്ത് കാലിനടിയിലൂടെ കടന്നുപോയപ്പോൾ പാണ്ഡ്യ കണങ്കാൽ വളച്ചൊടിച്ചു, അതോടെ നിലത്തുവീണു പോയ അദ്ദേഹം കളം വിടുകയായിരുന്നു. അതോടെ പാണ്ഡ്യ ബംഗ്ലാദേശ് ഇന്നിംഗ്‌സിൽ ഫീൽഡ് എടുക്കാൻ ഉണ്ടാകില്ലെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ സ്ഥിരീകരിച്ചു. ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി ആയിപോയി പാണ്ഡ്യയുടെ പരുക്ക്. 25 വർഷങ്ങൾക് ശേഷമാണ് ഇന്ത്യയും ബംഗ്ലദേശും ഇന്ത്യൻ മണ്ണിൽ വെച്ചു കളിക്കുന്നത്.

1998ലാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഇന്ത്യയിൽ കളിച്ചത്. അന്ന് മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം. എന്നാൽ ഐസിസി, എസിസി ഇവൻ്റുകളിൽ ഏറ്റവുമധികം തലവേദന നൽകുന്ന ബംഗ്ലാദേശിനെതിരെ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. ടോസിലൂടെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് മത്സരം ഇന്ത്യയെ കടുത്ത സമർദ്ദത്തിലാക്കും.