National (Page 824)

ജനീവ: ഇന്ത്യയിൽ നിർമ്മിക്കുന്ന നേസൽകൊവിഡ് വാക്സിൻ കുട്ടികളിലെ രോഗബാധയെ ചെറുക്കുന്നതിന് മുഖ്യപങ്ക് വഹിക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ.സൗമ്യ സ്വാമിനാഥൻ.കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാവും കൂടുതൽ ബാധിക്കുകയെന്ന റിപ്പോർട്ടുകൾക്കിടയിൽ ആശ്വാസമായാണ് ശിശുരോഗ വിദഗ്ധ കൂടിയായ സൗമ്യ സ്വാമിനാഥന്റെ പ്രസ്താവന. വേനലവധി അവസാനിക്കാറായ ഘട്ടത്തിൽ അധ്യാപകർക്ക് വാക്സിൻ നൽകേണ്ടതുണ്ടെന്നും രോഗവ്യാപനം കുറയുമ്പോൾ മാത്രമേ സ്‌കൂളുകൾ തുറക്കാൻ പാടുള്ളൂവെന്നും അവർ മുന്നറിയിപ്പ് നൽകി.

ലോകത്താകമാനം കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 4 ശതമാനത്തിൽ താഴെ മാത്രമാണ് കുട്ടികൾ. എന്നാൽ കൊവിഡ് മൂന്നാം തരംഗത്തിൽ കൂടുതൽ കരുതൽ ആവശ്യമാണ്.ഫൈസർ വാക്സിൻ കുട്ടികളിൽ എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.അടുത്ത മാസങ്ങളിൽ മറ്റു വാക്സിനുകൾക്കും അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് സൗമ്യ പ്രത്യാശപ്രകടിപ്പിച്ചു.

സിറിഞ്ചുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ലാഭിക്കാനും ഓരോ വാക്സിനേഷൻ എടുക്കുന്ന സമയം കുറയ്ക്കാനും കഴിയുമെന്നതാണ്‌ നേസൽ വാക്സിന്റെ പ്രധാന സവിശേഷത. കൊവിഡ് വൈറസ് മൂക്കിലൂടെ പ്രവേശിച്ച് ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന അതേ രീതിയിലൂടെയാണ് നേസൽ വാക്സിൻ വൈറസിനെതിരെ പ്രവർത്തിക്കുക.ഇന്ത്യൻ നിർമിത നേസൽ വാക്സിനുകൾ കുട്ടികളിൽ കൊവിഡ് ചെറുക്കാൻ ഏറെ ഫലപ്രദമായിരിക്കും. ഇത് മൂക്കിലൂടെ ഇറ്റിച്ച് നൽകാൻ എളുപ്പവുമാണ്. കുത്തിവയ്പിനേക്കാൾ കൂടുതൽ പ്രതിരോധശേഷി നേസൽ സ്‌പ്രേയ്ക്ക് നൽകാനാകുമെന്നും സൗമ്യകൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി : രാജ്യത്തെ ക്രൂഡ് ഓയില്‍ സംസ്‌കരണം മുന്‍ മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ കുറഞ്ഞു. മെയ് മാസത്തില്‍ ഇത് വീണ്ടും വലിയ തോതില്‍ കുറയുമെന്നാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് കേസുകളിലെ വര്‍ധന ഇന്ധന ആവശ്യകതയെ കുറച്ചതാണ് കാരണം.നിലവില്‍, കമ്പനികള്‍ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കുന്നില്ല, നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണിത്. പകുതി ശേഷിയില്‍ പ്രവര്‍ത്തിക്കാനുളള അനുമതിയാണ് പലയിടത്തും നല്‍കിയിട്ടുളളത്, ക്യാപിറ്റല്‍വിയ ഗ്ലോബല്‍ റിസര്‍ച്ചിലെ റിസര്‍ച്ച് ഹെഡ് ഗൗരവ് ഗാര്‍ഗ് പറഞ്ഞു.വൈറസ് അണുബാധയുടെ രണ്ടാമത്തെ തരംഗം ജനങ്ങളുടെ ചലനം പരിമിതപ്പെടുത്തിയതും വ്യാവസായിക പ്രവര്‍ത്തനങ്ങളെ ബാധിച്ചതുമാണ് ഈ പ്രതിസന്ധിക്ക് കാരണം. ഓയില്‍ റിഫൈനറുകള്‍ ഏപ്രിലില്‍ ശരാശരി 96.82 ശതമാനം നിരക്കില്‍ പ്രവര്‍ത്തിച്ചിരുന്നു. മുന്‍ മാസം ഇത് 98.89 ശതമാനമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ റിഫൈനറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് ക്രൂഡ് പ്രോസസ്സിംഗ് ശരാശരി 84 ശതമാനമായി കുറച്ചിട്ടുണ്ട്.

ന്യൂഡൽഹി: സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റ, രാകേഷ് അസ്താന എന്നിവർ പുതിയ സിബിഐ ഡയറക്ടറാവില്ല. 2009-ൽ എൻ.ഐ.എ.യുടെ ആദ്യ സംഘത്തിലുണ്ടായിരുന്നതും മുൻപ് സിബിഐ.യിൽ പ്രവർത്തിച്ച പരിചയവുമാണ് ബെഹ്റയെ പരിഗണിക്കാൻ കാരണം. പുതിയ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതാധികാരസമിതി ഇന്ന് യോഗംചേർന്നു. മഹാരാഷ്ട്ര ഡിജിപി സുബോദ് കുമാർ, എസ്എസ്ബി ഡയറക്ടർ ജനറൽ കെ.ആർ.ചന്ദ്ര, ആഭ്യന്തര സുരക്ഷ സ്‌പെഷൽ സെക്രട്ടറി വി എസ്.കെ. കൗമുദി എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

അതേസമയം ഡയറക്ടറെ തിരഞ്ഞെടുക്കുന്ന രീതിക്കെതിരെ അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. ഉദാസീന മനോഭാവത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.സുപ്രീംകോടതി ചീഫ് ജസ്റ്റിസ എൻവി രമണ, ലോക്സഭയിലെ പ്രതിപക്ഷനേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. മൂന്നുപേരുകളാണ് ചർച്ചയ്ക്ക് വന്നത്.സിബിഐ ഡയറക്ടർ ആർ കെ ശുക്ല ഫെബ്രുവരി മൂന്നിനു വിരമിച്ചതിനാൽ താത്കാലിക ചുമതല പ്രവീൺ സിൻഹയ്ക്കാണ്. 1985-86 ബാച്ച് ഐപിഎസ്. ഉദ്യോഗസ്ഥരെയാണ് ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ കേരള പൊലീസ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പേരും അന്തിമപട്ടികയിലുണ്ട്. എൻ.ഐ.എ. മേധാവി വൈ.സി. മോദി, അതിർത്തി രക്ഷാസേന ഡയറക്ടർ ജനറലും മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറലുമായ രാകേഷ് അസ്താന, സിവിൽ ഏവിയേഷൻ ബ്യൂറോ ഡയറക്ടർ ജനറൽ എം.എ. ഗണപതി, ഹിതേഷ്ചന്ദ്ര അശ്വതി എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റുപ്രമുഖർ.ഗുജറാത്ത ആന്റി കറപ്ഷൻ ബ്യൂറോ കേശവ് കുമാറിന്റെ പേരും പട്ടികയിൽ ഉള്ളതായി മറ്റൊരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

പശ്ചിമബംഗാളിലെ പുരുലിയയിൽ ഹെലികോപ്റ്ററിൽ ആയുധം നിക്ഷേപിച്ചത്, മുംബൈ സ്‌ഫോടനപരമ്പര തുടങ്ങിയ കേസുകൾ ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.കേന്ദ്ര അന്വേഷണ ഏജൻസികളിൽ മുൻപരിചയമുള്ള മൂന്ന് മുതിർന്ന ഐപിഎസ്. ഉദ്യോഗസ്ഥരെ പഴ്‌സണൽ ആൻഡ് ട്രെയ്‌നിങ് വകുപ്പ് തീരുമാനിക്കും.

vaccine

ന്യൂഡല്‍ഹി: പതിനെട്ട് മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിന്‍ ലഭിച്ചിരുന്നത്. പുതുക്കിയ നിര്‍ദ്ദേശമനുസരിച്ച് ഇനി രജിസ്റ്റര്‍ ചെയ്തിട്ട് വരാതിരിക്കുന്നവരുടെ വാക്‌സിന്‍ നേരിട്ടെത്തുന്നവര്‍ക്ക് നല്‍കും. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി. അതതു സസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാന സര്ക്കാരുകള് തീരുമാനിക്കുന്നത് അനുസരിച്ചാവും നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ടി20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ‍ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബിസിസിഐ നല്‍കിയില്ലെന്ന് ആരോപണം. കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഓസ്ട്രേലിയയിലായിരുന്നു വനിതാ ടി20 ലോകകപ്പ് നടന്നത്. ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യ ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റു. റണ്ണേഴ്സ് അപ്പായ ഇന്ത്യൻ ടീമിന് അഞ്ച് ലക്ഷം ഡോളർ സമ്മാനത്തുകയായി ലഭിച്ചു. ഈ പണം ബിസിസിഐയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. ലോകകപ്പ് കഴിഞ്ഞ് ഒരു വർഷമായിട്ടും സമ്മാനത്തുക വീതിച്ചു നൽകാത്തതിൽ കളിക്കാരാരും ഇതുവരെ പരസ്യമായി പരാതി പറഞ്ഞിട്ടില്ല.

ഇതിനിടെയാണ് ബ്രിട്ടീഷ് മാധ്യമത്തിന്റെ റിപ്പോർട്ട് പുറത്തുവന്നത്.നവംബറിൽ മാത്രമാണ് ഐസിസിയിൽ നിന്ന് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും ബിസിസിഐ വ്യക്തമാക്കി. എന്നാൽ ആരോപണത്തിൽ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകരോട് അനൗദ്യോഗികമായി ബിസിസിഐ അധികൃതർ പറഞ്ഞത്.കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സമ്മാനത്തുകയായ അഞ്ച് ലക്ഷം ഡോളർ ബിസിസിഐയുടെ അക്കൗണ്ടിലെത്തിയത് എന്നാണ്.

കൊവിഡ് വ്യാപനം മൂലം മുംബൈയിലെ ബിസിസിഐ ആസ്ഥാനം ഏറെ നാള്‍ അടച്ചിടേണ്ടി വന്നു. ഇതാണ് പണം വീതിച്ച് നല്‍കുന്നതിന് തടസ്സമായത്. അടുത്ത ആഴ്ചക്കകം തന്നെ താരങ്ങള്‍ക്ക് കിട്ടേണ്ട പണം അവരുടെ കൈവശം എത്തുമെന്നും ബിസിസിഐ അധികൃതർ സൂചിപ്പിക്കുന്നു.ബ്രിട്ടീഷ് ദിനപത്രമായ ദ് ടെല​ഗ്രാഫാണ് ആരോപണവുമായി രം​ഗത്തെത്തിയത്. കഴിഞ്ഞ വർഷം കിട്ടിയ തുകയാണ് താരങ്ങള്‍ക്ക് നല്‍കാതിരുന്നത്. കൊവിഡ് മൂലം ബിസിസിഐ ആസ്ഥാനം അടഞ്ഞുകിടക്കുന്നതിനാലാണ് തുക കൈമാറ്റം വൈകുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

ലോകത്തിനു പ്രചോദനം പകരുന്ന നേതാവാണു മോദി എന്ന വിശേഷണത്തോടെ ആരംഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എക്‌സാം വാരിയേഴ്‌സ്’ എന്ന പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസ് വീണ്ടും പ്രസിദ്ധീകരിക്കുന്നു. ജീവിതത്തെയും പരീക്ഷകളെയും നേരിടാൻ വിദ്യാർത്ഥികൾക്ക് ഏറ്റവും ഉത്തമ സഹായിയെന്ന് പുസ്തകത്തെവിശേഷിപ്പിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള വിലപ്പെട്ട ഉപദേശങ്ങളാണു പുസ്തകത്തിന്റെ ഉള്ളടക്കം.എന്നാൽ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരായ പങ്കജ് മിശ്രയും അരുന്ധതി റോയിയും വിമർശനവുമായി രംഗത്തെത്തി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ലോകത്തിനു മുന്നിൽ പരാജയപ്പെട്ട സന്ദർഭത്തിൽ പ്രധാനമന്ത്രിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ പ്രസക്തിയെന്താണെന്ന് ഇവർ ചോദിക്കുന്നു.മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വെൻഡി ഡോണിയറുടെ ഹിന്ദുസ് ഇൻ 2014 എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പിൻവാങ്ങിയവർ ഇപ്പോൾ ക്‌സാം വാരിയേഴ്‌സ് പ്രസിദ്ധീകരിക്കുന്നത് തെറ്റായ നടപടിയാണെന്ന് അരുന്ധതി റോയി പറയുന്നു.

വ്യത്യസ്തവും വിവിധവുമായ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയാണു തങ്ങളുടെ കടമയെന്ന് പെൻഗ്വിൻ ചീഫ് എക്‌സിക്യുട്ടീവ് ശ്രീനാഗേഷ് പറയുന്നു. വ്യത്യസ്ത എഴുത്തുകാർക്ക് അവരുടെ ശബ്ദം കേൾപ്പിക്കാനുള്ള അവസരമാണു തങ്ങൾഒരുക്കുന്നതെന്നും ഈ ദുരിത കാലഘട്ടത്തിലും പുസ്തക പ്രസിദ്ധീകരണം തങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെത്തുടർന്നു പരീക്ഷകൾ നടക്കാതിരിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്ത പശ്ചാത്തലത്തിൽ വിദ്യാർഥികളും അദ്ധ്യാപകരും നിരാശരാണെന്ന് പങ്കജ് മിശ്ര പറയുന്നു. തിരഞ്ഞെടുപ്പ് റാലികളിൽ ഉൾപ്പെടെ പ്രധാനമന്ത്രി പങ്കെടുത്തത് ലോകം മുഴുവൻ കണ്ടതാണ്. എതിർക്കുന്ന പത്രപ്രവർത്തകരെയും എഴുത്തുകാരെയും പീഡിപ്പിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുമുണ്ടെന്നും പ്രസാധകർക്ക് അയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു..

രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് കത്ത് നല്കി.99 ശതമാനവും മുസ്ലിങ്ങള് ജീവിക്കുന്ന ദ്വീപില് തദ്ദേശീയരുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്ട്രേറ്റര് പ്രഫുല് പട്ടേല് നടപ്പാക്കുന്നത്.

ചുമതലയേറ്റ ഉടന്, കോവിഡ് പ്രതിരോധത്തിനായി ദ്വീപില് നിലവിലുണ്ടായിരുന്ന നടപടിക്രമം മാറ്റുകയും എല്ലാ നിയന്ത്രണങ്ങളും നീക്കുകയും ചെയ്തു. 2020 അവസാനം വരെ ഒറ്റ കോവിഡ് കേസും ഇല്ലാതിരുന്ന ലക്ഷദ്വീപില് ഇപ്പോള് മഹാമാരി വളരെ വേഗം പടരാന് കാരണം അശാസ്ത്രീയമായ ഈ തീരുമാനമാണെന്നാണ് ദ്വീപ് നിവാസികള് പറയുന്നത്. ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാന മാര്ഗവും അട്ടിമറിക്കാന് ഗോവധ നിരോധനം നടപ്പാക്കാനും തീരുമാനിച്ചു. ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരം നിയത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്കാരിക വൈവിധ്യം തകര്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. മദ്യം ഉപയോഗിക്കുന്നതില് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.

സര്ക്കാര് ഓഫീസുകളിലെ തദ്ദേശീയരായ താല്ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38ഓളം അങ്കണവാടികള് അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസംവകുപ്പില് നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്കൂളുകളില് ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു.ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്ഗം മീന്പിടുത്തമാണ്. തൊഴിലാളികള് അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകള് തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പൊളിച്ചുമാറ്റി. മത്സ്യത്തൊഴിലാളികള്ക്ക് മാത്രം നല്കിയ ഇളവനുസരിച്ച് നിര്മിച്ച താല്ക്കാലിക കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്.

വര്ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല് ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്ട്രേഷന് കൈക്കൊണ്ടു. ബേപ്പൂരിനെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്നും വിമര്ശനം ഉയരുന്നുണ്ട്.ഏകാധിപതിയെപ്പോലെ നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന ഈ അഡ്മിനിസ്ട്രേറ്ററെ എത്രയും വേഗം തിരിച്ചുവിളിക്കണമെന്നും അദ്ദേഹത്തിന്റെ ഭരണത്തില് നിലവില് വന്ന ജനവിരുദ്ധ തീരുമാനങ്ങള് റദ്ദാക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി : അലോപ്പതി ചികിത്സ വിവേക ശൂന്യമാണെന്ന യോഗ ഗുരു ബാബാ രാംദേവ് നടത്തിയ പരാമര്‍ശങ്ങള്‍ കൊവിഡിനെതിരെ പോരാടുന്നവരെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അലോപ്പതി ചികിത്സ നിരവധി പേരെ രക്ഷിച്ചിട്ടുണ്ടെന്നും രാംദേവിന്റെ വാക്കുകള്‍ ദൗര്‍ഭാഗ്യകരമാണെന്നും രാജ്യത്തെ പൗരന്‍മാരെ കൂടി അപമാനിക്കുന്നതാണ് രാംദേവിന്റെ വാക്കുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പ്രതികരിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം രാംദേവിന് കത്തയച്ചു.രാജ്യത്തെ പൗരന്മാര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ദൈവത്തെ പോലെയാണ്. ആ പൗരന്മാരെ കൂടിയാണ് നിങ്ങള്‍ അപമാനിച്ചത്. പരാമര്‍ശം പിന്‍വലിക്കണമെന്നും ഹര്‍ഷ വര്‍ധന്‍ രാംദേവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ബാബ രാംദേവി വിവാദ പരാമര്‍ശം പിന്‍വലിച്ചു.അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചതായും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണെന്നും രാംദേവ് പറഞ്ഞിരുന്നു.

തിരുവനന്തപുരം: സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവത്തോടുകൂടി പരിഗണിക്കുമെന്ന് കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് ടി.വി. സീരിയലുകളുടെ പ്രധാന പ്രേക്ഷകര്‍. അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രചരിക്കുകയാണ് ടി.വി. സീരിയലുകള്‍ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സീരിയിലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു.

ഇതില്‍ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ വരുന്നതുണ്ട്. അവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. മറ്റ് പ്രസിദ്ധീകരണങ്ങള്‍ പോലെയാണ് ഇവയും. അതിനായി സാംസ്‌കാരിക മേഖലയില്‍ നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പേരില്‍ മാതൃകയായ സംസ്ഥാനമാണ് കേരളം.

‘രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തുമുണ്ടെന്നും’ മന്ത്രി അഭിപ്രായപ്പെട്ടു.സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെടുത്തിയുള്ള നയ രൂപീകരണം നിലവിൽ വരും എന്നും മന്ത്രി പറഞ്ഞു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പേരിൽ മാതൃകയായ സംസ്ഥാനമാണ് കേരളം. ‘പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകളാണ് ജനങ്ങള്‍ കാണുന്നതെന്ന്’ മന്ത്രി പറഞ്ഞു.

ലക്ഷദ്വീപില്‍ കാശ്മീര്‍ മോഡല്‍ പ്രതിഷേധവുമായി തീവ്രവാദ ശക്തികള്‍ക്ക്പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും. 2020 ഡിസംബറിലാണ് പ്രഫുല്‍ ഖോഡ അഡ്മിനിസ്‌ട്രേറ്ററായി ദ്വീപില്‍ എത്തുന്നത്. തുടര്‍ന്ന് ദ്വീപില്‍ നിരവധി ലഹരി വേട്ടകള്‍ നടത്തുകയും ബോട്ടുകള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേലിനെതിരെയെന്ന രീതിയല്‍ രാജ്യവിരുദ്ധ മോഡല്‍ പ്രതിഷേധമാണ് ദ്വീപില്‍ നടക്കുന്നത്. ദ്വീപിലേക്കുള്ള ലഹരിവരവ് തടയാനും കൃത്യമായ ശിക്ഷ ഉറപ്പാക്കാനുമായി അഡ്മിനിസ്‌ട്രേറ്റര്‍ അടിയന്തരമായി ഗുണ്ടാ ആക്ട് നടപ്പിലാക്കിയിരുന്നു.

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ അദേഹം സ്വീകരിച്ചിരുന്നു. ദ്വീപില്‍ വിഭാഗിയ പ്രവര്‍ത്തനം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു. എന്‍ആര്‍സി/സിഎഎക്കെതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ലക്ഷദ്വീപില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ദ്വീപുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപഭോഗം വര്‍ധിച്ച് വരുന്നതിനാല്‍ പല ദ്വീപിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ദ്വീപിലെ ജനസംഖ്യ ക്രമാതീതമായി ഉയരുന്നത് തടയാനായി രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ഈ നിയമങ്ങള്‍ക്കെതിരെയാണ് ദ്വീപില്‍ കടന്നുകൂടിയിരിക്കുന്ന തീവ്രവാദ ശക്തികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ സംഘത്തിന് എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട്, സിപിഎം കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ പിന്തുണയുണ്ട്. മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ കോവിഡ് സാഹചര്യങ്ങളുടെ മറവില്‍ മദ്യവും കഞ്ചാവും ഉള്‍പ്പെടെ ലഹരി വസ്തുക്കളും എത്തിയിരുന്നു. ആറുമാസത്തിനിടെ ലക്ഷദ്വീപ് പൊലീസ് വിവിധ ദ്വീപുകളിലായി 18ലധികം ലഹരിവേട്ടയാണ് നടത്തിയത്.