Entertainment (Page 95)

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ ജനുവരി 19ന് പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈ മാസം 23ന് നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം റിലീസ് ചെയ്യും. ഹിന്ദി തെലുഗ് ഡബ്ബ് വേര്‍ഷനും ഉണ്ടാകും. ഇപ്പോള്‍ ട്രെയ്ലര്‍ പുറത്തുവിട്ടു

എഫ്. എഫ്.കെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത.

മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്. മമ്മൂട്ടി കമ്ബനി നിര്‍മ്മിച്ച ആദ്യ ചിത്രം തിയറ്ററിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്.

മികച്ച പ്രതിനായകനുള്ള ദാദ സാഹിബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരത്തിന് ദുല്‍ഖര്‍ സല്‍മാന്‍ അര്‍ഹനായി. ‘ചുപ്പ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുല്‍ഖറിനെ തേടി പുരസ്‌കാരം എത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാളി നടന് ഈ അവാര്‍ഡ് ലഭിക്കുന്നത്. പ്രേക്ഷക പ്രീതിയും മികച്ച നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമാണ് ‘ചുപ്പ്’.

ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ചുപ്പ്’ സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പൂ കൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളേറെയുള്ള ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവിലൂടെയാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്.

കൊച്ചി: സാമ്ബത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനായി നടന്‍ ഫഹദ് ഫാസിലിന്റെ മൊഴി എടുത്ത് ആദായ നികുതി വകുപ്പ്. നേരത്തെ ഫഹദ് ഉള്‍പ്പെട്ട സിനിമ നിര്‍മ്മാണ സ്ഥാപനത്തില്‍ പരിശോധന നടത്തിയിരുന്നു.

സമാനമായ രീതിയില്‍ നടന്‍ മോഹന്‍ലാലിന്റെ മൊഴിയും ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയിരുന്നു. വിദേശത്തെ സ്വത്ത് വകകളുടെയും സാമ്ബത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ മോഹന്‍ലാലിനോട് തേടിയിരുന്നു. രണ്ടുമാസം മുന്‍പ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടായിരുന്നു നടപടി. ആന്റണി പെരുമ്ബാവൂരിന്റെ മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകള്‍ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹന്‍ലാലില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

മലയാള സിനിമാ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വിദേശത്തെ സ്വത്തുവകകള്‍ സംബന്ധിച്ചാണ് പ്രധാന അന്വേഷണം. ഇവരുടെ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഐ ടി വിഭാഗം അന്വേഷിക്കുന്നുണ്ട്. ഓവര്‍സീസ് വിതരണാവകാശത്തിന്റെ മറവില്‍ കോടികളുടെ സാമ്ബത്തിക ക്രമക്കോടും നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും മലയാള സിനിമാ മേഖലയില്‍ നടക്കുന്നുവെന്നാണ് അന്വേഷണത്തില്‍ ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.

‘പുഴ മുതല്‍ പുഴ വരെ’ കേവലം ഒരു സിനിമയല്ല ഒരു സമരമാണെന്നും ചരിത്രത്തെ ഛേദിക്കുന്നവര്‍ക്കെതിരെയുള്ള സിനിമയാണിതെന്നും സംവിധായകന്‍ രാമസിംഹന്‍. മലബാര്‍ കലാപത്തിന്റെ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് മറ്റൊരു കഥ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ തല നോക്കി കൊടുക്കുന്ന അടിയായിരിക്കും ‘1921 പുഴ മുതല്‍ പുഴ വരെ’. സത്യം പറയണം എന്ന് ആഗ്രഹിച്ചതു കൊണ്ടാണ് സിനിമ നിര്‍മ്മിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നോട്ട് വന്നതെന്നും ഇത് ജനങ്ങളുടെ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമയുടെ പ്രഖ്യാപനം മുതല്‍ക്കെ ചില കോണുകളില്‍ നിന്നും പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനെയല്ലാം ചിരിച്ചുകൊണ്ടാണ് നേരിട്ടത്. മലീമസമായ തരത്തിലുള്ള പരിഹാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിനൊക്കെയുള്ള മറുപടിയാണ് മാര്‍ച്ച് 3-ന് നല്‍കാന്‍ പോകുന്നത്. ഇതൊരു വലിയ സിനിമയല്ല, എന്നാല്‍ ഒരു വലിയ സിനിമയ്ക്ക് നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ അനുഭവം ഈ കൊച്ചു ചിത്രം നല്‍കിയേക്കും. ജീവിതം ഏങ്ങനെ കാണിക്കുന്നു എന്നതിനും പറയാന്‍ ഉദ്ദേശിക്കുന്ന വിഷയം എങ്ങനെ ജനങ്ങളെ സ്പര്‍ശിക്കുന്നു എന്നതിലുമാണ് കാര്യം. എണ്‍പതു കോടിക്കാണ് വാരിയം കുന്നനെ വച്ച് പൃഥ്വിരാജ് പടമെടുക്കാനിരുന്നത്. അത് എവിടെയും എത്തിയില്ല. എന്നാല്‍ ഒരു ചുരുങ്ങിയ ചിലവിലാണ് യഥാര്‍ത്ഥ വാരിയം കുന്നന്‍ പുറത്തു വരാന്‍ പോകുന്നത്. അവര്‍ ഒരു ചിത്രം സൃഷ്ടിക്കാന്‍ ശ്രമിച്ചു, ഞാന്‍ ഒരു കണ്ണാടി മാത്രം വച്ചു കൊടുത്തു, അത്രമാത്രം. സത്യ സന്ധമായ കാര്യങ്ങളാണ് ‘പുഴ മുതല്‍ പുഴ വരെ’ പറയുന്നത്. ഇതില്‍ നുണയില്ല, എന്റെ പക്ഷവുമില്ല. ചരിത്രപക്ഷമാണ് ഈ സിനിമയുടെ മുഖം. അതുകൊണ്ട് തന്നെ നൊമ്ബരങ്ങളുണ്ടാകും. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും രാഷ്ട്രീയ ഭേദമന്യേ ഹിന്ദുക്കള്‍ ചിത്രത്തിനു വേണ്ടി പണം അയച്ചു. ക്രിസ്ത്യാനികളും സഹായിച്ചു. കേരളത്തില്‍ കേവലം ഒരു സമുദായത്തിന്റെ വോട്ടുകള്‍ക്ക് വേണ്ടി കള്ളം സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ ഭരണകൂടം അതിനൊപ്പം നില്‍ക്കുകയാണ്. കൊറോണയുടെ കാര്യം പറഞ്ഞ് ഷൂട്ടിംഗ് പല തവണ മുടക്കി. പത്തൊമ്ബതാം നൂറ്റാണ്ട് പോലുള്ള സിനിമകളൊക്കെ ഷൂട്ടിംഗ് നടക്കുമ്‌ബോഴാണ് ഈ ചിത്രത്തിന് മാത്രം വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ സിനിമ ഇറങ്ങുന്നതും നോക്കി ഇതിനെ കൊല്ലാന്‍ വലിയ ഒരു ടീം വാളിന് മൂര്‍ച്ച കൂട്ടി കാത്തിരിപ്പുണ്ട്. അവരോട് പോയി പണി നോക്കാനേ പറയുന്നുള്ളു’- എന്ന് രാമസിംഹന്‍ വ്യക്തമാക്കി.

എസ്.എസ് രാജമൗലിയെ പോലെ തന്നെ അദ്ദേഹത്തിന്റെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തുമാണ്. ആര്‍ആര്‍ആര്‍, ബജ്രംഗി ഭായ്ജാന്‍, മണികര്‍ണിക, മഗധീര, മെര്‍സല്‍ തുടങ്ങിയ ഒട്ടേറെ സൂപ്പര്‍ഹിറ്റുകളാണ് വിജയേന്ദ്ര പ്രസാദിന്റെ തൂലികയില്‍ പിറന്നത്. ഇപ്പോള്‍ അദ്ദേഹം ആര്‍എസ്എസിനെ കുറിച്ചുള്ള സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്ന തിരക്കിലാണ്. ഇതിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് രാജമൗലി. തിരക്കഥ വായിച്ച് വികാരഭരിതനായി എന്നാണ് സംവിധായകന്‍ പറയുന്നത്.

‘എനിക്ക് ആര്‍എസ്എസ് എന്ന സംഘടനയെക്കുറിച്ച് അത്രയ്ക്ക് ആഴത്തില്‍ അറിയില്ല. എന്നാല്‍, ആര്‍എസ്എസിനെപ്പറ്റി ധാരാളം കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. പക്ഷേ, അത് എങ്ങനെ രൂപപ്പെട്ടു, അതിന്റെ ആശയങ്ങള്‍ എന്തൊക്കെയാണ്, ആ സംഘടന എങ്ങനെ വികസിച്ചു തുടങ്ങിയ കാര്യങ്ങളൊന്നും എനിക്കറിയില്ല. പക്ഷെ ഞാന്‍ എന്റെ അച്ഛന്റെ തിരക്കഥ വായിച്ച് അങ്ങേയറ്റം വികാരഭരിതനായി. ആ തിരക്കഥ വായിക്കുന്നതിനിടെ ഞാന്‍ പലതവണ കരഞ്ഞു’.

‘ഞാന്‍ വായിച്ച തിരക്കഥ വളരെ വൈകാരികവും മികച്ചതുമാണ്. പക്ഷേ മറ്റുള്ളവര്‍ക്ക് അതേക്കുറിച്ച് എന്തു തോന്നുമെന്ന് എനിക്കറിയില്ല. എന്റെ അച്ഛന്‍ എഴുതിയ തിരക്കഥ ഞാന്‍ സംവിധാനം ചെയ്യുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. ഒന്നാമതായി, അത് സാധ്യമാകുമോ എന്ന് എനിക്കറിയില്ല. കാരണം എന്റെ അച്ഛന്‍ മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ ഈ തിരക്കഥ എഴുതിയതെന്ന് എനിക്ക് അറിയില്ല. ഈ ചോദ്യത്തിന് എന്റെ പക്കല്‍ ഇപ്പോള്‍ കൃത്യമായ ഉത്തരമില്ല. എന്നാല്‍, ഈ കഥ സംവിധാനം ചെയ്യാന്‍ സാധിച്ചാല്‍ അതൊരു ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു’- രാജമൗലി പറഞ്ഞു.

റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഷാരൂഖ് ചിത്രം പഠാന്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസിലും ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാന്‍ സ്വന്തമാക്കിയത്.

അതേസമയം, 981 കോടിയാണ് ആഗോള തലത്തില്‍ ഇതുവരെ പഠാന്‍ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുമാത്രം 612 കോടിയാണ് ചിത്രം നേടിയത്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 44.96 മില്യണ്‍ ആണ്. അതായത് 369 കോടി. ശനി, ഞായര്‍ ദിനങ്ങള്‍ കൂടി കഴിയുമ്‌ബോള്‍ ഷാരൂഖ് ചിത്രം 1000 ഷാരൂഖ് ചിത്രം 1000 കോടി തൊടുമെന്ന് ഉറപ്പാണ്.

കേരളത്തിലും മികച്ച പ്രകടനമാണ് പഠാന്‍ കാഴ്ചവയ്ക്കുന്നത്. 12.95 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം നേടിയതെന്ന് ട്രാക്കര്‍മാരായ ഫോറം കേരളം അറിയിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സല്‍മാന്‍ ഖാനും പഠാനില്‍ അതിഥി വേഷത്തില്‍ എത്തി. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ചെന്നൈ: തിയേറ്ററുകളില്‍ ടിക്കറ്റിനായി അമിതമായി ഈടാക്കിയ തുക തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാറിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദേവരാജന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടായിട്ടും തിയേറ്ററുകളില്‍ അമിതമായി ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നാണ് ഹരജിക്കാരന്റെ വാദം.

തമിഴ്നാട്ടിലെ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച രണ്ട് ഉത്തരവുകള്‍ കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം സാധാരണ തിയേറ്ററുകളിലെ പരമാവധി ടിക്കറ്റ് നിരക്ക് 120 രൂപയായും ഐമാക്‌സ് തിയേറ്ററുകളില്‍ 480 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം, സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ വരുമ്‌ബോള്‍ ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നാണ് ഹരജിക്കാരന്റെ ആരോപണം. ഇത്തരം ആരോപണങ്ങള്‍ കണ്ടെത്തിയാല്‍ പോലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു വിധ നടപടികളും ഉണ്ടാവുന്നില്ലെന്നും സാധാരണ 1000 രൂപ മാത്രമാണ് ഇത്തരം നിയമലംഘനത്തിന് പിഴ ചുമത്തുന്നത് എന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.

‘കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു’: മംമ്ത മോഹന്‍ദാസ്‌

തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച കാര്യം നടി മംമ്ത മോഹന്‍ദാസ് ഈയിടെയാണ് തുറന്നു പറഞ്ഞത്. തന്റെ നിറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ദിവസവും വെയില്‍ കൊള്ളാന്‍ ശ്രദ്ധിക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് രോഗ വിവരം താന്‍ മാതാപിതാക്കളോട് പറഞ്ഞതെന്നും അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ലഎന്നും മംമ്ത പറയുന്നു.

മംമ്തയുടെ വാക്കുകള്‍

‘അസുഖം കൂടുതലായതോടെ ഞാന്‍ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാന്‍ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. പക്ഷെ നാട്ടില്‍ വന്ന് പമ്ബില്‍ ഇന്ധനം അടിക്കാന്‍ പോയപ്പോള്‍, എന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്. അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുമ്‌ബോള്‍ മുഖത്ത് വെള്ള പാടുകള്‍ കാണും അത് ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. അതിന് ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങിയതും…’

കൊച്ചി: കന്നഡ ചിത്രം കാന്താരയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരായ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തില്‍ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജാണ് പരാതി നല്‍കിയത്. പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെട്ട കമ്പനിക്കായിരുന്നു സിനിമയുടെ കേരളത്തിലെ വിതരണാവകാശം.

അനുവാദമില്ലാതെയാണ് തങ്ങള്‍ ചിട്ടപ്പെടുത്തിയ സംഗീതം സിനിമയ്ക്കായി ഉപയോഗിച്ചതെന്നാണ് തൈക്കൂടം ബ്രിഡ്ജിന്റെ ആരോപണം. കപ്പ ടിവിക്ക് വേണ്ടി നവരസം എന്ന ആല്‍ബത്തില്‍ നിന്നുളള മോഷണമാണ് കാന്താരയിലെ ഗാനമെന്നായിരുന്നു പരാതി.

എന്നാല്‍, കാന്താര സിനിമയിലെ വരാഹ രൂപം എന്ന ഗാനം മോഷണമല്ലെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നത്. ഗാനം യഥാര്‍ത്ഥ നിര്‍മ്മിതി തന്നെയാണെന്ന് സംവിധായകന്‍ ഋഷഭ് ഷെട്ടി പറഞ്ഞു. പകര്‍പ്പവകാശ ലംഘന കേസില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം.

ഒരു ബോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന നെറ്റ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. ഹിന്ദിക്ക് പുറമെ പഠാന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ കൂടി ചേര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 502.45 കോടിയാണ് (നെറ്റ്). ഇന്ത്യന്‍ നെറ്റ് കളക്ഷനില്‍ ഒരു ബോളിവുഡ് ചിത്രം 500 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത് ഇതാദ്യമായാണ്. വിജയം ആഘോഷിക്കാന്‍ ഇന്ന് തിയറ്ററുകളില്‍ പഠാന്‍ ദിനമായി കൊണ്ടാടാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഇതുപ്രകാരം രാജ്യമൊട്ടാകെ ഇന്നത്തെ ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് ഏകീകരിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളായ പിവിആര്‍, ഐനോക്‌സ്, സിനിപൊളിസ് എന്നിവയുടെ തിയേറ്ററുകളിലും പങ്കെടുക്കുന്ന മറ്റു തിയറ്ററുകളിലും ഇന്ന് ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനങ്ങള്‍ക്കുമുള്ള ടിക്കറ്റുകള്‍ക്ക് 110 രൂപ ആയിരിക്കും. ട്വിറ്ററിലൂടെയാണ് യാഷ് രാജ് ഫിലിംസിന്റെ പ്രഖ്യാപനം.

അതേസമയം, വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 44.5 മില്യണ്‍ ഡോളര്‍ ആണ്. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.