Entertainment (Page 213)

മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രം തലൈവി റീലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന കങ്കണ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കാമെന്ന സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

ഞാന്‍ ഒരിക്കലും ഒരു ദേശീയവാദിയല്ല, ഞാന്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത് രാഷ്ട്രീയക്കാരിയായുമല്ല, രാഷ്ട്രീയത്തിലേക്ക് ചുവടെടുത്തുവെക്കാന്‍ വലിയ ജനപിന്തുണ ആവശ്യമാണ്. തല്‍ക്കാലം നടി എന്ന രീതിയില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെ നാളെ ജനങ്ങള്‍ക്ക് എന്നെ വേണമെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ സന്തോഷമേയുള്ളൂ എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍.

ജയലളിതയുടെ ജീവിതത്തിലൂന്നിയ കഥയാണ് തലൈവി പറയുന്നതെന്നും, പുരുഷമേധാവിത്വ സമൂഹത്തിന്റെ മനോഭാവം മാറ്റാനുള്ള ശ്രമങ്ങളൊന്നും ഇതിലൂടെ നടത്തിയിട്ടില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. സിനിമ വിവാദങ്ങളിലൂടെ കടന്നുപോകാതിരുന്നതിന് സംവിധായകന്‍ കയ്യടി അര്‍ഹിക്കുന്നുവെന്നും തമിഴ്‌നാട്ടിലെ ഭരണകക്ഷിക്കുപോലും ഈ സിനിമയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കങ്കണ വ്യക്തമാക്കി.

എ.എല്‍ വിജയുടെ സംവിധാനത്തില്‍ ജയലളിതയുടെ വേഷപ്പകര്‍ച്ചയില്‍ കങ്കണയെത്തുന്ന ചിത്രമാണ് തലൈവി. ചിത്രം തീയേറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. കങ്കണക്കൊപ്പം അരവിന്ദ് സ്വാമി, ഷംന കാസിം തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ആദ്യത്തെ മലയാള അറബിക് ചിത്രം’ആയിഷയുടെ പോസ്റ്റര്‍ പുറത്തിറക്കി. മഞ്ജുവിന്റെ ജന്മ ദിനത്തില്‍ തന്നെയാണ് സിനിമയുടെ പ്രഖ്യാപനവും നടന്നത്.

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ കുടുംബ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്.

ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. സംഗീതംഎം ജയചന്ദ്രന്‍,സഹ നിര്‍മ്മാണം ഷംസുദ്ധീന്‍ എം.ടി, ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട്.

ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ ബാഹുബലി താരം റാണാ ദഗുബാട്ടി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. ഹൈദരാബാദിലെ ഇഡി ഓഫീസിലാണ് റാണ ഹാജരായത്.

ഇഡി ഓഫീസില്‍ എത്തിയ താരത്തെ മാധ്യമങ്ങള്‍ വളഞ്ഞ് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു, എന്നാല്‍ മറുപടി പറയാന്‍ റാണ വിസമ്മതിക്കുകയായിരുന്നു.

സംവിധായകന്‍ പുരി ജഗന്നാഥിന് ശേഷം ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് എത്തുന്ന നാലാമത്തെ താരമാണ് റാണ. അതിന് മുമ്പ് നടി ചര്‍മ്മെ കൗര്‍, നടി രാകുല്‍ പ്രീത് സിങ്ങ് എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.

ന്യൂഡല്‍ഹി: ഹൈദരാബാദ് ദിഷാ ബലാത്സംഗ കേസില്‍ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവരടക്കം 38 ചലച്ചിത്ര താരങ്ങള്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മരിച്ച പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുന്ന രീതിയില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനാണ് ഇപ്പോള്‍ താരങ്ങള്‍ക്കെതിരെ കേസ് വന്നിരിക്കുന്നത്.

ഗൗരവ് ഗുലാട്ടിയെന്ന ഒരു വക്കീലാണ് ഇത് സംബന്ധിച്ച് ഡല്‍ഹിയിലെ സബ്‌സി മണ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. ഡല്‍ഹിയിലെ തന്നെ തീസ് ഹസാരി കോടതിയില്‍ ഇയാള്‍ ഇതു സംബന്ധിച്ച ഒരു പെറ്റീഷനും ഫയല്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ നിയമം അനുസരിച്ച് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ സംബന്ധിച്ച ഒരു വെളിപ്പെടുത്തലുകളും മാദ്ധ്യമങ്ങളിലോ സാമൂഹികമാദ്ധ്യമങ്ങളിലോ പ്രസിദ്ധപ്പെടുത്തുവാന്‍ പാടില്ല.

സല്‍മാന്‍ ഖാനെയും അക്ഷയ് കുമാറിനെയും അജയ് ദേവ്ഗണ്ണിനെയും കൂടാതെ അനുപം ഖേര്‍, ഫര്‍ഹാന്‍ അക്തര്‍, മഹാരാജ രവി തേജ, രാകുല്‍ പ്രീത് സിംഗ്, അല്ലു സിരീഷ്, ചാര്‍മ്മി കൗര്‍ എന്നിവര്‍ക്കെതിരെയും ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്.

2019ലാണ് ഹൈദരാബാദില്‍ രാത്രി സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായി വഴിയിലായി പോയ മൃഗഡോക്ടര്‍ കൂടിയായ യുവതിയെ സഹായിക്കാമെന്ന വ്യാജേന നാലംഗ സംഘം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്്. ബലാത്സംഗത്തിനു ശേഷം യുവതിയുടെ ശരീരം ഒഴിഞ്ഞ സ്ഥലത്തിട്ട് കത്തിക്കുകയും ചെയ്തിരുന്നു. നിരവധി പ്രമുഖരാണ് ഇതിനെതിരെ രംഗത്തു വന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു വ്യത്യസ്ത ഓഫര്‍ ഒരുക്കിയിരിക്കുകയാണ് യു.എ.ഇയിലെ മലയാളി ട്രാവല്‍ ഏജന്‍സി.

ദുബായിലെ ഷാര്‍ജ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ട്രാവല്‍സ് എല്‍.എല്‍.സിയാണ് മമ്മൂട്ടിയുടെ പിറന്നാള്‍ സന്തോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം 70 വയസ് തികയുന്ന 70 ആരാധകര്‍ക്ക് സൗജന്യമായി ദുബൈയിലേക്കുള്ള സന്ദര്‍ശക വിസകള്‍ നല്‍കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു മാസത്തെ താമസത്തിനുള്ള വിസയും ട്രാവല്‍ ഇന്‍ഷുറന്‍സുമാണ് നല്‍കുന്നതെന്ന് മമ്മൂട്ടിയുടെ ആരാധകന്‍ കൂടിയായ സ്മാര്‍ട്ട് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അഫി അഹ്‌മദ് പറഞ്ഞു.

ഈ വര്‍ഷം 70 വയസ്സ് പൂര്‍ത്തിയാക്കിയവരാണെന്ന് തെളിയിക്കുന്ന പാസ്പോര്‍ട്ട് കോപ്പി സഹിതമാണ് സെപ്റ്റംബര്‍ 8 യു.എ.ഇ സമയം വൈകിട്ട് അഞ്ചിനു മുന്‍പ് അപേക്ഷിക്കേണ്ടത്. ആദ്യം അപേക്ഷിക്കുന്ന 70 പേര്‍ക്കാണ് അവസരം ലഭിക്കുക. 320 ദിര്‍ഹം വിലയുള്ള വിസയും ഇന്‍ഷുറന്‍സുമാണ് സൗജന്യമായി നല്‍കുന്നതെന്നും ട്രാവല്‍സ് അധികൃതര്‍ പറയുന്നു. വിമാന ടിക്കറ്റും കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്കുകളും യാത്രക്കാരന്‍ തന്നെ വഹിക്കണം.

ചെറുപ്പം മുതലേ മമ്മൂട്ടിയോട് ഏറെ ഇഷ്ടമാണ്. ഈ പ്രായത്തിലും ശാരീരികക്ഷമത നിലനിര്‍ത്തി സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ മഹാനടന് ഒരു ജന്മദിന സമ്മാനം നല്‍കുമ്‌ബോള്‍ അത് യു.എ.ഇയിലുള്ള പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകട്ടെ എന്നു കരുതി. മമ്മൂക്കയ്ക്കും അതായിരിക്കും ഇഷ്ടമെന്നും വിശ്വസിക്കുന്നുവെന്ന് അഫി പറഞ്ഞു.

ചെന്നൈ: തെന്നിന്ത്യന്‍ യുവതാരം ശിവകാര്‍ത്തികേയന്‍ ചെന്നൈ അരിങ്ങന്നാര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് ഒരു സിംഹത്തെയും ആനയെയും ആറ് മാസത്തേക്ക് ദത്തെടുത്തു. വിഷ്ണു എന്ന ആണ്‍ സിംഹത്തെയും പ്രകൃതി എന്ന പെണ്‍ ആനയെയുമാണ് താരം ദത്തെടുത്തിരിക്കുന്നത്.

മനുഷ്യനും മൃഗവും തമ്മില്‍ അടുത്ത ബന്ധം വികസിപ്പിക്കുന്നതിന് പൊതു ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രത്യേക പദ്ധതി സുവോളജിക്കല്‍ പാര്‍ക്ക് കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ 2018 -ല്‍ അദ്ദേഹം അനു എന്ന കടുവയെ ദത്തെടുക്കുകയും രണ്ട് വര്‍ഷത്തേക്ക് ചെലവുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് എഴുപതിന്റെ നിറവില്‍. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

സൂപ്പര്‍താരം മോഹന്‍ലാലിന്റെയും ഉലകനായകന്‍ കമല്‍ഹാസന്റെയും ആശംസകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഞാന്‍ മമ്മൂക്കയെ പണ്ടേ വിളിക്കാറ് ‘ഇച്ചാക്ക’ എന്നാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ വിളിക്കുന്ന പേരുതന്നെ ഞാനും വിളിച്ചു. കല്യാണം കഴിഞ്ഞപ്പോള്‍ ചേച്ചിയെ ‘ഭാഭി’ എന്നും. പലപ്പോഴും ഞാന്‍ ജീവിതം കണ്ടത് ഈ ഇച്ചാക്കയിലൂടെയാണ്. ഒരുപാട് അച്ചടക്കവും ചിട്ടയുമുള്ള ഒരു ജ്യേഷ്ഠനും അതൊന്നുമില്ലാത്ത അനിയനുമാണ് ഞങ്ങളെന്നു പറയാം എന്ന് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു.

മാത്രമല്ല, ആ വാത്സല്യത്തിന്റെ തണലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നൊരു അനുജന്‍ മാത്രമാണു ഞാന്‍. നാളെ ഞാന്‍ എന്താകുമെന്നെനിക്കറിയില്ല. ഇതുതന്നെയാണോ എന്റെ നിയോഗം എന്നും എനിക്കറിയില്ല. പക്ഷേ ഇച്ചാക്കയുടെ നിയോഗം ഒന്നു മാത്രമാണ്. നടന്‍, നടന്‍, നടന്‍. നാളെയും അതിനപ്പുറവും അതു മാത്രമാകും എന്റെ ഇച്ചാക്കയെന്നും മോഹന്‍ലാല്‍ അറിയിച്ചു.

മമ്മൂട്ടിക്ക് 70 വയസ്സായി എന്ന് പറഞ്ഞപ്പോള്‍ താന്‍ വിശ്വസിച്ചില്ല എന്നായിരുന്നു വീഡിയോയില്‍ കമല്‍ഹാസന്‍ പറഞ്ഞത്.

മമ്മൂട്ടി സാറിന് എഴുപത് വയസ്സായെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. കാരണം ഞാന്‍ എന്റെ പ്രായം ഉള്ള. അല്ലെങ്കില്‍ എന്നേക്കാള്‍ പ്രായം കുറവുള്ള ആളായിരിക്കും മിസ്റ്റര്‍ മമ്മൂട്ടി എന്ന് വിചാരിച്ചിരുന്നു, ക്ഷമിക്കണം, വയസ്സ് കൂടിയാലും ഞാന്‍ വന്നതിന് ശേഷം സിനിമയില്‍ വന്നതുകൊണ്ട് എന്റെ ജൂനിയര്‍ എന്ന് പറയാം. അത് മാത്രമല്ല, കണ്ണാടിയില്‍ നോക്കിയാലും എന്റെ വയസ്സോ, അതില്‍ കുറവുള്ളതോ, അതേ തോന്നൂ, പ്രേക്ഷകര്‍ക്കും എനിക്കും’ കമല്‍ഹാസന്‍ പറഞ്ഞു.

ഈ യൗവനം ഈ ഊര്‍ജം എല്ലാം മുന്നോട്ട് കൊണ്ടു പോവൂ. ഒരു മുതിര്‍ന്ന പൗരന് മറ്റൊരു മുതിര്‍ന്ന പൗരനില്‍ നിന്ന് എല്ലാ ആശംസകളും. ‘ എന്നു പറഞ്ഞാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

ന്യൂഡല്‍ഹി: നടി ലീന മരിയ പോളിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

നേരത്തെ, ഇതേ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ലീന സെക്രട്ടറിയാണെന്നാണ് സുകാഷ് പരിചയപ്പെടുത്തിയിരുന്നത്.

കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും, വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

മാത്രമല്ല, എഐഎഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷ് തിഹാറിലായതിന് ശേഷം ലീന കടവന്ത്രയില്‍ ആരംഭിച്ച ബ്യൂട്ടിപാര്‍ലറില്‍ രവി പൂജാരിയുടെ അധോലോകസംഘം വെടിവയ്പ് നടത്തിയ കേസും നിലനില്‍ക്കുന്നുണ്ട്.

എറണാകുളം: ടൊവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’ ഒടിടി റിലീന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ ലോകമെമ്പാടും റിലീസ് ചെയ്യും .

മിന്നല്‍ മുരളിയുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സിന് ആണെന്ന് മാസങ്ങള്‍ക്കു മുന്‍പ് അണിയറക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഗോദ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.

മുംബൈ: ആസിഡ് ആക്രമണത്തിന് ഇരയായ സഹപ്രവര്‍ത്തയ്ക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍. താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് സഹായവുമായി ദീപിക എത്തിയത്. ബാലയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്.

വൃക്ക സംബന്ധമായ രോഗത്ത തുടര്‍ന്ന് ചികിത്സയിലാണ് ബാല ഇപ്പോള്‍. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ദീപിക പണം കൈമാറിയത്. 15 ലക്ഷം രൂപയാണ് താരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഓഗസ്റ്റ് പകുതിയോടെ സഞ്ജയ് ലീലാ ബന്‍സാലി സിനിമയുടെ പേരില്‍ ദീപിക മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ബൈജു ബാവ്റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ആവശ്യപ്പെട്ടത്.