Career (Page 169)

cbse

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയ മാര്‍ഗരേഖ അന്തിമമാക്കാന്‍ സമയമെടുക്കുമെന്നും, വിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കപ്പെടാതെ കാത്തിരിക്കണമെന്നും സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി. ഉന്നതവിദ്യാഭ്യാസപ്രവേശനം തുടങ്ങുന്നതിന് മുന്‍പേ ഫലം പ്രസിദ്ധീകരിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സ്‌കൂളുകള്‍ക്ക് പൂര്‍ണ അധികാരം നല്‍കിയാലുള്ള ക്രമക്കേടുകള്‍ തടയുന്നതിന് എല്ലാ പഴുതുകളും ആലോചിച്ച ശേഷമേ തീരുമാനമെടുക്കു. നിലവില്‍ രണ്ടു മാര്‍ഗങ്ങളാണ് സി ബി എസ് ഇയുടെ ആലോചനയിലുള്ളത്. പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഫൈനല്‍ പരീക്ഷകളിലെയും പന്ത്രണ്ടാംക്ലാസിലെ ഇന്റേണല്‍ പരീക്ഷയിലെയും മികവിന്റെ അടിസ്ഥാനത്തില്‍് മൂല്യനിര്‍ണയം നടത്തുകയാണ് ഒരു മാര്‍ഗം. പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് വെയിറ്റേജ് നല്കി, പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്ക് പരിഗണിച്ച് മൂല്യനിര്‍ണയം നടത്തുകയാണ് മറ്റൊരു മാര്‍ഗം.

cbse

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാഹചര്യം അനുകൂലമാകുമ്പോള്‍ അവസരം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യാര്‍ത്ഥമാണ് പരീക്ഷ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം കുറയുമ്പോഴും ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും അടച്ചുപൂട്ടല്‍ തുടരുന്നുണ്ട്.

വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അധ്യാപകരും സ്വാഭാവികമായും വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണെന്നും ഇത്തരം സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഹാജരാക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായി നിര്‍വചിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ക്കനുസൃതമായി ന്യായമായും സമയബന്ധിതമായും ഫലം തയ്യാറാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചതിന് പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നന്ദി അറിയിച്ചു . സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

exam

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിബിഎസ്ഇ, ഐഎസ്‌സി , ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷക മമതാശര്‍മ്മ നല്‍കിയ ഹര്‍ജിയിൽ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസുമാരായ എ.എം.ഖാന്‍വീല്‍കര്‍, ദിനേശ് മഹേശ്വരി എന്നിവരുള്‍പ്പെട്ട ബഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്

kilikonjal

അങ്കണവാടി പ്രവേശനോത്സവവും മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്കായി വിക്‌ടേഴ്‌സ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്തുവരുന്ന വിനോദ വിജ്ഞാന പരിപാടിയായ ‘കിളിക്കൊഞ്ചല്‍ സീസണ്‍ 2’ ന്റെ സംപ്രേഷണവും ഇന്ന് ആരംഭിക്കുന്നുവെന്ന് മന്ത്രി വീണാ ജോർജ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നേരിട്ടെത്തി പ്രീ സ്‌കൂള്‍ പ്രവേശനം നേടുന്നതിന് സാധിക്കാത്ത സാഹചര്യത്തിലാണ് 2021-22 അക്കാദമിക്ക് വര്‍ഷത്തെ പ്രീ സ്‌കൂള്‍ പ്രവേശനോത്സവം ഓണ്‍ലൈന്‍ മുഖേന ആരംഭിക്കുന്നതായും,ജൂണ്‍ ഒന്നാം തീയതി മുതല്‍ എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ 11 മണിവരെയാണ് സംപ്രേഷണ സമയമെന്നും മന്ത്രി പറഞ്ഞു .

എല്ലാ കുട്ടികളേയും ആരോഗ്യ, വനിത ശിശുവികസന വകുപ്പ് കിളിക്കൊഞ്ചലിലേക്ക് സ്വാഗതം ചെയ്യുന്നതായും,ഈ അധ്യയന വര്‍ഷം മുതല്‍ കെട്ടിലും മട്ടിലും മാറ്റം വരുത്തിയാണ് കിളിക്കൊഞ്ചല്‍ സീസണ്‍ 2 അവതരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ആനിമേഷന്‍, പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തി പുതിയ സംവിധാനത്തില്‍ വരുന്ന കിളിക്കൊഞ്ചല്‍ എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്പെടുമെന്ന് തന്നെയാണ് വിശ്വാസം. പ്രതിസന്ധികളിലും തളരാതെ കാലത്തിനാവശ്യമായ മാറ്റങ്ങളോടെ പുതുമയും ആവേശവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വനിതാശിശു വികസന വകുപ്പ് ഒരുക്കുന്ന ഈ പരിപാടിയെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കിടയില്‍ വളരെയധികം സ്വീകാര്യമുണ്ടായിരുന്ന 175 ഓളം എപ്പിസോഡുകള്‍ പിന്നിട്ട പരിപാടിയുടെ രണ്ടാം ഭാഗമാണിത്. അങ്കണവാടി വര്‍ക്കര്‍മാരും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുമാണ് ഈ പരിപാടി സജ്ജമാക്കുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികള്‍ കോവിഡ് മൂലം പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് വിക്‌ടേഴ്‌സ് ചാനല്‍ വഴി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ പരിപാടി സംപ്രേഷണം ചെയ്തു വരുന്നത്.

കുഞ്ഞുങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കുന്നതിനും കോവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗണ്‍ മൂലം കുഞ്ഞുങ്ങള്‍ വീടുകളില്‍ തന്നെ കഴിയേണ്ടി വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും ഇതുവഴി സാധിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

school reopen

പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചി തൂക്കി പൂമ്പാറ്റകൾ ആയി വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് വരുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി;ഓൺലൈൻ ക്‌ളാസുകൾ എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.

കോവിഡ് കാലത്ത് സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്‌ ക്രിയാത്മകമായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഈ രംഗത്ത് ലോകത്തിന് തന്നെ മാതൃകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ 2021-22 സ്കൂൾ വർഷത്തിന്റെ തുടക്കം കുറിക്കുന്ന പ്രവേശനോത്സവം ഓൺലൈൻ ആയി ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.അധ്യാപകരും വിദ്യാർത്ഥികളും നേരിട്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്ളാസുകളിൽ പ്രതിഭാ വളർച്ചക്കുതകുന്ന കലാ വിഷയങ്ങളും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സവിശേഷ സ്‌കൂളുകളിലേതടക്കമുള്ള വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മികച്ച നിലയിൽ ഡിജിറ്റൽ – ഓൺലൈൻ ക്‌ളാസുകൾ എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വീടുകളിൽ ആണെങ്കിലും ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ പ്രവേശനോത്സവം നടത്തുകയാണ്. ഇരിക്കുന്നത് അകലങ്ങളിൽ ആണെങ്കിലും മനസ്സുകൊണ്ട് എല്ലാവരും തൊട്ടടുത്താണ്. ഡിജിറ്റൽ ക്ലാസിലെ അടുത്ത ഘട്ടം എന്ന നിലയിൽ ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകരോട് നേരിട്ട് സംശയങ്ങൾ ചോദിച്ചറിയാനും ആശയവിനിമയം നടത്താനുമുള്ള സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അക്ഷരദീപം തെളിയിച്ചു.മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ, തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌അഡ്വ.ഡി സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മമ്മൂട്ടി, മോഹൻലാൽ, സച്ചിദാനന്ദൻ,ശ്രീകുമാരൻ തമ്പി, പി ടി ഉഷ, ബെന്യാമിൻ,ഗോപിനാഥ് മുതുകാട്,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് ഐ എ എസ് സ്വാഗതവും സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസ് സന്നിഹിതനായിരുന്നു.

firstbell

‘ഫസ്റ്റ്‌ബെൽ 2.0’ -ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ ഒന്നിന് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികളായിരിക്കും രാവിലെ 8 മുതൽ സംപ്രേഷണം ചെയ്യുക. രാവിലെ 10.30-ന് അംഗനവാടി കുട്ടികൾക്കുള്ള പുതിയ ‘കിളിക്കൊഞ്ചൽ ക്ലാസുകൾ’ ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാരിയർ തുടങ്ങിയ സിനിമാതാരങ്ങൾ കൈറ്റ് വിക്ടേഴ്‌സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിക്കും.രാവിലെ 11 മുതൽ യു.എൻ ദുരന്ത നിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡൈ്വസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്ന് മണിവരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോൺ ഇൻ പരിപാടിയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.

ജൂൺ രണ്ട് മുതൽ നാലു വരെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴ് മുതലും ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാവും കൈറ്റ് വിക്ടേഴ്‌സിലൂടെ ക്ലാസുകൾ നൽകുക. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അധ്യാപകർക്ക് ഉറപ്പാക്കാനുള്ള അവസരം നൽകാനാണ് ആദ്യ ആഴ്ചകളിലെ ട്രയൽ സംപ്രേഷണം. ഈ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർ ക്ലാസുകൾ. ഡിജിറ്റൽ ക്ലാസുകൾക്ക് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിനുള്ള പ്രവർത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ജൂലൈ മുതൽ തന്നെ ഈ സംവിധാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവൻ ക്ലാസുകളും ഈ വർഷവും firstbell.kite.kerala.gov.in പോർട്ടലിൽത്തന്നെ ലഭ്യമാക്കും. സമയക്രമവും പോർട്ടലിൽ ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൈറ്റ് സ്റ്റുഡിയോയിലെത്തി ക്ലാസുകൾ തയ്യാറാക്കുന്നത് അവലോകനം ചെയ്തു

pinarayi

കൊല്ലം; പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവുമായി അധ്യാപകർ വീടുവീടാന്തരം കയറിയിറങ്ങണമെന്ന കടുംപിടിത്തവുമായി സർക്കാർ. പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ, അധ്യാപകരെ ഈ ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു.മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിൽ എത്തിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വഴി അധ്യാപകർക്കു നൽകുന്നുണ്ട്.

എല്ലാ പ്രഥമാധ്യാപകരും എഇഒയിൽനിന്ന് ഇന്നുതന്നെ സന്ദേശം ഏറ്റുവാങ്ങണം.വിദ്യാർഥികൾക്കുള്ള അരിവിതരണവും കിറ്റു വിതരണവും സ്കൂളുകളിൽ പൂർത്തിയായി വരുന്നതേയുള്ളൂ. കോവിഡ് രൂക്ഷമായ മേഖലകളിൽപ്പോലും അധ്യാപകർ സ്കൂളുകളിലെത്തി അരി- കിറ്റു വിതരണത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു.ജൂൺ ഒന്നിനു പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, പിടിപ്പതു ജോലിയാണ് അധ്യാപകർക്കു ചെയ്തു തീർക്കാനുള്ളത്.

പല അധ്യാപകരെയും കോവിഡ് ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുണ്ട്. ഇതിനിടയ്ക്കാണ്, മുഖ്യമന്ത്രിയുടെ സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങണമെന്ന ഉത്തരവ്. പ്രഥമാധ്യാപകർ എഇഒ ഓഫിസുകളിൽ സന്ദേശം കൈപ്പറ്റാൻ കാത്തു നിൽക്കുകയാണ്.തിങ്കളാഴ്ചയ്ക്കകം വീടുകളിലെത്തി കുട്ടികൾക്കു നേരിട്ടു സന്ദേശം കൈമാറണമെന്നാണു നിർദേശം.എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്ടർമാർ ഇതുസംബന്ധിച്ച കർശന നിർദേശം എഇഒമാർ വഴി സ്കൂളുകൾക്കു നൽകിക്കഴിഞ്ഞു.

‘ഒന്നാം ക്ലാസിലേക്കു കടന്നുവരുന്ന വിദ്യാർഥികൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എഇഒ തലത്തിലാണു സ്കൂളുകളിലേക്ക് എത്തിക്കുന്നത്. സ്കൂളുകളിൽ ലഭിക്കുന്ന സന്ദേശം പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, വാർഡംഗങ്ങൾ, അധ്യാപകർ, യുവജന സംഘടനകൾ, ജാഗ്രതാ സമിതി പ്രവർത്തകർ എന്നിവയുടെ സഹായത്തോടെ കുട്ടികളുടെ വീടുകളിൽ എത്തിക്കാൻ പ്രഥമാധ്യാപകർ ശ്രദ്ധിക്കണം’ എന്നാണു വിദ്യാഭ്യാസ വകുപ്പ് ഉന്നതർ അയച്ചിരിക്കുന്ന സന്ദേശം.മുഖ്യമന്ത്രിയുടെ സന്ദേശം തിങ്കളാഴ്ചയ്ക്കകം വിദ്യാർഥികളുടെ കയ്യിൽ എത്തിയെന്ന് ഉറപ്പാക്കണമെന്ന കർശന നിർദേശവും കൂട്ടത്തിലുണ്ട്.

ഭാഷ ഇനി എന്‍ജിനീയറിങ്​ പഠനത്തിന്​ ഒരു തടസ്സമാകില്ല. മലയാളം ഉള്‍​പ്പടെ രാജ്യത്തെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ്​ പഠനത്തിന്​ അനുമതി നല്‍കി ഓള്‍ ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്​നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വര്‍ഷം മുതലാണ്​ അവസരം.മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്​, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളില്‍ എന്‍ജിനീയറിങ്​ പഠനത്തിനാണ്​ അനുമതി. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്ക്​ അവസരം ഒരുക്കുന്നതിനായാണ്​ തീരുമാനം.

ഗ്രാമീണ മേഖലയിലും മറ്റും പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം ഈ കോഴ്​സുകളില്‍നിന്ന്​ മാറിനില്‍ക്കും. ജര്‍മനി, ഫ്രാന്‍സ്​, റഷ്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പ്രദേശിക ഭാഷകളില്‍ ഈ കോഴ്​സുകളുടെ പഠനത്തിന്​ അവസരം ഒരുക്കിയിരുന്നു.ഇംഗ്ലീഷ് ഭാഷയറിയാത്തതിനാൽ മാത്രം എന്‍ജിനീയറിങ് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ കഴിയാതെ പോകുന്ന ഒരുപാട് പേരുണ്ട്.

മാതൃഭാഷയില്‍ എന്‍ജിനീയറിങ്​ പഠനത്തിന്​ അവസരം ഒരുക്കുകയാണെങ്കില്‍ ആ വിദ്യാര്‍ഥികള്‍ക്ക്​ കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്ന്​ എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ ശാസ്​ത്രബുദ്ധെ പറഞ്ഞു.‘രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്​ 500 ഓളം ആപ്ലിക്കേഷനുകള്‍ ലഭിച്ചു. ഭാവിയില്‍ ബിരുദ എന്‍ജിനീയറിങ്​ കോഴ്​സുകള്‍ 11 ഭാഷകളിലേക്ക്​ കൂടി വ്യാപിപ്പിക്കാനാണ്​ തീരുമാനം. ഈ ഭാഷകളില്‍ എ.ഐ.സി.ടി.ഇ പഠന സാമഗ്രികള്‍ കൂടി ലഭ്യമാക്കും’ -അ​ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്താന്‍ ആവശ്യമായ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ, സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്‌നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം നടത്തി ഫലപ്രഖ്യാപനം ജൂണില്‍ നടത്തും. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: എസ്എസ്എല്‍സി തലത്തിലുള്ള പൊതു പ്രാഥമിക പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് ജൂലൈ മൂന്നിന് ഒരു അവസരം കൂടി നല്‍കി കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍. പരീക്ഷയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷയെഴുതാന്‍ സാധിക്കാത്ത, നിശ്ചിത സമയപരിധിക്കുള്ളില്‍ വ്യക്തമായ തെളിവുകളോടെ കാരണം ബോധിപ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായിരിക്കും രണ്ടാമതും അവസരം നല്‍കുക. ഇത്തരത്തില്‍് അവസരം ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍് 21 മുതല്‍ പ്രൊഫൈല്‍ വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍്‌ലോഡ് ചെയ്യാം. ഫെബ്രുവരി 20, 25, മാര്‍ച്ച് 6, 13 തീയതികളിലാണ് എസ് എസ് എല്‍് സി തല പൊതുപരീക്ഷയുടെ ആദ്യ നാലുഘട്ടങ്ങള്‍ നടത്തിയത്.2021-ലെ കേരള എഞ്ചിനിയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24 നാണ് പരീക്ഷ. ജൂലൈ 24 ന് രാവിലെ 10 മണിമുതല്‍ 12.30 വരെ പേപ്പര്‍ ഒന്നും (ഫിസിക്‌സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതല്‍ 5 മണിവരെ പേപ്പര്‍ രണ്ടും (മാത്തമാറ്റിക്‌സ്) നടത്തും.സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കാന്‍ തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി തന്നെയായിരിക്കും. കോളജുകളിലും ജൂണ്‍ ഒന്നിന് തന്നെയാകും ക്ലാസുകള്‍ ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ നേതൃത്വത്തില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.