Recent Posts (Page 3,471)

case

സംവിധായകന്‍ ജിസ് ജോയ് ഒരുക്കിയ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്‍ക്കെതിരെയും നിയമ നടപടിയുമായി രാഹുല്‍ ഈശ്വര്‍. സിനിമയിലൂടെ തന്നെ വ്യക്‌തിപരമായി അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തു എന്നാരോപിച്ചാണ് രാഹുലിന്റെ പരാതി.

മുൻപ് ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ വാദം പറയാൻ മുപ്പത് സെക്കന്റ് തരൂ, എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്ന രംഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്.

‘വെറും മുപ്പത് സെക്കന്റ് അല്ലേ കൊടുക്കൂ’ എന്ന് സിനിമയിൽ കുഞ്ചാക്കോ ബോബനും അലൻസിയറും ഉൾപ്പെടുന്ന രംഗത്തിൽ സൈജു കുറുപ്പ് മറുപടിയും പറയുന്നുണ്ട് . ഈ സംഭാഷണത്തിന് എതിരെയാണ് രാഹുല്‍ ഈശ്വര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്.

ഐപിസി സെക്ഷന്‍ 499, 500 എന്നിവ അടിസ്‌ഥാനപ്പെടുത്തി കേസെടുക്കണമെന്ന് ഇന്ന് തന്നെ പരാതി നൽകുമെന്ന് രാഹുല്‍ ഈശ്വര്‍ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു. അതേസമയം, ഇപ്പോൾ തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സ്’ സിനിമയുടെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്‌ത്‌ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ ഉൾപ്പെടുത്തിയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍. സംഭരിച്ച നാഫ്ത പൂര്‍ണമായി ഉപയോഗിച്ചു തീര്‍ന്നതോടെയാണ് കായംകുളം താപവൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. 350 മെഗാവാട്ട് ശേഷിയുള്ള നിലയം കെഎസ്ഇബിയുമായുള്ള കരാര്‍ അവസാനിക്കുന്ന 2025 ഫെബ്രുവരി വരെ ആവശ്യാനുസരണം പ്രവര്‍ത്തിക്കും. അതിനു ശേഷം നിലയം പൂര്‍ണമായി പ്രവര്‍ത്തനം നിര്‍ത്തുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.എല്‍എന്‍ജി ഉപയോഗിച്ചു വൈദ്യുതോല്‍പാദനം നടത്തുന്നതോടെ യൂണിറ്റ് നിരക്ക് 5 രൂപയാകുമെന്നാണു സൂചന. അങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാമെന്ന ഉറപ്പ് കെഎസ്ഇബി ഇതുവരെ നല്‍കിയിട്ടില്ല.നാഫ്തയുടെ വില ഉയര്‍ന്നതിനാല്‍ വാതകം ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവിധം താപനിലയത്തിലെ യന്ത്ര സംവിധാനങ്ങള്‍ നവീകരിച്ചത് ഏഴു വര്‍ഷം മുന്‍പാണ്. ഇതിന് 30 കോടിയിലധികം രൂപ ചെലവഴിച്ചു. ആദ്യകാലങ്ങളില്‍ നാഫ്തയ്ക്ക് വിലക്കുറവായിരുന്നതിനാല്‍ ഏകദേശം അഞ്ചു രൂപയായിരുന്നു വൈദ്യുതി യൂണിറ്റ് നിരക്ക്. പിന്നീട് നാഫ്തയുടെ വില വര്‍ധിച്ചതോടെ വൈദ്യുതി യൂണിറ്റ് നിര്‍ക്കും വര്‍ധിച്ചു. പദ്ധതിയുടെ കാലാവധി 25 വര്‍ഷമാണ്. 2025 ഫെബ്രുവരിയില്‍ അതു പൂര്‍ത്തിയാവും. സംസ്ഥാന സര്‍ക്കാരുമായുള്ള വൈദ്യുതി വാങ്ങല്‍ കരാറിന്റെ കാലാവധിയും അതുവരെയാണ്. സംസ്ഥാനം വൈദ്യതി വാങ്ങുന്നില്ലെങ്കിലും അതുവരെ താപനിലയം പ്രവര്‍ത്തന സജ്ജമായി നിലനിര്‍ത്തും. തുടര്‍ന്ന് നിലയത്തിന്റെ ഭാവിയെന്തെന്ന് തീരുമാനമായിട്ടില്ല.

പാരിസ് : കൊറോണ വ്യാപനത്തില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഫ്രഞ്ച് സര്‍ക്കാര്‍. കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത് മൂന്നാമത്തെ തവണയാണ് ഫ്രാന്‍സില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണം നഷ്ടമായെന്നും അതിനാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് അറിയിച്ചത്.രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടമായതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമായിരിക്കുകയാണ്. ഇതുവരെ 1,00,000 പേര്‍ മരിച്ചു. വൈറസ് വ്യാപനം രൂക്ഷമായ മേഖലകളിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

കണ്ണൂര്‍: ഭരണത്തുടര്‍ച്ചയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. പ്രചാരണ പരിപാടികളുടെ ചിത്രങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ സജീവമാണ്.
അഞ്ച് വര്‍ഷം മികച്ച ഭരണം കാഴ്ചവച്ച സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുമായി ഇടപഴകുമ്പോള്‍ ലഭിക്കുന്ന ചിത്രമെന്നും ഇത്രയും നല്ല രീതിയില്‍് ജനമനസ്സറിഞ്ഞ് പ്രവര്‍്ത്തിച്ച സര്‍ക്കാരിനെ അല്ലാതെ വെറെയാരെ വിജയിപ്പിക്കും എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നതെന്നും കെ.കെ ശൈലജ ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പില്‍ സൂചിപ്പിക്കുന്നു.

hotspot

ചെന്നൈ: ഭാഗിക ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്.കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയത്. ഇതിന്റെ ഭാഗമായി മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കും. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് ഒഴികെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2,342 കൊവിഡ് കേസുകളും 16 മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരമായ ചെന്നൈയില്‍ മാത്രം 874 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,000 ലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായ നാലാമത്തെ ദിവസമാണിന്ന്. ഇതോടെ ആകെ സജീവ കേസുകളുടെ എണ്ണം 14,846 ആയി ഉയര്‍ന്നു.

ഇതുവരെ സംസ്ഥാനത്ത് 8,84,094 പോസിറ്റീവ് കേസുകളും 12,700 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ കൊവിഡ് കുത്തനെ ഉയരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുതിച്ചുയരുന്ന കൊവിഡ് കേസുകളില്‍ ആശങ്കയിലാണ് സംസ്ഥാനം മുഴുവന്‍. പുതിയ നിയന്ത്രണങ്ങളൊന്നും നടപ്പിലാക്കില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും.

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിലെ അന്വേഷണം സിബിഐ ഏറ്റെടുത്തു. രണ്ട് കുട്ടികളുടെയും മരണത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്പി അനന്തകൃഷ്ണനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. മൂന്ന് പ്രതികൾക്കെതിരെയാണ് കേസ്. പോക്സോ, എസ്സി – എസ്ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് കേസ് സിബിഐക്ക് വിട്ടത്.

വാളയാർ അട്ടപ്പള്ളത്ത് 13കാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒമ്പതു വയസ്സുകാരിയെ മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ഷിബു, വലിയ മധു, ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിട്ടത്

ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സൗദി അറേബ്യയിലെ സര്‍ക്കാര്‍ അനുകൂല മാദ്ധ്യമമായ സൗദി ഗസറ്റ്. മോദി സര്‍ക്കാരിന്റെ വികസന സംരംഭങ്ങളോട് ജമ്മു കശ്മീരിലെ യുവാക്കള്‍ ക്രിയാത്മകമായി പ്രതികരിച്ചതായും ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃകാപരമായ വികസന, പൊതുക്ഷേമ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ നടപ്പിലാക്കിയതെന്നും സൗദി ഗസറ്റ് പറയുന്നു.പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ രാജ്യത്ത് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആരും ബാക്കിയുണ്ടാവില്ലെന്ന പ്രാദേശിക നേതാക്കളുടെ വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടുവെന്നും സൗദി ഗസറ്റ് പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഭീകരര്‍ വഴി തെറ്റിച്ച കശ്മീരി യുവാക്കള്‍ക്ക് സര്‍ക്കാര്‍ സംരംഭങ്ങള്‍ പുതിയ ജീവന്‍ നല്‍കിയിട്ടുണ്ടെന്നും സൗദി ഗസറ്റ് പറയുന്നു.

ചെന്നൈ: കഴിഞ്ഞ ഐപിഎല്‍ സീസണ്‍ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിറം മങ്ങിയെങ്കിലും ഇത്തവണ കണക്കു തീര്‍ക്കാന്‍ തന്നെയാണ് പുറപ്പാട്.ലേലത്തില്‍ ടീമിലെത്തിച്ച കളിക്കാരില്‍ ഏറെ പ്രതീക്ഷയുണ്ട്. ഒപ്പം കഴിഞ്ഞ സീസണില്‍ തിളങ്ങിയ യുവ താരങ്ങളും തിളങ്ങിയാല്‍ ചെന്നൈ ഒരിക്കല്‍ക്കൂടി ആരാധകര്‍ക്ക് ക്രിക്കറ്റ് വിരുന്നൊരുക്കും.പരിക്കുമൂലം വിട്ടുനില്‍ക്കുന്ന രവീന്ദ്ര ജഡേജയുടെ മടക്കവും ആരാധകര്‍ ആകാംഷയോടെയാണ് കാണുന്നത്.പരിചയസമ്പത്തുള്ളവരും നിലവാരമുള്ള ഓള്‍റൗണ്ടര്‍മാരുമാണ് ചെന്നൈയുടെ കരുത്ത്. ക്യാപ്റ്റന്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന, ഫാഫ് ഡു പ്ലസിസ്, ഡിജെ ബ്രാവോ, രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍, അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ എന്നിവരുടെ പരിചയസമ്പത്ത് ടീമിന് നേട്ടമാകും.

കൂടാതെ, മോയീന്‍ അലി, കൃഷ്ണപ്പ ഗൗതം, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, സാം കറന്‍, ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നീ ഓള്‍റൗണ്ടര്‍മാരും ഇക്കുറി ചെന്നൈ ടീമിലുണ്ട്.പുതിയ സീസണിലേക്കായി ചില വമ്പന്‍ വാങ്ങലുകള്‍ നടത്തിയിട്ടുണ്ട് സിഎസ്‌കെ. ഇതില്‍ 9.25 കോടി രൂപയ്‌ക്കെത്തിയ ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമാണ് മുന്നില്‍ നില്‍ക്കുന്നത്. 7 കോടി രൂപയ്ക്ക് മോയീന്‍ അലിയും സിഎസ്‌കെയിലെത്തി. കൂടാതെ 50 ലക്ഷം രൂപയ്ക്ക് ചേതേശ്വര്‍ പൂജാരയും ഇടവേളയ്ക്കുശേഷം ഐപിഎല്ലില്‍ കളിക്കാന്‍ ഒരുങ്ങുന്നു.

ഹരിശങ്കര്‍ റെഡ്ഡി, ഭഗത് വര്‍മ, ഹരി നിഷാന്ത് എന്നിവരെ 20 ലക്ഷം രൂപ വീതം നല്‍കിയും ടീമിലെത്തിച്ചു. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും നേരിട്ട് സിഎസ്‌കെയിലെത്തിയ റോബിന്‍ ഉത്തപ്പയുമുണ്ട്.കഴിഞ്ഞ സീസണിലെ പാളിച്ചകള്‍ ഇക്കുറി ആവര്‍ത്തിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ധോണിയുടെ ക്യാപ്റ്റന്‍സി തന്നെയായിരിക്കും ടീമിന്റെ ഏറ്റവും വലിയ സമ്പത്ത്. ധോണിയുടെ ഫോമില്‍ ടീമിന് ആശങ്കയുണ്ട്. കഴിഞ്ഞ ഐപിഎല്ലിനുശേഷം ധോണി ആഭ്യന്തര മത്സരങ്ങള്‍ പോലും കളിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ പോലും കളിച്ചിട്ടില്ലാത്ത സുരേഷ് റെയ്‌നയുടെ പ്രകടനവും ടീം ഉറ്റുനോക്കുന്നു.

കഴിഞ്ഞ സീസണില്‍ ഓപ്പണറായി തിളങ്ങിയ ഋതുരാജ് ഗെയ്ക്ക്‌വാദ് ഇത്തവണയും ആ റോളിലുണ്ടാകും. ഗെയ്ക്ക്‌വാദിനൊപ്പം ഉത്തപ്പയോ ഡു പ്ലസിസോ ആയിരിക്കും ഓപ്പണറാവുക. സുരേഷ് റെയ്‌നയായിരിക്കും മൂന്നാം സ്ഥാനത്തിറങ്ങുക. അമ്പാട്ടി റായിഡു നാലാമനായും ധോണി അഞ്ചാമനായി ഇറങ്ങും. ബ്രാവോയോ സാം കറനോ ഓള്‍റൗണ്ടറാകും. മോയീന്‍ അലിയും ടീമിലുണ്ടാകും. അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പുള്ള മറ്റൊരു കളിക്കാരനാണ് രവീന്ദ്ര ജഡേജ. കൃഷ്ണപ്പ ഗൗതം, ലുങ്കി എന്‍ഗിഡി, ദീപക് ചാഹര്‍ എന്നിവരും കളിച്ചേക്കും. ഏപ്രില്‍ 10ന് ഡല്‍ഹി കാപ്പിറ്റല്‍സുമായിട്ടാണ് സിഎസ്‌കെയുടെ ആദ്യ മത്സരം.

കണ്ണൂർ:  തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്ന  ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി തലശേരിയിൽ മത്സരിക്കുന്ന സി.ഒ.ടി.നസീര്‍.തലശേരിയിലെ ബിജെപി നേതൃത്വം തന്നോട് സഹകരിച്ച് പ്രവർത്തിക്കുന്നില്ല.

പേരിന് മാത്രം പിന്തുണ എന്നതിൽ കാര്യമില്ല. അതുകൊണ്ടാണ് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വയ്ക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.

സൂഷ്മപരിശോധനയിൽ പത്രിക തള്ളിയതിനെ തുടര്‍ന്ന് തലശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.ഒ.ടി.നസീറിന് പാർട്ടി പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിന്തുണ പ്രഖ്യാപിച്ചതല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ലെന്നും പ്രചാരണത്തിന് പിന്തുണ ബി.ജെ.പി നൽകിയില്ലെന്നുമാണ് സി.ഒ.ടി നസീർ പറയുന്നത്.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിലാണ് തലശേരി അടക്കം മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളപ്പെട്ടത്. തുടർന്ന് തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിഒടി നസീറിനെ പിന്തുണക്കാൻ ബിജെപി തീരുമാനിച്ചിരുന്നു.

Raja

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്ക്ക് എതിരായ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ പരാതിയെ തുടർന്ന് ഡിഎംകെയുടെ മുതിർന്ന നേതാവ് എ രാജയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ.

ഒരു തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്കിടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും അദ്ദേഹത്തിന്‍റെ അമ്മയ്ക്കുമെതിരെ എ രാജ മോശം പരാമർശം നടത്തിയത്. രാജയുടെ പരാമർശത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലടക്കം വലിയ പ്രതിഷേധമാണുയർത്തിയത്.

ഡിഎംകെയുടെ താരപ്രചാരകരുടെ പട്ടികയിൽപ്പെട്ടയാളാണ് എ രാജ. ”ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾ നടത്തിയ പ്രസംഗം അപകീർത്തികരം മാത്രമല്ല, മാതൃത്വത്തിനും കളങ്കം വരുത്തുന്നതാണ്, സ്ത്രീകളെ തീർത്തും മോശമായി ചിത്രീകരിക്കുന്നതുമാണ്. ഇത് മാതൃകാപെരുമാറ്റച്ചട്ടലംഘനമാണ്”, തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു.