Recent Posts (Page 3,152)

ന്യൂഡല്‍ഹി : കോവിഡ് -19 വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതില്‍ യുകെ ആസ്ഥാനമായ ആസ്ട്രാസെനെക അതിന്റെ നിര്‍മ്മാണ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് നിയമപരമായ നോട്ടീസ് നല്‍കി എന്ന് സിഇഒ അഡാര്‍ പുനവല്ല.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് യുകെയിലേക്ക് വാക്‌സിനുകള്‍ കയറ്റുമതി വൈകിയതിനെത്തുടര്‍ന്നാണ് കമ്പനി നിയമപരമായ മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് കോവാക്‌സ് പ്രോഗ്രാമിന്റെ ഭാഗമായ മറ്റ് രാജ്യങ്ങളിലേക്കുള്ള വിതരണവും ശരിയായി നടത്താന്‍ കഴിഞ്ഞില്ല.

കയറ്റുമതി നിര്‍ത്തലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണ് വാക്‌സിന്‍ ലഭ്യതയില്‍ കാലതാമസമുണ്ടാക്കിയതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരോപിക്കുന്നു. കോവിഡ് -19 കേസുകളില്‍ വന്‍ കുതിച്ചുചാട്ടത്തിനിടയിലാണ് വാക്‌സിന്‍ കയറ്റുമതി മന്ദഗതിയിലാക്കാന്‍ മാര്‍ച്ച് പകുതിയോടെ കേന്ദ്രം തീരുമാനിച്ചത്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് വിപുലീകരിച്ചതിനുശേഷം വാക്‌സിനുകള്‍ക്കായുള്ള ആവശ്യവും ഉയര്‍ന്നു.ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനുകളില്‍ ഭൂരിഭാഗവും കോവിഷീല്‍ഡ് ആണ്. ബാക്കിയുള്ളത് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ആണ്.

സെറം ഇതുവരെ 100 ദശലക്ഷം ഡോസുകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്, അതേസമയം 60 ദശലക്ഷം ഡോസുകള്‍ കയറ്റുമതി ചെയ്തു. അതേസമയം, സിഇഒ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് താല്‍ക്കാലികമായി മുന്‍ഗണന നല്‍കുമെന്ന ആരോപണവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അഡാര്‍ പുനവല്ല ആരോപിച്ചു.ഇക്കാര്യം ഉടന്‍ പരിഹരിക്കപ്പെടുമെന്നും സര്‍ക്കാരിന് ഇത് അറിയാമെന്നും കമ്പനി വൃത്തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചില രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍ കാരണം വാക്‌സിനുകളുടെ പരിമിതമായ വിതരണവും ഡിമാന്‍ഡും വര്‍ദ്ധിക്കുന്നതിനാല്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും ക്ഷാമവും വിതരണ പരിമിതികളും ഉണ്ടാകുന്നതെന്ന് അഡാര്‍ പുനവല്ല പറഞ്ഞു.

കണ്ണൂര്‍: നിയമസഭാ തെരെഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശബരിമല സംബന്ധിച്ച പരാമർശത്തിൽ പരാതിയുമായി കോൺഗ്രസ്. യുഡിഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ‘അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണ് ‘ എന്ന തെരെഞ്ഞെടുപ്പ് ദിനത്തിലെ പരാമര്‍ശത്തിന് എതിരെയാണ് സതീശന്‍ പാച്ചേനിയുടെ പരാതി.

മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്‌നമായ ചട്ടലംഘനം ആണെന്ന് പാച്ചേനി പരാതിയില്‍ പറയുന്നു. വോട്ടു നേടാനായി ജാതി മത വികാരങ്ങള്‍ ഉണര്‍ത്തുന്ന താരത്തിലുള്ള അഭ്യര്‍ത്ഥനകളോ, പരാമര്‍ശങ്ങളോ പാടില്ലെന്നാണ് തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സി ഡി യും പരാതിക്കൊപ്പംഹാജരാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: സിബഐ അന്വേഷണത്തിനെതിരെ മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് നൽകിയ ഹർജി തള‌ളി സുപ്രീംകോടതിവിധി.മുംബൈ മുൻ സി‌റ്റി പൊലീസ് കമ്മിഷണർ പരം ബീർ സിംഗ് ഉന്നയിച്ച അഴിമതി ആരോപണത്തിൽ ദേശ്‌മുഖിനെതിരെ ഗൗരവമേറിയ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീംകോടതി അറിയിച്ചു.വ്യവസായികളിൽ നിന്നും മാസം 100 കോടി രൂപ പൊലീസുകാരെ ഉപയോഗിച്ച് അനിൽ ദേശ്‌മുഖ് പിരിച്ചെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരം ബീർ സിംഗ് ഉന്നയിച്ച ആരോപണം.

ഇതിൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് ദേശ്‌മുഖ് സുപ്രീംകോടതിയെ സമീപിച്ചത്. എൻസിപിയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളിലൊരാളായ അനിൽ ദേശ്‌മുഖ് സിബിഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചത്. പതിനഞ്ച് ദിവസത്തിനകം ദേശ്‌മുഖിനെതിരായ ആരോപണത്തിൽ അന്വേഷണം നടത്തണമെന്നാണ് സിബിഐയോട് ഞായറാഴ്‌ച ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

വെല്ലിങ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലന്‍ഡില്‍ താത്കാലികവിലക്ക്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ സാഹചര്യത്തിലാണ് ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഈ വിലക്ക് ഇന്ത്യയില്‍ നിന്ന് തിരികെ പോകുന്ന ന്യൂസിലന്‍ഡ് പൗരന്മാര്‍ക്കും ബാധകമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് പ്രതിദിനം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന മലയാള ചിത്രം മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഒറ്റ ഷോട്ടില്‍ പ്രധാനമായും ഒരു കാറിനുള്ളില്‍ ചിത്രീകരിച്ച മലയാളചിത്രമാണിത്. 85 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രമാണ്. കേരളം രാജ്യാന്തര ചലച്ചിത്ര മേളയിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.നീരജ രാജേന്ദ്രന്‍, അര്‍ച്ചന പത്മിനി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
ദമ്പതികളുടെ കാര്‍ യാത്രയാണ് സിനിമയ്ക്ക് പ്രമേയം. ഗര്‍ഭിണിയാണെന്ന് സംശയം ഉള്ളതിനാല്‍ പരിശോധനയ്ക്കു പോകും വഴിയുള്ള സംഭാഷണമാണ് ഈ ചിത്രത്തില്‍. അവിചാരിതമായുണ്ടായ സംഭവമായതിനാല്‍ അവര്‍ അനുഭവിക്കുന്ന പിരിമുറുക്കവും മറ്റും സിനിമയ്ക്ക് പ്രചോദനമാകുന്നു.1956 മധ്യ തിരുവിതാംകൂര്‍ എന്ന സിനിമയ്ക്ക് ശേഷം ഡോണ്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഈ മാസം ഒമ്പതിന് ആരംഭിക്കാനിരിക്കെ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.മൂന്ന് തവണ കിരീടം ഉയര്‍ത്തിയ ചെന്നൈ ടീമിൽ ആരാധകര്‍ ഉറ്റുനോക്കുന്നത് നായകന്‍ എംഎസ് ധോണിയുടെ പ്രകടനത്തിലേക്കാണ്. കഴിഞ്ഞ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാൻ ധോണിക്ക് സാധിക്കാതെ വന്നതോടെ ചെന്നൈക്ക് ഐപിഎൽ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കളിക്കാതെ പുറത്താകേണ്ടി വന്നു. ഇത്തവണ നേരത്തെ തന്നെ പരിശീലനം ആരംഭിച്ച ധോണി തൻ്റെയും തൻ്റെ ടീമിൻ്റെയും ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്.

അതെസമയം നിലവിലെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്താണ് എംഎസ് ധോണി.
ഐപിഎല്ലിൽ 5000 റൺസെന്ന നാഴികകല്ലിലെത്താൻ ധോണിക്ക് വേണ്ടത് 368 റണ്‍സാണ്. കഴിഞ്ഞ സീസണിനു വിപിരീതമായി നേരത്തെ പരിശീലനം ആരംഭിച്ച ധോണി നെറ്റ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. വമ്പന്‍ സിക്‌സറുകളുമായി നെറ്റ്‌സില്‍ കളം നിറയുന്ന ധോണി ഈ സീസണിലൂടെ 5000 റണ്‍സ് ക്ലബ്ബിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വിക്കറ്റ് കീപ്പറെന്ന നിലയില്‍ 150 പുറത്താക്കലുകള്‍ സ്വന്തമാക്കാനുള്ള അവസരം എംഎസ് ധോണിക്ക് മുന്നിലുണ്ട്.

ലോക ക്രിക്കറ്റിലെത്തന്നെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ധോണി. നിലവില്‍ 148 പേരെ പുറത്താക്കിയ ധോണിക്ക് ഐപിഎല്ലില്‍ 150 പേരെ പുറത്താക്കിയ ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിൽ എത്താൻ ഇനി രണ്ട് പേരെക്കൂടി പുറത്താക്കിയാല്‍ മതി. ഇത്തവണ തീര്‍ച്ചയായും ഈ റെക്കോർഡ് സ്വന്തമാക്കാന്‍ ധോണിക്ക് സാധിക്കുമെന്ന് ഉറപ്പാണ്.സിക്‌സറുകൾ നേടുന്നതിൽ തന്റേതായ ഒരു ശൈലി കൊണ്ടുവന്ന താരമാണ് എംഎസ് ധോണി.

ഹെലികോപ്ടര്‍ ഷോട്ടിലൂടെ ധോണി ഗാലറിയിലേക്ക് പറത്തിയ പന്തുകള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ഇത്തവണ 250 സിക്‌സറെന്ന നാഴികക്കല്ല് പിന്നിടാന്‍ ധോണിക്ക് മുന്നില്‍ അവസരമുണ്ട്. അതിനായി ഈ സീസണില്‍ 35 സിക്‌സറുകളാണ് ധോണിക്ക് വേണ്ടത്. 215 സിക്‌സറുകളാണ് ധോണി ഇതുവരെ പറത്തിയത്. ക്രിസ് ഗെയ്ല്‍ (349),എബി ഡിവില്ലിയേഴ്‌സ് (235) എന്നിവരാണ് ഈ റെക്കോർഡില്‍ ധോണിക്ക് മുന്നിലുള്ളത്. ഡെത്ത് ഓവറില്‍ അസാമാന്യ ബാറ്റിങ് മികവുള്ള ധോണിയുടെ പേരിലാണ് ഡെത്ത് ഓവറുകളിൽ കൂടുതൽ സിക്സറുകൾ നേടിയതിനുളള റെക്കോർഡ്. 136 സിക്സറുകളാണ് താരം ഐപിഎല്ലിലെ അവസാന നാല് ഓവറുകളിൽ അടിച്ചെടുത്തിട്ടുള്ളത്.

covid

ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി തമിഴ്‌നാട്. ആരാധനാലയങ്ങളില്‍ ആളെക്കൂട്ടുന്ന ഉത്സവങ്ങള്‍ മറ്റു മതപരമായ ചടങ്ങുകള്‍ എന്നിവ നിരോധിച്ചു. ചെന്നൈ നഗരത്തിലെ മൊത്ത വ്യാപാര മാര്‍ക്കറ്റായ കോയമ്പേടില്‍ കച്ചവടക്കാര്‍ക്ക് മാത്രമേ പ്രവേശിക്കാനാവൂ. ചെറുകിട വ്യാപാരത്തിന് ഇവിടെ നിയന്ത്രണമേര്‍പ്പെടുത്തി.ഹോട്ടലുകളിലും ചായക്കടകളിലും ആകെയുള്ള സീറ്റുകളില്‍ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഇതു കൂടാതെ രാത്രി പതിനൊന്ന് മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുവാനും പാടില്ല.ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം, മൃഗശാല തുടങ്ങിയ വിനോദ സ്ഥലങ്ങളിലും ആകെ ശേഷിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിക്കാന്‍ അനുവാദമുണ്ടാവുകയുള്ളു. ചെന്നൈ നഗരത്തിലും, ജില്ലകള്‍ തമ്മിലും ബന്ധിപ്പിച്ച് കൊണ്ടുള്ള ബസ് സര്‍വീസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചൊവ്വാഴ്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം 100 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇന്ത്യയുടെ ജിഡിപി 2022 സാമ്പത്തിക വര്‍ഷത്തില്‍ 12.5 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വളര്‍ന്നുവരുന്നതും, വികസിതവുമായ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്നതാണ്.2020 ല്‍ -3.3 ശതമാനം ചുരുങ്ങിയതിനുശേഷം ആഗോള സമ്പദ് വ്യവസ്ഥ 2021 ല്‍ 6 ശതമാനമായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു. കൊവിഡ് -19 വളര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളെയും താഴ്ന്ന വരുമാനമുള്ള വികസ്വര രാജ്യങ്ങളെയും കൂടുതല്‍ ബാധിച്ചു, കൂടുതല്‍ ഇടത്തരം നഷ്ടം നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അമേരിക്കയുടെ ഗണ്യമായ നവീകരണം (1.3 ശതമാനം പോയിന്റുകള്‍) ഈ വര്‍ഷം 6.4 ശതമാനമായി വളരുമെന്ന് ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു.നയനിര്‍മ്മാതാക്കള്‍ അവരുടെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് തുടരേണ്ടതുണ്ട്. ആരോഗ്യസംരക്ഷണച്ചെലവുകള്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍, ചികിത്സകള്‍, ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ആരോഗ്യ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

covid

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിച്ചു. സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ.45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്.തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്.

ചെന്നൈ: നടി ശ്രുതിഹാസനെതിരെ പരാതി നല്‍കി ബിജെപി. പോളിംഗ് ബൂത്തില്‍ കമല്‍ഹാസനൊപ്പം സന്ദര്‍ശനം നടത്തിയെന്നാരോപിച്ചാണ് പരാതി.കോയമ്പത്തൂര്‍ സൗത്തിലുള്ള പോളിങ് ബൂത്തില്‍ കമല്‍ഹാസനൊപ്പം കഴിഞ്ഞ ദിവസം ശ്രുതിയും എത്തിയിരുന്നു. തേനാംപട്ടയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ കമല്‍ഹാസന്‍ വിമാനമാര്‍ഗത്തിലാണ് കോയമ്പത്തൂരിലെത്തിയത്. മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ കമല്‍ഹാസന്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ശ്രുതി ഹാസനും പോളിംഗ് ബൂത്തിലെത്തിയത്.