കോവിഡ് -19 വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം;സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് നിയമപരമായ നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി : കോവിഡ് -19 വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതില്‍ യുകെ ആസ്ഥാനമായ ആസ്ട്രാസെനെക അതിന്റെ നിര്‍മ്മാണ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് നിയമപരമായ നോട്ടീസ് നല്‍കി എന്ന് സിഇഒ അഡാര്‍ പുനവല്ല.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് യുകെയിലേക്ക് വാക്‌സിനുകള്‍ കയറ്റുമതി വൈകിയതിനെത്തുടര്‍ന്നാണ് കമ്പനി നിയമപരമായ മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് കോവാക്‌സ് പ്രോഗ്രാമിന്റെ ഭാഗമായ മറ്റ് രാജ്യങ്ങളിലേക്കുള്ള വിതരണവും ശരിയായി നടത്താന്‍ കഴിഞ്ഞില്ല.

കയറ്റുമതി നിര്‍ത്തലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണ് വാക്‌സിന്‍ ലഭ്യതയില്‍ കാലതാമസമുണ്ടാക്കിയതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരോപിക്കുന്നു. കോവിഡ് -19 കേസുകളില്‍ വന്‍ കുതിച്ചുചാട്ടത്തിനിടയിലാണ് വാക്‌സിന്‍ കയറ്റുമതി മന്ദഗതിയിലാക്കാന്‍ മാര്‍ച്ച് പകുതിയോടെ കേന്ദ്രം തീരുമാനിച്ചത്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് വിപുലീകരിച്ചതിനുശേഷം വാക്‌സിനുകള്‍ക്കായുള്ള ആവശ്യവും ഉയര്‍ന്നു.ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനുകളില്‍ ഭൂരിഭാഗവും കോവിഷീല്‍ഡ് ആണ്. ബാക്കിയുള്ളത് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ആണ്.

സെറം ഇതുവരെ 100 ദശലക്ഷം ഡോസുകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്, അതേസമയം 60 ദശലക്ഷം ഡോസുകള്‍ കയറ്റുമതി ചെയ്തു. അതേസമയം, സിഇഒ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് താല്‍ക്കാലികമായി മുന്‍ഗണന നല്‍കുമെന്ന ആരോപണവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അഡാര്‍ പുനവല്ല ആരോപിച്ചു.ഇക്കാര്യം ഉടന്‍ പരിഹരിക്കപ്പെടുമെന്നും സര്‍ക്കാരിന് ഇത് അറിയാമെന്നും കമ്പനി വൃത്തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചില രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍ കാരണം വാക്‌സിനുകളുടെ പരിമിതമായ വിതരണവും ഡിമാന്‍ഡും വര്‍ദ്ധിക്കുന്നതിനാല്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും ക്ഷാമവും വിതരണ പരിമിതികളും ഉണ്ടാകുന്നതെന്ന് അഡാര്‍ പുനവല്ല പറഞ്ഞു.