General (Page 1,518)

ന്യൂഡൽഹി: തീവ്ര കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്ത് കേരളമടക്കം അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന മെയ് രണ്ടിനും തൊട്ടടുത്ത ദിവസങ്ങളിലും ആഹ്ളാദപ്രകടനങ്ങൾ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങൾക്കും വിലക്ക് ബാധകമാണ്.

രാജ്യത്ത് തീവ്ര കൊറോണ വ്യാപനത്തിന് തിരഞ്ഞെടുപ്പുകൾ കാരണമായതായി വിമർശനം ഉയർന്നിരുന്നു. മദ്രാസ് ഹൈക്കോടതി ഉൾപ്പെടെ ഇക്കാര്യത്തിൽ രൂക്ഷവിമർശനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയർത്തിയത്. കമ്മീഷൻ ഉദ്യോഗസ്ഥർക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വരെ മദ്രാസ് ഹൈക്കോടതി പറയുന്ന സാഹചര്യവുമുണ്ടായി.

ഇതെല്ലാം കണക്കിലെടുത്താണ് വോട്ടെണ്ണൽ ദിവസം കർശന നിയന്ത്രണങ്ങൾ ഏർപെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. കേരളത്തിൽ റാലികളും ആഹ്ലാദ പ്രകടനങ്ങളും വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് സിഎംഡി. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് ബിജുപ്രഭാകറിന്റെ നിലപാട്.

പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ പിഎം ഷറഫ് മുഹമ്മദിനെതിരെയും ഉടന്‍ നടപടിയുണ്ടാകും. ഇയാള്‍ക്ക് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

2010-2013 കാലയളവിലെ 100 കോടി കാണാനില്ലെന്നും കൂടുതല്‍ പണം നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്നകാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെഅഴിമതി ആരോപണം നേരിടുന്ന കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ കെഎം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്‌ഥലം മാറ്റുകയും ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ് അന്വേഷണത്തിന് കെഎസ്ആര്‍ടിസി ഉടന്‍ തന്നെ ശുപാര്‍ശ ചെയ്യുമെന്നുമാണ് സിഎംഡി തീരുമാനം.

oxygen

വീട്ടിൽ തന്നെ കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഓക്‌സിജന്റെ നില താഴുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ‘പ്രോൺ പോസ്ചർ’ എന്ന പ്രത്യേക രീതിയിൽ കിടക്കുന്നത് രക്തത്തിലെ ഓക്സിജന്റെ നില ക്രമീകരിക്കാൻ രോഗിയെ സഹായിക്കുമെന്ന് റിപ്പോർട്ട്.കമിഴ്ന്ന് കിടന്നതിന് ശേഷം നെഞ്ചിന്റെ ഭാഗം അൽപ്പം ഉയർത്തിവെച്ച് വേഗത്തിൽ ശ്വാസോഛ്വാസം നടത്തുക എന്നതാണ് പ്രോൺ പോസ്ചർ എന്നതിലൂടെ ഉദ്ദേശിക്കുന്നത്. പ്രോൺ വെന്റിലേറ്റർ മെത്തേഡ് എന്നും അറിയപ്പെടുന്ന ഈ രീതി ഓക്സിജൻ നില മെച്ചപ്പെടാൻ സഹായിക്കും.

“ശ്വാസകോശത്തിന് മൂന്ന് ഭാഗങ്ങളുണ്ട്, മുന്നിലത്തെ ഭാഗവും മധ്യഭാഗവും പുറകിലെ ഭാഗവും. നെഞ്ചിന്റെ ഭാഗം അൽപ്പമുയർത്തി കമിഴ്ന്ന് കിടക്കുന്ന ഒരാളെ സംബന്ധിച്ച് ശ്വാസകോശത്തിന്റെ പുറകിലെ ഭാഗത്തേക്കുള്ള രക്തയോട്ടം കൂടുതലും മുന്നിലെ ഭാഗത്തേക്ക് കുറവുമായിരിക്കും. പ്രോൺ പൊസിഷനിൽ നമ്മൾ കിടക്കുമ്പോൾ ശ്വാസകോശത്തിന് വികസിക്കാൻ ആവശ്യത്തിന് സ്ഥലം കിട്ടുന്നത് കൊണ്ടുതന്നെ രക്തയോട്ടത്തോടൊപ്പം ശ്വാസകോശത്തിന്റെ പിൻഭാഗത്തേക്കുള്ള വായുസഞ്ചാരവും കൂടുന്നു. മികച്ച രക്തയോട്ടവും വായുസഞ്ചാരവും ഉറപ്പു വരുത്തുന്നതിലൂടെ രക്തത്തിലെ ഓക്സിജന്റെ നില നമുക്ക് ക്രമീകരിച്ച് നിർത്താൻ കഴിയും”.

“കോവിഡ് വ്യാപനത്തിന് മുൻപ് സാധാരണ ഗതിയിൽ ശ്വാസകോശ സംബന്ധമായ തകരാറുള്ളതോ വെന്റിലേറ്ററിൽ കഴിയുന്നതോ ആയ രോഗികൾക്കായിരുന്നു പ്രോൺ പൊസിഷൻ നിർദ്ദേശിച്ചിരുന്നത്. 16 മണിക്കൂറോളം രോഗികളെ പ്രോൺ പൊസിഷനിൽ കിടത്താറുണ്ട്. അത് രോഗികളുടെ മരണനിരക്ക് കുറയ്ക്കാൻ തീർച്ചയായും സഹായിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോൺ മെത്തേഡ് സ്വീകരിക്കുന്നത് കൊണ്ട് ദൂരവ്യാപകമായ ദോഷഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

supreme court

ന്യൂഡല്‍ഹി: ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചുവെന്ന് അഡ്‌ഹോക്ക് ജഡ്ജിമാരെ ഹൈക്കോടതിയില്‍ നിയമിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അഭിപ്രായപ്പെട്ടു. ജുഡീഷറിയില്‍ 11 ശതമാനം സ്ത്രീകള്‍ മാത്രമേയുളളൂവെന്നും കൂടുതല്‍ സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണമെന്നും വനിതാ അഭിഭാഷകരുടെ അസോസിയേഷനെ പ്രതിവീധീകരിച്ചെത്തിയ അഭിഭാഷകരായ സ്‌നേഹ ഖലിതയും ശോഭ ഗുപ്തയും കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സത്രീകള്‍ വേണമെന്ന താല്പര്യം ഞങ്ങളുടെ മനസ്സിലുണ്ടെന്നും ഞങ്ങള്‍ അത് നല്ല രീതിയില്‍ നടപ്പാക്കുന്നുമുണ്ടെന്നും ഞങ്ങളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ലെന്നും നല്ല ഒരു ആളെ ലഭിക്കണമെന്ന് മാത്രമേയുളളൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാജ്യത്തെ 25 ഹൈക്കോടതികളില്‍ ഒന്നില്‍ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസുളളത്. തെലങ്കാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഹിമ കോഹ് ലി. രാജ്യത്തെ 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് സ്ത്രീകള്‍. മണിപ്പൂര്‍, മേഘാലയ, പട്‌ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍് ഒരു വനിതാ ജഡ്ജി പോലുമില്ല.

തിരുവനന്തപുരം: 209 പുത്തന്‍ വാഹനങ്ങള്‍ അഗ്‌നിശമന സേനയിലേക്കെത്തുന്നു. ഫാബ്രിക്കേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയശേഷം ഇവ മൂന്നുമാസത്തിനുശേഷമായിരിക്കും സേനയിലെത്തുക. ഇതോടെ കാലപ്പഴക്കമുള്ള 150 വാഹനങ്ങള്‍ അടുത്ത ഏപ്രിലില്‍ പൊളിക്കാന്‍ തീരുമാനമായി. കേന്ദ്ര സര്‍ക്കാരിന്റെ സ്‌ക്രാപ്പിംഗ് പോളിസിയുടെ ഭാഗമായുള്ള പൊളിക്കലിന്റെ നടപടിയും ആരംഭിച്ചു. 2019-2020 വര്‍ഷങ്ങളിലെ ഫണ്ടിലെ 43 കോടി രൂപയും ഈ വര്‍ഷത്തെ ഫണ്ടായ 65 കോടിയും ഉപയോഗിച്ചാണ് പുതിയ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ക്കുള്ള ഉപകരണങ്ങളും വാങ്ങുന്നത്. കേരളത്തിന് പുറത്തുള്ള കമ്പനികളിലാണ് ഫാബ്രിക്കേഷന്‍ ചെയ്യുന്നത്.

സേനയുടെ ഭാഗമാകുന്നവ
? ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിള്‍- 27
? മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍- 30
? ആംബുലന്‍സ്-18
? ജീപ്പ്- 30
? വാട്ടര്‍ ലോറി- 20
? ഫയര്‍ ടെന്‍ഡര്‍- 44
? എമര്‍ജെന്‍സി റെസ്‌ക്യു ടെന്‍ഡര്‍- 23
സ്‌ക്യൂബ ടീം ഉപകരണങ്ങള്‍
? റബര്‍ ടിങ്കി- 55
? ഫൈബര്‍ ബോട്ട്- 15
? സ്‌കൂബ സെറ്റ്- 125
? പോര്‍ട്ടബിള്‍ എയര്‍ കംപ്രസര്‍- 20
? സ്‌കൂബാ, കെമിക്കല്‍, ഫയര്‍മാന്‍ സ്യൂട്ടുകള്‍

high court

കൊച്ചി: മുസ്ലിം സ്ത്രീക്ക് കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് അവകാശം ഉണ്ടെന്ന് കേരള ഹൈകോടതി.പുരുഷകേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി മുസ്ലിം സ്ത്രീകളെ കോടതി വ്യവഹാരങ്ങളില്‍ മാത്രം അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. മുത്വലാക്ക് പോലുള്ള നിയമവിരുദ്ധ സംവിധാനങ്ങളടക്കം പുരുഷൻമാർ വിവാഹ മോചനത്തിനായി ഉപയോഗിച്ചു . എന്നാൽ ഇത്തരം സംവിധാനങ്ങളെന്നും സ്ത്രീകൾക്ക് അനുവദിച്ചില്ല.കോടതി മുഖേനയല്ലാതെ സ്ത്രീകള്‍ക്ക് വിവാഹമോചനം നടക്കില്ല എന്നതാണ് നിലവിലെ അവസ്ഥ.

എന്നാല്‍ കോടതിക്ക് പുറത്ത് മുസ്ലിം സ്ത്രീക്ക് വിവാഹമോചനം അനുവദിക്കുന്ന ഒട്ടേറെ മാർഗ്ഗങ്ങൾ നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭർത്താവുമായുള്ള ബന്ധം വേർപെടുത്താൻ ത്വലാഖ് – എ തഫ്വിസ് മുസ്ലീം സ്ത്രീക്ക് അനുവദനീയമാണ്. ഏകപക്ഷീയമായി വിവാഹമോചനത്തിന് അവകാശം നൽകുന്നതാണ് ഖുല നിയമം. പരസ്പരസമ്മതത്തോടെ വിവാഹമോചനം നേടാൻ മുബാറാത്ത് രീതിയിലൂടെ അവകാശമുണ്ട്. ഖാളിമാരെ പോലുള്ള മൂന്നാംകക്ഷിയുടെ സാന്നിധ്യത്തിൽ വിവാഹമോചനത്തിന് അനുമതി നൽകുന്നതാണ് ഫസ്ഖ്.

ശരീഅത്ത് നിയമ പ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്ലിം സ്ത്രീകൾക്ക് വിവാഹമോചനത്തിനായി ബാധകമാക്കാം . ഈ സാഹചര്യത്തിൽ , കോടതി വഴി മാത്രമേ വിവാഹമോചനം സാധിക്കൂ എന്ന 72 ലെ വിധി നിലനിൽക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 49 വർഷം പഴക്കമുള്ള കീഴ് വഴക്കം റദ്ദാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

മുസ്ലിം സ്ത്രീകളുടെ വിവാഹമോചന നിയമം പ്രകാരം മാത്രമേ സ്ത്രീകൾക്ക് വിവാഹ മോചനം സാധ്യമാകൂ എന്ന് 1972 ല്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേതുടർന്നാണ് വിവാഹമോചനത്തിന് കോടതിയെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി വന്നത്. എന്നാല്‍ ഇത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജികൾ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

തിരുവനന്തപുരം : ഏപ്രില്‍ ഒന്ന് മുതല്‍ അടിസ്ഥാന കുടിവെള്ള നിരക്കില്‍ അഞ്ച് ശതമാനം വര്‍ധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ 4 രൂപ 20 പൈസയാകും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനായി ഇടതുസര്‍ക്കാര്‍ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വര്‍ധന. സംസ്ഥാന സര്‍ക്കാര്‍ വെള്ളക്കര വര്‍ധന സംബന്ധിച്ച് ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉത്തരവ് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രില്‍ മാസം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.

തിരുവനന്തപുരം : എറണാകുളം , ആലപ്പുഴ എന്നിവിടങ്ങളിലെ കായലുകളില്‍ ജെല്ലിഫിഷ് നിറയുന്നു. കടലുകളില്‍ കാണപ്പെടുന്ന വിഷജീവിയാണ് ജെല്ലിഫിഷ്. ഇത് മത്സ്യബന്ധനത്തിന് വെല്ലുവിളിയാകുകയാണ്.തൊട്ടാല്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന ക്രാമ്പിയോനെല്ല ഓര്‍സിനി, അക്രോമിറ്റസ് ഫ്‌ളജല്ലേറ്റസ് തുടങ്ങിയ ഇനങ്ങളെയാണ് കണ്ടെത്തിയത്. കരിപ്പെട്ടി ചൊറി എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ വിഷം മനുഷ്യന്റെ ഹൃദയം, നാഡീവ്യവസ്ഥ, കോശങ്ങള്‍ എന്നിവയെ ബാധിക്കും. വിഷം ശരീരത്തില്‍ അതിവേഗം വ്യാപിക്കും.
ആലപ്പുഴയിലെ പെരുമ്പളം പഞ്ചായത്തിന്റെ പക്ഷി സര്‍വേയ്ക്കിടെ പെരുമ്പളം ബോട്ടുജെട്ടിക്ക് സമീപം ജെല്ലി ഫിഷിനെ കണ്ടെത്തിയെന്ന് സര്‍േവയില്‍ പങ്കെടുത്ത പക്ഷിനിരീക്ഷകനും സയന്‍സ് അദ്ധ്യാപകനും ഫോട്ടോഗ്രാഫറുമായ പി.ആര്‍. രാജീവ് പറഞ്ഞു. കേരളത്തിന്റെ തീരക്കടലില്‍ കണ്ടെത്തിയ ജെല്ലി ഫിഷുകള്‍ മാരകവിഷം ഇല്ലാത്തവയാണെങ്കിലും തൊട്ടാല്‍ ചൊറിച്ചിലും വീക്കവും ഉണ്ടാകും. കേരളത്തില്‍ 20ഓളം വകഭേദങ്ങള്‍ ഉണ്ട്.

zoo

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. കനത്ത ചൂടിനെ അതിജീവിക്കാൻ പക്ഷി മൃഗാദികളെ സഹായിക്കുന്ന സജ്ജീകരണങ്ങളാണ് നടപ്പാക്കുന്നത്.ചൂടിനെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന കരടിക്ക് ഫ്രൂട്ട് സാലഡും ഐസ് ക്യൂബുകളും നൽകും. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന മൃഗങ്ങൾക്ക് തണ്ണിമത്തന്‍ ജ്യൂസും ഫ്രൂട്ട് സാലഡും ലഭ്യമാക്കി തുടങ്ങി.

ചൂടുകാലാവസ്ഥയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതെയിരിക്കാനാണ് പ്രത്യേക കരുതല്‍ നല്‍കുന്നതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.കുരങ്ങന്‍, കാട്ടുപോത്ത്, കരടി, കടുവ, പാമ്പുകള്‍, കണ്ടാമൃഗം തുടങ്ങിയവയുടെ കൂടുകളിലെ കുളങ്ങളില്‍ വെള്ളം നിറച്ച്‌ നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ ചെറിയ പാമ്പുകൾക്ക് ചട്ടിയിൽ വെള്ളം നിറച്ചു നൽകുന്നുമുണ്ട്.

ഒട്ടകപക്ഷിക്ക് ഫാനും പനയോലകൊണ്ടുള്ള കുടിലുകളുമാണ് ചൂടിനെ പ്രതിരോധിക്കാനായി തയ്യാറാക്കിയിരിക്കുന്നത്. നീലക്കാളയ്ക്ക് ഫാനും നാലുപാടും വെള്ളം ചീറ്റുന്ന സ്പ്രിങ്ക്‌ളറും നല്‍കി.രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കു എയർ കണ്ടീഷൻ സൌകര്യം ഏർപ്പെടുത്തി. കടുവയ്ക്ക് ഫാനും കുളിക്കാൻ ഷവറും ക്രമീകരിക്കും. ചൂടിന്‍റെ കാഠിന്യം കുറയ്ക്കാൻ തണുത്ത സാഹചര്യങ്ങളും ഭക്ഷണങ്ങളും തയ്യാറാക്കും.

പക്ഷികളുടെ കൂടുകളിലെല്ലാം വെള്ളം നിറച്ചു. കാണ്ടാമൃഗത്തിനും മ്ലാവിനും തണുപ്പ് കൂടുതല്‍ വേണ്ടതിനാല്‍ ചെളിക്കുളമാണ് തയാറാക്കിയിരിക്കുന്നത്. വെജിറ്റേറിയന്മാരുടെ ഭക്ഷണത്തില്‍ തണ്ണിമത്തന്‍, സലാഡ് തുടങ്ങിയവയുടെ അളവ് കൂട്ടിയിട്ടുണ്ട്.

പാലക്കാട്: കേരളത്തിലേക്ക് തുടർച്ചയായി മാരക ലഹരിമരുന്നായ എംഡിഎംഎ (മെത്തഡിൻ ഡയേ‍ാക്സിൻ മെത്താഫെറ്റാമിൻ) വിറ്റഴിക്കുന്നതിന് പിന്നിൽ ആഫ്രിക്കൻ വംശജന്റെ നേതൃത്വത്തിൽ ബെംഗളൂരു കേന്ദ്രമാക്കിയുള്ള റാക്കറ്റ്. നർക്കേ‍ാട്ടിക് കൺട്രേ‍ാൾ‍ബ്യൂറോയുടെ (എൻസിബി) സഹായത്തേ‍ാടെ എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ഈ വൻസംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്.

ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും സംഘം ഇടപാട് നടത്തുന്നുണ്ടെങ്കിലും കൂടുതൽ വിൽപന കേരളത്തിലാണെന്നാണ് ആ സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധസെല്ലുകളുടെ നിഗമനം. കണ്ടാലറിയാവുന്ന ആഫ്രിക്കൻ വംശജനിൽനിന്നാണ് സാധനം വാങ്ങിയതെന്നാണ് അറസ്റ്റിലായവരെല്ലാം നൽകുന്ന മെ‍ാഴി. കെ‍ാല്ലം, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽനിന്നു ബെംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെ ഉപയേ‍ാഗിച്ച് പ്രധാനമായും ഡിജെ പാർട്ടികൾക്കും റിസേ‍ാർട്ടുകൾക്കുമാണ് എംഡിഎംഎ വിതരണം. മെത്ത്, എം എന്നീ പേരുകളിലാണ് റാക്കറ്റിനുളളിൽ ഇത് അറിയപ്പെടുന്നത്.

കഴിഞ്ഞ ദിവസം കെ‍ാച്ചിയിൽ അറസ്റ്റിലായവരും ശൃംഖലയുടെ ഭാഗമാണെന്ന് നർക്കേ‍ാട്ടിക് ബ്യൂറേ‍ാ സംശയിക്കുന്നു. കടത്തിക്കൊണ്ടുവരുന്നവരും ഈ ലഹരിമരുന്നിന്റെ അടിമകളാണെന്ന് എക്സൈസ് സിഐയും ലഹരി വിരുദ്ധസെൽ സംസ്ഥാന നേ‍ാഡൽ ‍ഒ‍ാഫിസറുമായ പി.കെ. സതീഷ് പറഞ്ഞു.
ലോക്ഡൗണിനു ശേഷം ആദ്യമാസങ്ങളിൽ കഞ്ചാവാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വലിയതേ‍ാതിൽ എത്തിയിരുന്നതെങ്കിൽ 6 മാസമായി എംഡിഎംഎയാണ് കൂടുതൽ.

കഞ്ചാവ് എത്തിക്കാനും സൂക്ഷിക്കാനുമുളള ബുദ്ധിമുട്ടില്ലെന്നതും വൻലാഭവുമാണ് മാരകമായ ഈ ലഹരിമരുന്നിന്റെ കച്ചവടത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്.എത്ര മികച്ച രീതിയിൽ ഒളിപ്പിച്ചാലും കഞ്ചാവിന്റെ ഗന്ധം തടയാൻ കഴിയില്ല. ട്രെയിനുകളിൽ അധികൃതർ പരിശേ‍ാധന നടത്തുന്നതുപേ‍ാലും കഞ്ചാവിന്റെ ഗന്ധംപിടിച്ചാണ്.

കേ‍ാവിഡിനെ തുടർന്ന് പഠനം താളംതെറ്റുകയും സാമ്പത്തിക ബുദ്ധിമുട്ട് വർധിക്കുകയും ചെയ്തതേ‍ാടെയാണ് യുവതീയുവാക്കൾ പലരും എംഡിഎംഎ കടത്തിന്റെ കണ്ണികളായതെന്ന് എക്സൈസ് ഇന്റലിജൻസ് നിരീക്ഷിക്കുന്നു. ഇതു ശരിവയ്ക്കുന്നതാണ് അറസ്റ്റിലായവരുടെ മെ‍ാഴികളും. യുവാക്കൾക്കിടയിൽ അപകടകരമായ സ്ഥിതിയാണ് ഉള്ളതെന്നും അധികൃതർ പറയുന്നു.