പുത്തന്‍ വാഹനങ്ങള്‍ അഗ്‌നിശമന സേനയുടെ ഭാഗമാകുന്നു

തിരുവനന്തപുരം: 209 പുത്തന്‍ വാഹനങ്ങള്‍ അഗ്‌നിശമന സേനയിലേക്കെത്തുന്നു. ഫാബ്രിക്കേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയശേഷം ഇവ മൂന്നുമാസത്തിനുശേഷമായിരിക്കും സേനയിലെത്തുക. ഇതോടെ കാലപ്പഴക്കമുള്ള 150 വാഹനങ്ങള്‍ അടുത്ത ഏപ്രിലില്‍ പൊളിക്കാന്‍ തീരുമാനമായി. കേന്ദ്ര സര്‍ക്കാരിന്റെ സ്‌ക്രാപ്പിംഗ് പോളിസിയുടെ ഭാഗമായുള്ള പൊളിക്കലിന്റെ നടപടിയും ആരംഭിച്ചു. 2019-2020 വര്‍ഷങ്ങളിലെ ഫണ്ടിലെ 43 കോടി രൂപയും ഈ വര്‍ഷത്തെ ഫണ്ടായ 65 കോടിയും ഉപയോഗിച്ചാണ് പുതിയ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ക്കുള്ള ഉപകരണങ്ങളും വാങ്ങുന്നത്. കേരളത്തിന് പുറത്തുള്ള കമ്പനികളിലാണ് ഫാബ്രിക്കേഷന്‍ ചെയ്യുന്നത്.

സേനയുടെ ഭാഗമാകുന്നവ
? ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിള്‍- 27
? മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍- 30
? ആംബുലന്‍സ്-18
? ജീപ്പ്- 30
? വാട്ടര്‍ ലോറി- 20
? ഫയര്‍ ടെന്‍ഡര്‍- 44
? എമര്‍ജെന്‍സി റെസ്‌ക്യു ടെന്‍ഡര്‍- 23
സ്‌ക്യൂബ ടീം ഉപകരണങ്ങള്‍
? റബര്‍ ടിങ്കി- 55
? ഫൈബര്‍ ബോട്ട്- 15
? സ്‌കൂബ സെറ്റ്- 125
? പോര്‍ട്ടബിള്‍ എയര്‍ കംപ്രസര്‍- 20
? സ്‌കൂബാ, കെമിക്കല്‍, ഫയര്‍മാന്‍ സ്യൂട്ടുകള്‍