അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ വിരാട് കോലി ബിസിസിഐയുടെ അനുവാദം തേടിയതായി റിപ്പോർട്ട്

ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ വിരാട് കോലി ബിസിസിഐയുടെ അനുവാദം തേടിയതായി റിപ്പോർട്ട്. പ്രണപ്രതിഷ്ഠാ ചടങ്ങിലേക്ക് അനുഷ്ക ശർമയെയും വിരാട് കോലിയെയും ക്ഷണിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവരും ക്ഷണക്കത്ത് വാങ്ങുന്ന ചിത്രം വൈറലായിരുന്നു. ബിസിസിഐ വിരാട് കോലിക്ക് അനുമതി നൽകിയതായാണ് സൂചന. കോലി, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കേണ്ടാതാണ്.

എന്നാൽ താരത്തിന് ഒരു ദിവസത്തെ അവധി ബിസിസിഐ നൽകിയതയാണ് റിപ്പോർട്ട്. അതേസമയം ജനുവരി 25 മുതൽ ഇം​ഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളിൽ ആദ്യത്തേത് ഹൈദരാബാദിൽ ആരംഭിക്കാനിരിക്കെ ജനുവരി 20 ന് ഹൈദരാബാദിൽ ടീമിനൊപ്പം ചേരാനും നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രാണപ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി എന്നിവർക്കും ലഭിച്ചു. ധോണിക്ക് ആർഎസ്എസ് മുതിർന്ന നേതാവ് ധനഞ്ജയ് സിംഗ് ബിജെപിഓർഗനൈസിംഗ് സെക്രട്ടറി കരംവീർ സിങ്ങും ചേർന്നാണ് ക്ഷണം കൈമാറിയത്.