Technology (Page 97)

ന്യൂഡൽഹി: ഇന്ത്യൻ സൈനിക വിഭാഗത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ചിനാർ കോർപ്‌സിന്റെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ട് ഒരാഴ്ചയിൽ അധികമായെങ്കിലും ഇതിന് വ്യക്തമായ ഒരു വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

കശ്മീർ താഴ്വര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈനിക വിഭാഗമാണ് ചിനാർ കോർപ്‌സ്. ഇന്ത്യൻ സൈന്യത്തെയും കശ്മീരിലെ നിലവിലെ പ്രശ്‌നങ്ങളെയും സംബന്ധിക്കുന്ന തെറ്റായ വാർത്തകളെ പ്രതിരോധിക്കുന്നതിനും ശരിയായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടിയാണ് ചിനാർ കോർപ്‌സ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അക്കൗണ്ടുകൾ തുടങ്ങിയത്. ഈ അക്കൗണ്ടുകളിലൂടെ ചിനാർ കോർപ്‌സ് ജനങ്ങളെ ശരിയായ വിവരങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടത്.

ഫേസ്ബുക്ക് പോളിസികൾക്കെതിരായുള്ള പോസ്റ്റുകൾ വരുമ്പോഴോ അതല്ലെങ്കിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മാത്രമാണ് സാധാരണയായി സമൂഹമാദ്ധ്യമത്തിലെ അക്കൗണ്ടുകൾ ഇത്തരത്തിൽ മരവിപ്പിക്കുന്നത്. എന്നാൽ ചിനാർ കോർപ്‌സിന്റെ അക്കൗണ്ട് മരവിപ്പിച്ചതിന് ഒരാഴ്ചയായിട്ടും വ്യക്തമായ മറുപടി നൽകാൻ ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും കമ്പനിയായ മെറ്റാ തയ്യാറായിട്ടില്ല.

സൈബര്‍ തട്ടിപ്പിന്റെ പ്രധാന ഭാഗമാണ് ഡാറ്റ മോഷണം. ഒരാളുടെ വിവരങ്ങള്‍ 5 രൂപ നിരക്കിലാണ് തട്ടിപ്പുകാര്‍ വില്‍ക്കുന്നതെന്നാണ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് പുറത്ത് വിടുന്ന വിവരങ്ങള്‍. ഒരു സംസ്ഥാനത്തില്‍ നിന്നുമുള്ള ആളുടെ വിവരങ്ങള്‍ മറ്റൊരു സംസ്ഥാനത്തില്‍ ആയിരിക്കും വില്‍ക്കുകയെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ഒരു തട്ടിപ്പ് സംഘത്തിലെ ഓരോ സൈബര്‍ ക്രിമിനലുകളെയും അവരവരുടേതായ ജോലിക്ക് നിയോഗിച്ചിരിക്കും. ഡാറ്റ കൈയില്‍ കിട്ടുന്നതോടെ ഹാക്കര്‍മാര്‍ സൈബര്‍ തട്ടിപ്പ് ആരംഭിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ജാര്‍ഖണ്ഡിലാണ്. ജാര്‍ഖണ്ഡിലെ ജമാതര സൈബര്‍ കുറ്റവാളികളുടെ യൂണിവേഴ്‌സിറ്റിയെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇവിടെ നിരവധി യുവതി യുവാക്കള്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്താനുള്ള പരിശീലനം നല്‍കുന്നതിനാലാണ് ഈ നഗരം ഇങ്ങനെ അറിയപ്പെടാന്‍ കാരണം. ഇവിടുന്ന് പരിശീലനം ലഭിച്ച കുറ്റവാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും സൈബര്‍ ക്രൈമില്‍ ഏര്‍പ്പെടുകയും ചെയ്യും.

ബാങ്കുകള്‍, മാളുകള്‍, ടെലികോം കമ്പനികള്‍, ഇന്‍ഷുറന്‍സ്, സെറോക്സ് എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് ഡാറ്റകള്‍ ലഭിക്കുന്നത്. ഈ ഡാറ്റകള്‍ നല്‍കുന്നവര്‍ക്ക് നല്ലൊരു തുക പ്രതിഫലമായി ലഭിക്കും. ഒരാളുടെ പേര്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ വിവരങ്ങള്‍ ലഭിച്ചാല്‍ ഒരു സൈബര്‍ കുറ്റവാളി ഒരു ബാങ്ക് മാനേജരോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ഏജന്റോ ആയി നിങ്ങളെ വിളിക്കുകയും പണം തട്ടുകയും ചെയ്യും. തട്ടിപ്പിനിരയായാല്‍ ആളുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ ഭയമാണ്.

സ്മാര്‍ട്ട് ഫോണുകളിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്യാതെ വാട്ട്‌സ്ആപ്പ് മാത്രമായി ഓഫ് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്ക് എത്രപേര്‍ക്കറിയാം? എന്നാല്‍, അങ്ങനെയൊരു ട്രിക്ക് ഉണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കാം എന്നാല്‍, വാട്ട്‌സ്ആപ്പില്‍ ഓണ്‍ലൈനില്‍ വരാനും പാടില്ല എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്. വാട്ട്‌സ്ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറില്‍ നിന്നും പോസ് ഇറ്റ് എന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് വഴി ഇത്തരത്തില്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്‌സ്ആപ്പ് ഓഫ് ആകുവാന്‍ സാധിക്കുന്നതാണ്.

അതേസമയം. നിങ്ങളുടെ വാട്ട്‌സ് ആപ്പ് നമ്പറുകള്‍ ഇപ്പോള്‍ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് ഉപയോഗിക്കുവാനും സാധിക്കും. എന്നാല്‍, ഇത് ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് സാധിക്കുന്നത്. അത്തരത്തില്‍ നമ്പറുകള്‍ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ടെസ്റ്റ്‌ന. ഇത് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ നമ്പറുകള്‍ ഹൈഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്. എന്നാല്‍, ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ അത് സെക്യൂര്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .

എട്ട് വര്‍ഷത്തിനിടെ ആദ്യമായി സെര്‍ച്ചിംഗ് ബ്രൗസറായ ഗൂഗിള്‍ ക്രോം ലോഗോയില്‍ മാറ്റം വന്നു. ഗൂഗിളിന്റെ നിലവിലെ ബ്രാന്‍ഡുമായി മികച്ച രീതിയില്‍ പൊരുത്തപ്പെടാന്‍ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നു എന്നാണ് കമ്പനി ഡിസൈനര്‍ പറഞ്ഞതെങ്കിലും പുതിയ ലോഗോയിലെ മാറ്റം പെട്ടെന്ന് ആര്‍ക്കും കണ്ടുപിടിക്കാനാവില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണിപ്പോള്‍.

പുതിയ മാറ്റത്തെക്കുറിച്ച് ഡിസൈനര്‍മാര്‍ പറയുന്നതിങ്ങനെ: ഇപ്പോഴുള്ള ബ്രാന്റ് ഐക്കണില്‍ ഉള്ള ഷാഡോകള്‍ നീക്കം ചെയ്ത്, കളര്‍ ബാന്റുകളെ കൂടുതല്‍ തിളക്കമുള്ളതാക്കുകയാണ് ചെയ്തിരിക്കുന്നത്. ഒപ്പം ലോഗോയുടെ നടുക്കുള്ള നീല സര്‍ക്കിളിന്റെ വലിപ്പം ഇത്തിരി വര്‍ദ്ധിച്ചതായും തോന്നും. വളരെ ലഘുവായ മാറ്റമാണിതെന്ന് ഡിസൈനര്‍ തന്നെ സമ്മതിക്കുന്നു. ഇത് വളരെ ലഘുവായ മാറ്റം അല്ലെ എന്ന് ചോദിക്കാം, വിവിധ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്ന ഒരു പ്രോഡക്ടിന്റെ ബ്രാന്റ് ഐക്കണിലെ ഒരോ മാറ്റവും ആ പ്രോഡക്ടിന് നല്‍കുന്ന പരിഗണനയുടെ അടയാളമാണ്.

2008ലാണ് ക്രോമിന്റെ ആദ്യത്തെ ലോഗോ എത്തിയത്. 2011ല്‍ ഇത് നവീകരിച്ച് വീണ്ടും അവതരിപ്പിച്ചിരുന്നു. 2014 ലാണ് ലോഗോ അവസാനമായി പരിഷ്‌കരിച്ചത്. വൃത്താകൃതിയിലുള്ള, നാല്-വര്‍ണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസൈന്‍. എന്നാല്‍, പലപ്പോഴും സൂക്ഷ്മമായ ചില മാറ്റങ്ങള്‍ മാത്രമാണ് ഡിസൈനില്‍ വരുത്തിയിരുന്നത്. പുതിയ ലോഗോയ്ക്കും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുക. ലോഗോയിലെ നിറങ്ങള്‍ക്ക് തിളക്കമുണ്ട്, മധ്യഭാഗത്ത് ഒരു വലിയ നീല വൃത്തമുണ്ട്, കൂടുതല്‍ നിഴലുകള്‍ ഇല്ല എന്നതുമാണ് മാറ്റങ്ങള്‍. വാര്‍ത്ത വന്നതോടെ ഒന്ന് രണ്ട് വട്ടം തിരിച്ചും മറിച്ചും നോക്കിയിട്ടും മാറ്റമുണ്ടോ എന്ന സംശയത്തിലാണ് പലരും.

ഇന്ത്യയിലെ ഓരോ പൗരന്റെയും ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. ഏത് കാര്യത്തിനും ഇന്ന് ആധാര്‍കാര്‍ഡ് ആവശ്യമാണ്. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനും ഓണ്‍ലൈനില്‍ നമുക്ക് എളുപ്പം സാധിക്കും. പേര്, പിതാവിന്റെ പേര്, ലിംഗഭേദം, ജനന തിയ്യതി തുടങ്ങിയ വിവരങ്ങള്‍ ആധാറില്‍ ഉണ്ട്. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പലപ്പോഴും തെറ്റായി നല്‍കാറുണ്ട്. ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ ജനനതിയ്യതി തെറ്റായി നല്‍കിയെങ്കില്‍ ലാപ്ടോപ്പോ സ്മാര്‍ട്ട്ഫോണോ ഉപയോഗിച്ച് അത് തിരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. അതെങ്ങനെയെന്ന് നോക്കാം.

ആദ്യം UIDAI വെബ്സൈറ്റ് സന്ദര്‍ശിക്കണം

ഹോംപേജ് തുറന്ന് കഴിഞ്ഞാല്‍, സ്‌ക്രീനില്‍ വലതുവശത്ത് കാണിച്ചിരിക്കുന്ന കണ്ടിന്യൂ റ്റു അപ്‌ഡേറ്റ് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.

നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക

നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിച്ച ഒടിപി നല്‍കുക.

നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ ജനന തിയ്യതി അപ്ഡേറ്റ് ചെയ്യുന്നതിന് ‘അപ്ഡേറ്റ് ഡെമോഗ്രാഫിക്‌സ് ഡാറ്റ’ ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.

നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്പറില്‍ അയച്ച ഒടിപി ഉപയോഗിച്ച് വിശദാംശങ്ങള്‍ വീണ്ടും പരിശോധിക്കുക

അവസാനമായി ജനന തിയ്യതി അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങള്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ജനന തിയ്യതി മാറ്റാനോ അപ്‌ഡേറ്റ് ചെയ്യാനോ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കണം.

സന്‍ഫ്രാന്‍സിസ്‌കോ: ഫെബ്രുവരി 3നാണ് ഫേസ്ബുക്കിന്റെ 2021 അവസാന പാദത്തിലെ ഏണിംഗ് റിപ്പോര്‍ട്ട് മാതൃ കമ്പനിയായ മെറ്റ പുറത്തുവിട്ടത്. ഇത് പ്രകാരം ചരിത്രത്തില്‍ ആദ്യമായി ഫേസ്ബുക്കില്‍ ദിവസേനയുള്ള സജീവ അംഗങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്. 2021 അവസാന പാദത്തില്‍ നേരത്തെയുള്ള 1.930 ബില്ല്യണ്‍ ദിവസേനയുള്ള സജീവ ഉപയോക്താക്കളുടെ കണക്ക് 1.929 ബില്ല്യണ്‍ ആയി കുറഞ്ഞു. വരുമാന വര്‍ദ്ധനവിലും ഫേസ്ബുക്കിന് കുറവ് സംഭവിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

20 ശതമാനത്തോളം ഓഹരി വിലയില്‍ മെറ്റയ്ക്ക് ഇടിവ് സംഭവിച്ചു. ഏതാണ്ട് 2000 കോടി ഡോളറിന്റെ നഷ്ടമാണ് മെറ്റയ്ക്ക് സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം തന്നെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഓഹരികളിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. അതേസമയം, ഫേസ്ബുക്കിന്റെ വില്‍പ്പന വളര്‍ച്ചയില്‍ നേരിട്ട തിരിച്ചടിക്ക് വിവിധ കാരണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രധാനമായത് ആപ്പിളിന്റെ ഡിവൈസുകളില്‍ സംഭവിച്ച പ്രൈവസി മാറ്റങ്ങളാണ്. ഒപ്പം തന്നെ കൂടുതല്‍ യുവാക്കള്‍ മറ്റ് പ്ലാറ്റ്‌ഫോമുകള്‍ തേടിപ്പോകുന്നുമുണ്ട്. അമേരിക്കന്‍ വിപണിയിലെ ടിക്ടോക്കിന്റെ വളര്‍ച്ച ഒരു കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, മെറ്റയുടെ കീഴിലുള്ള വാട്ട്‌സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ കാര്യമായ യൂസര്‍ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇവയുടെയും വളര്‍ച്ച നിരക്കില്‍ കാര്യമായ വ്യത്യാസം ഇല്ലാത്തത് മെറ്റയ്ക്ക് ആശങ്കയുണ്ടാക്കുന്ന സൂചനയാണ് എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഫേസ്ബുക്കിന്റെ ഡൗണ്‍ലോഡിനെ 2021 ല്‍ ഇന്‍സ്റ്റഗ്രാം മറികടന്നിട്ടുണ്ട്.

ട്രോജന്‍ മാല്‍വെയറായ ബ്രാട്ട ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യം വെച്ചു പ്രചരിക്കുന്നതായി കമ്പ്യൂട്ടര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്ലീഫിയുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ മോഷ്ടിക്കുന്നതായാണ് വിവരങ്ങള്‍. ഫോണിനെ ഫാക്ടറി റീസെറ്റ് ചെയ്യുകയും എല്ലാ ഡാറ്റയും മായ്ക്കുകയും ചെയ്യുന്നതിനാല്‍ ഈ ട്രോജന്‍ ഒരു വലിയ ഭീഷണിയാണ്.

2019-ല്‍ കാസ്‌പെര്‍സ്‌കിയാണ് BRATA യെ കണ്ടെത്തിയത്. ബ്രസീല്‍ ആസ്ഥാനമായുള്ളവരെയാണ് ട്രോജന്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത്. നിലവില്‍ യുകെ, പോളണ്ട്, ഇറ്റലി, സ്പെയിന്‍, ചൈന, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ ഇ-ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് BRATA യുടെ പുതിയ വകഭേദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. അപഹരിക്കപ്പെട്ട വെബ്‌സൈറ്റുകളിലും ഗൂഗിള്‍ പ്ലേയിലും മറ്റ് ഔദ്യോഗിക തേര്‍ഡ് പാര്‍ട്ടി ആന്‍ഡ്രോയിഡ് സ്റ്റോറുകളിലും പുഷ് നോട്ടിഫിക്കേഷനുകള്‍ വഴി ഇത് പ്രചരിച്ചിരുന്നു. കൂടാതെ, എസ്എംഎസ് മുഖേനയും വാട്ട്‌സ്ആപ്പ് വഴിയും ഇത് വ്യാപിച്ചിരുന്നു. ബാങ്കിംഗ് അലേര്‍ട്ടുകള്‍ എന്ന വ്യാജേന ഫിഷിംഗ് ടെക്സ്റ്റ് മെസേജുകളും ചിലര്‍ക്ക് ലഭിക്കുന്നുണ്ട്. പുതിയ ബാങ്കിംഗ് ട്രോജന്‍ ഒരു ഡൗണ്‍ലോഡര്‍ വഴിയാണ് വിതരണം ചെയ്യുന്നതെന്നും, ഇത് ഏറ്റവും പുതിയ ആന്റിവൈറസ് സൊല്യൂഷനുകളെ മറികടന്നുവെന്നും ക്ലീഫി റിപ്പോര്‍ട്ട് ചെയ്തു,

ട്രോജന്റെ മൂന്ന് വകഭേദങ്ങള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്. ജിപിഎസ് ട്രാക്കിംഗ് ഫീച്ചറും ഫാക്ടറി റീസെറ്റ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. സമാനമായ കഴിവുകളുള്ള BRATA.B-യും ഉണ്ട്, എന്നാല്‍, കൂടുതല്‍ അവ്യക്തമായ കോഡ് ഇതിനുണ്ട്, കൂടാതെ ലോഗിന്‍ വിശദാംശങ്ങള്‍ നേടുന്നതിന് നിര്‍ദ്ദിഷ്ട ബാങ്കുകള്‍ക്ക് അനുയോജ്യമായ ഓവര്‍ലേ പേജുകള്‍ ഇത് ഉപയോഗിക്കുന്നു. BRATA.C അടിസ്ഥാനപരമായി സ്മാര്‍ട്ട്‌ഫോണുകളില്‍ മാല്‍വെയറുകള്‍ വിന്യസിക്കാന്‍ സഹായിക്കുന്നു. ഉപയോക്താവിനോട് ആദ്യം ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രാഥമിക ആപ്പ് ഉപയോഗിച്ച് ഈ വേരിയന്റ് മാല്‍വെയര്‍ ഉള്ള ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നു.

ഒരു മാസത്തിനകം 94,173 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളില്‍ നിന്ന് ഡിസംബറില്‍ മാത്രം ലഭിച്ച 31,497 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതികള്‍ ഗൂഗിളിന്റെ പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ ഇടനിലക്കാരുടെ പ്ലാറ്റ്‌ഫോമുകളിലെ പ്രാദേശിക നിയമങ്ങളോ വ്യക്തിഗത അവകാശങ്ങളോ ലംഘിക്കുന്നതായി വിശ്വസിക്കപ്പെടുന്ന മൂന്നാം കക്ഷി ഉള്ളടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ചില അഭ്യര്‍ത്ഥനകള്‍ ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലംഘനം ആരോപിക്കാം, മറ്റുള്ളവ അപകീര്‍ത്തിപ്പെടുത്തല്‍ പോലുള്ള കാരണങ്ങളാല്‍ ഉള്ളടക്കമാണ്. നിരോധിക്കുന്ന പ്രാദേശിക നിയമലംഘനമാണ് മറ്റൊന്ന്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികള്‍ ലഭിക്കുമ്പോള്‍, ഞങ്ങള്‍ അവയെ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുന്നു. പകര്‍പ്പവകാശം (93,693), വ്യാപാരമുദ്ര (438), കോടതി ഉത്തരവ് (37), ഗ്രാഫിക് ലൈംഗിക ഉള്ളടക്കം (3), വഴിതിരിച്ചുവിടല്‍ (1), വ്യാജം (1) എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങള്‍ക്ക് കീഴിലാണ് ഉള്ളടക്കം നീക്കം ചെയ്തതെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.

വ്യത്യസ്ത ഉള്ളടക്കവുമായി ബന്ധപ്പെട്ടേക്കാവുന്ന ഒന്നിലധികം ഇനങ്ങള്‍ ഒരൊറ്റ പരാതിയില്‍ വ്യക്തമാക്കിയേക്കാമെന്നും ഒരു നിര്‍ദ്ദിഷ്ട പരാതിയിലെ ഓരോ അദ്വിതീയ URL ഉം നീക്കം ചെയ്യപ്പെടുന്ന ഒരു വ്യക്തിഗത ഇനമായി കണക്കാക്കുമെന്നും ഗൂഗിള്‍ വിശദീകരിച്ചു. ഉപയോക്താക്കളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പുറമേ, ഓണ്‍ലൈനില്‍ ഹാനികരമായ ഉള്ളടക്കത്തിനെതിരെ പോരാടുന്നതിന് കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തുന്നതായും പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അത് കണ്ടെത്തി നീക്കം ചെയ്യാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായും ഗൂഗിള്‍ പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മെറ്റീരിയലും അക്രമാസക്തമായ തീവ്രവാദ ഉള്ളടക്കവും പോലുള്ള ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയാന്‍ ഞങ്ങളുടെ ചില ഉല്‍പ്പന്നങ്ങള്‍ക്കായി ഓട്ടോമാറ്റിക്ക് ഫൈന്‍ഡിങ് പ്രക്രിയകള്‍ ഉപയോഗിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഈ നീക്കം ചെയ്യല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്ളടക്കം നീക്കം ചെയ്യുന്നതിനോ ഒരു മോശം സേവനത്തിലേക്കുള്ള ആക്‌സസ് അവസാനിപ്പിക്കുന്നതിനോ കാരണമായേക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ പോലെ തന്നെ പുത്തന്‍ ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്‌ മെസഞ്ചറും. തങ്ങളുടെ ഓപ്റ്റ് ഇന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ചാറ്റുകള്‍ക്കായി ഏതാനും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് മെസഞ്ചര്‍ ഇപ്പോള്‍.ഇതിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകളും കോളുകളും പബ്ലിക്ക് ആക്കുന്നത് മുതല്‍ സ്‌ക്രീന്‍ഷോട്ട് നോട്ടിഫിക്കേഷനുകളും വീഡിയോ എഡിറ്റ് ഓപ്ഷനുകളും വരെ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാണ്. മെസഞ്ചറിന്റെ പുതിയ ഫീച്ചറുകളെക്കുറിച്ച് വിശദമായി നോക്കാം.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകളും കോളുകളും

വോയ്സ്, വീഡിയോ കോളുകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് ചാറ്റുകള്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യം ലഭിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സ്വകാര്യവും സുരക്ഷിതവുമായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ ഫീച്ചര്‍ സഹായിക്കും.

സ്‌ക്രീന്‍ഷോട്ട് നോട്ടിഫിക്കേഷന്‍

ഡിസപ്പിയറിങ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഫീച്ചറും കമ്പനി ഇപ്പോള്‍ അവതരിപ്പിക്കുകയാണ്. മെസഞ്ചറിന്റെ വാനിഷ് മോഡിലും ഈ ഫീച്ചര്‍ ലഭ്യമാണ്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളില്‍ ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാകുകയും ചെയ്യും.

ജിഫുകളും സ്റ്റിക്കറുകളും

വളരെ ടെന്‍സ്ഡ് ആയ ചര്‍ച്ചകളെ പോലും ജിഫുകളും സ്റ്റിക്കറുകളും അയച്ച് നാം കാഷ്വല്‍ ടോക്‌സ് ആക്കി മാറ്റാറുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളില്‍ ജിഫുകളും സ്റ്റിക്കറുകളും ഇപ്പോള്‍ ലഭ്യമാണ്.

റിപ്ലേകളും റിയാക്ഷന്‍സും

സന്ദേശങ്ങള്‍ക്ക് മറുപടിയായി റിയാക്ഷന്‍സും ഇനി നല്‍കാന്‍ കഴിയും. വന്ന മെസേജില്‍ ടാപ്പ് ചെയ്ത് പിടിച്ചാല്‍ റിയാക്ഷന്‍സ് ട്രേ തുറന്ന് വരും. ഇതില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള റിയാക്ഷന്‍ തിരഞ്ഞെടുക്കാം. മെസേജില്‍ ഡബിള്‍ ടാപ്പ് ചെയ്ത് ഹൃദയ ചിഹ്നം നല്‍കാനും കഴിയും.

മെസേജ് ഫോര്‍വേഡിങ്

ഒരു മെസേജില്‍ ലോങ് ടാപ്പ് ചെയ്താല്‍ ഫോര്‍വേഡ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും. ‘ഫോര്‍വേഡ്’ ബട്ടണ്‍ ടാപ്പ് ചെയ്ത് ഒന്നോ അതിലധികമോ ആളുകളുമായോ ഗ്രൂപ്പുകളുമായോ ഈ മേസേജ് പങ്കിടാന്‍ കഴിയും. ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യുന്ന സമയത്ത് ഒരു ഷെയര്‍ ഷീറ്റും കാണാന്‍ കഴിയും. ഇതില്‍ മെസേജ് ഷെയര്‍ ചെയ്യാവുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും കാണാന്‍ കഴിയും. ഒരു മെസേജ് ഫോര്‍വേഡ് ചെയ്യുന്നചിന് മുമ്പ് നിങ്ങള്‍ക്ക് ഒരു പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനും കഴിയും.

മീഡിയ സേവിങും വീഡിയോ എഡിറ്റുകളും

മെസഞ്ചറില്‍ ലഭിക്കുന്ന ഏത് മീഡിയ ഫയലിലും ദീര്‍ഘനേരം ടാപ്പ് ചെയ്ത് പിടിക്കണം. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ആ വീഡിയോയോ ചിത്രമോ സേവ് ചെയ്യാന്‍ കഴിയും. നിങ്ങളുടെ ഗാലറിയില്‍ നിന്ന് ഒരു ഫോട്ടോയോ വീഡിയോയോ അയയ്ക്കുമ്പോള്‍, അയയ്ക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് വീഡിയോ എഡിറ്റ്‌സ്. ഈ ഫീച്ചറില്‍ കൂടി സ്റ്റിക്കറുകള്‍ ചേര്‍ക്കല്‍, എഴുത്ത് അല്ലെങ്കില്‍ ടെക്സ്റ്റ് ചേര്‍ക്കല്‍, ക്രോപ്പിങ്, ഓഡിയോ എഡിറ്റിങ് എന്നീ സൗകര്യങ്ങളും (വീഡിയോകള്‍ക്കായി) ലഭിക്കും.

ടൈപ്പിങ് ഇന്‍ഡിക്കേറ്ററുകളും വെരിഫൈഡ് ബാഡ്ജുകളും

ഇത് ചാറ്റില്‍ ഇന്‍വോള്‍വ് ആയിരിക്കുന്നവരെക്കുറിച്ച് പെട്ടെന്ന് മനസിലാക്കാന്‍ സഹായിക്കും. ഇതിന് സഹായിക്കുന്ന മെസഞ്ചറിന്റെ പുതിയ ഫീച്ചര്‍ ആണ് ടൈപ്പിങ് ഇന്‍ഡിക്കേറ്ററുകള്‍. അക്കൗണ്ടുകളുടെ ആധികാരികത മനസിലാക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത്. തട്ടിപ്പുകാരെയും മറ്റും എളുപ്പം തിരിച്ചറിയാന്‍ വെരിഫിക്കേഷന്‍ ഫീച്ചര്‍ സഹായിക്കുന്നു.

ഇന്ത്യയടക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ യൂട്യൂബ് ഡൗണ്‍ലോഡ് ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്. നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം എന്നതാണ് ഇവിടെ പറയുന്നത്.

ആദ്യം യൂട്യൂബില്‍ വീഡിയോ തുറന്ന് വീഡിയോയ്ക്ക് തൊട്ട് താഴെയുള്ള ഡൗണ്‍ലോഡ് ബട്ടണില്‍ ടാപ്പ് ചെയ്യണം. വീഡിയോകള്‍ ഡിവൈസില്‍ എന്‍ക്രിപ്റ്റ് ചെയ്ത് സ്റ്റോര്‍ ചെയ്തിരിക്കുന്നതിനാല്‍ യൂട്യൂബ് ആപ്പില്‍ മാത്രമേ കാണാന്‍ കഴിയൂ. ആപ്പില്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മറ്റൊരു വഴി കൂടിയുണ്ട്.

നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ യൂട്യൂബ് ആപ്പ് തുറന്ന് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വീഡിയോ തിരയുക.

യൂട്യൂബ് ഇപ്പോള്‍ വീഡിയോയുടെ പ്രിവ്യൂ കാണിക്കും.

പ്രിവ്യൂവില്‍ വീഡിയോയുടെ ചുവടെ ദൃശ്യമാകുന്ന മൂന്ന് ഡോട്ട് ബട്ടണില്‍ ( ഹാംബര്‍ഗര്‍ ഐക്കണില്‍ ) ടാപ്പ് ചെയ്യുക.

തുറന്ന് വരുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ഒരു ഡൗണ്‍ലോഡ് വീഡിയോ ഓപ്ഷന്‍ കാണാന്‍ കഴിയും.

ഡൗണ്‍ലോഡ് വീഡിയോ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതോടെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യപ്പെടും.

ആപ്പിന്റെ ലൈബ്രറി വിഭാഗത്തിലെ ഡൗണ്‍ലോഡ് സെക്ഷനില്‍ ഈ വീഡിയോ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

എന്നാല്‍, ഹൈ ക്വാളിറ്റി വീഡിയോകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ യൂട്യൂബില്‍ യൂസേഴ്‌സിന് സാധിക്കില്ല. ഇതിന് കമ്പനിയുടെ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ എടുക്കേണ്ടി വരും. ഇത് 720പി, 1080പി എന്നിവയുള്‍പ്പെടെ രണ്ട് ഡൗണ്‍ലോഡ് ഓപ്ഷനുകളും നല്‍കും. യൂട്യൂബിന്റെ ഫ്രീ വേര്‍ഷനില്‍ 144പി, 360പി എന്നീ ഓപ്ഷനുകളില്‍ മാത്രമാണ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. ബ്രൗസറില്‍ യൂട്യൂബ് യൂസ് ചെയ്യുന്നവര്‍ക്കും ഡൗണ്‍ലോഡ് ഓപ്ഷന്‍ ലഭ്യമാണ്. പക്ഷെ യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ഇത് കാണാന്‍ കഴിയുകയുള്ളൂ.