Technology (Page 17)

ഈ വർഷം വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഫീച്ചറുകളുടെ ആറാട്ട് ആയിരുന്നു കമ്പനി ലഭ്യമാക്കിയത്. വർഷാവസാനം എത്തി നിൽക്കുമ്പോഴും ഉപഭോക്താക്കൾക്ക് ഇനിയും അവസാനിക്കാത്ത ഫീച്ചറുകൾ എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ്. ഗ്രൂപ്പുകളിലും വ്യക്തി​ഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പി‍ച്ചിരിക്കുന്നത്. ഇത്തരത്തിൽ പരമാവധി 30 ദിവസം വരെ മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയും.

ഏഴു ദിവസം വരെ ഡിഫോൾട്ട് ഓപ്ഷനിൽ പിൻ ചെയ്ത് വെക്കാനും സാധിക്കും. ​ ടെക്‌സ്റ്റ് മെസേജ് മാത്രമല്ല, പോളുകളും ഇമോജികളും ഇത്തരത്തിൽ ചാറ്റിൽ പിൻ ചെയ്ത് വെക്കാൻ കഴിയും. സമയപരിധി മെനുവിൽ പിൻ ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഇതിന്റെ തെരഞ്ഞെടുക്കാൻ കഴിയും. ചാറ്റ് ഹോൾഡ് ചെയ്ത് കൊണ്ടുവേണം പിൻ ചെയ്യാൻ. മെസേജ് പിൻ ചെയ്യാൻ ഗ്രൂപ്പുകളിൽ അഡ്മിൻമാർക്കാണ് സാധിക്കുക. അഡ്മിൻമാർക്ക് ഇതിൽ എല്ലാ അംഗങ്ങൾക്ക് മെസേജ് ചെയ്യാൻ അനുവാദം നൽകണോ എന്നും തീരുമാനിക്കാംഎന്നാൽ വാട്‌സ്ആപ്പ് അടുത്ത കാലത്ത് അവതരിപ്പിച്ച ചാനൽ ഫീച്ചറിലും പുതിയ ഫീച്ചർ എത്തിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

വാട്സ്ആപ്പ് ഉപയോക്താക്കളുടെ പരസ്പര ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ കൊണ്ടുവരാറുണ്ട്. ഒരു ഫീച്ചർ കൂടി ആ നിരയിലേക്ക് അ‌വതരിപ്പിക്കാൻ ഇപ്പോൾ വാട്സ്ആപ്പ് തയാറാക്കുന്നതായി റിപ്പോർട്ട്. ഒരുമിച്ച് വീഡിയോ കോളിനിടെ സുഹൃത്തുക്കളുമായി സംഗീതം കേൾക്കാനും പങ്കിടാനും കഴിയുന്ന ഒരു ഫീച്ചർ ആണ് വാട്സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഏതാനും നാൾ മുമ്പ് പുറത്തിറക്കിയ സ്ക്രീൻ ഷെയറിങ് ഫീച്ചറിന്റെ തുടർച്ചയായിട്ടാണ് പുതിയ മ്യൂസിക് ഷെയറിങ് ഫീച്ചർ വാട്സ്ആപ്പ് അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നത്.

ഇത്തരത്തിൽ മ്യൂസിക് പങ്കിടാൻ സാധിക്കുക വീഡിയോ കോളിനിടെ മാത്രമാണ് . ഈ സൗകര്യം ഓഡിയോ കോളുകളിൽ ലഭ്യമാകില്ല. ഈ ഫീച്ചർ നിലവിൽ ലഭ്യമായി തുടങ്ങിയിട്ടില്ല. ഐഒഎസ് ആപ്പുകൾക്കായുള്ള ഫീച്ചറാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ബീറ്റ പതിപ്പ് എപ്പോൾ എത്തുമെന്നോ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഫീച്ചർ എപ്പോൾ അ‌വതരിപ്പിക്കുമെന്നോ വ്യക്തമായിട്ടില്ല.

ഉടൻ തന്നെ വീഡിയോ കോൾ ചെയ്യുന്നതിനോടൊപ്പം തന്നെ സം​ഗീതം ആസ്വ​ദിക്കാനും കോളിൽ ഉള്ള ആളുമായി ഒരുമിച്ച് കേൾക്കാനും കഴിയുന്ന പുതിയ ഫീച്ചർ ഉപഭോക്താക്കളിലേക്ക് എത്തിയേക്കും. വാട്‌സ്ആപ്പ് സ്‌ക്രീൻ ഷെയറിങ് ഫീച്ചർ ഈ വർഷം ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. സ്‌ക്രീൻ ഷെയർ ഫീച്ചറിലൂടെ ഡോക്യുമെന്റ് ഷെയറിംഗ്, പ്രസന്റേഷൻ ഷോകേസുകൾ പോലുള്ള ജോലികൾ ലളിതമാകുന്നു. പുതിയ ഫീച്ചർ കൂടി എത്തുന്നതോടെ വാട്സ്ആപ്പ് വീഡിയോകോളുകൾ കൂടുതൽ ഇന്ററാക്ടീവ് ആക്കാം.

ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഉപയോക്തൃ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ആപ്പുകൾ നീക്കം ചെയ്തത്. പ്ലേ സ്റ്റോറിൽ നിന്ന് 17 ‘സ്പൈ ലോൺ’ ആപ്പുകളാണ് നീക്കിയത്. ഈ ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് മൊബൈൽ ഫോണുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് എന്നാണ് റിപ്പോർട്ട്. ESET ഗവേഷകർ ഉപയോക്താക്കളെ കബളിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ആപ്പുകളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.

ഈ വിവരങ്ങൾ വായ്പയെടുത്തവരെ ബ്ലാക്ക് മെയിൽ ചെയ്യാനും ഉയർന്ന പലിശയ്ക്ക് തുക തിരിച്ചുപിടിക്കാനും ഉപയോഗിക്കുന്നു. ഈ ആപ്പുകൾ ലക്ഷ്യമിടുന്നത് ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ താമസിക്കുന്നവരെയാണ് എന്നാണ് വിവരം.ഗൂഗിൾ 18 ആപ്പുകളിൽ നിന്ന് 17 മൊബൈൽ ആപ്പുകൾ നീക്കം ചെയ്തു. അവസാന ആപ്പ് ഇപ്പോഴും ആപ്പ് സ്റ്റോറിൽ ലഭ്യമാണ്.

അടുത്തിടെ ഈ ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങിയിരുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾ ഈ ആപ്പുകൾ ഫോണുകളിൽ നിന്ന് സ്വമേധയാ നീക്കം ചെയ്യണം. ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യാനുള്ള ആപ്പുകൾ; AA Kredit, Amor Cash, GuayabaCash, EasyCredit, Cashwow5, CrediBus6, FlashLoan, PrstamosCrdito, Préstamos De Crédito-YumiCash, Go Crédito, Instantáneo Préstamo, Cartera grande, Rápido Crédito, Finupp Lending, 4S Cash, TrueNaira16, EasyCash.

കേന്ദ്രസർക്കാർ രാജ്യത്ത് നൂറുകണക്കിന് വെബ്‌സൈറ്റുകൾ നിരോധിച്ചു. അനധികൃത നിക്ഷേപ വെബ്‌സൈറ്റുകളും, പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യുന്ന സ്‌കാം വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത്. കേന്ദ്ര ഏജന്‍സികള്‍ നേരത്തെ ഇത്തരം സൈറ്റുകൾക്കെതിരെഅന്വേഷണം നടത്തിയിരുന്നു. ഐടി മന്ത്രാലയത്തിന്റെ നടപടി ഇതിന് പിന്നാലെയാണ്. നിരോധിച്ചത് അന്വേഷണത്തിലൂടെ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയ സൈറ്റുകളാണ്.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ സ്ത്രീകളും തൊഴില്‍ ഇല്ലാത്ത യുവാക്കളും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് അറിയിച്ചു. 2022ല്‍ 28 ചൈനീസ് വായ്പ ആപ്പുകള്‍ക്കെതിരെ പരാതി വന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 98 അനധികൃത വായ്പ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നറിഞ്ഞത്.

ഗൂ​ഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്താൽ ഇനി അധിക പണം നൽകണമെന്ന് റിപ്പോർട്ട്. ​അധിക രൂപ നൽകേണ്ടി വരുന്നത് ഗൂ​ഗിൾ പേയിലൂടെ പ്രീപെയ്ഡ് പ്ലാൻ വാങ്ങുന്ന ഉപയോക്താക്കൾക്കാണ്.നേരത്തെ തന്നെ പേയ്ടിഎം, ഫോൺ പേ എന്നീ യുപിഐ ആപ്പുകൾ ഫോൺ റീചാർജിന് സർവീസ് ചാർജ് ഈടാക്കിയിരുന്നു. ​ഗൂ​ഗിൾ പേയും ഇക്കൂട്ടത്തിലേക്കാണ് വന്നിരിക്കുന്നത്. ഔദ്യോ​ഗികമായി ഗൂ​ഗിൾ പേ സർവീസ് ചാർജിന്റെ കാര്യം ഉപയോക്താക്കളെ അറിയിച്ചിട്ടില്ല. ​മൂന്ന് രൂപ അധികമായി ഗൂ​ഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് നൽകേണ്ടി വന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ​ജി-പേയും റീചാർജിനായി സർവീസ് ചാർജ് ഏർപ്പെടുത്തിയത് അറിയുന്നത്.

കൺവേയൻസ് ഫീ നൂറ് രൂപയ്ക്ക് താഴെ വരുന്ന ഫോൺ റീചാർജുകൾക്ക് വരില്ല. ​എന്നാൽ നൂറ് രൂപയ്ക്കും 200 രൂപയ്ക്കും മധ്യേ വരുന്ന റീചാർജുകൾക്ക് രണ്ട് രൂപയും 200-300 രൂപയ്ക്ക് മധ്യേ വരുന്ന റീചാർജുകൾക്ക് മൂന്ന് രൂപയുമാണ് അധിക ചാർജ് വരിക. മൂന്ന് രൂപ തന്നെയാണ് 300 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കും കൺവേയൻസ് ഫീ ആയി ഈടാക്കുക. കൺവേയൻസ് ഫീ കൂടാതെ റീചാർജ് ചെയ്യാൻ ഇനി മുതൽ അതത് ടെലിക്കോം ഓപറേറ്ററുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ മാത്രമേ സാധ്യമാകൂ എന്ന് ചുരുക്കം.

makarasankranthi

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് സഹായമാകുന്ന തരത്തിൽ അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്.

പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങളാണ് ആപ്പിലൂടെ ലഭിക്കുന്നത്. അയ്യപ്പന്മാർ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിർദേശങ്ങളും ആപ്പിലുൾപെടുത്തിയിട്ടുണ്ട്.

പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസസൗകര്യം, എലിഫൻ്റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങൾ, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയർഫോഴ്സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആപ്പ് ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിൽലും ലഭ്യമാണ്. പെരിയാർ വന്യജീവി സങ്കേതത്തിൻ്റെ സമ്പന്നതയെ കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.ഓൺലൈനിലും ഓഫ് ലൈനനിലും ആപ്പ് പ്രവർത്തിക്കും.കാനന പാതയുടെ കവാടങ്ങളിൽ ഉള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ആപ്പ് ഡൗൺലോഡ് ചെയ്യാം.

അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടാൻ വേണ്ടി അടിയന്തര സഹായ നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകൾ ആപ്പിലൂടെ ലഭിക്കും. കാഞ്ഞിരപ്പളളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലെപ്പേർഡ് ടെക്ക് ലാബ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സാങ്കേതിക സഹായത്തോടെയാണ് ആപ്പ് തയ്യാറാക്കിയത്.പരമ്പരാഗത പാതകളിൽ എത്തിപ്പെടുന്ന അയ്യപ്പഭക്തർക്ക് സഹായകരമായ വിധത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗൂഗിൾ, ആപ്പിൾ സ്റ്റോറുകളിലെ ഹമാസിന്റെ ചാനലുകളെ നിയന്ത്രിച്ച് ടെലിഗ്രാം. ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത ടെലിഗ്രാമിന്റെ പതിപ്പുകളില്‍ ഹമാസിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്കും സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ അക്കൗണ്ടിലേക്കും ഗാസ നൗ എന്ന വാര്‍ത്താ അക്കൗണ്ടിലേക്കുമുള്ള പ്രവേശനം നിരോധിച്ചു.

ഹമാസുമായി ബന്ധപ്പെട്ട എല്ലാ ചാനലുകള്‍ക്കും ടെലിഗ്രാം നിയന്ത്രണമേര്‍പ്പെടുത്തി. ഹമാസിന്റെ ടെലിഗ്രാം ഗ്രൂപ്പുകളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്.ഈ അക്കൗണ്ടുകള്‍ ടെലിഗ്രാമിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്നും ടെലിഗ്രാമിന്റെ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത ആപ്പിന്റെ പതിപ്പില്‍ നിന്നും ഇപ്പോഴും ആക്സസ് ചെയ്യാന്‍ കഴിയും. ഹമാസ് തങ്ങളുടെ സന്ദേശങ്ങള്‍ ടെലിഗ്രാം ചാനലുകള്‍ വഴിയാണ് പുറത്തേക്കെത്തിക്കുന്നത്.

അക്രമാസക്തമായ വീഡിയോകളും ചിത്രങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യാനും ഹമാസ് ഉപയോഗിച്ചത് ടെലിഗ്രാമാണ്. ഹമാസിനെ നിയന്ത്രിക്കാനുള്ള നീക്കത്തെക്കുറിച്ച് ടെലിഗ്രാം പ്രതികരണങ്ങൾ നടത്തിയിട്ടില്ലെങ്കിലും ”ഇസ്രയേല്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍”ക്കെതിരെ പ്രചാരണം നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള സച്ചോര്‍ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹമാസിന്റെ ടെലിഗ്രാം പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആപ്പിളിന് കത്തെഴുതിയിരുന്നു.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ബ്ലോക്ക് ചെയ്തിട്ടും ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ ഐഒഎസില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നാലെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

google

ഗൂഗിൾ നമ്മളെ ഓരോരുത്തരെയും പിന്തുടരുന്നുണ്ട്. വ്യക്തികൾ ഫോണിൽ നൽകുന്ന ലൊക്കേഷൻ ആക്‌സസ് വഴി നമ്മൾ ആ സമയം എവിടെയാണെന്ന് ഗൂഗിളിന് അറിയാൻ സാധിക്കും. ഗൂഗിൾ മാപ്‌സും മറ്റ് ആപ്പുകളും ഉൾപ്പെടെയുള്ള സേവനങ്ങൾ ശരിയായി പ്രവർത്തിക്കുന്നതിന് ഇത് ആവശ്യമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ലൊക്കേഷൻ ട്രാക്കിംഗ് പ്രവർത്തനരഹിതമാക്കിയാൽ ആരെയും ട്രാക്ക് ചെയ്യില്ലെന്ന് ഗൂഗിൾ അവകാശപ്പെടുമ്പോഴും ആ വാദം അത്ര ഉറപ്പില്ലെന്നാണ് പുതിയ സംഭവം കാണിക്കുന്നത്.

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് ഗൂഗിളിനെതിരെ ഫയൽ ചെയ്ത കേസിൽ കമ്പനി 9.3 കോടി ഡോളർ (ഏകദേശം 7,000 കോടി രൂപ) പിഴ അടയ്‌ക്കേണ്ടി വരും എന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട ഫയൽ ചെയ്ത സ്യൂട്ട്, അവരുടെ ലൊക്കേഷൻ വിവരങ്ങളിൽ കൂടുതൽ നിയന്ത്രണമുണ്ടെന്ന് തെറ്റായ വിവരങ്ങൾ നൽകി ഗൂഗിൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിക്കുന്നു. നീണ്ട അന്വേഷണത്തിനൊടുവിലാണ് പിഴത്തുക അടക്കാൻ ഉത്തരവായത്. ലൊക്കേഷൻ ട്രാക്കിംഗ് ഓഫാക്കിയാൽ ഉപഭോക്താക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനാകില്ലെന്ന് ഗൂഗിൾ പറയുന്നു. എന്നാൽ അവർ വിപരീതമായി പ്രവർത്തിക്കുകയും വാണിജ്യ നേട്ടത്തിനായി ഉപഭോക്താക്കളുടെ ഓരോ നീക്കവും പിന്തുടരുകയും ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഈ ആരോപണങ്ങൾ അംഗീകരിക്കാൻ ഗൂഗിൾ തയ്യാറായില്ലെങ്കിലും ചില വ്യവസ്ഥകളോടെ പിഴയടച്ച് കേസ് ഒത്തുതീർപ്പാക്കാൻ കമ്പനി തയ്യാറായി. ലൊക്കേഷൻ ട്രാക്കിംഗ് സംബന്ധിച്ച് കൂടുതൽ സുതാര്യത, പരസ്യത്തിനായി ലൊക്കേഷൻ ഡാറ്റ ഉപയോഗിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളെ അറിയിക്കുക, സ്വകാര്യതയുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് ഗൂഗിളിന്റെന്റെ ആന്തരിക സ്വകാര്യതാ വർക്കിംഗ് ഗ്രൂപ്പിൽ നിന്ന് അനുമതി തേടൽ എന്നിവ ഉൾപ്പെടെയുള്ള നിബന്ധനകൾ ഗൂഗിൾ അംഗീകരിച്ചു.

ബിസിനസ് ചാറ്റുകൾക്ക് പണം വാങ്ങാനായി പുതിയ പദ്ധതി തയ്യാറാക്കി വാട്സ്ആപ്പ്. സിഎൻബിസി പുറത്തിറങ്ങിയ റിപ്പോർട്ടിലാണ് ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്ട്‌സ്അപ്പിലെ പുതിയ പദ്ധതിയെ കുറിച്ച് പറയുന്നത്.

മെറ്റയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയ ആപ്പുകളിൽ നിന്ന് കമ്പനിക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ നിരവധി ഉപഭോക്തക്കൾ വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നുണ്ടെങ്കിലും വേണ്ടത്ര വരുമാനം വാട്സ്ആപ്പ് വഴി മെറ്റയ്ക്ക് ലഭിക്കുന്നില്ല. ഈ അവസരത്തിലാണ് മൊണിറ്റൈസേഷൻ നൽകി പണമുണ്ടക്കാൻ കമ്പനി പുതിയ പദ്ധതികൾ തയ്യാറാക്കുന്നത്. ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മെറ്റ പുതിയ ബിസിനസ് പ്ലാൻ തയ്യാറാക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഓരോ സംഭാഷണത്തിനും വിവിധ കമ്പനികളിൽ നിന്ന് 15 സെന്റ് അല്ലെങ്കിൽ ഏകദേശം 40 പൈസ വരെ വാട്സ്ആപ്പിന് നൽകും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യ, ബ്രസീൽ പോലെ ജനസംഖ്യ കൂടുതൽ ഉള്ള രാജ്യങ്ങളിൽ നിരവധി ആളുകളാണ് ഇത്തരത്തിൽ വാട്സ്ആപ്പ് വഴി വ്യാപാരം നടത്തുന്നത്. ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിൽ വാട്സ്ആപ്പിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. വ്യവസാങ്ങൾ വാട്സ്ആപ്പിനെ ആശ്രയിച്ച് നടക്കുന്നുണ്ട് നടത്തുന്നവർക്ക് ഇത് തിരിച്ചടിയാവും എന്നാണ് വിലയിരുത്തൽ. പുതിയ നയം പഠിക്കാനും നടപ്പിലാക്കാനും 90 അംഗ ഉല്‍പ്പന്ന ടീമിനെ വാട്‌സ്ആപ്പ് നിയമിച്ചിട്ടുള്ളതയാണ് റിപ്പോർട്ട്‌.

സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ എക്സിലെ വ്യാജ അക്കൗണ്ടുകൾക്ക് തടയിടാനൊരുങ്ങി ഇലോൺ മസ്ക്. വ്യാജ അക്കൗണ്ടകൾക്ക് തടയാൻ സർക്കാർ അംഗീകൃത തിരിച്ചറിയൽരേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ സംവിധാനമാണ് എക്സ് പുതിയതായി അവതരിപ്പിക്കുന്നത്. ഇസ്രായേൽ കമ്പനിയായ
Au 10tix – മായി സഹകരിച്ച് എക്സ് ഐഡന്റിറ്റി വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കാനാണ് തീരുമാനം. സർക്കാർ രേഖകൾ ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനാൽ അത്തരം ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാവും എന്നും ഇലോൺ മസ്ക് വ്യക്ത്യമാക്കി. ഇതിലൂടെ വ്യാജ അക്കൗണ്ടുകൾ തടയുക മാത്രമല്ല അത് കൂടതെ സർക്കർ രേഖകളിലൂടെ അക്കൗണ്ട് തുടങ്ങുന്ന വ്യക്തിയുടെ പ്രായം മനസിലാക്കാനും അതിനനുസരിച്ച ഉള്ളടക്കം ലഭ്യമാക്കാനും സാധിക്കും. ആദ്യ ഘട്ടത്തിൽ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സംവിധാനം ഒരുക്കുന്നത്.