Recent Posts (Page 3,479)

വന്‍ വീഴ്ച

സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് കൂടി കസ്റ്റംസ് രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശികളായ കൈവേലിക്കല്‍ മുഹമ്മദ് അബ്ദുള്‍ഷമീം , വട്ടക്കിണര്‍ കോങ്കണിപ്പറമ്പ് ജാസ്മഹലില്‍ സി.വി. ജിഫ്‌സല്‍ എന്നിവരെ ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടെ ജ്വല്ലറിയില്‍ കസ്റ്റംസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 3.72കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമസ്ഥരായ ഇവരെ കസ്റ്റഡിയിലെടുത്തു ജിഫ്‌സലിന്റെ വീട്ടിലും പരിശോധന നടന്നു. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്കു കൊണ്ടുപോയി. സ്വർണക്കടത്ത് കേസ്‌ പ്രതി അന്‍വറിനൊപ്പം
തിരുവനന്തപുരത്ത് ഇരുവരും ഒത്തുകൂടിയെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്തു സ്വര്‍ണം കോഴിക്കോട്ടെ വിവിധ ജ്വല്ലറികളില്‍ എത്തിച്ചതായി അറസ്റ്റിലായവര്‍ മൊഴി നൽകിയതിനെ തുടർന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ ജ്വല്ലറികളില്‍ പരിശോധന നടത്തു മെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.

കിഴക്കന്‍ ലഡാക്കിലെ

കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്കിലെത്തി.രണ്ട് ദിവസത്തെ ജമ്മുകശ്മീര്‍, ലഡാക്ക് സന്ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെയാണ് ലഡാക്കിലെ ലേയില്‍ എത്തിയത്. ചൈനയുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും എത്രകണ്ട് അതിന്റെ ഫലം ഉണ്ടാകുമെന്ന് ഉറപ്പുതരാന്‍ കഴിയില്ല എന്നും, എന്നാൽ ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയില്‍പോലും തൊടാന്‍ ഒരു വിദേശശക്തിയേയും അനുവദിക്കില്ല എന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.ചൈന ഗാല്‍വാന്‍ മേഖലയിൽ നടത്തിയ പ്രകോപനങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന സംഘര്‍ഷം ഉടലെടുത്ത ശേഷം രാജ്യരക്ഷാ മന്ത്രി നടത്തുന്ന ആദ്യ ലഡാക്ക് സന്ദര്‍ശനമാണിത്. പ്രതിരോധമന്ത്രിക്കൊപ്പം സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും, കരസേന മേധാവി ജനറല്‍ എം.എം.നരവാനെയും ലഡാക്കിലുണ്ട്.കരസേനയുടെ വിവിധ വിഭാഗങ്ങളുടെ സൈനിക അഭ്യാസങ്ങളിലും അദ്ദേഹം പങ്കെടുത്തു.കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തും.

jio glass

43-ാം വാർഷിക ജനറൽ മീറ്റിംഗിലാണ് റിലയൻസ് ഇൻഡസ്ട്രീസ് നൂതന സാങ്കേതിക സൗകര്യങ്ങളുള്ള ജിയോ ഗ്ലാസുമായി രംഗത്തെത്തിയിരിക്കുന്നത്.മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെൻസ് ആണ് ജിയോ ഗ്ലാസിൽ ഉപയോഗിച്ചിരിക്കുന്നത്.ഹോളോ ഗ്രാഫിക് വീഡിയോ കോൾ ചെയ്യുന്നതുവഴി ഫോൺ വിളിക്കുന്നയാൾക്ക് അയാളുടെ 3ഡി രൂപത്തിൽ സുഹൃത്തുക്കളോട് സംസാരിക്കാനാവും.എച്ച്ഡി ഗുണമേന്മയിലുള്ള വീഡിയോയും ഓഡിയോയുമുൾപ്പെടെ സ്മാർട്ഫോണുമായി ബന്ധിപ്പിച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഇതിനുപുറമേ കോൺഫറൻസ് വീഡിയോ കോൾ, പ്രസന്റേഷനുകൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ജിയോ ഗ്ലാസിലൂടെ സാദ്ധ്യമാണ്. 25 ആപ്ലിക്കേഷനുകളാണ് ജിയോ ഗ്ലാസിൽ നിലവിൽ ലഭ്യമായുളളത്.

പ്ലാസ്റ്റിക്കിൽ നിർമിതമായ ഫ്രെയിം ആണ് ജിയോഗ്ലാസിൽ ഉള്ളത്. രണ്ട് ലെൻസുകളുടെയും നടുവിലായി ഒരു ക്യാമറയും, ലെൻസുകൾക്ക് പുറകിലായി മിക്സഡ് റിയാലിറ്റി സംവിധാനങ്ങൾ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്ലാസിന് രണ്ട് സ്പീക്കറുകളാണുളളത്. ജിയോ ഗ്ലാസിന്റെ ഭാരം 75 ഗ്രാം ആണ്.കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

ഐക്യരാഷ്ട്ര സഭ

ഐക്യരാഷ്ട്ര സഭാ സാമ്പത്തിക സാമൂഹിക സമിതിയുടെ ഉന്നത തല യോഗത്തിന്റെ നാളെ നടക്കുന്ന സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിര്‍ച്വല്‍ അഭിസംബോധന നടത്തും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം നോര്‍വെ പ്രധാനമന്ത്രിയും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും പങ്കെടുക്കും. കോവിഡ്-19 ന് ശേഷമുള്ള ബഹുമുഖത്വം: 75-ാം വാര്‍ഷികത്തിന് ശേഷം ഐക്യരാഷ്ട്ര സഭ എങ്ങനെയാകണം എന്നതാണ് ഇക്കൊല്ലത്തെ പ്രമേയം. യു.എന്‍. സുരക്ഷാ സമിതിയില്‍ ഇന്ത്യ താത്കാലിക അംഗത്വം നേടിയതിനു ശേഷം ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ അഭിസംബോധനയാണിത്. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് നയരൂപീകരണം ശുപാര്‍ശ ചെയ്യുന്ന സംവിധാനമാണ് ഐക്യരാഷ്ട്ര സഭാ സാമ്പത്തിക സാമൂഹിക സമിതി.

gold

സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, അംജിത് അലി എന്നുവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും. അതിനിടെ നേരത്തെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത സന്ദീപിന്റെ ബാഗ് തുറക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. നേരത്തെ കെ.ടി. റമീസിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ ഐ.ടി സെക്രട്ടറിയും, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തു. തിരുവനന്തപുരം കസ്റ്റംസ് ആസ്ഥാനത്ത് പുലര്‍ച്ചെ 2.30 വരെയായിരുന്നു ചോദ്യം ചെയ്യല്‍. കസ്റ്റംസിന് പുറമെ റവന്യൂ ഇന്റലിജന്‍സ് വിഭാഗവും ശിവശങ്കറിനെ ചോദ്യം ചെയ്തു.

ഭരണഘടനാവിരുദ്ധമായ

ശ്രീപദ്മനാഭസ്വാമി ക്ഷേത്രക്കേസിലെ സുപ്രീം കോടതി വിധിയിലൂടെ ഭരണഘടനാവിരുദ്ധമായ ഹിന്ദു സംവരണമാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നും, ഹിന്ദു അല്ലാത്തയാൾക്കും തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കുന്നതിന് അവകാശമുണ്ടെന്നും മുന്‍ ലോക്‌സഭാംഗവും എഴുത്തുകാരനുമായ സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രക്കേസിലെ സുപ്രീം കോടതി വിധിയിലൂടെ തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ പദവി ഹിന്ദുക്കൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഭരണസമിതിയുടെ അധ്യക്ഷൻ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണമെന്നും അദ്ദേഹം ഹിന്ദു ആയിരിക്കണമെന്നും വിധിയിൽ പറയുന്നു. ഭരണഘടനാവിരുദ്ധമായ ഹിന്ദു സംവരണമാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഹിന്ദു അല്ലാത്തയാൾക്കും തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കുന്നതിന് അവകാശമുണ്ട്. യോഗ്യനായ ഒരു ഹിന്ദു ജഡ്ജിയെ ഭരണസമിതി അധ്യക്ഷസ്ഥാനത്തേക്ക് നിർദേശിക്കുന്നതിനുള്ള അധികാരം ഹൈക്കോടതിക്ക് നൽകിയാൽ പ്രശ്നത്തിന് പരിഹാരമാകും. ഭരണഘടനയ്ക്ക് അനുയോജ്യമായ ഒരു തിരുത്ത്‌ ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽനിന്ന് സംസ്ഥാന സർക്കാർ സമ്പാദിക്കണം.

ചര്‍ച്ച ലഡാക്കിലെ

ഇന്ത്യ-ചൈന നാലാം ഘട്ട കമാന്‍ഡര്‍ തല ചര്‍ച്ച കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ ബോര്‍ഡര്‍ പോസ്റ്റില്‍ ആരംഭിച്ചു. കഴിഞ്ഞ മാസം 30 നാണ് ഇതേ വേദിയില്‍ വച്ച് മൂന്നാം ഘട്ട ചര്‍ച്ച നടന്നത്. യഥാര്‍ത്ഥ അതിര്‍ത്തി രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള രണ്ടാം പാദ ചര്‍ച്ചകളായിരിക്കും ഇന്ന് നടക്കുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ ഈ മാസം അഞ്ചിന് നടന്ന സംഭാഷണത്തിന് ശേഷമുള്ള ചര്‍ച്ചയാണ് ഇന്നത്തേത്. മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് കഴിഞ്ഞ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഗല്‍വാന്‍ താഴ്‌വര, ഗോഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിന്‍മാറിയിരുന്നു. ഇന്ത്യന്‍ സൈന്യവും ഈ പ്രദേശങ്ങളില്‍ നിന്ന് പിന്നോട്ട് പോയിരുന്നു. അതിര്‍ത്തിയിലെ ഫിംഗര്‍ ഫോറില്‍ നിന്നും പാങ്‌ഗോങ് സോ, ഡീപസാംഗ് പ്രദേശം എന്നിവിടങ്ങളില്‍ നിന്നും പൂര്‍ണ്ണമായി സൈന്യത്തെ പിന്‍വലിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഇന്നത്തെ ചര്‍ച്ചയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളപ്പൊക്കം.

ചൈനയിൽ മൂന്നരക്കോടിയോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തില്‍ 141 പേരെ കാണാതാവുകയും,
25 ലക്ഷം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം. 28,000 കെട്ടിടങ്ങളാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്. ഏകദേശം 1200 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് അധികൃതര്‍ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി എല്ലാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.

പരീക്ഷാ ഫലം

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കാണ് സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ച കാര്യം അറിയിച്ചത്. ആകെ പരീക്ഷ എഴുതിയതില്‍ 88.78 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 83.40 ശതമാനം ആയിരുന്നു. 97.67 ശതമാനം പേര്‍ വിജയം നേടിയ തിരുവനന്തപുരമാണ് വിജയ ശതമാനത്തിൽ ഏറ്റവും മുന്നിൽ. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍.cbse.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഫലമറിയാം. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്.

ട്രിപ്പിൾ ലോക് ഡൗൺ

കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിൾ ലോക്ക്ഡൌൺ നടപ്പാക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ,
കൊല്ലത്തെ ചവറ, പന്മന ആലപ്പുഴയിൽ പട്ടണക്കാട് , കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ
എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നാളെ മുതൽ നിയന്ത്രണം. ഇതിൽ ചിലയിടങ്ങൾ ഇപ്പോൾത്തന്നെ ട്രിപ്പിൾ ലോക് ഡൗണിലാണ്.

തീര മേഖലകളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ഉള്ള കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകും. ഈ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 9 വരെ സാധനങ്ങൾ ശേഖരിക്കുവാനും രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെ വിൽപ്പന നടത്താനും തുറന്നു പ്രവർത്തിക്കാം. പാൽ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും പ്രവർത്തിക്കാം. രാത്രി യാത്ര വൈകിട്ട് 7 മണി മുതൽ അതിരാവിലെ 5 മണി വരെ നിരോധിച്ചിട്ടുണ്ട്.
റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന മുഴുവൻ സമയ റാപ്പിഡ് റെസ്‌പോൺസ് ടീം ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും.

ആവശ്യക്കാർക്ക് മാറി താമസിക്കാൻ റിവേഴ്‌സ് ക്വാറന്റൈൻ സ്ഥാപനങ്ങൾ സജീകരിക്കും. നിർബന്ധപൂർവ്വം മാറ്റി താമസിപ്പിക്കില്ല. ഈ മേഖലകളിൽ പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതു സേവനങ്ങൾ (പെട്രോളിയം, സി‌എൻ‌ജി, എൽ‌പി‌ജി, പി‌എൻ‌ജി ഉൾപ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉൽപാദന-വിതരണം , പോസ്റ്റോഫീസുകൾ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒഴികെ സംസ്ഥാന / കേന്ദ്രഭരണ സർക്കാരുകളുടെ ഓഫീസുകൾ, അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ അടച്ചിടും.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ ജില്ലാ ഭരണം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി . വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകൾ പ്രവർത്തിക്കും. ഡിസ്പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉൽ‌പാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും പ്രവർത്തിക്കും. ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ളതും മറ്റ് ആശുപത്രി സഹായ സേവനങ്ങൾക്കുമുള്ളതുമായ ഗതാഗതം അനുവദിക്കും. കണ്ടെയ്ൻ‌മെൻറ് സോണിൽ എവിടെയും നിർ‌ത്താൻ‌ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും. എടിഎമ്മുകൾ അനുവദനീയമാണ്. മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിർത്തുക എന്നിവയല്ലാതെ കണ്ടെയിന്മെന്റ് സോണുകളിലേക്കോ പുറത്തേക്കോ ഉള്ള യാത്ര അനുവദിക്കില്ല.