Politics (Page 612)

വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഒരു ഭരണത്തുടർച്ചയും ഉണ്ടാകില്ലെന്നും ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളം ആര് ഭരിക്കണമെന്ന് എൻ.ഡി.എ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒന്നുകിൽ ബി.ജെ.പി കേരളം ഭരിക്കും അല്ലെങ്കിൽ ആര് ഭരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. എൻ.ഡി.എ ഇല്ലാതെ ആർക്കും ഇവിടെ ഭരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിർണായകമായ സാന്നിധ്യമായി കേരള നിയമസഭയിൽ എൻ.ഡി.എ ഉണ്ടാകും. പത്ത് മുപ്പത്തഞ്ച് സീറ്റുകിട്ടിയാൽ ഞങ്ങൾ ഭരണത്തിലെത്തും. യു.ഡി.എഫിനകത്തും എൽ.ഡി.എഫിനകത്തും അത്ര സന്തോഷത്തോടെയാണ് എല്ലാവരും ഇരിക്കുന്നത് എന്ന് കരുതുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് കുറേ പേർ കോൺ​ഗ്രസിലും സിപിഎമ്മിലുമിരിക്കുന്നു. ഫലപ്രദമായ ഒരു മാർ​ഗം തെളിഞ്ഞുവരുമ്പോൾ പല മാറ്റങ്ങളുമുണ്ടാവും. എൽ.ഡി.എഫ്, യു.ഡി.എഫ് എന്ന ബൈപോളാർ രാഷ്ട്രീയം കേരളത്തിൽ അവസാനിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് വലത് ധ്രുവീകരണം അവസാനിച്ചിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലും ധനകാര്യ മനേജ്‌മെന്റിലൂടെ എല്ലാ പേയ്‌മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിപ്പിക്കുന്നതെന്നും 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഖജനാവ് കാലിയായിരുന്നുവെങ്കില്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ 5000 കോടിയുടെ ട്രഷറി മിച്ചവുമായാണെന്നും ധനമന്ത്രി തോമസ് ഐസക്. അവസാന പത്തു ദിവസങ്ങളില്‍ റെക്കോര്‍ഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത്.സംസ്ഥാന തദ്ദേശ-സ്ഥാപന പ്ലാന്‍ ചിലവുകള്‍ 80 ശതമാനം എത്തിക്കാനായതിനാല്‍ അഭിമാനിക്കുന്നുവെന്നും മന്ത്രി പറയുന്നു. അവസാന പത്തു ദിവസങ്ങളില്‍ റെക്കോന്‍ഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത്. 375171 ബില്ലുകളിലായി 23202 കോടി രൂപയാണ് ട്രഷറി മാറി നല്കിയത്. അവസാന ദിവസം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍് ചെയ്തതുപോലെ വകുപ്പുകള്‍ പല കാരണങ്ങളാല്‍ മാര്‍ച്ച് 31 നകം ചിലവഴിക്കാന്‍ കഴിയാതെ ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരിച്ചെടുത്തിട്ടുണ്ടെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.

കണ്ണൂര്‍: ഭരണത്തുടര്‍ച്ചയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. പ്രചാരണ പരിപാടികളുടെ ചിത്രങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ സജീവമാണ്.
അഞ്ച് വര്‍ഷം മികച്ച ഭരണം കാഴ്ചവച്ച സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുമായി ഇടപഴകുമ്പോള്‍ ലഭിക്കുന്ന ചിത്രമെന്നും ഇത്രയും നല്ല രീതിയില്‍് ജനമനസ്സറിഞ്ഞ് പ്രവര്‍്ത്തിച്ച സര്‍ക്കാരിനെ അല്ലാതെ വെറെയാരെ വിജയിപ്പിക്കും എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നതെന്നും കെ.കെ ശൈലജ ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പില്‍ സൂചിപ്പിക്കുന്നു.

കണ്ണൂർ:  തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്ന  ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി തലശേരിയിൽ മത്സരിക്കുന്ന സി.ഒ.ടി.നസീര്‍.തലശേരിയിലെ ബിജെപി നേതൃത്വം തന്നോട് സഹകരിച്ച് പ്രവർത്തിക്കുന്നില്ല.

പേരിന് മാത്രം പിന്തുണ എന്നതിൽ കാര്യമില്ല. അതുകൊണ്ടാണ് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വയ്ക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.

സൂഷ്മപരിശോധനയിൽ പത്രിക തള്ളിയതിനെ തുടര്‍ന്ന് തലശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.ഒ.ടി.നസീറിന് പാർട്ടി പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിന്തുണ പ്രഖ്യാപിച്ചതല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ലെന്നും പ്രചാരണത്തിന് പിന്തുണ ബി.ജെ.പി നൽകിയില്ലെന്നുമാണ് സി.ഒ.ടി നസീർ പറയുന്നത്.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിലാണ് തലശേരി അടക്കം മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളപ്പെട്ടത്. തുടർന്ന് തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിഒടി നസീറിനെ പിന്തുണക്കാൻ ബിജെപി തീരുമാനിച്ചിരുന്നു.

Raja

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്ക്ക് എതിരായ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ പരാതിയെ തുടർന്ന് ഡിഎംകെയുടെ മുതിർന്ന നേതാവ് എ രാജയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ.

ഒരു തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്കിടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും അദ്ദേഹത്തിന്‍റെ അമ്മയ്ക്കുമെതിരെ എ രാജ മോശം പരാമർശം നടത്തിയത്. രാജയുടെ പരാമർശത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലടക്കം വലിയ പ്രതിഷേധമാണുയർത്തിയത്.

ഡിഎംകെയുടെ താരപ്രചാരകരുടെ പട്ടികയിൽപ്പെട്ടയാളാണ് എ രാജ. ”ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾ നടത്തിയ പ്രസംഗം അപകീർത്തികരം മാത്രമല്ല, മാതൃത്വത്തിനും കളങ്കം വരുത്തുന്നതാണ്, സ്ത്രീകളെ തീർത്തും മോശമായി ചിത്രീകരിക്കുന്നതുമാണ്. ഇത് മാതൃകാപെരുമാറ്റച്ചട്ടലംഘനമാണ്”, തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു.

Betting

പ്രത്യേക ലേഖകൻ

ഏജൻസികളുടെ തെരഞ്ഞെടുപ്പ് സർവേകളിൽ സംശയമുയരുന്നു.

കേരള നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ചില ഉത്തരേന്ത്യൻ ബന്ധമുള്ള ഏജൻസികൾ നടത്തിയ സർവേകളിൽ സംശയം ഉയരുന്നു. എന്നാൽ ചാനലുകൾക്ക് ഇതിൽ നേരിട്ട് ബന്ധമില്ല. കാലങ്ങളായി ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി വിവിധ കായിക മത്സരങ്ങൾ വാതുവെപ്പ് സംഘങ്ങളുടെ ചാകരയാണ്. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് വമ്പൻ വാതുവെപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിയമവിരുദ്ധമായ ഇത്തരം സംഘങ്ങൾ ചിലപ്പോൾ അന്വേഷണ ഏജൻസികളുടെ വലയിൽ വീഴാറുണ്ട്. 2020 ഒക്ടോബറിൽ ഐ.പി.എൽ ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട ഒരു വലിയ വാതുവെപ്പ് സംഘത്തെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡുകൾ നടന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട പല വാതുവെപ്പ് സംഘങ്ങളും പ്രമുഖ താരങ്ങളുമായിട്ടുള്ള ബന്ധങ്ങളൊക്കെ മുൻകാലങ്ങളിൽ വലിയ വിവാദമായിട്ടുണ്ട്. ഈ മേഖലയിൽ കോടികളാണ് നിയമവിരുദ്ധമായി ഒഴുകുന്നത്. വാതുവെപ്പ് – ചൂതാട്ട മാഫിയകൾ ഇന്ത്യയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പോപ്പുലറായ മത്സരങ്ങൾക്കൊക്കെ വാതുവെപ്പ് നടക്കാറുണ്ട്. ഇന്ത്യയിൽ കോടാനുകോടി രൂപ ചെലവഴിക്കുന്ന മത്സര മാമാങ്കമാണ് തെരഞ്ഞെടുപ്പ്. ഇന്ത്യൻ തെരഞ്ഞെടുപ്പിനെ വാതുവെപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ഇപ്പോൾ ഉയരുന്നത്. ഭാരതത്തിൽ നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിൽ ചില വെബ്സൈറ്റുകൾ വഴി വാതുവെപ്പുകൾ നടന്നതായി സൂചനയുണ്ട്.

ലോകത്തെമ്പാടും ആയിരക്കണക്കിന് കോടികൾ മറിയുന്ന ഒന്നാണ് രാഷ്ട്രീയ വാതുവെപ്പ് അഥവാ പൊളിറ്റിക്കൽ ബെറ്റിംഗ്(political  betting) . അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ലോകമെമ്പാടും ഒരുലക്ഷം കോടി ഡോളറാണ് പൊളിറ്റിക്കൽ  ബെറ്റിങ്ങിലൂടെ മറിഞ്ഞതെന്ന്  ഫ്രാൻസിലെ ഏറ്റവും പഴക്കം ചെന്ന വാർത്ത ഏജൻസിയായ എ.എഫ്. പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോക രാജ്യങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വാതുവെപ്പുകളിലൂടെ നിയമവിരുദ്ധമായി കോടികളാണ് മറിയുന്നത്. ലോകത്ത് വളരെ വേഗത്തിൽ വളരുന്ന സ്പോർട്സ് വാതുവെപ്പുകൾക്കും രാഷ്ട്രീയ വാതുവെപ്പുകൾക്കും വേണ്ടി നിരവധി വെബ്സൈറ്റുകൾ നിലവിലുണ്ട്. ഡെസ്ക്ടോപ്പ് വഴിയും മൊബൈൽ വഴിയും വാതുവെപ്പുകളിൽ പണം നിക്ഷേപിക്കാൻ ഇത്തരം സൈറ്റുകൾ അവസര.മൊരുക്കുന്നു, ബിറ്റ് കോയിന്റെ വരവോടുകൂടി വളരെപ്പെട്ടെന്ന് കള്ളപ്പണം ഉപയോഗിച്ച് വാതുവെപ്പുകൾ  നടത്തുവാൻ കഴിയുന്നു. അതുപോലെ ഇന്ത്യയിലും ചെറുതും വലുതുമായ വാതുവെപ്പുകൾ നടക്കുന്നതായിട്ടാണ് സൂചന.

തെരഞ്ഞെടുപ്പ് സർവേകൾ നടത്തുന്ന ചില ഏജൻസികളുമായി വാതുവെപ്പ് സംഘങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയാണ്. ഒരു ഏജൻസി തന്നെ പലർക്കും വേണ്ടി പല തരത്തിലുള്ള റിസൽട്ടുകൾ നൽകുന്ന സർവ്വേകൾ പലതവണകളായി നടത്തിയിട്ടുണ്ടെന്നുള്ള  ആരോപണമുയർന്നിട്ടുണ്ട്. ഇത്തരം സർവ്വേ ഏജൻസികൾ എവിടെയൊക്കെയാണ് കൃത്യമായി സർവ്വേ നടത്തിയത് ?  എങ്ങനെ നടത്തി ?  ഏത് സംവിധാനമാണ് ഉപയോഗിച്ചത് ? ആരാണ് നടത്തിയത് ?   സർവ്വേയിൽ പങ്കാളികളായവരുടെ വിവരങ്ങൾ,  വീഡിയോകൾ എന്നിവ തെളിവായി ഉണ്ടോ ?  തുടങ്ങിയ കാര്യങ്ങൾ ഒന്നും തന്നെ കൃത്യമായി പുറത്തു വന്നിട്ടില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് സർവ്വേ നടത്തുന്ന ഏജൻസികളുടെ ഉടമസ്ഥത,  അഡ്രസ്സ്, വിശ്വാസ്യത, പരിചയം എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭ്യമായിട്ടില്ല. ഒരു പ്രമുഖ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് തന്നെ  ഏജൻസികൾ നടത്തുന്ന സർവേകളിൽ തങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്.ഇത്തരം ഏജൻസികൾ നടത്തിയ സർവേകളിൽ  പൊതുസമൂഹത്തിനു സംശയം ഉണ്ടാകുന്ന നിരവധി വസ്തുതകളുണ്ട്. ആഴക്കടൽ മത്സ്യബന്ധന കരാർ, പിൻവാതിൽ നിയമനം, സ്വർണ്ണ – ഡോളർ കള്ളക്കടത്ത്, ശബരിമല തുടങ്ങി വിവാദമായ പല വിഷയങ്ങളിലും സർക്കാരിനെതിരെ വലിയതോതിൽ എതിർപ്പുണ്ട് എന്നുപറയുന്ന സർവ്വേകൾ  ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പറയുന്നു. പല  മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാർഥികളെ ബോധപൂർവം ഒഴിവാക്കിയിട്ടുണ്ട്.

സർവ്വേനടത്തുന്ന ഏജൻസികൾ നിയമവിരുദ്ധമായ കാര്യങ്ങളിലേക്ക് പോകുന്നുണ്ടോ എന്നുമുള്ള  കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. എന്നാൽ ചാനലുകൾക്ക് ഈ ഏജൻസികളുമായി കരാർ മാത്രമാണുള്ളത്. സർവ്വേ നടത്തുന്ന ഏജൻസികൾക്ക് വാതുവെപ്പ് സംഘങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ ? എന്നുമുള്ള  കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം വരുന്ന സർവ്വേകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട്   പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം നടക്കുന്ന ഇത്തരം ഏജൻസികളുടെ സർവ്വേകളിലുള്ള  വിശ്വാസ്യത,  മാഫിയ ബന്ധങ്ങൾ എന്നിവയെ സംബന്ധിച്ച് പൊതുതാൽപര്യ ഹർജികൾ നൽകാൻ ചില സാമൂഹ്യ സംഘടനകൾ ആലോചിക്കുന്നതായാണ് പുറത്തുവരുന്ന വിവരം.

ആലപ്പുഴ: കേരളത്തിൽ ലൗ ജിഹാദ് നിയമ വിരുദ്ധമല്ലെന്നും യുപിയിൽ സ‍ര്‍ക്കാര്‍ അത് നിയമവിരുദ്ധമാക്കിയെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. യുപിയിൽ നടപ്പാക്കിയത് പോലെ ലവ് ജിഹാദ് നിരോധനനിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും യോഗി ചോദിച്ചു.

കേരളത്തിൽ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ എന്നിവർക്ക് വളരാൻ പിണറായി സര്‍ക്കാര്‍ അവസരം ഒരുക്കുകയാണെന്ന് ആരോപിച്ച യുപി മുഖ്യമന്ത്രി കോൺഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമ ക്ഷേത്രം ബിജെപി, മോദിയുടെ നേതൃത്വത്തിൽ സാക്ഷാൽക്കരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

pinarayi vijayan

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലായെന്നതിന്റെ തെളിവാണ് എല്‍ഡിഎഫ് ജനമുന്നേറ്റത്തിലും സര്‍വ്വേയിലും വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ യുഡിഎഫിന് കേരള രാഷ്ട്രീയത്തില്‍ റോള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാണ് നേരിടുന്നതെന്നും യുഡിഎഫിന്റ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികളെ ഇറക്കി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 2002ല്‍ ഗുജറാത്തില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിയത് സംഘപരിവാറിന്റെ നേതൃത്വത്തിലായിരുന്നു. ഇത്തരമൊരു പാരമ്പര്യത്തില്‍ നിന്ന് ഇപ്പോഴും ഇവര്‍ മുക്തരായിട്ടില്ലെന്നും അങ്ങനെയുള്ളവര്‍ കേരളത്തില്‍ വന്ന് ആക്രമണത്തെ കുറിച്ച് പറയുകയാണെന്നും പിണറായി പരിഹസിച്ചു.

കണ്ണൂര്‍ :1991 ന് ശേഷം 2001 ലും കോണ്‍ഗ്രസ് -ബിജെപി വോട്ട് ധാരണയുണ്ടായിരുന്നുവെന്ന് ബിജെപി നേതാവ് സി.കെ പത്മനാഭന്‍. കാസര്‍കോഡ് വെച്ച് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിക്കും കെ എം മാണിക്കുമൊപ്പം താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും പങ്കെടുത്തിരുന്നു.
അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. അപ്പോള്‍ മാരാര്‍ജി ജയിക്കും. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങളെല്ലാം മാറിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തങ്ങളെ പറ്റിച്ചുവെന്നും 2001 ല്‍ കോണ്‍ഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നുവെന്നും പക്ഷെ ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഞങ്ങളെ തള്ളിപ്പറയുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ramesh chennithala

ആലപ്പുഴ : ഇടത് സർവീസ് സംഘടനകളെ ഉപയോഗിച്ച് അധികാരത്തിൽ തുടരുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി വ്യാജവോട്ട് ചേർത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേത് ഏകാധിപത്യ ശൈലിയാണെന്നും വ്യാജപ്രതിച്ഛായയുണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ ജനകീയ ഇടപെടലുണ്ടാവണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോടതി ഇടപെടല്‍ മാത്രമുണ്ടായിട്ട് കാര്യമില്ലെന്നും കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച സൈറ്റില്‍ കയറി എല്ലാവരും തങ്ങളുടെ പേരില്‍ കള്ളവോട്ടില്ല എന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കാരിനെതിരേ നിലനില്ക്കുന്ന ജനവികാരത്തെ ഇത്തരം വ്യാജ വോട്ടിലൂടെ അട്ടിമറിക്കാന്‍ ഉള്ള സാധ്യത കണ്ടാണ് വോട്ടര്‍പട്ടിക പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്പ്രിംഗ്‌ളര്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ സഹായത്തോടെ വ്യാജ പ്രതിച്ഛായ സൃ്ഷ്ടിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും ആഴക്കടല്‍ കരാറില്‍ ജനങ്ങളെ വഞ്ചിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.