Politics (Page 586)

thomas issac

ആലപ്പുഴ: സംസ്ഥാനത്തെ കടക്കെണിയിൽ ആക്കിയ മന്ത്രിയാണ് താനെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടി നൽകി ധനമന്ത്രി തോമസ് ഐസക്. .പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ല. ക്യാഷ് ബാലൻസ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീർഷ കടം എഴുപത്തിനാലായിരം കോടി ഉണ്ടെങ്കിലും 2.21 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഐസക്ക് പറയുന്നു. യു.ഡി.എഫ് കാലത്തെ പോലെ പെൻഷൻ കുടിശിക ഇല്ല. എല്ലാം നൽകിയ ശേഷവും നീക്കിയിരുപ്പ് ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.

മറവി രോഗം പ്രതിപക്ഷ നേതാവിനാണ്, അവർ ഭരിച്ച കാലം മറന്നു. നിലവിലെ ആരോപണം ബാലിശമാണ്. പ്രതിശീർഷ വരുമാനം കഴിഞ്ഞ സർക്കാരിനെക്കാൾ വർധിച്ചെന്നും സാമ്പത്തിക വളർച്ച കൂടിയെന്നും ഐസക്ക് അഭിപ്രായപ്പെട്ടുസംസ്ഥാനത്തെ കടക്കെണിയിൽ ആക്കിയ മന്ത്രിയാണ് ഐസക്കെന്നും കടം വാങ്ങിയ പണം മിച്ചമാണെന്ന് പറയാനുള്ള വൈഭവം ഐസക്കിനേയുള്ളൂവെന്നും രാവിലെ രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു. കേരളത്തെ തകർത്ത് തരിപ്പണം ആക്കിയത് കൊണ്ടാവാം പിണറായി ഇത്തവണ തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

pinarayi

കണ്ണൂര്‍: ‘ക്യാപ്റ്റന്‍’ വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ക്യാപ്റ്റന്‍’ എന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പം വേണ്ടന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആളുകളുടെ താല്‍പര്യത്തിന് അനുസരിച്ച് പലതും വിളിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാര്‍ട്ടിയില്‍ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പ്രതികരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പരാമര്‍ശം.ചിലയാളുകള്‍ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായോ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

പിണറായി വിജയന്‍ ക്യാപ്റ്റനല്ല, സഖാവാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ക്യാപ്റ്റനെന്ന് വിളിക്കുന്നത് മാധ്യമങ്ങളോ സമൂഹമാധ്യമങ്ങളോ ആണ്. സര്‍ക്കാരിന്‍റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അത്ഭുതമല്ല. മുന്നണിയുടെ വികസന അജണ്ട നടപ്പാക്കിയതിന്‍റെ നേട്ടമാണത്. അതിന്‍റെ നായകനാണ് മുഖ്യമന്ത്രിയെന്നും കാനം പറഞ്ഞു.

കമ്മ്യൂണിസ്റ്റുക്കാർ ക്യാപ്റ്റൻ എന്ന് വിളിക്കാറില്ല. ക്യാപ്റ്റനെന്ന് വിളിക്കുന്നത് മാധ്യമങ്ങളോ സമൂഹമാധ്യമങ്ങളോ ആണ്. സർക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണ്. ക്യാപ്റ്റൻ എന്ന് വിളിക്കുന്നവരാണ് അത് സംബന്ധിച്ച് പറയേണ്ടതെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. സര്‍ക്കാരിന്‍റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അദ്ഭുതമല്ല. മുന്നണിയുടെ വികസന അജൻഡ നടപ്പാക്കിയതിന്റെ നേട്ടമാണത്. അതിന്റെ നായകനാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ .ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച ഭക്തർക്ക് നേരെ ലാത്തിച്ചാർജിന് ആഹ്വാനം ചെയ്‌ത മന്ത്രിയുടെ നാടാണിത്. ഇന്ന് അദ്ദേഹം അത് തെറ്റായി പോയെന്ന് പറയുന്നു. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രിയാണ് അദ്ദേഹം. സ്വാമിയുടെ മേലെ ഭക്തിവേണം. ഇവിടെ സ്വാമിയെ കാണാൻ പോകുന്ന ഭക്തനെ അടിക്കുകയാണ്. അഞ്ഞൂറ് വർഷം തപസ് ചെയ്‌താലും അയാൾ ചെയ്‌ത പാപം മാറില്ലെന്നും നിർമ്മല പറഞ്ഞു.അയ്യപ്പന്റെ ഭക്തരെ അടിക്കുന്ന ഒരു ഹിന്ദു മന്ത്രിയെ താൻ കണ്ടിട്ടില്ല. തനിക്ക് അത് കണ്ടപ്പോൾ കണ്ണുനീർ വന്നു.

ഏഴ് ജന്മത്തെ പാപമാണ് കടകംപളളി ചെയ്‌തിരിക്കുന്നത്. പൂർവ്വ ജന്മത്തിൽ പാപം ചെയ്‌തുകൊണ്ടാണ് ഇതും നടന്നത്. മാച്ച് ഫിക്‌സിംഗ് നടത്തുന്നവരിൽ നിന്ന് കേരളത്തിന് മുക്തി ലഭിക്കണമെന്നും ധനമന്ത്രി പറഞ്ഞു.മുദ്രാ ലോൺ അടക്കമുളള കേന്ദ്രപദ്ധതികൾ കേരളത്തിൽ ഇടതുപക്ഷക്കാർക്ക് മാത്രമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് വിമർശിച്ച് നിർമ്മലാ സീതാരാമൻ. കേന്ദ്ര പദ്ധതികളിൽ നിന്ന് ബി ജെ പിക്കാരെ തഴയുകയാണ്. സംസ്ഥാനത്ത് യു ഡി എഫും എൽ ഡി എഫും തമ്മിൽ ഒത്തുകളിയാണ്. സോളാർ അഴിമതി പുറത്തുവരുമെന്ന് പേടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും നിർമ്മല കുറ്റപ്പെടുത്തി.

കാസര്‍കോട്: മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിന്റെ എ.കെ.എം അഷ്‌റഫിന് പിന്തുണ നല്‍കി എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം. മണ്ഡലത്തില്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാനും എസ്.ഡി.പി.ഐ ആഹ്വാനം ചെയ്തു.2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം.2016ല്‍ വിജയിച്ച ലീഗ് നേതാവ് പി.ബി അബ്ദുള്‍ റസാക്ക് മരണമടഞ്ഞതിനെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗിന്റെ എം.സി ഖമറുദ്ദീന്‍ 7923 വോട്ടിന് ബിജെപിയിലെ രവീശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയിരുന്നു. 2019ല്‍ എം.ശങ്കര റെയ്ക്ക് 23 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

കണ്ണൂര്‍ : പിണറായിയുടെ താങ്ങും തണലുമായി നിന്നവര്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് അനുദിനം അകന്ന് പോകുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. മുഖം നന്നാവാത്തതിന് മറ്റുള്ളവരുടെ കണ്ണാടി പൊളിക്കേണ്ടതില്ല. അവസാനം ഞാനും എന്റെ മരുമകനും മാത്രമായി ചുരുങ്ങുമ്പോഴാണ് പിണറായിക്ക് സ്ഥലകാല ബോധം വരികയെന്നും സുധാകരന് പറഞ്ഞു.
എം.ബി. രാജേഷിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് പി. ജയരാജന്റെ കാര്യത്തില്‍ പിണറായിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

modi

തിരുവനന്തപുരം: യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇരട്ടകളെപ്പോലെയാണെന്ന് മോദി വിമര്‍ശിച്ചു. അഴിമതിയിലും അക്രമ രാഷ്ട്രീയത്തിലും സ്വജനപക്ഷപാതത്തിലും ഇരുമുന്നണികളും ഇരട്ട സഹോദരങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മിലുള്ള അടുപ്പം ഒരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും അടുത്ത് വരികയാണ്. പഞ്ചിമ ബംഗാളില്‍ അടക്കം ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ അടുത്തായി നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും രണ്ടായി നില്‍ക്കേണ്ട ആവശ്യമില്ല. ഇവര്‍ തമ്മില്‍ പരസ്പരം ലയിക്കുകയാണ് വേണ്ടത്. അതിന് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി എന്ന് പേരിടണമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഇടതിനെ പരാജയപ്പെടുത്താനുള്ള കഴിവോ താല്‍പര്യമോ യുഡിഎഫിന് ഇല്ലെന്ന് എല്ലാ ജനങ്ങള്‍ക്കും അറിയാമെന്നും മോദി അഭിപ്രായപ്പെടുന്നു.

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ക്ഷേത്ര ഭരണാവകാശ വിളംബരവും രണ്ടാം ഭൂപരിഷ്‌കരണ നിയമവും നടപ്പാക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്നും വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും ഭൂരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും കിടക്കാന്‍ വീടും കൃഷിചെയ്യാന്‍ ഭൂമിയും ലഭിക്കും. ഇതിനു പുറമെ കേരളത്തില്‍ ക്ഷേത്ര ഭരണാവകാശ വിളംബരം ഉണ്ടാകും. വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകും. ക്ഷേത്രപ്രവേശന വിളംബരത്തിനും പാലിയം വിളംബരത്തിനും ശേഷം നടക്കാന്‍ പോകുന്ന വലിയ വിളംബരമാവും അതെന്നും കുമ്മനം പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്തുകൊണ്ടാണ് നിയമ നിര്‍മാണം നടത്താത്തതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. നേരത്തെതന്നെ നിയമം കൊണ്ടുവരാന്‍ കഴിയുമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നിയമം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്? ശബരിമലയിലടക്കം ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Rahul

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായാല്‍ വളര്‍ച്ച കേന്ദ്രീകൃതമായ ആശയത്തില്‍ നിന്നും തൊഴില്‍ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താന്‍ മാറുമെന്ന് രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ സംവാദത്തിനിടെയായിരുന്നു മുന്‍ യുഎസ് സെക്രട്ടറി ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേണ്‍സ് ചോദിച്ച പ്രധാനമന്ത്രിയായാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളര്‍ച്ച ആവശ്യമാണെന്നും , ഉത്പാദനങ്ങളും തൊഴിലവസരവും വര്‍ദ്ധിപ്പിച്ചാല്‍ വളര്‍ച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് ശതമാനം വളര്‍ച്ച നിരക്കിലല്ല തന്റെ താല്പര്യമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് താല്പര്യമെന്നും നിക്കോളാസിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നേമത്ത് ജയിച്ചാല്‍ പാര്‍ലമെന്റിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഇനി ലോക്സഭയിലേക്കില്ലെന്ന് ആറ് മാസം മുമ്പ് തന്നെ താൻ പ്രഖ്യാപിച്ചതാണ്.അത് ഈ തെരഞ്ഞെടുപ്പ് വരുന്നതിന് മുൻപേ പ്രഖ്യാപിച്ചു. ഇനി ഞാൻ കേരള രാഷ്ട്രീയത്തിലാണ് ശിഷ്ടകാലം ഉണ്ടാവുക എന്നും അദ്ദേഹം നേമത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുരളീധരന്‍ പറഞ്ഞു.ഇനി ഇവിടെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. ഉറച്ച തീരുമാനമാണിതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരം. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കെന്നതില്‍ ചര്‍ച്ചയില്ല.

എല്‍ഡിഎഫ് പറയുന്നത് മതേതര വോട്ടുകള്‍ ഭിന്നിക്കുകയാണെന്നാണ്. എന്നാല്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കട്ടെയന്നും മുരളീധരന്‍. എല്ലാ മതത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണം. താന്‍ 47 വര്‍ഷമായി ശബരിമലയില്‍ പോകുന്ന ആളാണെന്നും മുരളീധരന്‍ പറഞ്ഞു. കോടതി പറയുകയാണെങ്കിലും പോലും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കെ മുരളീധരന്‍.

കേരളത്തില്‍ ലൗ ജിഹാദ് പ്രധാനപ്പെട്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടകര എംപി എന്തുറപ്പിലാണ് നേമത്ത് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവർ ആറ് എംഎൽഎമാരെ കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് എന്തുറപ്പിലാണെന്ന് ചിന്തിക്കണം. രാജ്യസഭാ എംപി എം വി ശ്രേയാംസ് കുമാറിന് കൽപ്പറ്റയിൽ മത്സരിക്കാമെങ്കിൽ തനിക്ക് നേമത്തും മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.