കേരളീയത്തിന്റെ അവസാന നാളിലും പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ

ഒരാഴ്ച നീണ്ടു നിന്ന കേരളീയത്തിന് ഇന്ന് സമാപനം. വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ധൂർത്താരോപണം അവസാന ദിവസവും ആവർത്തിക്കുകയാണ് പ്രതിപക്ഷം. ആഘോഷങ്ങൾ ഒരു വശത്തു പൊടി പൊടിക്കുമ്പോഴും വിമർശനങ്ങൾ മറു വശത്തു നീണ്ടു നിവർന്നു തന്നെ കിടക്കുകയാണ്. സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശങ്കർമഹാദേവനും, കാർത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും. ചെലവിന്റെ ആദ്യകണക്ക് 27 കോടിയാണ്. അന്തിമകണക്ക് വരമ്പോൾ ഇത് കുതിച്ചുയരുമെന്നുറപ്പാണെന്ന് പ്രതിപക്ഷം. അസമയത്തെ ധൂർത്തെന്നാണ് ആക്ഷേപ സ്വരം. പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ.