Health (Page 232)

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ഫ്യു പ്രഖ്യാപിക്കണമെന്നും രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും കൂടുതലാണെന്നും ഐ എം എ ഭാരവാഹികള്‍ വ്യക്തമാക്കി.വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കൊവിഡ് രോഗവ്യാപനത്തിന് കാരണമായേക്കാമെന്നാണ് ഐ എം എയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ശ്രദ്ധക്കുറവാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണം.

അതെസമയം മെഡിക്കൽ പരീക്ഷകൾ മാറ്റി വയ്‌ക്കരുതെന്നാണ് ഐ എം എയുടെ ആവശ്യം. കൊവിഡ് പ്രോട്ടാക്കോൾ പാലിച്ച് പരീക്ഷ നടത്തണം. പരീക്ഷ നീട്ടിവച്ചാൽ ജൂനിയർ ഡോക്‌ടർമാരുടെ അഭാവം ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കും. വാക്സിനേഷൻ പരമാവധി വേഗത്തിൽ ആളുകളിലേക്ക് എത്തിക്കണം. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ പ്രോട്ടോക്കോൾ പാലിച്ച് നടത്തണം. തുടങ്ങി വച്ച പരീക്ഷകൾ നിർത്തേണ്ട. വിദ്യാർത്ഥികളുടെ ഭാവിയുടെ പ്രശ്‌നമാണ് അതെന്നും ഐ എം എ അഭിപ്രായപ്പെട്ടു.

കൊവിഡ് കൂട്ട പരിശോധനക്ക് എതിരെ സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടന ആയ കെ ജി എം ഒ എയും രംഗത്തെത്തി. കൂട്ട പരിശോധന അശാസ്ത്രീയമാണെന്നും ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും കെ ജി എം ഒ എ വിമര്‍ശിച്ചു. ലാബ് സൗകര്യം വര്‍ദ്ധിപ്പിക്കണം. മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കണം എന്നും കെ ജി എം ഒ എ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ ലക്ഷ്യം തകര്‍ക്കുകയാണ്. രോഗലക്ഷണമുളളവരിലേയ്ക്കും സമ്ബര്‍ക്കപ്പട്ടികയിലുളളവരിലേയ്‌ക്കുമായി പരിശോധന ചുരുക്കണമെന്നും കെ ജി എം ഒ എ പറയുന്നു.

104-ാം വയസില്‍ കൊറോണ വാക്സിനെടുത്ത് അന്നം. സംസ്ഥാനത്ത് ഇതാദ്യമായണ് ഇത്രയും പ്രായമേറിയ ഒരാള്‍ വാക്‌സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അങ്കമാലി കറുകുറ്റി സ്വദേശിയായ അന്നം മക്കളോടൊപ്പം അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. കരയാംപറമ്പ് പുതിയാട്ടില്‍ വീട്ടില്‍ വര്‍ക്കിയുടെ ഭാര്യയായ ഇവര്‍ക്ക് ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുണ്ട്.ആരോഗ്യവകുപ്പ് അധികൃതര്‍ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

covid

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തി വരുന്ന കൂട്ടപ്പരിശോധനയുടെ അപ്രായോഗികതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കെജിഎംഒഎ. കൂട്ടപ്പരിശോധന നടത്തുന്നത് മൂലം പരിശോധനാ ഫലം വൈകുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെന്നാണ് സർക്കാർ ഡോക്ടർമാകരുടെ സംഘടനയായ കെജിഎംഒഎ കത്തിൽ വ്യക്തമാക്കുന്നത്.

കോവിഡ് വൈറസ് എന്ന മഹാമാരിയെ എങ്ങനെ നേരിടാമെന്ന നിർദ്ദേശങ്ങളും കെജിഎംഒഎ കത്തിൽ പറയുന്നുണ്ട്. കോവിഡ് മഹാമാരിക്കെതിരെ പോരാടിയ ഫീൽഡ് തല പരിജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് കെജിഎംഒഎ നിർദ്ദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്.

കോവിഡ് പ്രതിരോധ ചികിത്സാരംഗത്ത് കഴിഞ്ഞ ഒന്നര വർഷമായി ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ സ്വന്തം ആരോഗ്യം പോലും തൃണവത്കരിച്ച് ആത്മസമർപ്പണത്തോടെ ജോലി ചെയ്തു വരുന്നു. പൊതുജനാരോഗ്യരംഗത്തെ വിദഗ്ദരുടെ കൂട്ടായ്മ എന്ന നിലയിലും കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഈ മഹാമാരിക്കെതിരെ പോരാടിയ ഫീൽഡ് തല പരിജ്ഞാനത്തിൻറെയും വെളിച്ചത്തിൽ കെ ജി എം ഒ എ ഈ വിഷയത്തിൽ ഞങ്ങളുടെ ആശങ്കകൾ അറിയിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നു.

  1. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് സ്വാഗതാർഹമാണ് എന്നാൽ നിലവിലെ സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ അടിസ്ഥാന സൗകര്യം കൂടെ പരിഗണിക്കുമ്പോൾ ഇതിന്റെ പ്രായോഗികതയിലും ശാസ്ത്രീയതയിലും കെ ജി എം ഒ എ ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. നമ്മുടെ RTPCR ടെസ്റ്റിംഗ് സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോൾ ചെയ്യുന്നത്. പരിശോധന ഫലം വരാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ augmented test ന്റെ ഫലം ഇപ്പാഴും പൂർണ്ണമായും ലഭ്യമായിട്ടില്ല. ഇത് augmented testing ന്റെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണ്. മാത്രമല്ല ചികിത്സാർത്ഥം നിർബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭ്യമാവുന്നതിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. പരിശോധന സാമ്പിൾ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പിൽ പരിമിതമാണ്. ഈ വസ്തുതകൾ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള തീരുമാനം നമ്മുടെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും എന്ന് ഞങ്ങൾക്ക് ആശങ്കയുണ്ട്. ഈ വസ്തുതകൾ കണക്കിലെടുത്ത് പരിശോധന രോഗലക്ഷണമുള്ളവരിലും അവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലേക്കും സെലക്റ്റഡ് ടാർജറ്റ് ഗ്രൂപ്പിലേക്കും നിജപ്പെടുത്തണം. മുഴുവൻ ജനങ്ങളും രോഗവ്യാപനം തടയുന്ന പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുന്നു എന്ന് കർശനമായി ഉറപ്പു വരുത്തുകയുമാണ് ഈ പാൻറമിക്കിന്റെ ഇന്നത്തെ അവസ്ഥയിൽ നിർബന്ധമായും ചെയ്യേണ്ടത്.

RTPCR ടെസ്റ്റിംഗ് കപ്പാസിറ്റി കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. കൂടുതൽ ആന്റിജൻ ടെസ്റ്റ് കിറ്റ്‌ ലഭ്യതയും ഉറപ്പ് വരുത്തണം. സർക്കാർ സംവിധാനത്തിലെ swab collection ലാബ് ടെക്‌നീഷ്യൻമാർ, ദന്തൽ ഡോക്ടർമാർ, MLSP, സ്റ്റാഫ് നേഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പു വരുത്തുകയും വേണം. ഡേറ്റ എൻട്രി ഓപ്പറേറ്റർമാരുടെ കുറവ് വലിയ തോതിൽ ഈ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം.

  1. വീട്ടിൽ തന്നെയുള്ള ചികിത്സ പ്രോത്സാഹിപ്പിക്കുകയും വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി സെന്റർ പോലെ Domiciliary Care Center തുടങ്ങുകയും വേണം. ഇതിലൂടെ HR ഉപയോഗം കുറക്കാൻ സാധിക്കും. ക്വാറന്റെയ്ൻ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിന് കൂടി വിഭജിച്ച് നൽകണം.
  2. പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററുകൾ, സെക്കൻറ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾ എന്നിവ തുടങ്ങുമ്പോൾ അടുത്ത 6 മാസത്തേക്കെങ്കിലും താൽക്കാലിക നിയമനം വഴി HR ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകൾ തദ്ദേശഭരണ വകുപ്പിനാകണം. ഓരോ ജില്ലകളിലും നിശ്ചിത എണ്ണം CFLTC കൾ ൽ തുടങ്ങുകയും ഓരോ CFLTC യും കപ്പാസിറ്റി ഉപയോഗപ്പെടുത്തിയതിന് ശേഷം മാത്രം പുതിയ CFLTC കൾ തുടങ്ങുന്നുള്ളു എന്ന് ഉറപ്പു വരുത്തണം.

4) എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. അർഹതപ്പെട്ടവർക്ക് KASP പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം.

  1. ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുക.
  2. കോവിഡ് വാക്‌സിനേഷൻ വേഗത്തിൽ പരമാവധി പേരിലേക്ക് എത്തിക്കേണ്ടതുണ്ട്.

a)വാർഡ് തല സമിതികൾ വഴി ഓരോ വാർഡിലും വാക്‌സിനർഹരായവരെ രജിസ്റ്റർ ചെയ്യണം.

b) കൂടുതൽ ക്യാമ്പുകളും സംഘടിപ്പിക്കുക

c) താലൂക് തലത്തിൽ വിസ്തീർണമനുസരിച്ച് dedicated vaccination centres രൂപീകരിക്കുക

d) മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകൾ രൂപീകരിക്കുക.

e) വാക്‌സിനേഷൻ സെൻററുകളുടെ വിവരവും ലഭ്യമായ വാക്‌സിന്റെ കാര്യം ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാവണം

f) സ്വകാര്യ സ്ഥാപനങ്ങളിൽ സർവ്വീസ് ചാർജ് മാത്രം ഈടാക്കി വാക്സിൻ സൗജന്യമാക്കുക

g) വാക്‌സിൻ സ്വീകാര്യത വർദ്ധിപ്പിക്കാൻ പൊതു ജനങ്ങളിൽ അവബോധമുണ്ടാക്കുക

വാക്‌സിനേഷൻ വ്യാപിപ്പിക്കുന്നതിനായി കൂടുതൽ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ Covid brigade ന്റെ കീഴിൽ നിയമിക്കുണം. ഫീൽഡ് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം മഴക്കാലപൂർവ്വപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭംഗമുണ്ടാവാതിരിക്കാൻ ഇത് ആവശ്യമാണ്.

  1. എല്ലാ തരം ആൾക്കൂട്ടങ്ങളും നിയമപരമായി തന്നെ നിയന്ത്രിക്കണം.
  2. ആരോഗ്യജീവനക്കാർക്കുള്ള നിർദ്ദേശങ്ങളും ,ഓർഡറുകളും ആരോഗ്യ വകുപ്പ് ഡയറക്ടർ തലത്തിൽ നിന്നു തന്നെ ഉണ്ടാവുകയും, അതു എല്ലാജില്ലകളിലും ഒരു പോലെ പ്രാവർത്തികമാക്കുകയും ചെയ്യണം. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ പൊതുജനാരോഗ്യ സംബന്ധമായ വിഷയങ്ങളിലുള്ള ചർച്ചയിലും നയരൂപീകരണത്തിലും പരിഗണിക്കപ്പെടണം . കടുത്ത മാനസിക സമ്മർദ്ദത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക്
    പിന്തുണയേകുന്ന തരത്തിലുള്ള സമീപനമായിരിക്കണം അധികാരികളിൽ നിന്ന് ഉണ്ടാകേണ്ടത് എന്ന് സംഘടന ആവശ്യപ്പെടുന്നു.
  3. വൈറസിന്റെ ജനിതക ശ്രേണീകരണം, ഗവേഷണം തുടങ്ങിയവ നടത്തുകയും അവയുടെ ഫലം ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകുകയും വേണം.

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കൂടുതല്‍ രാജ്യങ്ങള്‍. ഈ നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ വിമാനയാത്രാമേഖലയെ കഴിഞ്ഞ തവണത്തെക്കാള്‍ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറോണയുടെ ആദ്യതരംഗത്തിനു ശേഷം പതിയെ പൂര്‍വസ്ഥിതിയിലേക്ക് വരികയായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും പ്രക്ഷുബ്ധാവസ്ഥയിലാണ്.ഏപ്രില്‍ 22 മുതല്‍ ഇന്ത്യയില്‍ നിന്ന് അബുദാബിയിലേയ്ക്കു വരുന്നവര്‍ യാത്രപുറപ്പെടുന്നതിന് 48 മണിക്കൂറിനകം എടുത്ത കോവിഡ്19 പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അബുദാബി വിമാനത്താവളത്തില്‍ ഹാജരാക്കണമെന്ന് വിവിധ വിമാന കമ്പനി അധികൃതര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒമാനിലേക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 വൈകിട്ട് ആറു മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.ഏപ്രില്‍ 19 ന് ന്യൂസിലാന്‍ഡ്, ഹോങ്കോംങ്, യുകെ എന്നിവിടങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ചിരുന്നു.പ്രത്യേക അവസ്ഥ കണക്കിലെടുത്ത്, കഴിഞ്ഞ ദിവസം യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരവെ, വാക്‌സിന്‍ മോഷണം പോയതായി പരാതി. ഹരിയാനയിലെ സിന്ധിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വാക്‌സിനുകളാണ് മോഷണം പോയത്. 1,710 ഡോസ് വാക്‌സിനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതില്‍ 1,270 കോവിഷീല്‍ഡ് ഡോസുകളും 440 കോവാക്‌സിന്‍ ഡോസുകളും ഉള്‍പ്പെടുന്നു.

വാക്‌സിനുകള്‍ക്ക് പുറമേ, സെന്ററില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും കാണാതായിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് ചില വാക്സിനുകളും സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇതൊന്നും കള്ളന്മാര്‍ എടുത്തിട്ടില്ല. ഇതോടെ കൊവിഡ് വാക്സിന്‍ ലക്ഷ്യമാക്കി തന്നെയാണ് മോഷ്ടക്കള്‍ എത്തിയതെന്ന് വ്യക്തമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

ഇതിനൊപ്പം തന്നെ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ ലാപ്ടോപ്പ്, 50,000 രൂപ എന്നിവ സ്റ്റോര്‍ റൂമിലുണ്ടായിരുന്നു ഇവയും കള്ളന്‍ എടുത്തില്ല.ജില്ലയ്ക്ക് മുഴുവനായി നല്‍കാന്‍ വാക്‌സിന്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോറേജ് പരിശോധിച്ചെന്നും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും വാക്‌സിന്‍ സെന്ററിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു. മാധ്യമപ്രവര്‍ത്തകനായിരുന്ന ആശിഷ് കോവിഡ് ബാധിതനായി ഗുഡ്ഗാവിലുള്ള മേദാന്ത മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും. ഇന്ദ്രാണി മജുംദാറാണ് ആശിഷിന്റെ അമ്മ. സ്വാതിയാണ് ഭാര്യ. അഖില യെച്ചൂരി സഹോദരിയാണ്.
മകന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യെച്ചൂരി പങ്കെടുത്തിരുന്നില്ല.

covid

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതനുസരിച്ച് സ്വകാര്യ-സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില 15 ശതമാനമായി പരിമിതപ്പെടുത്തും. തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല. വിവാഹ ചടങ്ങുകള്‍ രണ്ടു മണിക്കൂറില്‍ കൂടാനോ പങ്കെടുക്കുന്നവരുടെ എണ്ണം 25 കൂടാനോ പാടില്ല. ഈ ചട്ടം ലംഘിച്ചാല്‍ 50,000 രൂപവരെ പിഴ ചുമത്തും.സ്വകാര്യ ബസുകളിലെ അന്‍പത് ശതമാനം സീറ്റുകളില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ 10000 രൂപവരെ പിഴ ചുമത്താവുന്നതാണ്.
പൊതുഗതാഗത സംവിധാനം സര്‍ക്കാര്‍ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ചികിത്സ ആവശ്യമുളളവര്‍ പ്രത്യേക കഴിവുളള വ്യക്തിക്കും അവരുടെ പരിചാരകര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

cm

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വജയൻ. ഇടക്കിടെ വാക്ക് മാറ്റി പറയുന്ന നിലപാട് സർക്കാരിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വാക്‌സിൻ തരാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടെന്ന് വി.മുരളീധരന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കാനാണ് കത്തെഴുതിയതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ കേരളം സ്വന്തംനിലയ്ക്ക് വാക്‌സിൻ വാങ്ങണമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന. കേരളത്തിലെ വാക്‌സിൻ കേന്ദ്രങ്ങളിൽ സമ്പൂർണ ആരാജകത്വമാണെന്ന് വിമർശിച്ച കേന്ദ്രമന്ത്രി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ, കേന്ദ്ര വിഹിതത്തിന് മാത്രം കാത്തു നിൽക്കാതെ കേരളം സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങണം എന്ന് ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം എര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് നിയന്ത്രണ പരിപാടികള്‍ക്കായി മറ്റ് ജീവനക്കാരെ ജില്ലാകളക്ടര്‍മാര്‍ക്ക് ഉപയോഗിക്കാം. ഏപ്രില്‍ 24 ന് സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഫീസുകള്‍ , സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാറ്റില്ല. ജില്ലാ കളക്ടര്‍മാര്‍ അതത് ജില്ലയില്‍ ലഭ്യമാകുന്ന ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കി ഓരോ പ്രദേശത്തും കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സഹോദരിക്കും 85 വയസുകാരിയായ അമ്മയ്ക്കും കോവിഡ് പോസിറ്റീവാണെന്നും വിശ്രമംകൊണ്ടും, വേണ്ട ശുശ്രൂഷകള്‍ സ്വീകരിച്ചുകൊണ്ടും രോഗത്തെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.കൊവിഡ് ടെസ്റ്റ് നടത്താനായി രണ്ട് ദിവസങ്ങളും ഫലം ലഭിക്കാനായി ഒന്നര ദിവസവും കാത്തിരുന്നതായി ശശി തരൂര്‍ പറഞ്ഞു.