Entertainment (Page 33)

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ഉണ്ണി മുകുന്ദൻ. താരത്തിന്റെ പുതിയ ചിത്രം ജയ് ഗണേഷ് റിലീസിന് ഒരുങ്ങുകയാണ്. ജയ് ഗണേഷ് എന്ന സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോൾ. താൻ ഏത് സിനിമ ചെയ്താലും ചിലർ അതിനെ വിവാദമാക്കി മാറ്റുകയാണെന്ന് താരം പറഞ്ഞു.

സിനിമയുടെ പേരിന് വന്ന വിവാദങ്ങളും സിനിമയുമായി യാതൊരു ബന്ധവുമില്ല. മേപ്പടിയാൻ, മാളികപ്പുറം എന്നീ സിനിമകൾ തൊട്ട് നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരു കൂട്ടം ആൾക്കാർ വിവാദമാക്കി മാറ്റുകയാണ്. തനിക്ക് തന്റെ സിനിമകൾ വളരെ പേഴ്സണൽ ആണ്, താൻ അതിൽ കൊടുക്കുന്ന എഫേർട്ടും അതിന്റെ ടീമും ഒക്കെ. സിനിമയെ ഭയങ്കര ഇമോഷണൽ ആയി കാണുന്നതു കൊണ്ട് തനിക്ക് അങ്ങനെ വിട്ടു കൊടുക്കാനും പറ്റിയിട്ടില്ല. എന്തിനാണ് ചെയ്യാത്ത കുറ്റത്തിന് നമ്മൾ ഇങ്ങനെ കേട്ടോണ്ട് ഇരിക്കണത്. സെൻസിറ്റീവ് ആയതു കൊണ്ട് തന്നെ എനിക്ക് ഡിപ്ലോമാറ്റിക് ആയി നിൽക്കാൻ അറിയില്ല. ഒരു കാര്യം തെറ്റ് ആണെങ്കിൽ അത് ചൂണ്ടിക്കാണിക്കാനും തനിക്ക് പേടിയില്ലെന്നും ഉണ്ണി മുകുന്ദൻ അറിയിച്ചു.

ി’ന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ആയിരുന്നു നടൻ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയിൽ വച്ചാണ് ജയ് ഗണേഷ് എന്ന സിനിമ ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

തന്റെ ഭാഗത്ത് ശരിയുണ്ടെങ്കിൽ സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും തനിക്ക് ഉണ്ടെന്ന് തോന്നുന്നു. സിനിമ നടൻമാർ അങ്ങനെ ചെയ്യണ്ടേ ആവശ്യമുണ്ടോ, ചെയ്യാൻ പാടില്ല എന്നിങ്ങനെ ഒരുപാട് അഭിപ്രായം ഉണ്ടാകും. കേരളത്തിൽ ചിലപ്പോ ഇങ്ങനെ ആദ്യമായിട്ടായിരിക്കും. തനിക്ക് അറിയില്ല. താൻ ഒരാളുടെയും പേഴ്സണൽ ലൈഫ് നോക്കാറില്ല. ഇത് ആദ്യമായിട്ട് ആണെങ്കിൽ അത് ആളുകൾ ശീലമായിക്കൊള്ളും. മറ്റുള്ളവർക്ക് വേണ്ടി ഞാൻ മാറില്ല. ഒരു സിനിമയ്ക്ക് വേണ്ടി എന്റെ വ്യക്തിത്വം താൻ മാറ്റുകയാണെങ്കിൽ അത് വലിയൊരു കോംപ്രമൈസ് ആയിരിക്കും. അങ്ങനെ സാധ്യത കുറവാണെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

അരൺമനൈ എന്ന തമിഴ് ചിത്രത്തിന്റെ നാലാം ഭാഗം എത്തുന്നു. അരൺമനൈ 4 എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. മുൻ ചിത്രങ്ങൾ സംവിധാനം ചെയ്ത നടൻ സുന്ദർ സി തന്നെയാണ് അരൺമനൈ ഒരുക്കുന്നത്. തമിഴ് ഹൊറർ കോമഡി ചിത്രമായിരിക്കും അരൺമനൈ 4. തമന്നയും റാഷി ഖന്നയുമാണ് ചിത്രത്തിലെ നായികമാർ. യോഗി ബാബു, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, കോവൈ സരള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഇ കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം. സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിർമിക്കുന്നത്. ഏപ്രിൽ 11ന് ചിത്രം റിലീസ് ചെയ്യും.

2014ൽ ആയിരുന്നു അരൺമനൈ 1 പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്. അരൺമനൈ 2 2016 ലും അരൺമനൈ 3 2021 ലുമാണ് റിലീസ് ചെയ്തത്.

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നിരവധി തമിഴ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തെത്തി. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017), ബിഗിൽ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ അദ്ദേഹം ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ബ്ലെസ്സിയിലൂടെ ഈശ്വരൻ പൃഥ്വിരാജിന് നൽകിയ വരദാനമാണ് ആടുജീവിതം എന്ന സിനിമയെന്ന് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മല്ലികാ സുകുമാരൻ ഇക്കാര്യം അറിയിച്ചത്. തന്റെ മകനിലൂടെ നിങ്ങൾ നജീബിനെ കാണണമെന്നും മല്ലികാ സുകുമാരൻ വ്യക്തമാക്കി. ഈശ്വരനും ബ്ലസിയ്ക്കും ബെന്യാമിനും നന്ദി അറിയിക്കുന്നുവെന്നും മല്ലിക സുകുമാരൻ അറിയിച്ചു.

പൃഥ്വിയിലൂടെ നജീബിനെ കണ്ട് വിങ്ങുന്ന ഹൃദയവുമായി തന്നെ വിളിക്കുന്ന സഹോദരികളും പെൺകുട്ടികളും… കണ്ഠമിടറി തന്റെ മോനെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ച തിയേറ്റർ ഉടമകൾ….. മല്ലികച്ചേച്ചി ഇതെങ്ങിനെ കാണും എന്ന് സ്‌നേഹത്തോടെ ചോദിക്കുന്ന കലാ സ്‌നേഹികൾ…. എന്തു പറയണം എന്നറിയില്ല പ്രിയപ്പെട്ടവരേ..ഈശ്വരന് നന്ദി .. ബ്ലെസ്സിക്കും ബെന്യാമിനും നന്ദി- മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചു.

മാർച്ച് 28 നാണ് ആടുജീവിതം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം ഒരുക്കിയിരിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം. അമല പോളാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത്.

ബ്ലസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യഥാർത്ഥ നജീബ്. പൃഥ്വിരാജ് അതിഗംഭീരമായാണ് അഭിനയിച്ചിരിക്കുന്നതെന്നും ചിത്രം കണ്ടിട്ട് തന്റെ കണ്ണുനിറഞ്ഞുപോയെന്നും നജീബ് പറഞ്ഞു.

താനനുഭവിച്ച അതേ രീതിയിൽ തന്നെയാണ് പൃഥ്വിരാജ് സർ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. തന്റെ ജീവിതം തിയേറ്ററുകളിൽ വരുന്നതിൽ വലിയ സന്തോഷമുണ്ട്. ലോകം മുഴുവൻ തന്നെ അറിയും. താൻ അനുഭവിച്ച ദുരിതങ്ങൾ പൃഥ്വിരാജെന്ന വലിയ നടനിലൂടെ ലോകം കാണാൻ പോകുകയാണ്. അദ്ദേഹം വളരെ ഗംഭീരമായി അഭിനയിച്ചു. പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം എന്നുണ്ടായിരുന്നു. പിന്നീട് കാണാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തങ്ങൾക്കും തങ്ങളുടെ നാട്ടുകാർക്കും അതിൽ വലിയ സന്തോഷമുണ്ട്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നജീബ് വ്യക്തമാക്കി.

ഈ പടം വിജയിക്കണമെന്ന് മാത്രമാണ് പറയാനുള്ളത്. എല്ലാവരും പോയി കാണണമെന്നും നജീബ് കൂട്ടിച്ചേർത്തു.

മകൾ വിസ്മയക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. തന്റെ രാജകുമാരിയ്ക്ക് ജന്മദിനാശംസകൾ നേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മോഹൻലാലിന്റെ പരാമർശം.

മോഹൻലാലിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. തന്റെ രാജകുമാരിക്ക് ജന്മദിനാശംസ നേരുന്നു. സ്നേഹവും സന്തോഷവും കൊണ്ട് എന്നെന്നും നീ അനുഗ്രഹിക്കപ്പെടട്ടെ. ഒരുപാട് സ്നേഹത്തോടെ അച്ച -മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാലിന് രണ്ടു മക്കളാണ് ഉള്ളത്. പ്രണവ് മോഹൻലാലാണ് മൂത്ത മകൻ. ഇളയ മകളാണ് വിസ്മയ. മായ എന്നാണ് വിസ്മയയുടെ വിളിപ്പേര്.

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. ബോൾഡ് സീനുകളിൽ ഉൾപ്പെടെ താരം അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെ അഭിനയിച്ചതിന്റെ പേരിൽ താരത്തിനെതിരെ ചിലർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ എന്തുകൊണ്ട് തെരഞ്ഞെടുക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

റൊമാൻസ് സീനുകളിൽ അഭിനയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചുറ്റും നൂറുപേരുണ്ട്, അത് വളരെ ബുദ്ധിമുട്ടാണെന്ന് അനുപമ പറഞ്ഞു. യൂണിറ്റ് മുഴുവൻ നോക്കി നിൽക്കുമ്പോൾ രണ്ട് ആളുകൾ പ്രണയത്തിലാവുന്നതിനെ പറ്റി ഒന്ന് സങ്കൽപ്പിച്ച് നോക്കാനാണ് നടി പറയുന്നത്. പിന്നെ എല്ലാവരും കാറിലെ റൊമാന്റിക് സീനിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിൽ അഭിനയിക്കുന്ന സമയത്ത് തന്റെ കാലിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. ആ സീനിന് വേണ്ടി നിന്നതും അതിൽ നിന്ന് പുറത്തുകടക്കുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതത്ര രസമുള്ള കാര്യമല്ല. കുറച്ചധികം ബുദ്ധിമുട്ടുള്ള അവസ്ഥയാണെന്നും അനുപമ വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങളിൽ പ്രണയം പോലും എളുപ്പമല്ല. ആ രംഗം അഭിനയിച്ച് വളർത്തിയെടുക്കണം. അതൊട്ടും എളുപ്പമുള്ള കാര്യമല്ല. ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ നമ്മൾ ആസ്വദിക്കുകയാണെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ അങ്ങനെയല്ലെന്നും താരം കൂട്ടിച്ചേർത്തു.

എക്കലാത്തെയും റൊമാന്റിക് ക്ലാസിക് ചിത്രമാണ് ടൈറ്റാനിക്. ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ചിത്രത്തിലെ ഓരോ രംഗങ്ങളും എല്ലാവരുടെയും മനസിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ്.

ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റുമാണ് ജാക്കും റോസുമായി എത്തിയത്. ചിത്രത്തിൽ ഒരു ‘വാതിൽപ്പലക’യുടെ കഷണമാണ് ക്ലൈമാക്സ് രംഗത്തിൽ റോസിനെ രക്ഷിച്ചത്. പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ ജാക്ക് വെള്ളത്തിൽ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തിൽ വിറ്റു പോയെന്ന വാർത്തയാണ് പുറത്തു വരുന്നത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് തടിക്കഷണം ലേലത്തിൽ പോയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യുഎസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷൻസ് ആണ് ഇതുൾപ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങൾ ലേലത്തിനെത്തിച്ചത്. ബാൾസ മരത്തിന്റെ പലകയാണ് സിനിമയിൽ വാതിലിനായി ഉപയോഗിച്ചത്.

കൊച്ചി: പുതുമുഖ സംവിധായകനാകുന്ന മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയനിൽ അംഗത്വം ലഭിച്ചു. സിബി മലയിലാണ് മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയന്റെ അംഗത്വം കൈമാറിയത്. ബറോസ് എന്ന സിനിമയിലൂടെ സംവിധായക രംഗത്തേക്ക് കടന്നിരിക്കുകയാണ് മോഹൻലാൽ. ഈ സാഹചര്യത്തിലാണ് മോഹൻലാലിന് അംഗത്വം നൽകിയത്. കൊച്ചിയിൽ വെച്ച് നടന്ന ചലച്ചിത്ര തൊഴിലാളി സംഗമത്തിൽ വെച്ചാണ് മോഹൻലാലിന് അംഗത്വം ലഭച്ചത്.

സ്വീകരണത്തിന് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഫെഫ്ക സംവിധായക കുടുംബത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാളസിനിമയിലെ താരങ്ങളും സംവിധായകരെയും അണിയറപ്രവർത്തകരെയും അനുബന്ധ തൊഴിലാളികളും ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു. എറണാംകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ് നടന്നത്.

അതേസമയം, ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ തൊഴിലാളികൾക്കായി പ്രഖ്യാപിച്ച സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഫെഫ്ക ഉദ്ഘാടനം ചെയ്തു. ഫെഫ്ക അംഗങ്ങളായ മുഴുവൻ ചലച്ചിത്ര തൊഴിലാളികൾക്കും വർഷത്തിൽ മൂന്ന് ലക്ഷം രൂപവരെ ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് ഫെഫ്ക ആരോഗ്യ സുരക്ഷാ പദ്ധതി.

ഏപ്രിൽ 1 മുതലാണ് ആരോഗ്യ സുരക്ഷാ പദ്ധതി നിലവിൽ വരുന്നത്. ഫെഫ്കയിലെ ഇരുപതിലധികം യൂണിയനുകൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

നടി താപ്സി പന്നു വിവാഹിതയായി. ബാഡ്മിന്റൺ താരം മാതിയസ് ബോയാണ് താപ്സി പന്നുവിന്റെ വരൻ. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.

രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

ഡാനിഷ് ബാഡ്മിന്റൺ കോച്ച് ആണ് മതിയസ് ബോ. 10 വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ബോളിവുഡിലെ തന്റെ ആദ്യചിത്രം ചഷ്മേ ബദൂർ ചെയ്ത വർഷമാണ് താൻ മത്യാസിനെ കണ്ടുമുട്ടിയതെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.