ശില്പിയെ സർക്കാരും കൈവിട്ടു, ഒടുവിൽ കൈത്താങ്ങായി സുരേഷ് ഗോപി

സർക്കാർ കൈവിട്ട ശിൽപി ജോൺസ് കൊല്ലകടവിനു കൈത്താങ്ങായി സുരേഷ് ഗോപി എംപി. സംസ്ഥാന സർക്കാരിന്റെ കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായി മത്സ്യകന്യകയുടെ ശിൽപ്പം നിർമിക്കുന്നതിനായി സർക്കാർ നൽകിയ തുക തികയാതെ വന്നു. അധിക ചിലവുകൾ വന്നിട്ടും സർക്കാർ പണം നൽകാതായതോടുകൂടി ശിൽപി സ്വന്തം വീടും വസ്തുവും ബാങ്കിൽ പണയം വെച്ച് 3,60,000 രൂപ വായ്പയെടുത്തു.

പിന്നീട് ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം നിർമ്മാണം പൂർത്തീകരിച്ച്‌. എന്നാൽ ശിൽപം പൂർത്തിയായതോടെ സർക്കാർ ശില്പിയെ കയ്യൊഴിയുകയായിരുന്നു. തുടർന്ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ശില്പിയുടെ കൈകളിൽ എത്തുകയായിരുന്നു. ഈ വിഷയം ശ്രദ്ധയിൽ പെട്ടതോടെ സുരേഷ് ഗോപി എംപി വിഷയത്തിൽ ഇടപെടുകയായിരുന്നു. ബാങ്കിന്റെ വായ്പ തിരിച്ചടച്ച് ശില്പി ജോൺസ് കൊല്ലകടവിന്റെ വീടും വസ്തുവിന്റെയും ആധാരം ബാങ്കിൽ നിന്നും തിരികെ എടുത്ത് എംപി ശില്പിയെ ഏല്പിച്ചു.