Sports (Page 8)

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടന്നത്. ഏഴ് മണിക്കായിരുന്നു മത്സരം ആരംഭിച്ചത് മലയാളി താരം മിന്നു മണിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.പതിവ് താരങ്ങൾക്കൊപ്പം വിമൻസ് പ്രീമിയർ ലീഗിലും ആഭ്യന്തര ടി-20കളിലും മികച്ചുനിന്ന ഒരുപിടി യുവതാരങ്ങളും ഇക്കുറി ടീമിനൊപ്പമുണ്ട്.

സായ്ക ഇഷാഖ്, ശ്രേയങ്ക പാട്ടീൽ, ടിറ്റസ് സാധു, കനിക അഹുജ തുടങ്ങിയവർ ടീമിൽ ഇടം പിടിച്ചു. ഇന്ത്യൻ ടീമിൽ ഇതിൽ ശ്രേയങ്ക ആദ്യമായാണ് ഉൾപ്പെടുന്നത്. മലയാളി താരം മിന്നു മണിയ്ക്ക് ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനങ്ങൾ ടീമിലെ ഇടം സ്ഥിരപ്പെടാൻ കാരണമായി. ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിച്ച മിന്നു അവിടെയും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിരുന്നു.

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിനായി സെഞ്ചുറി നേടിയതിന് പിന്നാലെ സഞ്ജു സാംസണെ വാഴ്ത്തി സോഷ്യല്‍ മീഡിയ. 139 പന്തില്‍ 128 റണ്‍സാണ് ക്രീസിലെത്തിയ സഞ്ജു അടിച്ചെടുത്തത്. ഇതില്‍ ആറ് സിക്‌സും എട്ട് ഫോറുമുണ്ടായിരുന്നു. സഞ്ജു സെഞ്ചുറി നേടിയെങ്കിലും കേരളം 18 റണ്‍സിന് തോറ്റിന്നു. ഏഴ് മത്സരങ്ങളില്‍ 20 പോയിന്റുളള കേരളത്തിന് തോറ്റിരുന്നാല്‍ പോലും ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടാനായി. 8.5 ഓവറില്‍ മൂന്നിന് 26 എന്ന പരിതാപകരമായ നിലയിലായിരുന്ന സഞ്ജു ക്രീസിലെത്തുമ്പോള്‍ കേരളം.

അഞ്ചാമനായി എത്തിയ ക്യാപ്റ്റന്‍ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് മടങ്ങുന്നത്. സഞ്ജുവിന് ശ്രേയസ് ഗോപാല്‍ (53) മറ്റുള്ള താരങ്ങളില്‍ നിന്നൊന്നും പിന്തുണ ലഭിച്ചില്ല. എന്നിരുന്നാലും നിലവിലെ ചാംപ്യന്മാരായ സൗരാഷ്ട്ര, കരുത്തരായ മുംബൈ എന്നിവരെ മറികടന്ന് ഒന്നാമതെത്താന്‍ കേരളത്തിനായി. ഈ സീസണില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണ്.സഞ്ജുവിന് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും താരത്തെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.

ഇന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെംബാ ബാവുമ ലോകകപ്പിലെ മോശം ബാറ്റിങ്ങിനെ തുടർന്ന് പുറത്തായപ്പോൾ ഏയ്‍ഡൻ മാക്രമെയാണ് ടി20, ഏകദിന പരമ്പരകൾ‌ നയിക്കാൻ നിയോ​ഗിച്ചിരിക്കുന്നത്. അതേസമയം ബാവുമ ടെസ്റ്റ് മത്സരത്തിൽ ക്യാപ്റ്റനായി തുടരും. ടീമൽ ലിസാർഡ് വില്യംസിനെ പരിക്ക് ഭേദമായാൽ ഉൾപ്പെടുത്തും.

ദക്ഷിണാഫ്രിക്കൻ ടീമിൽ പരിക്കിൽ നിന്ന് മുക്തരാകാത്ത ആൻറിച്ച് നോർക്യയും വെയ്ൻ പാർണലും ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം തുടങ്ങുന്നത് ഡിസംബർ 10ന് ടി20 പരമ്പരയോടെയാണ്. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരകൾക്ക് ശേഷം ഡിസംബർ 26 മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.

ദക്ഷിണാഫ്രിക്കയുടെ ടി20 ടീം: എയ്ഡൻ മാർക്രം (C), ഒട്ട്‌നിയൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, നാന്ദ്രെ ബർഗർ, ഡൊനോവൻ ഫെരേര, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് എം, ഹെൻറീവ് കെയ്‌ലൻ, കെൻറീവ് കാൻസെൻ. ആൻഡിലെ ഫെഹ്‌ലുക്‌വായോ, ടബ്രൈസ് ഷംസി, ട്രൈസ്റ്റൻ സ്റ്റബ്‌സ്, ലിസാർഡ് വില്യംസ് ജെറാൾഡ് കോറ്റ്‌സി,മാർക്കോ ജാൻസെൻ ലുങ്കി എൻഗിഡി.

ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീം: എയ്ഡൻ മാർക്രം (C), ഒട്ട്‌നിയൽ ബാർട്ട്മാൻ, നാന്ദ്രെ ബർഗർ, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, മിഹ്‌ലാലി എംപോങ്വാന, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രെയ്‌സ്‌സെൻ ക്‌വാൻസി, തബ്രെയ്‌സ് ഷംസി. ലിസാദ് വില്യംസും.

ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീം: ടെംബ ബാവുമ (C), ഡേവിഡ് ബെഡിംഗ്ഹാം, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി, ടോണി ഡി സോർസി, ഡീൻ എൽഗാർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ഏയ്ഡൻ മർക്രം, വിയാൻ മൾഡർ, ലുങ്കി എൻഗിഡി, കീഗൻ പീറ്റേഴ്‌സൺ, കഗിസോ റബാഡ, കെയ്‌ൽ വെരെയ്നെ.

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ റെസ്റ്റോറന്‍റിന് എതിരെ ആരോപണവുമായി തമിഴ്നാട് സ്വദേശി. യുവാവിന് മുണ്ടുടുത്തതിനാല്‍ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റില്‍ പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. പ്രമുഖ ദേശീയ മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്തു.സോഷ്യൽ മീഡിയയിൽ മുണ്ടുടത്തിനാല്‍ പ്രവേശനം നിഷേധിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാകുകയായിരുന്നു. പ്രവേശനം നിഷേധിച്ചത് ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് എന്ന് യുവാവ് പറയുന്നു.

ആരോപണം വന്നിരിക്കുന്നത് ജുഹുവിലെ കോലിയുടെ വണ്‍ 8 കമ്യൂണിന് എതിരെയാണ്. റസ്റ്റോറന്‍റിന്റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ യുവാവിനെ തടയുന്നത് സമൂഹമാധ്യമങ്ങളില്‍ യുവാവ് പങ്കുവെച്ച വിഡിയോയില്‍ കാണാം. 10 ലക്ഷത്തോളം പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോ കണ്ടുകഴിഞ്ഞു. യുവാവ് ധരിച്ചിരിക്കുന്നത് വെള്ള ഷര്‍ട്ടും മുണ്ടുമാണ് .

പെർത്ത്: ലോകകപ്പ് വിജയിച്ചതിന് പിന്നാലെ ഓസീസ് ഓൾ റൗണ്ടർ മിച്ചൽ മാർഷ് ട്രോഫിയുടെ മുകളിൽ കാൽ കയറ്റി വച്ച് പോസ് ചെയ്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മാർഷ് ട്രോഫിയോട് അനാദരവ് കാട്ടിയെന്നായിരുന്നു ഉയർന്ന വിമർശനം. എന്നാൽ, താൻ അനാദരവൊന്നും കാട്ടിയില്ലെന്ന് മാർഷ് വ്യക്തമാക്കി.

വേണമെങ്കിൽ, അതാവർത്തിക്കാൻ മടിക്കില്ലെന്നും മാർഷ് അറിയിച്ചു. സെൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ അതിനെ കുറിച്ച് കൂടുതൽ ആലോചിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ വിമർശനവും താൻ കണ്ടിട്ടില്ല. അതിൽ കാര്യമായി ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മാർഷിന്റെ പ്രവൃത്തി തന്നെ വേദിപ്പിച്ചെന്ന് ഇന്ത്യൻ താരം മുഹമ്മദ് ഷമി പ്രതികരിച്ചിരുന്നു. ലോകത്തിലെ ഏല്ലാം ടീമുകളും മോഹിക്കുന്ന, ലോകകപ്പ് തലയ്ക്ക് മുകളിൽ ആഹ്ലാദത്തോടെ ഉയർത്താൻ ആഗ്രഹിക്കുന്ന കപ്പിൽ മാർഷ് കാൽ വച്ചത് തനിക്ക് വേദനയുണ്ടാക്കിയെന്നായിരുന്നു ഷമിയുടെ പ്രതികരണം.

ഇന്ത്യ ഓസ്‌ട്രേലിയയോട് ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റദിവസം രാത്രി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കരയുകയായിരുന്നുവെന്ന് ടീം അംഗം ആര്‍. അശ്വിന്‍. ഫൈനലിലെ രാത്രി ഡ്രസ്സിങ് റൂമിലുണ്ടായ സംഭവത്തെക്കുറിച്ച് യുട്യൂബ് ചാനലില്‍ എസ്. ബദരീനാഥുമായുള്ള സംഭാഷണത്തിനിടെയാണ് അശ്വിന്‍ തുറന്നുപറഞ്ഞത്.

”എല്ലാവരും കടുത്ത വേദനയിലായിരുന്നു. രോഹിതും കോലിയും അക്ഷരാര്‍ഥത്തില്‍ കരഞ്ഞു. ഇന്ത്യയുടേത് വളരെ പരിചയസമ്പന്നമായ ടീമായിരുന്നു, എന്താണ് ചെയ്യേണ്ടതെന്ന് ഓരോരുത്തര്‍ക്കുമറിയാം. എന്നിട്ടും റിസള്‍ട്ട് മറ്റൊന്നായി.” അശ്വിന്‍ പറഞ്ഞു.

‘ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവുംമികച്ച ക്യാപ്റ്റന്‍ എം.എസ്. ധോനിയാണെന്നാണ് എല്ലാവരും പറയുക. എന്റെ അഭിപ്രായത്തില്‍, രോഹിത് ശര്‍മ അസാമാന്യ മനുഷ്യനാണ്. ടീമിലെ ഒരോരുത്തരെയും രോഹിത്തിന് കൃത്യമായി അറിയാം. ഓരോരുത്തരുടെയും ഇഷ്ടങ്ങളറിയാം. കളിക്കാരെ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു’ -അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെ ഏഴ് വിക്കറ്റിനു വീഴ്ത്തി കേരളത്തിന് നാലാം ജയം. ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ 13.2 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 83 റൺസിനു പുറത്താക്കി. കേരളത്തിൻ്റെ ടോപ്പ് സ്കോറർ 38 റൺസ് നേടി പുറത്താവാതെ നിന്ന കൃഷ്ണ പ്രസാദ് ആണ്. ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നിലനിർത്തി. കേരളത്തിന് രോഹൻ കുന്നുമ്മലും കൃഷ്ണ പ്രസാദും ചേർന്ന് മികച്ച തുടക്കം തന്നെയാണ് നൽകിയത്.

38 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ 18 പന്തിൽ 25 റൺസ് നേടി രോഹൻ മടങ്ങി. പിന്നീട് അജ്നാസ് പിഎം (10), സൽമാൻ നിസാർ (2) എന്നിവരെ വേഗം നഷ്ടമായെങ്കിലും കേരളത്തെ വിജയത്തിലെത്തിച്ചത് കൃഷ്ണ പ്രസാദ് ആയിരിന്നു. മുഹമ്മദ് അസ്ഹറുദ്ദീനും നോട്ടൗട്ടാണ്. അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ, മിധുൻ എസ് എന്നിവർ കേരളത്തിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.മത്സരത്തിൽ ഒരു ഓവർ സഞ്ജു സാംസൺ എറിഞ്ഞത് കൗതുകമായി. ഓവറിൽ 3 റൺസാണ് സഞ്ജു വിട്ടുകൊടുത്തത്. 18 റൺസ് നേടിയ അങ്കുർ ആണ് സിക്കിമിൻ്റെ ടോപ്പ് സ്കോറർ.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.) മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിച്ച് സ്‌പെഷ്യല്‍ കിഡ്‌സ്. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള കുരുന്നുകളാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചെന്നൈയിന്‍ എഫ്‌സി മത്സരത്തിലാണ് താരങ്ങളുടെ കൈപിടിച്ച് ആനയിക്കാന്‍ എത്തിയത്.

സ്മൃതി സ്‌പെഷ്യല്‍ സ്‌കൂള്‍ എറണാകുളം, എംഇസ് സ്‌പെഷ്യല്‍ സ്‌കൂള്‍ ആലുവ, രക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള 22 കുട്ടികളാണ്
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ചുനടന്ന മത്സരത്തില്‍ ഫുട്‌ബോള്‍ താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്. മൂന്ന് സ്‌പെഷ്യല്‍ സ്‌കൂളുകളിലെയും കുട്ടികള്‍ എത്തിയത് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ ഹെല്‍ത്ത് പാട്ണര്‍ ആയ ഫ്യൂച്ചറൈസിന്റെ നേതൃത്വത്തിലാണ്.

സമൂഹത്തില്‍ പ്രത്യേക പരിഗണനയും കരുതലും ആവശ്യമുള്ള കുരുന്നുകളെ പരിമിതികളുടെ ലോകത്തുനിന്നും പിടിച്ചുയര്‍ത്തുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. സാമൂഹിക പ്രതിബദ്ധതയും സാമൂഹിക ഉന്നമനവും പ്രതിഫലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുന്‍കൈ എടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. നല്ല ഒരു മാറ്റത്തിന് വേണ്ടി ചുക്കാന്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കളിക്കളത്തിന് അകത്തും പുറത്തും അവിസ്മരണീയമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ക്ലബിന്റെ പ്രതിജ്ഞബദ്ധത സമൂഹത്തില്‍.

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി തുടരും.രാഹുൽ ദ്രാവിഡിന്റെ കരാർ പുതുക്കി ബിസിസിഐ. ബിസിസിഐ പരിശീലക സംഘത്തെയും നിലനിർത്തി. ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും ദ്രാവിഡ് തുടരുന്നതോടെ തല്‍സ്ഥാനത്ത് തുടരും. ലോകകപ്പോടെ കരാര്‍ അവസാനിച്ച ദ്രാവിഡിന് അടുത്ത വര്‍ഷം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് ബിസിസിഐ കരാര്‍ നീട്ടി നല്‍കിയത്.

ദ്രാവിഡ് നേരത്തെ പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ആശിഷ് നെഹ്റ വിവിഎസ് ലക്ഷ്മണ്‍, അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ദ്രാവിഡ് തന്നെ പരിശീലകനായി തുടരുന്നതില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്.

ടീമില്‍ മാറ്റം വരുത്താനൊരുങ്ങി ഓസ്ട്രേലിയ. ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ മാറ്റം വരുത്താനൊരുങ്ങി ഓസ്ട്രേലിയ. ഓസ്ട്രേലിയ പദ്ധതിയിടുന്നത് ലോകകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് പകരം മൂന്ന് ജൂനിയര്‍ താരങ്ങളെ ഇന്ത്യയിലേക്ക് അയക്കാനാണ് എന്ന് സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.ലോകകപ്പില്‍ കളിച്ച സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, തൻവീര്‍ സംഗ, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്‌വെല്‍, ആദം സാംപ, മാര്‍ക്കസ് സ്റ്റോയ്നിസ്, ജോഷ് ഇംഗ്ലിസ്, എന്നിവര്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയിലും കളിക്കുന്നുണ്ട്.

ഓസ്ട്രേലിയയിലേക്ക് ഇവരില്‍ ആരൊക്കെയാകും തിരിച്ചുപോകുക എന്ന് വ്യക്തമല്ല.ഇന്ത്യയിലേക്ക് വരുന്നത് യുവതാരങ്ങളായ ബെന്‍ മക്‌‍ഡര്‍മോര്‍ട്ട്, ക്രിസ് ഗ്രീന്‍, ജോഷ് ഫിലിപ്പെ, എന്നിവരാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഓസ്ട്രേലിയ 0-2ന് പിന്നിലാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലേക്കായിരിക്കും യുവതാരങ്ങള്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.