Politics (Page 69)

ക്രിസ്മസ് വിരുന്നിന് രാഷ്ട്രീയ പോരിനിടയിലും ഗവർണരുടെ 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഗവർണരുടെ ക്രിസ്മസ് വിരുന്നിന് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് പണം അനുവദിച്ചത്. രാജ്ഭവനിൽ കഴിഞ്ഞ ദിവസമായിരുന്നു പൗര പ്രമുഖർക്കുള്ള ക്രിസ്മസ് വിരുന്ന് നടന്നത്. അതേസമയം, എസ്എഫ്ഐ വെല്ലുവിളിയായ സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന ഏറ്റെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ് 16 ന് കോഴിക്കോടെത്തുന്ന 18 വരെ ഗവർണർ താമസിക്കുന്നത്. കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു നേരത്തെ ഉള്ള തീരുമാനം. ക്യാമ്പസ്സിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് എസ്എഫ്ഐ പ്രഖ്യാപനം വന്നതോടെ താമസം മാറ്റുകയായിരുന്നു. കാറിന് മുന്നിലേക്ക് എസ്എഫ്ഐക്കാർ ചാടിയാൽ താൻ ഇറങ്ങിവരുമെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.

ലോക്സഭയിലെ സുരക്ഷ വീഴ്ചയിൽ ഡൽഹി പൊലീസിൽ നിന്ന് വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം. രണ്ടു പേർ പാർലമെന്റിനകത്ത് അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയത്. ഫോറൻസിക് സം​ഘം പാർലമെന്റിനകത്ത് പരിശോധന നടത്തും. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. രണ്ടു പേർ സന്ദർശക ​ഗാലറിയിൽ നിന്നാണ് നടുത്തളത്തിലേക്ക് ചാടിയത്. കളർ സ്പ്രേ ഉപയോ​ഗിച്ചത് എംപിമാരുടെ സീറ്റിന് മുകളിലൂടെ ഓടിയ സാ​ഗർ ശർമ എന്നയാളാണ്. സംഭവത്തിൽ കസ്റ്റഡിയിലായത് ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരാണ്. രണ്ടു പേർ പുറത്താണ് പ്രതിഷേധം നടത്തിയത്. പാർലമെന്റിനകത്ത് അക്രമം നടത്തിയ സാ​ഗർ ശർമ മൈസൂരിൽ നിന്നുള്ള ബിജെപി എംപിയായ പ്രതാപ് സിം​ഹയുടെ പാസാണ് ഉപയോ​ഗിച്ചത്.

33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച നേട്ടം. യുഡിഎഫ് സ്ഥാനാർത്ഥികൾ 17 വാർഡുകളിൽ വിജയിച്ചു. ബിജെപി നാലിടങ്ങളിലും മറ്റുള്ളവർ രണ്ടിടത്തും വിജയിച്ചു.ഉപതെരഞ്ഞെടുപ്പ് നടന്ന 33 ഇടങ്ങളിൽ 13 ൽ നിന്നാണ് യുഡിഎഫ് 17 സീറ്റായി വർധിപ്പിച്ചത്. രണ്ട് സീറ്റുകൾ എൽഡിഎഫിനും ബിജെപിക്കും കുറഞ്ഞു. 12 ൽ നിന്ന് പത്തിലേക്ക് എൽഡിഎഫ് ചുരുങ്ങി. ആറിടത്തുനിന്ന് ബിജെപി നാലിലേക്കൊതുങ്ങി. ആം ആദ്മി പാർട്ടി ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാർഡിൽ വിജയിച്ചു. ആം ആദ്മി പാർട്ടി പിടിച്ചെടുത്തത് യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്.

ഒരിടത്ത് എസ്ഡിപിഐ വിജയിച്ചു. 24 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ പതിനാലിടത്താണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിൻ്റെ നേട്ടം 12 ൽ നിന്നാണ്. നേരത്തേ 8 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫിന് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 8 സീറ്റ് ഇത്തവണയും നേടാനായി. മൂന്നിൽ നിന്ന് ബിജെപി ഒന്നായി ചുരുങ്ങി. ഒരു സീറ്റ് മാത്രം ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉണ്ടായിരുന്ന യുഡിഎഫ് മൂന്നായി ഉയർത്തി. മൂന്നിൽ നിന്ന് എൽഡിഎഫ് ഒന്നായി ചുരുങ്ങി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിൽ യുഡിഎഫ് അട്ടിമറി വിജയം നേടിയതാണ് എൽഡിഎഫിന് തിരിച്ചടിയായത്.

ഒരു സീറ്റ് ബിജെപി നിലനിർത്തി. തൽസ്ഥിതി നഗരസഭകളിൽ തുടർന്നു.ബിജെപിയുടെ കയ്യിലുണ്ടായിരുന്ന രണ്ട് സീറ്റുകൾ ബിജെപിയും എസ്ഡിപിഐ ഒരു സീറ്റും നിലനിർത്തി. ജില്ലാ പഞ്ചായത്തിൽ മത്സരം നടന്ന പാലക്കാട് വാണിയംകുളത്ത് വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് നിലനിർത്തി.

ലോക്സഭയിൽ വൻ സുരക്ഷവീഴ്ച. രണ്ടു പേർ കണ്ണീർവാതക ഷെല്ലുകളുമായി നടുത്തളത്തിലേക്ക് ചാടി. ലോക്സഭയിലെ നടുത്തളത്തിലേക്ക് സന്ദർശക ​ഗാലറിയിൽ നിന്നാണ് രണ്ടു പേർ ചാടിയിത്. ഇവർ എത്തിയത് സർക്കാർ വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു. ലോക്സഭയിൽ ഇവർ എറിഞ്ഞ ഷെല്ലിൽ നിന്ന് വന്ന പുക നിറഞ്ഞു.പിടിയിലായിരിക്കുന്നത് ഒരു സ്ത്രീയും ഒരു പുരുഷനുമാണ്. ആക്രമണത്തിന് പിന്നാലെ എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി.

ലോക്സഭയിൽ പാർലമെന്റാക്രമണത്തിന്റെ 22 വർഷങ്ങൾ തികയുന്ന ദിവസത്തിലാണ് രണ്ടു പേർ ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. സ്മോക് ഷെൽ എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടി എറിയുകയായിരുന്നു. പിന്നാലെ ലോക്സഭയിൽ മഞ്ഞനിറത്തിലുള്ള പുക നിറഞ്ഞെന്നും വല്ലാത്ത ​ഗന്ധം ഉണ്ടായെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറയുന്നു. ഒരാഴ്ച മുൻപ് ഖലിസ്താൻ നേതാവ് ഗുർപത്വന്ത് സിങ് പന്നു പാർലമെന്റാക്രമണത്തിന്റെ വാർഷിക ദിനത്തിൽ ആക്രമിക്കുമെന്ന് ഭീഷണി സന്ദേശമയച്ചിരുന്നു. ഇക്കാര്യത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്.

കര്‍ണാടക ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ ബംഗളുരുവിലെ രാജ്ഭവന് ബോംബ് ഭീഷണി.അജ്ഞാത നമ്പറില്‍ നിന്ന് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്‍ട്രോള്‍ റൂമില്‍ ഫോണ് കോള്‍ എത്തിയത്. ഭീഷണി വിശദമായ പരിശോധനയില്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ കോളിന്റെ ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. വിളിച്ചയാള്‍ രാജ്ഭവന്‍ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിക്കാമെന്നുമാണ് എന്‍.ഐ.എ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ഉടന്‍ തന്നെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വിവരം ബംഗളുരു പൊലീസിന് കൈമാറുകയായിരുന്നു. ബംഗളുരു പൊലീസിന്റെ സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെയുള്ളവ രാജ്ഭവനിലെത്തി വിശദമായ തെരച്ചില്‍ നടത്തി. ബോംബ് ഭീഷണി വിശദമായ പരിശോധനയ്ക്ക് ഒടുവില്‍ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ബംഗളുരു സെന്‍ട്രല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ഐഎ കോള്‍ സെന്ററില്‍ ലഭിച്ച ഫോൺ കോള്‍ എവിടെ നിന്നാണെന്നും ആരാണ് വിളിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പറഞ്ഞു. വിധാന്‍ സൗധ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശബരിമല പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് തള്ളിക്കയറി. തടയാനുള്ള പൊലീസ് ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് പൊലീസുമായി ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു. പിന്നിട് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി.

ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. ആർഎസ്എസുകാരനെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നു. ഗുണ്ടകളെ പോലെ കാറിൽ നിന്നിറങ്ങി പെരുമാറിയത് ഗവർണർ. യുദ്ധ പ്രഖ്യാപനം ഗവർണർ നടത്തുന്നത് ജനങ്ങളോടെന്നും മന്ത്രി വ്യക്തമാക്കി. എസ്എഫ്ഐയുടേത് പ്രഖ്യാപിത സമരം. കഥകളുണ്ടാക്കി ഗവർണർ ഹീറോയാകുന്നു. ഗവർണർക്കെതിരെ സർക്കാർ ഗൂഢാലോചനയില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

പൊലീസിന് സംഭവത്തിൽ വീഴ്ച്ചയുണ്ടായെന്ന് രാജ്ഭവൻ അറിയിച്ചു. ഗുരുതര പ്രോട്ടോകോൾ ലംഘനമാണ് നടന്നത് എന്നും അറിയിച്ചു. ഗവർണറുടെ വാഹനം SFI പ്രവർത്തകർ ആക്രമത്തിച്ചതിൽ വിശദ അന്വേഷണത്തിന് പൊലീസ്. റിപ്പോർട്ട് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് നൽകാൻ എഡിജിപിക്ക് നിർദേശം നൽകി. അറസ്റ്റിലായ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

ഗവര്‍ണർക്കെതിരെ രൂക്ഷ വിമർശവുമായി മന്ത്രി വി ശിവൻകുട്ടി. ഇത് തീർത്തും മോശപ്പെട്ട പ്രവൃത്തിയാണെന്നും, ഗവർണർ കലാപത്തിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. റാസ്കൽസ് ബ്ലഡി ഫൂൾ, എന്നൊക്കെ വിളിക്കുന്നത് ഗവർണറുടെ സംസ്കാരമാണ്. ഗവർണർ ചെയ്തത് ഒരു ഗുണ്ടാത്തലവൻ വെല്ലുവിളിക്കുന്നതുപോലെയാണ്. കേരളത്തിൽ കലാപത്തിനായി ഗവർണർ ശ്രമിക്കുന്നു. ആവശ്യമില്ലാതെ മുഖ്യമന്ത്രിയെ പഴിചാരുന്നു. അടിയന്തര നടപടി ഇന്ത്യൻ പ്രസിഡന്റ് ഇടപെട്ട് സ്വീകരിക്കണം.

അദ്ദേഹം ചെയ്‌തത്‌ ഇന്ത്യയിലെ ഒരു ഗവർണറും ചെയ്യാത്ത കാര്യമാണ് . ആവശ്യമില്ലാതെയാണ് ഗവർണർ വാഹനത്തിൽ നിന്ന് വിദ്യാർത്ഥികൾക്കിടയിലേക്ക് ചാടിയിറങ്ങിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഹീറോയാകാൻ ഗവർണർ കഥയുണ്ടാക്കി ശ്രമിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അദ്ദേഹം പദവിക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും പ്രതിഷേധത്തിനോട് പ്രോട്ടോകോൾ ലംഖിച്ച് പ്രതികരിക്കുകയായിരുന്നു ഗവർണർ എന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഇപ്പോഴുള്ളത് ശബരിമലയിലെ ക്യൂ സിസ്റ്റത്തിൽ മാറ്റം വരുത്തിയപ്പോൾ ഉണ്ടായ തിരക്കാണെന്നും ഒരു ദിവസത്തെ പ്രശ്നം പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി. ഇപ്പോഴത്തേത് അനിയന്ത്രിതമായി തിരക്ക് വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിസന്ധിയാണ്. പ്രതിസന്ധിക്ക് കാരണം ഒരു ദിവസത്തിൽ ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒരുമിച്ച് വന്നതാണ്.

തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. അതുവരെ കുറച്ച് കാത്തു നിൽക്കേണ്ടി വരുമെന്നും കെ രാധാകൃഷ്ണൻ.ചിലർ ശബരിമലയിൽ ആശങ്കാജനകമായ സാഹചര്യമുണ്ടെന്ന് വരുത്തി തീർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു. ഇതിനുപിന്നിൽ രാഷ്ട്രീയമാണ്. ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ ഭക്തരുടെ താല്പര്യം സംരക്ഷിക്കപ്പെടുകയല്ല, രാഷ്ട്രീയ മുതലെടുപ്പാണ്. ഒരു ദിവസത്തെ പ്രശ്നത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ ഗവ‍ർണർ ഔദ്യോഗിക വാഹനത്തിൽ നിന്നും പുറത്തിറങ്ങി പ്രതികരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ഗവർണർ ആരോപിക്കുന്നത് തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്നാണ് എന്ന് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്ന് സതീശൻ ചൂണ്ടികാട്ടി.

തുടർച്ചയായി കരിങ്കൊടി മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ് എഫ് ഐ പ്രവർത്തകർ ഗവർണറെ കാണിക്കില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. വധശ്രമത്തിന് നവകേരള ബസിനെതിരെ കരിങ്കൊടി പ്രതിഷേധമടക്കം നടത്തിയവർക്കെതിരെകേസെടുത്ത പൊലീസ്, ഗവ‍ർണർക്കെതിരായ പ്രതിഷേധത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.