National (Page 863)

മുംബൈ: സൂപ്പര്‍കിംഗ്‌സ് നായകന്‍ എം.എസ് ധോണിക്ക് മേല്‍ 12 ലക്ഷം രൂപ പിഴ ചുമത്തി. കുറഞ്ഞ ഓവര്‍ നിരക്കിനാണ് പിഴ ചുമത്തിയിരിക്കുന്നത്. സീസണിലെ ആദ്യ വീഴ്ചയായതിനാല്‍ നടപടി പിഴയില്‍ മാത്രം ഒതുങ്ങി. ടൈംഔട്ട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളില്‍ 14.1 ഓവര്‍ പൂര്‍ത്തിയാക്കണം എന്നാണ് ഐപിഎല്‍ പതിനാലാം സീസണിലെ ചട്ടം പറയുന്നത്. മത്സരത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 90 മിനുറ്റിനുള്ളില്‍ 20 ഓവര്‍ ക്വാട്ട പൂര്‍ത്തീകരിക്കണം.
ശിഖര്‍ ധവാന്‍-പൃഥ്വി ഷാ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയത്തുടക്കം നല്‍കിയത്. പവര്‍പ്ലേയില്‍ 65 റണ്‍സ് നേടിയ ഇരുവരും ഒന്നാം വിക്കറ്റിന് 138 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ശിഖര്‍ ധവാന് 54 പന്തില്‍ 85 റണ്‍സും പൃഥ്വി ഷാ 38 പന്തില്‍ 72 റണ്‍സുമെടുത്താണ് പുറത്തായത്. ഏഴാമനായി ബാറ്റിംഗിന് ഇറങ്ങിയ ധോണി നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായി.

ന്യൂഡൽഹി:ഇന്ന് മുതൽ ബുധൻ വരെ രാജ്യത്ത് വാക്സിൻ ഉത്സവം. കോവിഡ്-19 നെതിരെയുള്ള മറ്റൊരു നിർണായകപോരാട്ടം ഇന്ന് മുതൽ ആരംഭിക്കുകയാണെന്നും കോവിഡിനെതിരെയുള്ള പോരാട്ടം ഫലപ്രദമാകാൻ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും അതിനായി നാല് നിർദേശങ്ങൾ താൻ മുന്നോട്ട് വെക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തെ യോഗ്യരായ പരമാവധി ആളുകൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ബൃഹത്തായ കർമപദ്ധതി(വാക്സിൻ ഉത്സവം)യെ കുറിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഏപ്രിൽ 11 മുതൽ 14 വരെയുള്ള നാല് ദിവസമാണ് ‘വാക്സിൻ ഉത്സവം’ ആയി ആചരിക്കുന്നത്.

ഓരോ വ്യക്തിയും സ്വയം വാക്സിനെടുക്കാൻ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്സിനെടുക്കാൻ സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ നിർദേശം. വിവരവും വിദ്യാഭ്യാസവും കുറഞ്ഞ ആളുകൾക്ക് വാക്സിനെ കുറിച്ച് അറിവുണ്ടാകാനിടയില്ലെന്നും അത്തരത്തിലുള്ള ഒരാളെയെങ്കിലും വാക്സിനെടുപ്പിക്കുക എന്നത് ഓരോരുത്തരും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയെ സുരക്ഷിതനാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഒരാൾ മാസ്ക് ധരിക്കാൻ തയ്യാറായാൽ അയാളും ഒപ്പം മറ്റുള്ളവരും സുരക്ഷിതരാകുമെന്ന് മോദി പറഞ്ഞു.കോവിഡ് ബാധിച്ച വ്യക്തിയ്ക്ക് ആവശ്യമായ ചികിത്സ ഉറപ്പു വരുത്താൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ നിർദേശം. രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അറിവില്ലാത്തവരിൽ ആവശ്യമായ അവബോധം ഉണ്ടാക്കാൻ ഓരോരുത്തരും തയ്യാറാവണം-അദ്ദേഹം വ്യക്തമാക്കി.

കാലതാമസം നേരിട്ട ഐടിആർ അല്ലെങ്കിൽ പുതുക്കിയ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി കുറച്ച് ഫെബ്രുവരി ഒന്നിന് 2021ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻമാറ്റം വരുത്തിയിരുന്നു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ചില ആദായനികുതി നിയമ മാറ്റങ്ങളെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നത്. മുമ്പ് ജൂലൈ 31 ന് നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യാൻ സാധിക്കാതെ വന്നാൽ മാർച്ച് 31 നകം ഐടിആർ ലേറ്റ് ഫീസ് സഹിതം ഫയൽ ചെയ്യാൻ സാധിക്കുമായിരുന്നു.

എന്നാൽ 2021-2022 ലെ ധനകാര്യ ബില്ലിൽ ഈ സമയപരിധി മൂന്ന് മാസമായി കുറയ്ക്കാനാണ് നിർദ്ദേശം. അതിനാൽ നിങ്ങളുടെ കാലതാമസം നേരിട്ട ഐടിആർ ഫയൽ ചെയ്യാൻ അതേ സാമ്പത്തിക വർഷം ഡിസംബർ 31 വരെ മാത്രമേ സമയമുണ്ടാകൂ.2020-21 ബജറ്റിൽ പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നു. പഴയ നികുതി വ്യവസ്ഥയിൽ തുടരണോ അതോ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറണോ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണ്ട ആദ്യ വർഷമാണിത്.

2021 ഏപ്രിൽ 1 മുതൽ ഇപിഎഫിലേക്കുള്ള ജീവനക്കാരുടെ വിഹിതത്തിന്റെ പലിശ, 2.5 ലക്ഷം കവിഞ്ഞാൽ പിൻവലിക്കൽ ഘട്ടത്തിൽ നികുതി ചുമത്തപ്പെടും. ഇത് അധിക നികുതി ബാധ്യതയിലേക്ക് നയിക്കും. പ്രത്യേകിച്ചും ഉയർന്ന സംഭാവന നൽകുന്ന എച്ച്എൻ‌ഐകൾക്ക്. കൂടാതെ ഇവരുടെ വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) സംഭാവനകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

ഒരു നികുതിദായകന്റെ തൊഴിലുടമ ജീവനക്കാരന്റെ പ്രൊവിഡന്റ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നില്ലെങ്കിൽ നികുതി രഹിത പരിധി 5 ലക്ഷം രൂപയായിരിക്കും.ഇന്ത്യൻ കമ്പനികളിൽ നിന്നും മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതം ഇതുവരെ നിങ്ങളുടെ കൈകളിൽ നികുതിരഹിതമായിരുന്നു. ലാഭവിഹിതം അല്ലെങ്കിൽ വിതരണം ചെയ്യുന്ന വരുമാനം കമ്പനി അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ആണ് 2020 മാർച്ച് 31 വരെ അടച്ചിരുന്നത്.

എന്നാൽ 2020ലെ ബജറ്റിൽ ഡിവിഡന്റ് വരുമാനത്തിനുള്ള ഇളവ് നീക്കം ചെയ്യുകയും നികുതി നിങ്ങളിൽ നിന്ന് ഈടാക്കാനും തീരുമാനിച്ചു. നിങ്ങൾക്ക് നൽകുന്ന ലാഭവിഹിത തുക 5,000 രൂപ കവിയുന്നുവെങ്കിൽ, കമ്പനികളിൽ നിന്നോ ഫണ്ട് ഹൌസുകളിൽ നിന്നോ നിങ്ങളുടെ അക്കൗണ്ടിൽ ഡിവിഡന്റ് ക്രെഡിറ്റ് ചെയ്യുമ്പോൾ നികുതി കുറയ്ക്കും. ഫോം 26 എഎസിൽ ഇനി നിങ്ങളുടെ നികുതി ലാഭവിഹിത വരുമാനം കൃത്യമായി വെളിപ്പെടുത്തണം.

covid

ഡൽഹി എയിംസിൽ കൊവിഡ് വ്യാപനം. ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ പ്രതിസന്ധി രൂക്ഷമായി. എയിംസിലെ 20 ഡോക്ടർമാരും ആറ് മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടെ 32 ആരോഗ്യപ്രവർത്തകർക്ക് ഒഴാഴ്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡൽഹിയിലെ മറ്റൊരു പ്രധാന ആശുപത്രിയായ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു.ഇതിൽ 32 പേർ നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ നിരീക്ഷണത്തിലാണ്. 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കിടെയാണ് ഡോക്ടർമാർക്ക് കൊവിഡ് ബാധയേൽക്കുന്നത്. ഡോക്ടർമാർക്കെല്ലാം രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചിരുന്നു.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഗംഗാറാം ആശുപത്രി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി സാഹചര്യം വിലയിരുത്തി. പ്രതിദിന രോഗികൾ ഏഴായിരം കടന്ന ഡൽഹിയിൽ കഴിഞ്ഞ പത്തുദിവസം കൊണ്ട് രോഗ സ്ഥിരീകരണ നിരക്ക് 2.8 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായാണ് കുതിച്ചുയർന്നത്. രോഗികളുടെ എണ്ണം ഉയർന്നതിനാൽ ഡൽഹി സർക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വീണ്ടും കൊവിഡ് ആശുപത്രിയാക്കി മാറ്റി. മറ്റ് ആരോഗ്യസേവനങ്ങൾ താത്കാലികമായി നിറുത്തി. ഡൽഹിയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചിടാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

bengal

കൊൽക്കത്ത: നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ വ്യാപക ആക്രമണം.കൂച്ച്ബിഹാർ ജില്ലയിലുണ്ടായ ബിജെപി-തൃണമൂൽ സംഘർഷത്തിലും വെടിവെപ്പിലും അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ഇതിന് ശേഷം കേന്ദ്രസേനയുടെ വെടിവെപ്പുണ്ടായതായാണ് വിവരം.

അതേസമയം ബംഗാളിൽ അമിത് ഷായുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭരണമാണ് നടക്കുന്നതെന്നായിരുന്നു അക്രമണസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മമത ബാനർജിയുടെ പ്രതികരണം.

ഹൂഗ്ളിയിലും വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. ബിജെപി എംപിയും സ്ഥാനാർത്ഥിയുമായ ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നു. ചിലയിടങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. നോര്‍ത്ത് ഹൗറയില്‍ ബോംബ് സ്ഫോടനമുണ്ടായെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

കൊൽക്കത്ത:ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച്
പ്രധാനമന്ത്രി നരേന്ദ്രമോദി.ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ കേന്ദ്ര സേനയുടെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.അതേസമയം കൂച്ച് ബെഹാറിലെ സിതാൽകുചി മണ്ഡലത്തിലെ 126ാം നമ്പർ ബൂത്തിൽ തിരഞ്ഞെടുപ്പ് നിർത്തി വച്ചിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.കൂച്ച് ബെഹാറിൽ 300-350തോളം വരുന്ന ആളുകൾ സി.ഐ.എസ്.എഫ് സൈനികരെ ആക്രമിക്കുകായിരുന്നു. സംഘം സൈനികരിൽ നിന്നും ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതായും സ്വയരക്ഷയ്ക്കായി വെടിവയ്‌ക്കേണ്ടിവരികയായിരുന്നെന്നുമാണ് കൂച്ച് ബെഹാർ എസ്.പി നൽകിയിരിക്കുന്ന വിശദീകരണം.

ഇന്ന് നടക്കുന്ന നാലാംഘട്ട തിരഞ്ഞെടുപ്പ് ബംഗാളിലെ പ്രമുഖ നേതാക്കൻമാരുടെ വിധി നിർണയിക്കുന്നതിൽ സുപ്രധാനമാണ്. ഇക്കൂട്ടത്തിൽ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ, പശ്ചിമ ബംഗാൾ മന്ത്രിമാരായ പാർത്ത ചാറ്റർജി, അരൂപ് ബിശ്വാസ് എന്നിവരും ഉൾപ്പെടും.

congress

ആസാം : അട്ടിമറി സാധ്യത കണക്കിലെടുത്ത് അസമില്‍ സ്ഥാനാര്‍ഥികളെ സുരക്ഷിത താവളത്തിലേയ്ക്ക് മാറ്റി കോണ്‍ഗ്രസും സഖ്യകക്ഷി എഐയുഡിഎഫും. രാജസ്ഥാനിലെ ഹോട്ടലിലേയ്ക്കാണ് സ്ഥാനാര്‍ഥികളെ മാറ്റിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ആറിന് അവസാനഘട്ട പോളിംഗ് നടന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് 20 സ്ഥാനാര്‍ഥികളെ രാജസ്ഥാനിലെ ഫെയര്‍മൗണ്ട് ഹോട്ടലിലേയ്ക്ക് മാറ്റിയത്. ഇതിനു പിന്നാലെ സഖ്യകക്ഷിയായ എഐയുഡിഎഫും സ്ഥാനാര്‍ഥികളെ ഹോട്ടലിലേയ്ക്ക് മാറ്റുകയായിരുന്നു.രാജസ്ഥാനിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയ്ക്കും എംഎല്‍എ റഫീഖ് ഖാനുമാണ് എംഎല്‍എമാരുടെ സംരക്ഷണ ചുമതല. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അസമില്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സുരക്ഷിതകേന്ദ്രത്തിലേയ്ക്ക് സ്ഥാനാര്‍ഥികലെ ഫലം വരുന്നതിനു മുന്‍പേ മാറ്റിയത്.
തെരഞ്ഞെടുപ്പ് തോറ്റാല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നത് പുതിയ പതിവായിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ എന്നുമാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലാ വ്യക്തമാക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് പൂര്‍ണമായും അധികാരത്തില്‍ നിന്ന് പുറത്തായതിനു ശേഷം മേഖലയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് അസമിലേത്. എന്നാല്‍ ഇത്തവണ ആദ്യമായി കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എഐയുഡിഎഫ്, ജിമോചായന്‍ പീപ്പിള്‍സ് പാര്‍ട്ടി, ആദിവാസി നാഷണല്‍ പാര്‍ട്ടി, സിപിഎം, സിപിഐ, സിപിഎംഎല്‍, ആഞ്ചലിക് ഗണ മോര്‍ച്ച, ബിപിഎഫ്, ആര്‍ജെഡി എന്നിങ്ങനെ പത്ത് പാര്‍ട്ടികള്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ന്യൂഡല്‍ഹി: വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെഴുതിയ കത്തിന് മറുപടിയുമായി ബിജെപി രംഗത്ത്. ഇന്ത്യയ്ക്ക് വാക്‌സിന്‍ ലഭ്യതയുടെ ബുദ്ധിമുട്ട് നേരിടുന്നില്ലെന്നും രാഹുല്‍ ഗാന്ധി ശ്രദ്ധ ലഭിക്കാത്തതിന്റെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും വയനാട് എംപി എന്തുകൊണ്ടാണ് വാക്‌സിന്‍ കുത്തിവയ്ക്കാത്തതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.രാജ്യത്ത് യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ട രാഹുല്‍ഗാന്ധി ഇന്ത്യയെ വാക്‌സിന് ഹബ്ബാക്കി മാറ്റിയത് കോണ്‍ഗ്രസാണെന്നും അവകാശപ്പെട്ടിരുന്നു.

covid

മുംബൈ: രാജ്യത്ത് കോവിഡ് 19 വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികളുടെ എണ്ണം 58,993 ആയി. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 3,288,540 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 57,329 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ വ്യാഴാഴ്ച 56,286 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 376 മരണവും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത 59,907 രോഗബാധയാണ് സംസ്ഥാനത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്.വെള്ളിയാഴ്ച 301 പേര്‍ രോഗബാധ മൂലം മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. രോഗബാധ ഈ വിധത്തില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ രോഗികളുടെ എണ്ണം ഏപ്രില്‍ അവസാനത്തോടെ 10 ലക്ഷം കടക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.മുംബൈയില്‍ മാത്രം 9,202 പേര്‍ക്ക് കോവഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 35 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മുംബൈയില്‍ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു.

അതെസമയം രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഏപ്രില്‍ 30 ഓടെ രോഗികളുടെ എണ്ണം 1,100,000 ആകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡിന്റെ ആദ്യ തരംഗത്തെ അപേക്ഷിച്ച് 50 ശതമാനം അധിക രോഗബാധയാണ് രണ്ടാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ നിരക്കില്‍ രോഗികളുടെ എണ്ണം ഉയരുകയാണെങ്കില്‍ ഏപ്രില്‍ 17ഓടെ 568,000 സജീവ രോഗികള്‍ സംസ്ഥാനത്ത് ഉണ്ടാവുമെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രദീപ് വ്യാസ് വ്യക്തമാക്കി.

ന്യൂഡല്‍ഹി : ഏപ്രില്‍ 28 ന് ആറ് റഫേല്‍ വിമാനങ്ങള്‍ കൂടി രാജ്യത്ത് എത്തുമെന്ന് വ്യോമസേന. ഇതോടെ വ്യോമസേനയുടെ പക്കലുള്ള റഫേല്‍ വിമാനങ്ങളുടെ എണ്ണം 17 ആകും.പശ്ചിമ ബംഗാളിലെ ഹസിമാര വ്യോമതാവളത്തിലാണ് വിമാനങ്ങള്‍ എത്തുന്നത്. അടുത്ത മാസം നാല് വിമാനങ്ങള്‍ കൂടി ഫ്രാന്‍സില്‍ നിന്നും എത്തന്നതോടെ റഫേല്‍ രണ്ടാം സ്‌ക്വാഡ്രണ്‍ രൂപീകരിക്കും. 18 വിമാനങ്ങളാണ് ഒരു സ്‌ക്വാഡ്രണ്‍.അംബാല വ്യോമതാവളത്തിലാണ് ആദ്യ സ്‌ക്വാഡ്രണ്‍ രൂപീകരിച്ചത്. ഹസിമാര വ്യോമതാവളത്തിലാണ് രണ്ടാമത്തെ സ്‌ക്വാഡ്രണ്‍ രൂപീകരിക്കുന്നത്.