National (Page 862)

മുംബൈ: കോവിഡ്് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്റ്റാര്‍, ഫെവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് അറിയിച്ചത്. കൂടാതെ, 200 ഐസിയു കിടക്കകളും 70 ശതമാനം ഓക്‌സിജന്‍ കിടക്കകളും ഉള്‍പ്പെടെ 2,000 കിടക്കകള്‍ ഉണ്ടാകുമെന്നും ബിഎംസി മേധാവി ഇക്ബാല്‍ സിംഗ് ചഹാല്‍ പറഞ്ഞു. ബിഎംസി കണക്ക് അനുസരിച്ച് മുംബൈയില്‍ 141 ആശുപത്രികളിലായി 19,151 കിടക്കകളാണ് ഉള്ളത്. ഇതില്‍ 3,777 എണ്ണം ഇപ്പോഴത്തെ കൊവിഡ് അടിയന്തരഘട്ടത്തിന് ഉപയോഗിക്കാന് പ്രാപ്തമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂഡൽഹി: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിവേഗം നടക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഡൽഹി എയിംസ് ഡയറക്‌ടർ ഡോരൺദീപ് ഗുലേറിയ.രാജ്യത്ത് പരിവർത്തനം വന്ന വൈറസ് വകഭേദങ്ങൾ ഉള‌ളതുകൊണ്ട് രോഗവ്യാപനത്തിന് വേഗം കൂടുതലാണ്. ഫെബ്രുവരി മാസത്തിൽ പ്രതിദിന രോഗനിരക്ക് കുറഞ്ഞുതുടങ്ങിയപ്പോൾ ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ നിന്ന് പിന്നിലേക്ക് പോയി. അവർ വൈറസ് നിഷ്‌ഫലമായി എന്ന് കരുതി. ഇപ്പോൾ ജനങ്ങൾ രോഗത്തെ ലഘുവായാണ് കാണുന്നത്. മാർക്ക‌റ്റുകളിലും, റെസ്‌റ്റൊറന്റുകളിലും ഷോപ്പിംഗ്‌മാളിലുമെല്ലാം ഇപ്പോൾ ജനക്കൂട്ടമാണ്.

ഇത് സൂപ്പർ സ്‌പ്രെഡർ സാദ്ധ്യതയാണ് ഉയർത്തുന്നത്’ ഡോ.ഗുലേറിയ പറഞ്ഞു.മുൻപ് ഒരാളിൽ നിന്ന് പരമാവധി 30 പേരിലേക്കാണ് രോഗം പരത്താൻ കഴിഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ വളരെ വലിയ അളവിൽ രോഗം പരത്താൻ ഒരാളിലൂടെ സാധിക്കും. സ്ഥിതി നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തെ ആരോഗ്യരംഗത്തിൽ വലിയ പാർശ്വഫലങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആവശ്യമില്ലെങ്കിൽ ജനങ്ങൾ വെറുതേ പുറത്തിറങ്ങരുത്. ഒത്തുചേരലുകൾ ഉണ്ടാകുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഡോ.ഗുലേറിയ പറഞ്ഞു. വളരെ വേഗം ബാധിക്കാവുന്ന യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ വേരിയന്റുകൾ രാജ്യത്തുണ്ട്. എത്രയും വേഗം രോഗപ്രതിരോധത്തിന് വാക്‌സിനെടുക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങൾ ഇപ്പോൾ കൊവിഡിനെ നിസാരമായാണ് കാണുന്നത്. അതിവേഗം വ്യാപിക്കുന്നതും പരിവർത്തനം വന്നതുമായ വൈറസ് വകഭേദങ്ങൾ രാജ്യത്തുള‌ളപ്പോഴാണിത്. ‘കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രാജ്യത്തെ ആരോഗ്യരംഗത്തെ കാര്യങ്ങളെല്ലാം കൈവിട്ടുപോകുന്ന സ്ഥിതിയാണ്.’ ഡോ.ഗുലേറിയ അഭിപ്രായപ്പെട്ടു.

കൊല്‍ക്കത്ത : ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്നലെ രാത്രി എട്ട് മണി മുതല്‍ തുടങ്ങിയ വിലക്ക് 24 മണിക്കൂറാണ് സമയം. പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഉത്തരവില്‍ പറഞ്ഞു. മുസ്ലിം വോട്ട്, കേന്ദ്ര സേന എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം എന്നിവയ്ക്കാണ് നോട്ടിസ്. മാര്‍ച്ച് 27, ഏപ്രില്‍ 3, 7 എന്നീ തീയതികളിലായിരുന്നു പ്രസംഗം. എട്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇനി നാല് ഘട്ടം കൂടി നടക്കാനുണ്ട്.തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ മമത ചൊവ്വാഴ്ച ധര്ണ നടത്തും.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1.69 ലക്ഷം കൊവിഡ് -19 കേസുകൾ ഇന്ത്യയിൽ രേഖപ്പെടുത്തിയതോടെ ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ 2.5 ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 1,400 പോയിന്റ് ഇ‌ടിഞ്ഞ് 48,160 ലെവലിലും നിഫ്റ്റി 50 സൂചിക 14,500 മാർക്കിൽ നിന്നും താഴേക്കും പോയി. ഇൻഡസ് ഇൻഡ് ബാങ്ക് എട്ട് ശതമാനം ഇടിഞ്ഞു. സെൻസെക്സിൽ ഏറ്റവും ഇടിവ് നേരിട്ട ഓഹരിയും ഇൻഡസ് ഇൻഡ് ബാങ്കാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് (രണ്ടും 5 ശതമാനം ഇടിഞ്ഞു) തു‌ടങ്ങിയ ഓഹരികളിലും ഇടിവ് നേരിട്ടു.നിഫ്റ്റി ഫാർമ സൂചിക ഒഴികെയുള്ള എല്ലാ നിഫ്റ്റി സെക്ടറൽ സൂചികകളിലും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക ഏഴ് ശതമാനം താഴേക്ക് പോയി. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം നാല് ശതമാനവും 3.5 ശതമാനവും ഇടിഞ്ഞു. 

ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്ഡിഐഎൽ, കാലിഫോർണിയ സോഫ്റ്റ്‍വെയർ, കുപിഡ് ട്രേഡ്സ് & ഫിനാൻസ്, ലോയ്ഡ്സ് മെറ്റൽസ് ആൻഡ് എനർജി എന്നിവ അവരുടെ ത്രൈമാസ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

 പോസ്റ്റ്ബാങ്ക്, പ്രുഡൻഷ്യൽ ഫിനാൻഷ്യൽ തുടങ്ങിയ ചില വലിയ ഡീലുകളുടെ സഹായത്തോടെ മാർച്ച് ക്വാർട്ടർ വരുമാനത്തിൽ ടിസിഎസ് ഒമ്പത് ശതമാനം വളർച്ച നേടുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു, മുൻ പാദത്തിൽ നേടിയ 50-100 മില്യൺ ഡോളറിന്റെ ഡീലുകളുടെ റാംപ്-അപ്പ്, ക്ലൗഡ്, ഉപഭോക്തൃ മേഖലകളിൽ ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്.പകർച്ചവ്യാധി സാഹചര്യം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. 

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക്-വി വാക്‌സിന് അടിയന്തര അനുമതി നല്‍കി ഇന്ത്യ. സി.ഡി.എസ്.സി.ഒ.യാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഇനി ഡ്രഗ്‌സ് കണ്ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ.) അനുമതി കൂടി ലഭിച്ചാല്‍ സ്പുട്‌നിക്-വി വാക്‌സിന് രാജ്യത്ത് വിതരണം ചെയ്യാനാകും.2020 ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്‌നിക്-വി ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്‌സിനാണ്. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ ഒക്ടോബര്‍ അഞ്ചോടെ അഞ്ച് പുതിയ പ്രതിരോധമരുന്നുകള്‍ കൂടി സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി : സുപ്രിംകോടതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 44 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂവായിരത്തിലധികം ജീവനക്കാരുള്ള സുപ്രിംകോടതിയില്‍ പകുതിയിലധികം ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇന്ന് മുതല്‍ ജഡ്ജിമാര്‍ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും കേള്‍ക്കുക. മുഴുവന്‍ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം കോടതിയില്‍ ആറ് ജഡ്ജിമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റെംഡസിവിറും അതിന്റെ ഔഷധ ഘടകങ്ങളും കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു. കോവിഡ് വ്യാപനം കുറയുന്നതു വരെ കയറ്റുമതി നിരോധിച്ചതായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. കോവിഡ് കേസുകകള്‍ ഇന്ത്യയില്‍ കുതിച്ചുയരുകയാണ്. ഏപ്രിൽ 11 വരെ 11.08 ലക്ഷം സജീവമായ കോവിഡ് കേസുകളാണുള്ളത്. ഇതോടെ കുത്തിവയ്പ്പിനുള്ള പ്രാധാന്യം വർദ്ധിച്ചു. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിറിന്റെ ആവശ്യം ഇനിയും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്, സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് ചികിത്സ നല്‍കുന്ന ആശുപത്രികളിലേക്കും രോഗ ബാധിതര്‍ക്കും റെംഡെസിവിര്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിര്‍ത്തിവച്ചിരിക്കുന്നത്. ഗിലെയാദ് സയന്‍സില്‍ നിന്ന് മരുന്ന് നിര്‍മ്മിക്കുന്നതിനായി ഏഴു ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ലൈസന്‍സ് ഉള്ളത്. പ്രതിമാസം 3.9 ദശലക്ഷം യൂണീറ്റ് മരുന്നാണ് ഉല്‍പാദിപ്പിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു പ്രധാന ആന്റി വൈറല്‍ മരുന്നായി കണക്കാക്കപ്പെടുന്ന റെംഡെവിസിറിന്റെ കുറവ് നിരവധി ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മരുന്നിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി മറ്റു ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ എല്ലാ റെംഡെസിവിര്‍ നിര്‍മ്മാതക്കളും അവരുടെ സ്റ്റോക്കുകളെക്കുറിച്ചും വിതരണക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.

ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥന്‍മാര്‍ക്കും ഓഹരികള്‍ പരിശോധിക്കാനും ദുരുപയോഗങ്ങള്‍ പരിശോധിക്കാനും ഹോര്‍ഡിംഗ്‌സ്, ബ്ലാക്ക് മാര്‍ക്കറ്റിങ് എന്നിവ തടയുന്നതിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമായി ഇക്കാര്യം അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
രാജ്യത്ത് 85 ദിവസത്തിനുള്ളില്‍ 10 കോടി വാക്‌സിന്‍ നല്‍കി. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്‌സിനേഷന്‍ ആണിത്. 10 കോടി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ യു എസ് 89 ദിവസം എടുത്തു. ചൈന 102 ദിവസവും എടുത്തു. ആഗോള തലത്തില്‍ ഇന്ത്യ പ്രതിദിനം 38,93,288 ഡോസുകളാണ് നല്‍കുന്നത്. രാജ്യത്ത് ഇതുവരെ 10,12,84,282 ഡോസ് വാക്‌സിന്‍ നല്‍കി.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന് പ്രിയങ്ക കത്തയക്കുകയായിരുന്നു. ഭര്‍ത്താവ് റോബര്‍ട്ട് വധേര കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വീട്ടില്‍ ക്വാറന്റൈനിലാണ് പ്രിയങ്ക ഗാന്ധി. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും പരീക്ഷാ കേന്ദ്രം കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയാല്‍ അതിന് ഉത്തരവാദികള്‍ കേന്ദ്രവും സിബിഎസ്ഇ ബോര്‍ഡുമായിരിക്കുമെന്നും പരീക്ഷ മാറ്റി വയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ പിന്തുണച്ച് നടന്‍ സോനു സൂദും രംഗത്തെത്തിയിരുന്നു.

ശ്രീനഗർ : ജമ്മു കശ്മീരിലെ നാലിടങ്ങളിലായി മൂന്ന് ദിവസത്തിനിടെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലുകളിൽ സുരക്ഷാ സേന വധിച്ചത് 12 ഭീകരരെ. പോലീസ് ഡിജിപി ദിൽബാഗ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഏറെക്കാലമായി ശാന്ത സ്വഭാവത്തിലായ കശ്മീരിൽ വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുളള ഗൂഢനീക്കങ്ങളാണ് ഏറ്റുമുട്ടലുകളിലൂടെ സുരക്ഷാസേന വിഫലമാക്കിയത്.അൻസർ ഖസ്വത്ത് ഉൽ ഹിന്ദ്, അൽ ബാദർ, ലഷ്‌കർ ഇ ത്വായ്ബ എന്നീ തീവ്രവാദ സംഘടനകളിലെ ഭീകരരെയാണ് നാല് ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന വധിച്ചത്.

ഇന്ന് രാവിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ പതിന്നാലുകാരൻ ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് സേന വധിച്ചത്. പതിന്നാലുകാരന് കീഴടങ്ങാൻ സേന അവസരം നൽകിയെങ്കിലും സംഘടനയിലെ മറ്റ് അംഗങ്ങൾ അതിന് അനുവദിച്ചില്ല. തുടർന്നാണ് ഇവരെ സുരക്ഷാ സേന വധിച്ചത്.ഷോപ്പിയാനിൽ മണിക്കൂറുകളോളം നേരം നടന്ന ഏറ്റുമുട്ടലിൽ അൻസർ ഖസ്വത്ത് ഉൽ- ഹിന്ദിനെ സുരക്ഷാ സേന ജമ്മു കശ്മീരിൽ നിന്നും തുടച്ച് നീക്കയിരുന്നു. ഭീകരരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരമാണ് സുരക്ഷാ സേന പിടിച്ചെടുത്തത്.

ഭീകരപ്രവർത്തനങ്ങലെ രാജ്യത്ത് നിന്നും വേരോടെ ഉന്മാൂലനം ചെയ്യാനുള്ള പദ്ധതികളാണ് സുരക്ഷാ സേന തയ്യാറാക്കുന്നത്.ജമ്മു കശ്മീരിലെ ഷോപ്പിയാനിലും ത്രാലിലുമായി ഏഴ് ഭീകരരെയും, ഹരിപോറയിൽ മൂന്ന് ഭീകരരെയും, ബിജ്‌ബെഹാറയിൽ രണ്ട് ഭീകരരെയും സേന വധിച്ചതായി അദ്ദേഹം അറിയിച്ചു. അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹാറയിൽ ലഷ്‌കർ ഇ ത്വായ്ബയിലെയും ടിആർഎഫിലെയും ഭീകരരുമായാണ് ഏറ്റുമുട്ടൽ നടന്നത്. തുടർന്ന് രണ്ട് ഭീകരരെയാണ് സേന വധിച്ചത്. ഇന്നലെ ഗൊരിവാനിൽ ആക്രമണം നടത്തിയത് ഇവരാണെന്നും അദ്ദേഹം അറിയിച്ചു. ഏറ്റുമുട്ടലിൽ സലീം അഖൂൺ എന്ന ജവാൻ വീരമൃത്യു വരിച്ചിരുന്നു.

cars

കേന്ദ്ര സര്‍ക്കാരിന്‍റെ വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുകയാണ്.സ്‌ക്രാപേജ് പോളിസിയുടെ വിജയത്തിനായി പല പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് റോഡ് നികുതിയില്‍ കാര്യമായ ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കിയ ശേഷം പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം വരെ നികുതി ഇളവ് നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.2021 ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യത്ത് സ്‌ക്രാപ്പേജ് പോളിസി പ്രാബല്യത്തില്‍ വരുത്തിയേക്കുമെന്നാണ് സൂചനകള്‍.