സുപ്രിംകോടതിയില്‍ 44 ജീവനക്കാര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി : സുപ്രിംകോടതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 44 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂവായിരത്തിലധികം ജീവനക്കാരുള്ള സുപ്രിംകോടതിയില്‍ പകുതിയിലധികം ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇന്ന് മുതല്‍ ജഡ്ജിമാര്‍ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും കേള്‍ക്കുക. മുഴുവന്‍ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം കോടതിയില്‍ ആറ് ജഡ്ജിമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.